ഇന്ത്യൻ രൂപയുമായി ബാങ്കിൽ ചെന്ന പ്രവാസികൾക്ക് നിരാശ; ഇന്ത്യൻ പൗരത്വം ഉള്ളവരിൽ നിന്ന് മാത്രമേ പണം സ്വീകരിക്കൂ എന്ന് ആർബിഐ; ഒസിഐ കാർഡുള്ള പ്രവാസികളുടെ കൈയിലുള്ള പഴയ രൂപയ്ക്ക് കടലാസ് വില മാത്രം
പിൻവലിച്ചിരിക്കുന്ന 500 രൂപയുടെയും 1000 രൂപയുടെയും പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള സമയം നോൺ-റെസിഡന്റ് ഇന്ത്യക്കാർക്ക് (എൻആർഐ) 2017 ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ സൗകര്യം ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ ലഭ്യമാകുന്നുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ(ഒസിഐ) സ്റ്റാറ്റസിലുള്ള പ്രവാസികൾ നാട്ടിലെത്തി പഴയ നോട്ട് മാറ്റാൻ ബാങ്കിലെത്തുമ്പോൾ അത് സ്വീകരിക്കുന്നില്ലെന്നറിഞ്ഞ് കടുത്ത നിരാശയിലായിരിക്കുകയാണ്. ഈ അവസരത്തിൽ ഇന്ത്യൻ പൗരത്വമുള്ളവരിൽ നിന്നു മാത്രമേ ഇത്തരം നോട്ടുകൾ സ്വീകരിക്കൂ എന്ന കടുത്ത നിലപാടാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മിക്ക പ്രവാസികളുടെയും കൈയിലുള്ള പഴയ രൂപയ്ക്ക് കടലാസ് വിലമാത്രമായിരിക്കുകയാണ്.
നോട്ടുകൾ നിരോധിച്ച തിയതിയായ നവംബർ എട്ടിനും ഡിസംബർ31നും ഇടയിൽ ഇന്ത്യയിലില്ലാത്ത പിഐഒക്കാരും ഒസിഐക്കാരും പിന്നീട് നാട്ടിലെത്തി നോട്ട്മാറാൻ ചെല്ലുമ്പോഴാണ് ഇന്ത്യൻ പൗരത്വമില്ലെന്ന കാരണം പറഞ്ഞ് അവരുടെ നോട്ടുകൾ സ്വീകരിക്കാൻ ബാങ്ക് വിസമ്മതിക്കുന്നത്. ഈ സ്കീമിൽ നിന്നും പിഐഒ, ഒസിഐക്കാരെ ഒഴിവാക്കിയിരിക്കുന്നുവെന്നാണ് ആർബിഐ വിശദീകരണം നൽകിയിരിക്കുന്നത്. ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇന്ത്യയിലില്ലാത്ത പ്രവാസികൾക്കെല്ലാം പഴയ നോട്ടുകൾ മാറ്റാൻ 2017 മാർച്ച് വരെ സമയം അനുവദിക്കുമെന്നായിരുന്നു നോട്ടുകൾ പിൻവലിച്ച സമയത്ത് ഗവൺമെന്റും ആർബിഐയും വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അവസാനം പുറത്തിറക്കിയ ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഈ പ്രൊവിഷൻ ഇല്ല. ഇതനുസരിച്ച് ഗവൺമെന്റ് പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം 2016 നവംബർ 9 മുതൽ ഡിസംബർ 30 വരെയുള്ള കാലത്തിനിടെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണീ സൗകര്യം പ്രദാനം ചെയ്യുന്നതെന്ന അറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
ഈ സർക്കാർ നോട്ടിഫിക്കേഷനെ തുടർന്ന് ആർബിഐയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് റെസിഡന്റ് ഇന്ത്യൻ സിറ്റിസൺസിന് ഇതിലൂടെ 2017 മാർച്ച് 31 വരെ ആർബിഐയിലൂടെ നോട്ടുകൾ മാറ്റിയെടുക്കാം. എന്നാൽ നോൺ റെസിഡന്റ് ഇന്ത്യൻ സിറ്റിസൺസിന് 2017 ജൂൺ 30 വരെ ആർബിഐയിലൂടെ നോട്ടുകൾ മാറ്റിയെടുക്കാം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ ഈ സ്കീമിലൂടെ നോട്ട് മാറ്റാൻ സാധിക്കുകയുള്ളുവെന്ന് സാരം. വിദേശ ഇന്ത്യൻ സമൂഹം ഇരട്ടപൗരത്വത്തിനായുള്ള ആവശ്യത്തിനോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) സ്കീം സർക്കാർ ആവിഷ്കരിച്ചിരുന്നത്.
2005ലെ സിറ്റിസൺഷിപ്പ് (അമെൻഡ്മെന്റ്) ആക്ടനുസരിച്ചായിരുന്നു ഈ സ്കീം 2005 ഓഗസറ്റിൽ നടപ്പിലാക്കിയിരുന്നത്. ഇത് പ്രകാരം ഒസിഐ കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യൻ പാസ്പോർട്ടില്ലാതെ ഇന്ത്യ സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജരായ വിദേശികൾക്ക് ഇതിന് മുമ്പ് നൽകിയിരുന്ന കാർഡായിരുന്ന പിഐഒ കാർഡ്. ഈ സ്കീമിനെ പിന്നീട് ഒസിഐ സ്കീമിൽ ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നോട്ടുകൾ മാറ്റാൻ വിദേശ ഇന്ത്യക്കാർക്കുള്ള ഗ്രേസ് പിരിയഡ് നീട്ടിയതിനാൽ എൻഫോഴ്സ്മെന്റ് അധികൃതർക്ക് ഇത് വേണ്ട വിധത്തിൽ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് ബാങ്കർമാർ പറയുന്നത്. അതായത് ഇത്തരത്തിലുള്ള വിദേശ ഇന്ത്യക്കാർ ഇതിന് മുമ്പ് ഇന്ത്യ സന്ദർശിക്കുകയും നോട്ടുകൾ മാറ്റിയിരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഒരു ബാങ്കർ പറയുന്നത്. അതായത് ഇതിലൂടെ അനുവദിച്ച പരിധിയിലധികമുള്ള തുകകൾ വിദേശ ഇന്ത്യക്കാരിൽ ആരെങ്കിലും മാറ്റിയാൽ കണ്ടുപിടിക്കാനാവില്ലെന്നും ബാങ്കുകൾ പറയുന്നു.
കൈയിൽ കൂടുതൽ പഴയ നോട്ടുകളുള്ള പ്രവാസികൾ അത് മാറ്റി വാങ്ങാൻ പാടുപെടുമെന്നുള്ള ആശങ്ക നേരത്തെ തന്നെ ഉയർന്ന കാര്യമാണ്. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരിൽ മിക്കവരും മോശമല്ലാത്ത ഇന്ത്യൻ കറൻസി കൈയിൽ സൂക്ഷിക്കാറുണ്ട്. ഇവ മിക്കവാറും 500, 1000 നോട്ടുകളുമാണ്. നാട്ടിൽ തിരിച്ചെത്തിയ ഉടൻ നിർവഹിക്കേണ്ട ആവശ്യങ്ങൾക്ക് വേണ്ടിയാണിത് സൂക്ഷിക്കുന്നത്. അത്തരക്കാരാണ് അക്ഷരാർത്ഥത്തിൽ ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ഡിസംബർ 31 ന് മുമ്പ് നാട്ടിലെത്താത്തവർക്ക് ഇവ എംബസികളിലൂടെ മാറ്റി വാങ്ങാനാവുമെന്ന നിർദ്ദേശം നവംബറിൽ തന്നെ ഉയർന്ന് വന്നിരുന്നു. എന്നാൽ എംബസികളിലൂടെ വെറും 10,000 രൂപ വരെ മാറ്റി വാങ്ങാനെ സൗകര്യമുള്ളുവെന്നതിനാൽ ബാക്കിയുള്ള പണം എന്ത് ചെയ്യണമെന്നറിയാതെ യുകെയിലെ നിരവധി പ്രവാസിമലയാളികൾ വട്ടം കറങ്ങുന്നുണ്ട്.
ലണ്ടനിലെ ഇന്ത്യൻ ഓഫീസിൽ അടക്കം നോട്ട് മാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പരിധിയുള്ളതിനാൽ കൈയിലുള്ള പഴയ നോട്ടുകൾ മുഴുവൻ മാറ്റി വാങ്ങാൻ മിക്കവർക്കും സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പിന്നീട് മറ്റൊരു വഴിയായ മണി എക്സേഞ്ചുകളിലൂടെ ഇവ മാറ്റാൻ നിരവധി പേർ ശ്രമിച്ചിരുന്നുവെങ്കിലും പഴയ നോട്ടുകൾ സ്വീകരിക്കാൻ അവർ വഴങ്ങിയില്ലെന്നും റിപ്പോർട്ടുണ്ട്. നിർദേശിക്കപ്പെട്ട സമയപരിധിക്ക് മുമ്പ് ഇന്ത്യയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് വരുന്ന മറ്റ് പ്രവാസികളുടെ കൈയിൽ പണം കൊടുത്ത് വിട്ട് മാറ്റാനുള്ള സൗകര്യം ബാങ്കുകൾ ഒരുക്കിയിരുന്നു. ഇതിനായി ഓതറൈസേഷൻ ലെറ്ററും ഐഡന്റിറ്റി പ്രൂഫുമായിരുന്നു നൽകേണ്ടിയിരുന്നത്. ഇതല്ലാതെ നോൺ റെസിഡന്റ് ഓർഡിനറി റുപ്പീ അക്കൗണ്ട് അഥവാ എൻആർഒ അക്കൗണ്ടിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് പഴയ നോട്ടുകൾ മാറ്റാനുള്ള വഴിയും സർക്കാർ തുറന്നിരുന്നു. എന്നാൽ നിരവധി വർഷങ്ങളായി വിദേശത്ത് കഴിയുന്നവരാണെങ്കിലും നിരവധി ഇന്ത്യക്കാർ ഇത്തരം അക്കൗണ്ട് എടുത്തില്ലെന്നത് അവർക്ക് ഈ അവസരത്തിൽ വിനയായിത്തീർന്നിട്ടുണ്ട്. അത്തരക്കാരും ഇപ്പോൾ കൈയിലുള്ള നോട്ടുകൾ മാറ്റാൻ പാടുപെടുയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍