വ്യാപാര മേഖലയിൽ സ്വദേശിവത്കരണം ശക്തമാകുന്ന സൗദിയിൽ കാണുന്നത് കടകൾ അടഞ്ഞ് കിടക്കുന്ന കാഴ്ച്ച ! ; വിദേശികൾ ജോലി ചെയ്യുന്ന തുണിക്കടകൾ മുതൽ വാഹന ഷോറൂമുകൾ വരെ ഷട്ടറിട്ട നിലയിൽ; കച്ചവടം ആശങ്കയിലായതോടെ കിട്ടുന്ന വിലയ്ക്ക് സ്റ്റോക്കുകൾ വിറ്റഴിക്കാൻ വ്യാപാരികളുടെ ശ്രമം; 70 ശതമാനം നിതാഖത്ത് നടപ്പിലാക്കിയതോടെ എന്ത് ചെയ്യുമെന്നറിയാതെ പ്രവാസി സംരംഭകർ
മറുനാടൻ ഡെസ്ക്
റിയാദ്: സ്വദേശിവത്കരണ നിയമം വ്യാപാര മേഖലയിലും പ്രാബല്യത്തിലായതോടെ സൗദിയിൽ നിന്നും ആശങ്കയുളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചൊവ്വാഴ്ച്ചയാണ് നിയമം സൗദിയിൽ പ്രാബല്യത്തിലായത്. ഇവിടെ ടെക്സറ്റൈൽസ് മുതൽ വാഹന ഷോറൂമുകളിൽ വരെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്. റിയാദ്, ജിദ്ദ, ദമാം എന്നീ പ്രധാന നഗരങ്ങളിൽ ഏറെയും വ്യാപാര സ്ഥാപനങ്ങളാണ്. ഈ ഭാഗത്തെല്ലാം ഇവ അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ് കാണുന്നത്. പന്ത്രണ്ട് വ്യാപാര മേഖലയിലാണ് സൗദിയിൽ സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതിന്റെ ആദ്യഘട്ടമായിരുന്നു ചൊവ്വാഴ്ച്ച നടപ്പാക്കിയത്.
പുരുഷന്മാരുടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, റെഡിമെയ്ഡ് , സ്പോർട്സ് വെയർ, യൂണിഫോമുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സൗന്ദര്യ വർധകവസ്തുക്കൾ, പാദരക്ഷകൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങിയ ഇനങ്ങൾ വിൽക്കുന്ന കടകളിലും വാഹന ഷോറൂമുകളിലും ഫർണിച്ചർ, ഹോം അപ്ലയൻസസ് കടകളിലും ആണ് ആദ്യഘട്ടത്തിൽ എഴുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലായത്. ചെറുകിട സ്ഥാപനങ്ങൾ മിക്കവയും പൂർണമായും അടഞ്ഞു കിടന്നു. വിദേശികളുടെ വലിയ വ്യാപാര കേന്ദ്രമായ റിയാദ് ബത്ഹയിലും , ദമ്മാമിലെ സീക്കോയിലും കച്ചവടകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു.
അതേസമയം, ജിദ്ദയിലെ മലയാളികളുടെ പ്രധാന വ്യാപാരമേഖലയായ ശറഫിയ്യയിൽ പുതിയഘട്ടം സ്വദേശിവത്കരണം നേരിട്ട് ബാധിക്കുന്നവയിൽപെടുന്ന ഏതാനും കടകൾ ഒഴികെ മിക്ക സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഒട്ടേറെ സ്ഥാപനങ്ങൾ വൻ ഇളവ്, വിറ്റഴിക്കൽ മേളകൾ ആരംഭിച്ചിട്ടുണ്ട്. പതിവിലും കവിഞ്ഞ ഇളവുകൾ നൽകി സ്റ്റോക്കുകൾ പരമാവധി വിറ്റുതീർക്കാനാണ് ശ്രമം. എന്നാൽ നൂറ് കണക്കിന് വിദേശവ്യാപാരികളും തൊഴിലാളികളുമുള്ള പൈതൃക നഗരമായ ജിദ്ദ ബലദിൽ വലിയ ആശങ്കയിലാണ് കച്ചവടക്കാർ. ജുബൈൽ മേഖലയിൽ കർശന പരിശോധനയായിരുന്നു ആദ്യ ദിനം തന്നെ. അബഹയിലെ ഖമീസ് മുശൈത്തിലും മലയാളികളുൾപെടെ വിദേശികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. യാമ്പു വ്യവസായ നഗരിയിലും കടകൾ തുറന്നില്ല.
കടകളിൽ പരിശോധനകൾ ശക്തമാക്കും
ജീവനക്കാരിൽ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണമെന്ന നിബന്ധന പാലിക്കാനാകാതെയും നിരവധി കടകൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ സൗദിയിലെ റീറ്റെയ്ൽ ഷോപ്പുകളിൽ നൂറ് കണക്കിന് ഇൻസ്പെക്ടർമാർ കട പരിശോധന തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പരിശോധനയെയും തുടർന്നുണ്ടാകാനിടയുള്ള പിഴയെയും ഭയന്നാണ് കുറെയധികം കടകൾ തൽക്കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്.പുതിയ തൊഴിൽ നിയമം സൗദിയിലുള്ള ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കും. ഷോപ്പിങ് മാളുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും വിദേശികളായതിനാൽ അവയും തൽക്കാലത്തേക്ക് അടച്ചിട്ടേക്കും.
വിദേശികളെ വൻതോതിൽ ആശ്രയിക്കുന്ന റീറ്റെയ്ൽ മേഖലകളിലായിരിക്കും പ്രതിസന്ധിയുണ്ടാകുക.അതേസമയം തൊഴിൽ വൈദഗ്ധ്യവും വേതനവും കുറഞ്ഞ ജോലികൾ ചെയ്യുന്നതിനായി സൗദി പൗരന്മാർ മുന്നോട്ട് വരുമോയെന്ന ആശങ്കയും വ്യാപാര മേഖലയിൽ ഉയർന്നിട്ടുണ്ട്. സൗദി വ്യാപാര മേഖലയിലെ ഇത്തരമൊരു പരിവർത്തനം സുഗമമല്ലെങ്കിലും ഘട്ടംഘട്ടമായി അതിനെ യാഥാർത്ഥ്യവൽക്കരിക്കുകയാണ് അവിടത്തെ തൊഴിൽ മന്ത്രാലയം.
ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണ നടപടികൾ കേരളീയരുടെ കുടിയേറ്റത്തിന് തിരിച്ചടിയാകുമെന്ന് അടുത്തകാലത്ത് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസികളായ മലയാളികളിൽ 5ൽ 4 പേരും ഗൾഫ് രാജ്യങ്ങളിലാണ് പണിയെടുക്കുന്നത്. അതിനാൽ ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണത്താൽ വളരെയേറെ പ്രവാസികൾ മടങ്ങിവരാനിടയുണ്ടെന്ന് മാത്രമല്ല പ്രവാസിപ്പണത്തിന്റെ തോതിൽ അത് വലിയൊരു ഇടിവുണ്ടാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
2019 ജനുവരിക്കകം 12 മേഖലകളിൽ സ്വദേശിവത്കരണം പൂർണ്ണമാക്കും
ആദ്യഘട്ടത്തിൽ ഓട്ടോമൊബൈൾ ഷോറൂമുകൾ, തുണിക്കടകൾ, ഫർണിച്ചർ കടകൾ, അടുക്കള ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിങ്ങനെ നാലുമേഖലകളിലായി 70 ശതമാനം സ്വദേശിവത്കരണമാണ് സൗദി അറേബ്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ നിയമലംഘനം കണ്ടെത്തിയാൽ 20,000 റിയാൽ വരെ പിഴയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരും.കടയിൽ ഒരു ജീവനക്കാരനാണ് ഉള്ളതെങ്കിൽ അയാൾ സൗദി പൗരനായിരിക്കണമെന്നാണ് പുതിയ നിയമം.
രണ്ട് പേരുണ്ടെങ്കിൽ ഒരാളുടെ പണി സ്വദേശിക്ക് നൽകണം. നാലു പേരുണ്ടെങ്കിൽ രണ്ടു പേർ സ്വദേശികളാകണം. 10 ജീവനക്കാരുണ്ടെങ്കിൽ ഏഴുപേർ സൗദിക്കാരായിരിക്കണം. 30 പേരാണെങ്കിൽ 21 ഉം 100 ആണെങ്കിൽ 70 ഉം സൗദി പൗരന്മാരായിരിക്കണമെന്നുമാണ് നിർദ്ദേശം. 2019 ജനുവരി 19നകം പന്ത്രണ്ട് മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.
നവംബർ മാസം മുതൽ വാച്ച്, കണ്ണട, ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും സേവനവും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, സ്പെയർ പാർട്സുകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, കാർപറ്റ് തുടങ്ങിയ കച്ചവടങ്ങളും നിയമത്തിന് കീഴിൽ വരും. സൗദിയിൽ സ്വദേശിവത്കരണം ശക്തമായതോടെ പ്രവാസികളുടെതായ സംരംഭങ്ങൾ ഭൂരിഭാഗവും അടച്ചുപൂട്ടിയ നിലയിലാണ്. കച്ചവടക്കാർക്ക് പുറമേ സ്വദേശിവത്കരണം ശക്തമാകുന്നതോടെ സൗദിയിൽ ജോലി നോക്കി വരുന്ന ഒട്ടനവധി പ്രവാസികൾക്കും തൊഴിൽ നഷ്ടമാകും.
വിദേശികൾ പോയപ്പോൾ സൗദി നേരിടുന്നത് ഉൽപാദനക്ഷമതയിലെ ഇടിവ്
സൗദിയിലെ തൊഴിൽ രഹിതരായ ആളുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിതാഖത്ത് നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി സൗദിയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണം അവർക്ക് തന്നെ തിരിച്ചടി ആയെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വിദേശികൾ അധികമായി ജോലി ചെയ്ത സമയത്താണ് സൗദിയിൽ ഉൽപാദന ക്ഷമത വർധിച്ചിരുന്നത്. എന്നാൽ സ്വദേശികളായ ആളുകളെ അധികമായി ജോലിക്ക് നിയോഗിച്ചപ്പോൾ ഇത് ഇടിഞ്ഞു. സൗദി പൗരന്മാരായ ആളുകൾ കൃത്യമായി ജോലി ചെയ്യുകയോ സമയ നിഷ്ഠ പാലിക്കുകയോ ഇല്ല.
മാസ ശമ്പളത്തിനായുള്ള ഉപാധിയായി മാത്രമാണ് ഇവർ ജോലിയെ കണ്ടിരുന്നത്. അത് തന്നെയാണ് ഒരു കാലത്ത് വിദേശത്ത് നിന്നുമുള്ള പൗരന്മാർക്ക് സൗദി വാതിൽ തുറന്നു കൊടുത്തത്. ഇത് വൻ വിജയം കാണുകയും ചെയ്തിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേർക്ക് ജോലി ലഭിക്കാനും അതാത് രാജ്യങ്ങൾക്ക് സൗദിയിൽ നിന്നുമുള്ള വരുമാനം വർധിപ്പിക്കാനും കയറ്റുമതി അടക്കമുള്ള കാര്യങ്ങളിൽ സൗദിയുമായി മികച്ച ബന്ധം പുലർത്താനും ഇത് സഹായിച്ചു. എന്നാൽ സൗദി പൗരന്മാർക്കിടയിൽ വർധിച്ചു വന്ന തൊഴിലില്ലായ്മ അവരെ തിരിഞ്ഞു കൊത്തിയതോടെ വിദേശികൾ ഉൾപ്പടെയുള്ളവർക്ക് നേരെ പ്രതിഷേധവും ഉയർന്നിരുന്നു.
സ്വദേശികളായ ആളുകൾക്ക് ജോലി നൽകിയിട്ട് മതി വിദേശികൾ എന്ന മട്ടിലേക്ക് സൗദിയിലെ ആളുകൾ മാറി. ഇതിന് പിന്നാലെ ഭരണകൂടത്തിന് നിതാഖത്തിലേക്ക് കാര്യങ്ങൾ നീക്കേണ്ട അവസ്ഥ വന്നു. എന്നാൽ സൗദിയിൽ ജോലിക്കാരായി എത്തിയ ശേഷം അവിടെ തന്നെ സംരംഭകരായി മാറിയ പ്രവാസികൾക്കും ഇത് ഏറെ തിരിച്ചടിയാണ്. ഇവർ സ്വദേശികൾക്കും വിദേശികൾക്കും ജോലി നൽകിയിരുന്നു. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നതോടെ എല്ലാം താറുമാറായി. 100 പേർ ജോലിക്കാരെങ്കിൽ 70 പേർ സൗദി സ്വദേശികൾ ആയിരിക്കണമെന്ന നിയംം സൗദിയുടെ ഉൽപാദന ക്ഷമതയെ കുറയ്ക്കുമെന്നതിൽ സംശയമില്ല.
30 ശതമാനം വിദേശ ജോലിക്കാരിൽ നിന്നും ലഭിക്കുന്ന മികവ് തന്നെ അവർക്ക് ആശ്രയിക്കേണ്ടി വരും. മാത്രമല്ല സൗദി സ്വദേശികളായ ആളുകളിൽ മികവ് വർധിപ്പിക്കുന്ന വിധം ബോധവത്കരണമോ പരിശീലനമോ നൽകാൻ പോലും സൗദിക്ക് സാധിച്ചിട്ടില്ല. ഇതൊന്നും ഇല്ലാതെ തന്നെ മണലാരണ്യത്തിൽ പൊന്നു വിളയിച്ച ചരിത്രമാണ് പ്രവാസികൾക്കുള്ളത്. ഇതിനെ തിരുത്തിക്കുറിക്കുന്ന നടപടികളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദിയിൽ നടക്കുന്നത്. 2019 അവസാനത്തോടു കൂടി സ്വദേശിവത്കരത്തിന്റെ നല്ലൊരു ഭാഗവും പൂർത്തിയാക്കാൻ ഉദ്ദേശിക്കുമ്പോൾ ഈക്കാലയളവിൽ സൗദി നേടിടേണ്ടിവരുന്ന ഉത്പാദന ക്ഷമതയിലെ ഇടിവും വളരെ വലുതാകാനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍