അപകട മുന്നറിയിപ്പ് നൽകിയില്ല; കുഞ്ഞുങ്ങളെ കുറിച്ചല്ലാതെ ലഗേജിനെ കുറിച്ച് ആരും ആലോചിച്ചില്ല; സൈഡിലേക്ക് അവർ ഞങ്ങളെ തള്ളിവിടുകയായിരുന്നു; ലോകത്തിന്റെ ഏത് കോണിലേക്കും പോകേണ്ടവരെയും വീടുവരെ കൊണ്ടെത്തിച്ച് എമിറേറ്റ്‌സ് മാതൃകയായി: തീപിടിച്ച വിമാനത്തിൽ നിന്നും ദൈവം കൈപിടിച്ച് രക്ഷിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് ഒരു പ്രവാസി മലയാളി കുടുംബം
ടോമിച്ചൻ കൊഴുവനാൽ, ലണ്ടൻ
ലണ്ടൻ: ദുബായി വിമാനത്താവളത്തിൽ എമിറേറ്റ്‌സ് വിമാനം കത്തിയമർന്നതോളം പ്രവാസി മലയാളികളെ വലിയ നടുക്കത്തിലാക്കിയ മറ്റൊരു സംഭവം അടുത്തിടെ ഉണ്ടായിട്ടില്ല. നൂറോളം മലയാളി യാത്രക്കാർ സഞ്ചരിച്ച എമിറേറ്റ്‌സ് വിമാനാണ് തലനാരിഴയ്ക്ക് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. തങ്ങൾ സഞ്ചരിച്ച വിമാനം കൺമുമ്പിൽ വിമാനം കത്തിയമർന്ന കാഴ്‌ച്ച അതേ വിമാനത്തിൽ യാത്ര ചെയ്തവർ ഞെട്ടലോടെ കണ്ടു. ഈ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള പ്രവാസി മലയാൡകൾ ആശങ്കപ്പെട്ടു. ഇതിനിടെയാണ് അപകടത്തിൽപെട്ട വിമാനത്തിന് അകത്തു നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ വീഡിയോയെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ളവർ മലയാളികളെ കുറ്റപ്പെടുത്തി. അപകട മുനമ്പിൽ നിന്നും ലഗേജ് തിരയുന്നവർ എന്ന ചീത്തപ്പേരുണ്ടാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകി.
എന്നാൽ, സത്യത്തിൽ എന്താണ് ക്രാഷ് ലാൻഡ് ചെയ്ത വിമാനത്തിൽ സംഭവിച്ചത്്? ലഗേജിനും ലാപ്പ്‌ടോപ്പിനും പിന്നാലെ യാത്രക്കാർ പരക്കം പാഞ്ഞോ? ദുരന്ത മുഖത്തിൽ നിന്നും രക്ഷപെട്ട മലയാൡകുടുംബം മറുനാടൻ മലയാളിയോടെ വിവരിച്ചത്. കൺമുമ്പിൽ കണ്ട ആ വീഡിയോ പൂർണ്ണമായും വിശ്വസിക്കരുത് എന്നാണ് ബ്രിട്ടനിൽ താമസക്കാരായ തിരുവല്ല സ്വദേശിയായ ജെയിംസും ഭാര്യ അമ്പിളിയും പറയുന്നത്. അപകടം ഉണ്ടായ വേളയിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയാണെന്ന മുന്നറിയിപ്പൊന്നും യാത്രക്കാർക്ക് നൽകിയിരുന്നില്ല. അപകടം ഉണ്ടായ ശേഷം മാത്രമാണ് ജീവനക്കാർ അതിവേഗം പുറത്തിറങ്ങണമെന്ന നിർദ്ദേശം കൊടുത്തതെന്നുമാണ് ഇവർ പറയുന്നത്. യാത്രക്കാർ ആരും ലഗേജിന് പിന്നാലെ പോയിട്ടില്ലെന്നും മറിച്ച് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനാണ് ശ്രമം നടത്തിയതെന്നും ഇവർ മറുനാടനോട് വ്യക്തമാക്കി.
12 കാരിയായ മകൾക്കും അഞ്ചു വയസുകാരൻ മകനുമൊപ്പമായിരുന്നു ഇവർ യാത്ര ചെയ്തത്. ഇതു തങ്ങളുടെ രണ്ടാം ജന്മമാണെന്നും അവർ വ്യക്തമാക്കുന്നു. വെറും 89 സെക്കൻഡുകൊണ്ടാണ് കത്തിയമർന്നു പോയ വിമാനത്തിൽ നിന്നും അവർ പുറത്തു കടന്നത്. വിമാനം കത്തിയ ദിവസം ദുബായ് എയർപോർട്ടിലെ എമിറേറ്റ്‌സ് ഹോട്ടലിൽ താമസിച്ച ജെയിംസും കുടുംബവും പിറ്റേദിവസം രാത്രിയിലാണ് അവിടെ നിന്നും പോരുന്നത്. രാത്രിയിൽ ഇവിടെയെത്തിയ ഈ കുടുംബത്തെ കാത്ത് മാഞ്ചസ്റ്റർ എയർപോർട്ടിൽ എമിറേറ്റ്‌സ് അധികാരികൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിൽ ഫ്‌ലൈറ്റിൽ എത്തിയ ഏക മലയാളി കുടുംബം കൂടി ആയിരുന്നു ഇവരുടേത്. എയർപോർട്ടിൽ എത്തിയ ഇവരെ വീട് വരെ എത്തിച്ച ശേഷമാണ് എമിറേറ്റ്‌സ് അധികൃതർ മടങ്ങിയത്. ഈ വിമാനക്കമ്പനിയുടെ മര്യാദയെയും ഇവർ മുക്തകണ്ഠം പ്രശംസിക്കുന്നു.
ദൈവം കൈപിടിച്ചിറക്കിയെന്നാണ് ആ നിമിഷത്തെ വിശദീകരണത്തെക്കുറിച്ച് അമ്പിളി മറുനാടൻ മലയാളിയോടു പറഞ്ഞത്. അമ്പിളിയുടെ വാക്കുകളിൽ ഇപ്പോഴും വല്ലാത്തൊരു നടുക്കമുണ്ട്. ആദ്യം വിളിച്ചപ്പോൾ ജയിംസാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് വിളിക്കുമ്പോൾ ജെയിംസ് ഡ്രൈവ് ചെയ്യുകയായതുകൊണ്ട് അമ്പിളിയും. അമ്പിളി വർത്തമാനം പറയുമ്പോൾ ജെയിംസ് പറയുന്നുണ്ടായിരുന്നു - ഇതാ ഇപ്പോൾ ഈ വണ്ടി ഓടിക്കുമ്പോഴും ആ നിമിഷങ്ങളെ ഓർത്തു കൈ വിറയ്ക്കുന്നു എന്നു. അമ്പിളിയും ജെയിംസും ആ വിറയലോടെയാണ് സംസാരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു നിമിഷം ആർക്കും ഉണ്ടാവരുതെ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് അവർ സംസാരം തുടർന്നത്.
തിരുവനന്തപുരത്തു നിന്നും അൽപം വൈകിയാണ് വിമാനം പുറപ്പെട്ടതെങ്കിലും ദുബായ് എത്തും വരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ജെയിംസ് പറയുന്നു. ലാൻഡിംഗിന്റെ അനൗൺസ്‌മെന്റ് നടത്തുമ്പോഴും പ്രശ്‌നങ്ങൾ വ്യക്തമായിരുന്നില്ല. ലാൻഡ് ചെയ്യുന്നു എന്നു പറഞ്ഞതോടെ എല്ലാവരും സീറ്റ് ബെൽട്ടിട്ടു. പതിവുപോലെ എയർഹോസ്റ്റസുമാർ സീറ്റ് ബെൽട്ട് പരിശോധിച്ചു. എന്നാൽ റൺവേയിലേയ്ക്ക് അടുത്തപ്പോൾ വിമാനം വല്ലാതെ കുലുങ്ങി. എന്തോ സംഭവിക്കുന്നു എന്ന തോന്നലിൽ ഞങ്ങൾ സൈഡ് വിൻഡോയ്ക്കരികിലിരുന്ന് പ്രാർത്ഥിച്ചു. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനം കടൽ ലക്ഷ്യമാക്കി വീണ്ടും കുതിച്ചു. ഒരിക്കലും കടൽ ഇത്ര അടുത്ത് വിമാനത്തിലിരുന്നു കണ്ടിട്ടില്ല. തീരെ താഴ്ന്നായിരുന്നു പറന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വൈകാതെ തന്നെ റൺവേയിൽ മടങ്ങി എത്തിയ വിമാനം കുലുങ്ങി തിരിച്ചു നിന്നു.
വീലിൽ അല്ല ലാൻഡ് ചെയ്തത് എന്നു വ്യക്തമായിരുന്നു. ബെലി ലാൻഡിങ് ആയിരുന്നിട്ടും വിമാനം മുമ്പോട്ട് ഭീകര ശബ്ദത്തോടെ കുതിച്ചു. വല്ലാതെ ആടിയുലഞ്ഞ ആ കുതിപ്പിൽ ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഹാൻഡ് ലഗേജുകൾ നിലത്തേയ്ക്കു പതിച്ചു. തലയിൽ വീഴാതിരിക്കാൻ എല്ലാവരും കരുതൽ എടുക്കുന്നുണ്ടായിരുന്നു. എങ്ങു നിന്നും നിലവിളി ശബ്ദം മാത്രം ആയിരുന്നു കേട്ടത്. അതിനിടയിൽ തന്നെ ഓക്‌സിജൻ മാസ്‌കുകൾ ചാടി വന്നു. ആരും സീറ്റിൽ നിന്നും അനങ്ങരുതെന്നു അനൗൺസ്‌മെന്റ് എത്തി. കണ്ണടച്ചു തുറക്കുമുമ്പ് കാബിൻ മുഴുവൻ പുകകൊണ്ടുനിറഞ്ഞു. പലർക്കും ഒന്നും കാണാൻ പോലും കഴിയുമായിരുന്നില്ല. എയർഹോസ്റ്റസുമാർ ഒരു തരം ജെല്ലി കൊണ്ടുന്നു വിതരണം ചെയ്താണ് കാഴ്ച നൽകിയത്.
നിമിഷ നേരം കൊണ്ടു രണ്ട് എമർജൻസി വാതിലുകൾ തുറന്നു. ആളുകൾ അങ്ങോട്ടു ഓടുകയായിരുന്നു. അലറി വിളിച്ചുകൊണ്ടു ജീവനക്കാർ എല്ലാവരെയും പുറത്തിറക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ആരും ലഗേജിനുവേണ്ടി പിടിവലി കൂടുന്നതു ഞങ്ങൾ കണ്ടില്ല. ഏതെങ്കിലും ഭാഗത്തു അങ്ങനെ ഉണ്ടായെങ്കിൽ അത് മുൻകൂട്ടി അനൗൺസ് ചെയ്യാത്തതുകൊണ്ടു മാത്രമാണ്. ലഗേജുകൾ എടുക്കരുത് എന്നു ക്രൂ വിളിച്ചു പറഞ്ഞപ്പോൾ ആളുകൾ അതിന് ശ്രമിച്ചില്ല. ലഗേജുകളെ കുറിച്ചു ചിന്തിക്കാൻ പോലും അപ്പോൾ കഴിയുമായിരുന്നില്ല, മക്കളെ കുറിച്ചും ജീവനക്കാരെ കുറിച്ചും മാത്രമായിരുന്നു ആലോചിച്ചിരുന്നത്. ഒരാൾ പോലും ഹാൻഡ് ലഗേജുമായി ഇറങ്ങാൻ എത്തിയില്ല. അതൊരിക്കലും സാധ്യമായിരുന്നില്ല താനും, ഓടി രക്ഷപെടാൻ പോലും ഇടമില്ലാതായപ്പോൾ ആര് ഹാൻഡ് ലഗേജ് എടുക്കും.
ആരെങ്കിലും അത് തിരിഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതു ഹാൻഡ് ബാഗ് മാത്രമാണ്. ഞങ്ങളുടെ പാസ്‌പോർട്ടും മറ്റും ഉണ്ടായിരുന്ന ഹാൻഡ് ബാഗ് ഞങ്ങളും എടുത്തു. എന്നാൽ അതു ഹാൻഡ് ലഗേജ് ആയിരുന്നില്ല. എനിക്കു തോന്നുന്നു രണ്ടു എമർജൻസി വാതിലുകളെ പ്രവർത്തിച്ചുള്ളൂ എന്നു. നടു ഭാഗത്തു നിന്ന ഞങ്ങളോടൊപ്പമാണ് ബിസിനസ് ക്ലാസിലെ യാത്രക്കാരും എത്തിയതു. ഒരു പക്ഷേ തീ കത്താൻ സാധ്യതയുള്ളതുകൊണ്ട് അവിടെ തുറക്കാതിരുന്നതാവാം. സ്ലൈഡ് ചെയ്യാൻ വേണ്ടി മിനക്കെടേണ്ടി വന്നില്ല. രണ്ടു ജീവനക്കാർ അവിടെ നിന്നും തള്ളിവിടുകയായിരുന്നു. പലരും നന്നായി ഇരിക്കുന്നതിനു മുമ്പ് താഴെയെത്തി. സ്ലൈഡറിൽ നിരവധി പേർക്കു ചെറിയ പരിക്കുകൾ പറ്റി. പലരുടെയും തല ഇടിക്കുകയും കൈകാലുകൾ ഇടിക്കുകയും ചെയ്തു. എന്നാൽ അതൊന്നും ആലോചിക്കാൻ പോലും അവർക്ക് നേരമില്ലായിരുന്നു.
ജീവനക്കാർ അലറി വിളിച്ച് വേഗം കൂട്ടുകയായിരുന്നു. നിലത്തുനിന്ന രണ്ടുപേർ ലാൻഡ് ചെയ്യുന്നവരെ ആ നിമിഷം തന്നെ അവിടെ നിന്നും ഓടിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെയുള്ള ഓട്ടം ആയിരുന്നു അവിടെ നടന്നതു. ആ ഓട്ടത്തിനിടയിൽ വിമാനം പൊട്ടിത്തകരുന്നതു കണ്ടു. എല്ലാവരും ഇറങ്ങി കഴിഞ്ഞോ എന്നു പോലും ഞങ്ങൾ ശ്രദ്ധിച്ചില്ല. 89 സെക്കൻഡിനുള്ളിൽ എല്ലാവരെയും ഇറക്കുകയും ജീവനക്കാർ ഇറങ്ങുകയും ചെയ്തു എന്നത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. അതിന് ശേഷം ഒരു മിനിട്ട് പോലും സമയം എടുത്തില്ല വിമാനം പൊട്ടിത്തെറിക്കാൻ. ആ പൊട്ടിത്തെറിയിൽ ഞങ്ങളെ സഹായിക്കാൻ എത്തിയ ഒരാളുടെ ജീവൻ പോയല്ലോ എന്ന വേദന മാത്രമാണ് അവശേഷിക്കുന്നത്.
വല്ലാത്ത ചൂടായിരുന്നു റൺവേയിൽ. ചെരുപ്പുപോലും എടുക്കാതെയാണ് മിക്കവരും ഓടിയത്. കാലുകൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ വാഹനങ്ങൾ എത്തി ഓരോരുത്തരെ കൊണ്ടു പോയിക്കൊണ്ടിരുന്നു. വിമാനത്താവളത്തിനകത്ത് അസാധാരണമായ ഒരുക്കങ്ങൾ അപ്പോൾ തന്നെ നടന്നു കഴിഞ്ഞിരുന്നു. മറ്റെല്ലാ വിമാനങ്ങളും റദ്ദ് ചെയ്ത് ഞങ്ങൾക്കുവേണ്ടി വഴിയൊരുക്കി. ദുബായിൽ ഇറങ്ങേണ്ടവരെയും ട്രാൻസിസ്റ്റ് യാത്രക്കാരെയും രണ്ടായി തിരിച്ചു കണക്കെടുത്തു. പാസ്‌പോർട്ടും രേഖകളും പോയവർക്കു ടെംപററി യാത്ര രേഖകൾ നൽകാൻ ഏർപ്പാടാക്കി. എയർപോർട്ടിൽ തന്നെയുള്ള എമിറേറ്റ്‌സ് ഹോട്ടലിലേയ്ക്ക് ഞങ്ങളെ നീക്കി. ഇടയ്ക്കിടെ ബ്രീഫിങ് തന്നുകൊണ്ടിരുന്നു. നഷ്ടമായതിന്റെ കണക്കുകൾ ഉൾപ്പെടുത്തിയ വിവരങ്ങൾ ശേഖരിച്ചു. പിറ്റേദിവസം വൈകുന്നേരം പുതിയ വിമാനം ലഭിക്കും വരെ ഞങ്ങളുടെ കാര്യങ്ങൾ സൂഷ്മതയോടെ അവർ നോക്കി. മാഞ്ചസ്റ്ററിൽ എത്തിയ ശേഷം ഞങ്ങളെ വീട്ടിൽ എത്തിക്കാൻ ആളു കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
നടുക്കത്തോടെയാണ് ജെയിംസും അമ്പിളിയും ഇത് പറഞ്ഞതു. ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ് അമ്പിളി. ജെയിംസും അവിടെ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കൾ അടുത്ത സ്‌കൂളിൽ പഠിക്കുന്നു. അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ടതിന്റെ സന്തോഷം പങ്കിടുകായാണ് ഈ കുടുംബം ഇപ്പോൾ. ഷോക്കൊക്കെ മാറി രണ്ടു ദിവസം കഴിഞ്ഞെ ഇനി ജോലിക്കുള്ളു എന്നു ഇവർ പറയുന്നു. നിരവധി സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിളിച്ചു വിവരം അന്വേഷിക്കുന്നത്. ആ വിമാനത്തിൽ വെള്ളക്കാർ കുറവായിരുന്നെന്നും ബ്രിട്ടീഷ് പാസ്‌പോർട്ട് ഉള്ള 20 പേരിൽ ഭൂരിപക്ഷവും മലയാളികൾ തന്നെ ആയിരിക്കുമെന്നുമാണ് ജെയിംസിനു പറയുന്നു. ദൈവം കൈപിടിച്ചു രക്ഷപെടുത്തിയതിന്റെ നന്ദി ഇനി എന്നും ദൈവത്തോടുണ്ടാവുമെന്ന് പറഞ്ഞാണ് രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍