കേരളത്തിലെ ജനറൽ നഴ്സിങ് പഠിച്ച് വിദേശത്ത് ജോലി നേടാമെന്ന മോഹം അവസാനിക്കുന്നു; യുഎഇയിൽ നഴ്സിങ് ജോലിയുടെ യോഗ്യതാ മാനദണ്ഡം ബിരുദമായി മാറ്റുന്നതോടെ ജനറൽ നഴ്സിങ് ഡിപ്ലോമയുമായി ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടം; ജോലി നഷ്ടപ്പെട്ട മലയാളി നഴ്സുമാർ കടുത്ത ആശങ്കയിൽ; കൂടുതൽ പേർക്ക് ജോലി നഷ്ടമാകും; 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ
മറുനാടൻ മലയാളി ബ്യൂറോ
ഷാർജ: കേരളത്തിൽ നഴ്സിങ് പഠനം നടത്തുന്ന ഓരോരുത്തരുടെയും മനസിലുള്ള പ്രധാന ആഗ്രഹം വിദേശത്ത് മികച്ച ശമ്പളത്തോടെ ജോലി നേടുക എന്നതാണ്. കേരളത്തിൽ നിന്നും പ്ലസ്ടു സയൻസ് ഗ്രൂപ്പ് പഠിച്ച ശേഷം ജനറൽ നഴ്സിങ് ഡിപ്ലോമ സ്വന്തമാക്കി ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവർ മലയാളി നഴ്സുമാരുടെ അംബാസിഡർമാരായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ സുവർണ കാലത്തിന്റെ അസ്തമയമാണ് ഇപ്പോൾ. യുഎഇയിൽ നഴ്സിങ് ജോലിയിൽ നിന്നും ജനറൽ നഴ്സുമാരെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുന്നത് പതിവായിരിക്കയാണ് ഇപ്പോൾ. മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ചാണ് യുഎഇയിൽ നൂറുകണക്കിന് നഴ്സിങ് ഡിപ്ലോമ നഴ്സുമാരെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിരവധിപേർ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലായി.
ബിഎസ്സി നഴ്സിങ് ഡിഗ്രിക്കാർക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് ജനറൽ നഴ്സിങ് പാസായവർക്ക് വെല്ലുവിളി ആകുന്നത്. യുഎഇയിലെ 90 ശതമാനം ഡിപ്ലോമ നഴ്സുമാർക്കും ജോലി നഷ്ടമായി കഴിഞ്ഞു. നവംബർ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവർക്കു കൂടി തൊഴിൽ നഷ്ടപ്പെടുമെന്നു നഴ്സുമാർ ആശങ്കയോടെ പറയുന്നു. അടുത്തവർഷം നഴ്സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവർക്കു മാത്രമായി നിജപ്പെടുത്താനാണ് യുഎഇ സർക്കാറിന്റെ നീക്കം. ഇത് കേരളത്തിൽ നിന്നുള്ള മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമായി.
കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്ലസ് ടു പഠിച്ച ശേഷം മൂന്നര വർഷത്തെ ജനറൽ നഴ്സിങ് ഡിപ്ലോമ കരസ്ഥമാക്കി യുഎഇയിൽ എത്തിയ നഴ്സുമാരിൽ ഭൂരിഭാഗവും 15 വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. 2016 മുതൽ 250ലേറെ പേർ ഫുജൈറയിലെ ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ തുല്യതാ കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് വർഷത്തെ കോഴ്സിന് ശേഷം 2018ൽ ആദ്യ ബാച്ച് പുറത്തിറങ്ങി. ഈ സർട്ടിഫിക്കറ്റിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട് എന്നായിരുന്നു യൂണിവേഴ്സിറ്റി അധികൃതർ നഴ്സുമാരോട് പ്രവേശന സമയത്ത് പറഞ്ഞിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഇതുപയോഗച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന ഉറപ്പും ലഭിച്ചെങ്കിലും ഇതും പാഴാകുകയായിരുന്നു.
ഈ കോഴ്സ് പഠിക്കുന്നതിനായി 50,000 ദിർഹത്തോളം ഫീസ് നൽകി രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കി നേടിയ സർട്ടിഫിക്കറ്റുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് അതിന് അംഗീകാരമില്ലെന്ന് നഴ്സുമാർ അറിയുന്നത്. യൂണിവേഴ്സിറ്റിക്ക് അംഗീകാരമില്ലാത്തതാണ് തിരസ്കാരത്തിന് കാരണമെന്നു മന്ത്രാലയം അധികൃതരും അറിയിച്ചതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് നഴ്സുമാർ.
ഇതിനിടെ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം നിർത്തി കോയമ്പത്തൂർ സ്വദേശികളായ മാനേജ്മെന്റ് അധികൃതർ യുഎഇ വിടുകയും ചെയ്തു. സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കില്ലെങ്കിൽ തങ്ങളുടെ പണമെങ്കിലും തിരിച്ചു കിട്ടണമെന്നാണ് നഴ്സുമാരുടെ ഇപ്പോഴത്തെ ആവശ്യം. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവിടെ ക്ലാസുകൾ നടത്തിയിരുന്നത്. ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്ത് ക്ലാസിൽ സംബന്ധിക്കാം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ഡിപ്ലോമാ നഴ്സുമാർ ഇവിടെ ചേർന്ന് പഠിച്ചിരുന്നു. പലരും ജോലി ഏതുവിധേനയും നിലനിർത്താൻ വേണ്ടിയാണ് പുതിയ സർട്ടിഫിക്കറ്റ് കോഴ്സ് പഠി്ച്ചത്. ഇതാകട്ടെ വഞ്ചനയിൽ കലാശിക്കുകയും ചെയ്തു.
അതേസമയം, യുഎഇയിലെ അക്രഡിറ്റഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു നേടുന്ന ഡിപ്ലോമ സർടിഫിക്കറ്റിനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയിട്ടില്ല. കേരളാ നഴ്സിങ് കൗൺസിലിനെ മാത്രമേ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അജ്മാൻ ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട കോട്ടയം കുമരകം സ്വദേശിനി ഷിലാ ജസ്റ്റിൻ പറയുന്നു. മഹാരാഷ്ട്രാ നഴ്സിങ് കൗൺസിലിന് കീഴിൽ പഠിച്ചു നേടിയ ഡിപ്ലോമാ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2002ലായിരുന്നു ഷില ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
നഴ്സിങ്ങിൽ അടിസ്ഥാന യോഗ്യത ബിഎസ്സി ആണെന്ന് യുഎഇ ഗവൺമെന്റ് നിർബന്ധമാക്കിയതോടെ 2018ൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പ്രോഗ്രാമിന് ചേർന്നതായിരുന്നു ഷിലു. ഇതു പൂർത്തിയാക്കി തുല്യതാ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമർപ്പിച്ചെങ്കിലും തിരസ്കരിക്കപ്പെടുകയായിരുന്നു.
അതേസമയം പുതിയ നിയമനങ്ങളെ മാത്രമേ കാര്യമായി ബാധിക്കുകയുള്ളൂ. നിലവിൽ ഉള്ളവരിൽ ഭൂരിപക്ഷവും ഡിപ്ലോമക്കാരുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചവരും ജോലി ചെയ്തുകൊണ്ട് വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ പഠിച്ച വരുമാണ് പ്രശ്നം നേരിടുന്നത്. പലരും കൃത്രിമമായി ഹാജരിട്ട് റെഗുലർ കോഴ്സാണെന്ന് കാണിച്ചു. യുഎഇയിൽ ജോലിയിൽ ഹാജരാക്കുമ്പോൾ തന്നെ കോഴ്സിന് ഹാജരാകുന്നതായി രേഖ. ഈ രേഖയുടെ പേരിലാണ് തട്ടിപ്പു നടന്നത്.
അതേസമയം തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന യുഎഇയിലെ നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യൻ നഴ്സുമാർ ഇന്ത്യൻ അധികൃതർക്ക് പരാതി നൽകി. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവരുടെ പക്കൽ വിഷയം എത്തിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ ജനറൽ നഴ്സുമാർ എന്നറിയപ്പെടുന്ന യുഎഇയിലെ 90 ശതമാനം ഡിപ്ലോമാ നഴ്സുമാർക്കും ഇതിനകം ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. നവംബർ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവർ കൂടി ജോലിയിൽ നിന്ന് ഒഴിവാകും. ഇവരെല്ലാം ഇനിയെന്ത് ചെയ്യണമെന്നറിയാതെ കടുത്ത മാനസിക സമ്മർദത്തിലാണ്. 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്സുമാർക്ക് മാത്രമേ യുഎഇയിൽ ജോലി ചെയ്യാനാകുകയുള്ളൂ. ഗൾഫ് രാജ്യങ്ങളിൽ നഴ്സുമാരായി ജോലിക്കു കയറി നാട്ടിലേക്ക് സമ്പാദ്യം അയക്കുന്ന നിരവധി മലയാളി പെൺകുട്ടികളുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് ഭാവിയിൽ കാത്തിരിക്കുന്നത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍