രണ്ട് വർഷം വിദേശത്തു തങ്ങിയാൽ അഞ്ച് ലക്ഷത്തിന്റെ സാധനങ്ങൾ നികുതി നൽകാതെ കൊണ്ടുവരാം; അഞ്ച പവന്റെ സ്വർണ്ണമാല ധരിച്ചെത്തിയാൽ കസ്റ്റംസുകാർ പടിച്ചുപറിക്കില്ല: പുതുക്കിയ ബാഗേജ് ചട്ടത്തെ കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന പരാതി പ്രവാസികൾക്ക് ഏറെ കാലമായി ഉള്ളതാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകുന്നവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. പലപ്പോഴും ബാഗേജിൽ കൊണ്ടുവരുന്ന സാധനങ്ങളുടെ പേരിലാണ് വിവാദങ്ങൾ ഉണ്ടാകാറ്. സ്വർണ്ണാഭരണങ്ങൾ ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ അതിനും നികുതി നൽകേണ്ട അവസ്ഥയും നിലവിലുണ്ട്. ഈ അവസ്ഥയ്ക്കൊപ്പം പരിഹാരമായാണ് ബാഗേജ് ചട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ച ബാഗേജ് ചട്ടത്തിന്റെ വിജ്ഞാപനവും പുറത്തിറങ്ങി. പ്രവാസികൾക്ക് ആശ്വാസമേകുന്ന വിധത്തിലാണ് ബാഗേജ് ചട്ടത്തിലെ പരിഷ്ക്കരണങ്ങൾ.
വിദേശത്ത് നിന്നും വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂൾസ് ആണ് ഇത് വരെ നിലവിൽ ഉണ്ടായിരുന്നത്. അതിൽ മാറ്റം വരുത്തിയാണ് ബാഗേജ് റൂൾസ് 2016 കൊണ്ട് വന്നിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം എന്ന വ്യവസ്ഥ ഒഴിവാക്കി എന്നതാണ് ഇതിൽ ഒന്നാമത്തേത്. കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങൾ കൊണ്ട് വരുന്നവർ മാത്രമേ ഇനി മുതൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുള്ളൂ.
നിശ്ചിത കാലം വിദേശത്ത് തങ്ങി തിരിച്ചു വരുന്നവർക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന നിത്യോപയോഗ സാധനങ്ങളുടേയും വീട്ടുപകരങ്ങളുടെയും മൂല്യപരിധി പുതിയ നിയമത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഇനി മുതൽ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. വീട്ടുപകരണങ്ങളും സ്വർണ്ണാഭരണങ്ങളും സഹിതമാണ് ഇത്. ഇവർ തങ്ങൾ സാധനങ്ങൾ കൊണ്ട് വരുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ആറു മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചവർ ആയിരിക്കരുത് എന്ന നിബന്ധനയുണ്ട്.
മൂന്നു മാസം മുതൽ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവർക്ക് 60000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറുമാസം മുതൽ ഒരു വർഷം വരെ തങ്ങിയവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ തങ്ങിയവർക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവർഷത്തിനു മേൽ തങ്ങിയവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം.
എന്നാൽ കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല. ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങൾ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കടത്താൻ അനുവദിക്കൂ. അതോടൊപ്പം തന്നെ വിജ്ഞാപനത്തോടോപ്പമുള്ള പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്ന സാധനങ്ങളും അനുവദിക്കില്ല. ആഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകൾക്ക് നാൽപത് ഗ്രാം അല്ലെങ്കിൽ ഒരുലക്ഷം രൂപ വരെ വിലപിടിപ്പുള്ളത്, പുരുഷന്മാർക്ക് 20 ഗ്രാം അല്ലെങ്കിൽ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തിൽ.
നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർക്ക് 50000 രൂപ വരെയുള്ള സാധനങ്ങൾകൊണ്ടുവരാം. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോൾ ഉപയോഗിച്ചവ എന്ന നിലയിൽ കൊണ്ടുവരാുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
എന്തൊക്കെ കൊണ്ടുവരാൻ സാധിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരാൻ സാധിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് ചുവടേ കൊടുക്കുന്നു:
വെടിക്കോപ്പുകൾ
50 എണ്ണത്തിൽ അധികം വരുന്ന വെടിയുണ്ടകൾ
100 ലധികം വരുന്ന സിഗരറ്റുകൾ.
രണ്ടു ലിറ്ററിൽ കവിഞ്ഞ ആൽകഹോൾ അടങ്ങിയ മദ്യം അല്ലെങ്കിൽ വൈൻ.
ഫ്ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ.
36.05 ശതമാനാണ് ടിവിക്ക് ചുമത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി. ഏത് ടിവി കൊണ്ടു വന്നാലും ഇത്രയും വലിയ തുക എക്സൈസ് ഡ്യൂട്ടിയായി കൊടുക്കണമായിരുന്നു. പുതിയ നിബന്ധന പ്രകാരം ഫ്ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ ഡ്യൂട്ടി നൽകാതെ കൊണ്ടുവരാം. അതായത് പഴയ മോഡൽ ടിവിക്ക് നികുതിയിളവ് പൂർണ്ണമാകുന്നു.
കേന്ദ്രസർക്കാറിന്റെ പുതിയ വിജ്ഞാപനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമായ കാര്യമാണ്. കാലഹരണപ്പെട്ട് ബാഗേജ് നിയമങ്ങൾ കാരണം യാത്രക്കാർക്ക് നിരവധി നൂലാമാലകളെ അഭിമുഖീകരിക്കേണ്ട വന്നിരുന്നു. യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ നിയമം അനുസരിച്ച് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ വരെ ധരിച്ചെത്താൻ സാധിക്കും.
സമീപകാലത്ത് നാട്ടിലെത്തുന്ന യാത്രക്കാരെ കേന്ദ്ര ഗവൺമെന്റിന്റെ അപരിഷ്കൃതമായ ബാഗേജ് നിയമങ്ങളുടെ പേരുപറഞ്ഞ് പീഡിപ്പിക്കുന്ന കസ്റ്റംസ് അധികൃതരുടെ വാർത്തകൾ സജീവമായിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന്റെ ബാഗേജ് നിയമങ്ങൾ പരിശോധിച്ചാൽ ജനവിരുദ്ധവും കാലഹരണപ്പെട്ടതുമായ പല ചട്ടങ്ങളും അതിൽ ഒളിഞ്ഞിരിക്കുന്നതായി ആക്ഷേപവും ഉയർന്നു. നേരത്തെയുള്ള ചട്ട പ്രകാരം പറയുന്നത് പ്രകാരം പുരുഷ യാത്രക്കാർക്ക് പതിനായിരവും, സ്ത്രീ യാത്രക്കാർക്ക് ഇരുപതിനായിരം രൂപയ്ക്കുമുള്ള സ്വർണം മാത്രമേ ബാഗേജിനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിനാണ് മാറ്റം വരുത്തുന്നത്.
യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഒരു പവൻ സ്വർണം പോലും സർക്കാരിന്റെ പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് ബാഗേജിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മോദി സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
ഇത് സംബന്ധമായി സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നോട്ടിഫിക്കേഷൻ താഴെ കൊടുക്കുന്നു
Stories you may Like
- സിദ്ധാർത്ഥന്റെ മരണം: ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി
- സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍