വീട് വാങ്ങാനും മക്കളുടെ കല്യാണത്തിനും നാട്ടിൽ നിന്നും പണം വരുത്തിയിരുന്ന യുകെ മലയാളികൾക്ക് എട്ടിന്റെ പണി കിട്ടുന്നു; പത്തു ലക്ഷത്തിനു 1900 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി നൽകേണ്ട നികുതി 50000 രൂപ; നിർദ്ദേശം വിദ്യാർത്ഥികൾക്കു ബാധകമായേക്കില്ല; സ്വർണക്കടത്തുകാർക്കും മയക്കു മരുന്നു ലോബിക്കും വരുമാന നഷ്ടം; വിശുദ്ധ നാട് തീർത്ഥാടനവും വിദേശ ലെക്കേഷൻ സിനിമയും ചിലവേറും ; പ്രവാസികൾക്ക് ജി എസ് ടി കുരുക്ക് ഇങ്ങനെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വീട് വാങ്ങാൻ നാട്ടിലെ വസ്തു വിറ്റും നിക്ഷേപങ്ങൾ തിരിച്ചെടുത്തും ഒക്കെ യുകെയിൽ എത്തിച്ചു കൊണ്ടിരുന്ന മലയാളികൾക്ക് കേന്ദ്ര സർക്കാർ ബജറ്റിൽ നിർദ്ദേശിച്ച ജി.എസ്.ടിയുടെ പേരിൽ തകർപ്പൻ പാര. വെറും 0.019 ശതമാനം മാത്രം ഉണ്ടായിരുന്ന നികുതി ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേക്ക് ഉയരുകയാണ്. അതായതു പത്തു ലക്ഷം രൂപ മുൻപു നാട്ടിൽ നിന്നും എത്തിക്കുമ്പോൾ നികുതിയായി നൽകിയിരുന്ന 1900 രൂപയ്ക്കു പകരം ഇനി ജി.എസ്.ടി ഇനത്തിൽ അൻപതിനായിരം രൂപയാണ് നൽകേണ്ടി വരിക. ഈ മാറ്റം അടുത്ത മാസം മുതൽ നടപ്പാക്കുകയാണ്. അതിനാൽ പണം നാട്ടിൽ നിന്നും യുകെയിൽ എത്തിക്കേണ്ടവർ അടിയന്തിരമായി അതു ചെയ്യണമെന്ന് പ്രമുഖ സ്വകാര്യ ബാങ്ക് അധികൃതർ എൻ.ആർ.ഐ ഉപയോക്താക്കളെ അറിയിച്ചു തുടങ്ങി.
ഇതോടെ നാട്ടിൽ വസ്തു വിറ്റും ലോൺ എടുത്തും മറ്റും യുകെയിൽ പണം എത്തിക്കാൻ തയ്യാറായിരുന്ന യുകെ മലയാളികൾക്ക് കനത്ത സാമ്പത്തിക നഷ്ടം ഈ ഇനത്തിൽ സംഭവിക്കും എന്നുറപ്പായി. ടൂർ ഓപ്പറേറ്റർമാർ വലിയ തോതിൽ പണം വിദേശത്തേക്ക് എത്തിക്കുന്നതിനാൽ വിശുദ്ധ നാട് തീർത്ഥാടനം അടക്കമുള്ള പാക്കേജ്ഡ് ടൂർ നടത്തുന്നവർക്കും പ്രതിസന്ധി ഉണ്ടാകുമെന്നുറപ്പ്.
നികുതി വർധിക്കുമ്പോൾ സ്വാഭാവികമായും അതു യാത്ര ചെലവിൽ പ്രതിഫലിക്കും. കുടുംബം ഒന്നിച്ചു നടത്തുന്ന പല വിദേശ യാത്രകൾക്കും ഇടത്തരക്കാരുടെ പോലും മക്കൾ നടത്തുന്ന വിദേശ ഹണിമൂൺ ട്രിപ്പുകളും ഒക്കെ ഇത്തരത്തിൽ ചിലവേറുന്നതായി മാറും. ഈ രംഗത്ത് മലയാളികൾക്കിടയിൽ പുതിയ ട്രെന്റ് രൂപപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് നികുതി വർധന എന്നതും പ്രത്യേകതയാണ്.
കേന്ദ്ര സർക്കാർ ബജറ്റ് നിർദ്ദേശം നടപ്പാക്കുന്നു എന്നതിനാൽ ഇക്കാര്യം ഒഴിവാക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നതും ശ്രദ്ധേയം. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ശക്തമായതിനെ തുടർന്ന് നിശ്ചലമായ റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപങ്ങൾ ഏതുവിധേനയും തിരികെ യുകെയിൽ എത്തിച്ചു സുരക്ഷിതമായ നിക്ഷേപമാക്കുക എന്ന ചിന്തയിൽ പല യുകെ മലയാളികളും പണം അധികമായി യുകെയിൽ എത്തിച്ചു തുടങ്ങിയ സമയത്തു തന്നെയാണ് ജി.എസ്.ടിയുടെ രൂപത്തിൽ ഇരുട്ടടി എത്തുന്നത്.
കൂടാതെ കോവിഡ് പ്രമാണിച്ചു നാട്ടിൽ നടത്താനിരുന്ന വിവാഹങ്ങൾ കൂടി യുകെയിൽ തന്നെ നടത്തി തുടങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയാണ് കേരളത്തിൽ നിന്നും യുകെ മലയാളികൾ അടുത്ത കാലത്തായി എത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും ഏതു വിദേശ രാജ്യത്തേക്കും പണം അയക്കാൻ ഈ നികുതി ഘടന ബാധകമായിരിക്കും. അടുത്തകാലത്തായി പണത്തിന്റെ തിരിച്ചൊഴുക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുത്തനെയുള്ള ഈ വർധനയെന്നു ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
എന്നാൽ പുതിയ നിർദ്ദേശം നിക്ഷേപം നടത്തുന്ന യുകെ മലയാളികളെ മാത്രമല്ല ടൂർ കമ്പനികൾ, സിനിമ പ്രോജക്ടുകൾ എന്നിവരെയൊക്കെ പ്രതികൂലമായി ബാധിക്കും. ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികൾ എത്തുന്നതിനാൽ പുതിയ നിയമമാറ്റം തത്കാലം അവരെ ബാധിക്കില്ല എന്നാണ് സൂചന. ഇന്ത്യയും ബ്രിട്ടനും പരസ്പരം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്ന മേഖലയുമാണിത്. എന്നാൽ കള്ളക്കടത്തു രംഗത്ത് നിന്നടക്കം വലിയ തോതിൽ ഇന്ത്യയിൽ നിന്നും നിക്ഷേപം പുറത്തേക്കു ഒഴുകുന്നു എന്ന നിഗമനവും കേന്ദ്ര സർക്കാരിന്റെ മുന്നിലുണ്ട്.
അടുത്തകാലത്തായി കേരളത്തെ പിടിച്ചുലയ്ക്കുന്ന സ്വർണ കള്ളക്കടത്തു നടത്തിയവർ നൂറുകണക്കിന് കോടി രൂപയാണ് ഇന്ത്യയിൽ നിന്നും കടത്തിയിരിക്കുന്നത്. സ്വർണത്തിനും മയക്കുമരുന്നിനും ഒക്കെയായി രാജ്യത്തിന് പുറത്തേക്കു ഒഴുകുന്ന പണത്തിൽ ചെറിയൊരു ശതമാനം എങ്കിലും പിടിച്ചു നിർത്താൻ സാധിക്കുമോ എന്ന പരീക്ഷണം കൂടിയാകാം സർക്കാർ നടത്തുന്നതെന്നും നിഗമനമുണ്ട്.
ചെറിയ തുക അയക്കുന്നവർക്ക് ഈ നികുതി വർധന ബാധകമല്ല എന്നൊരു ആശ്വാസമുണ്ട്. ഏഴു ലക്ഷത്തിനു മുകളിൽ ഉള്ള തുക അയക്കുന്നവർക്കാണ് കൂടുതൽ ഉയർന്ന നിരക്ക് നൽകേണ്ടി വരുക എന്ന് സൂചനയുണ്ട്. ഓരോ മാസവും ശരാശരി ഇന്ത്യയിൽ നിന്നും പതിനായിരം കോടി രൂപയോളമാണ് വിദേശത്തേക്ക് ഒഴുകുന്നത്. ടൂർ, വീടിനും ബിസിനസ് സ്ഥാപങ്ങൾക്കുള്ള കെട്ടിടം വാങ്ങുന്നതിനും, വിവാഹ നടത്തിപ്പ്, നിക്ഷേപം എന്നിങ്ങനെ പല വഴികളിലാണ് ഈ പണം പല രാജ്യങ്ങളിൽ എത്തുന്നത്. ഇത്തരത്തിൽ ഒരു വ്യക്തിക്ക് ഇന്ത്യയിൽ നിന്നും രണ്ടര ലക്ഷം ഡോളർ ഒരു വർഷം അയക്കാൻ സാധിക്കും.
ഇപ്പോൾ നടപ്പാക്കുന്ന നികുതി വർധനയുടെ ഫലമായി സർക്കാരിന് ഓരോ മാസവും 75 മില്യൺ അമേരിക്കൻ ഡോളറിനു തുല്യമായ തുകയാണ് കയ്യിൽ എത്തുക എന്നും വിലയിരുത്തപ്പെടുന്നു. ബോളിവുഡിൽ നിന്നും, മലയാളത്തിൽ നിന്നും പോലും യുകെ ലക്ഷ്യമാക്കി സിനിമകൾ എത്തുമ്പോൾ ആ വഴിയിൽ കോടികളാണ് പിന്നാലെ എത്തുന്നത്. പല സിനിമകളും കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണു വിദേശ ലൊക്കേഷൻ തിരഞ്ഞെടുക്കുന്നത് എന്ന ആക്ഷേപം ഉള്ളതിനാൽ ആ മേഖലയ്ക്കും നികുതി ഭാരം പ്രയാസം സൃഷ്ടിക്കും.
സ്വന്തം അക്കൗണ്ടിൽ നിന്നുള്ള തുകയാണ് വിദേശത്തേക്ക് അയക്കുന്നതെങ്കിൽ ജി.എസ്.ടി പിടിക്കുന്ന പണത്തിനു ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാം എന്ന് അക്കൗണ്ടിങ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചെറിയ തുക അയക്കുന്നവർക്കു പലപ്പോഴും ഇതിനൊന്നും മിനക്കെടാൻ സാധിക്കാത്തതിനാലും പലപ്പോഴും വലിയ തുകകൾ വരുന്നത് മറ്റുള്ളവരുടെ അക്കൗണ്ടിൽ നിന്നായതിനാലും ഇതത്ര ഗുണകരം ആയിരിക്കില്ല എന്നതും ശ്രദ്ധിക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍