മകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: മകനോടും കുടുംബത്തോടും ഒപ്പം അവധിക്കാലം ചെലവിടാൻ എത്തിയ മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ജോർജ്ജ് പുല്ലാറ്റിനും ഭാര്യയ്ക്കും ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അനുഭവമായി മാറിയിരിക്കുന്നു നാട്ടിലേക്കുള്ള മടക്ക യാത്ര. യുകെയിൽ ബിർമിൻഹാമിൽ ഉള്ള മകനും കുടുംബത്തിനും ഒപ്പം അവധി ദിവസങ്ങൾ സന്തോഷത്തോടെ ചെലവിട്ടും മുൻ അദ്ധ്യാപകൻ കൂടിയായ അദ്ദേഹം യുകെയിലെ തന്റെ ഏതാനും പൂർവ വിദ്യാർത്ഥികളെയും കൂടി കണ്ട ശേഷമാണ് സന്തോഷത്തോടെ കഴിഞ്ഞ ദിവസം യുകെയിൽ നിന്നും മടങ്ങിയത്.
എന്നാൽ ആ സന്തോഷം ഡൽഹി എയർപോർട്ട് വരെയേ അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം ഉണ്ടായുള്ളൂ. കൂടെ യാത്ര ചെയ്തിരുന്ന ഭിന്ന ശേഷിക്കാരിയായ മകൾ കോവിഡ് പോസിറ്റീവ് ആണെന്ന് ഡൽഹി എയർപോർട്ടിൽ നടത്തിയ ടെസ്റ്റ് റിസൾട്ട് കയ്യിൽ വന്നതോടെയാണ് കാര്യങ്ങൾ ഒരു ദുഃസ്വപ്നത്തിനു സമാനമായ വിധത്തിലേക്ക് മാറുന്നത്. രണ്ടു മാസത്തെ യുകെ സന്ദർശനത്തിന് ശേഷം മടക്ക യാത്രയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി എയർപോർട്ടിൽ എത്തുന്നത്.
രണ്ടാം ടെസ്റ്റിന് അനുമതിയില്ല, സർക്കാർ താമസ സൗകര്യം ചേരിക്ക് തുല്യം
മകൾ പോസിറ്റീവും കൂടെ യാത്ര ചെയ്ത മാതാപിതാക്കൾ നെഗറ്റീവും ആയ സാഹചര്യത്തിൽ സംശയ നിവാരണത്തിന് രണ്ടാമത് ഒരു ടെസ്റ്റ് കൂടി നടത്തണമെന്ന ജോർജ്ജ് പുല്ലാറ്റിന്റെ ആവശ്യം കയ്യോടെ ജീവനക്കാർ നിരസിക്കുക ആയിരുന്നു. നിയമം ഇതിനു അനുമതി നൽകുന്നില്ല എന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഇതോടെ സർക്കാർ ക്വാറന്റൈൻ സംവിധാനത്തിലേക്ക് മാറണമെന്ന് തീരുമാനമായി. പക്ഷെ ചേരിയേക്കാൾ വൃത്തിഹീനമായ താമസ സ്ഥലത്തു ഒരു മിനിറ്റ് പോലും കഴിയാൻ സാധിക്കാതെ ജോർജ്ജും കുടുംബവും തിരികെ ഹോട്ടലിലേക്ക് മടങ്ങുക ആയിരുന്നു.
ദിവസ വാടക പതിനായിരം രൂപ വരുന്ന നാലു നില ഹോട്ടലിലാണ് ഈ കുടുംബം കഴിയുന്നത്. യുവതിക്ക് പരസഹായമില്ലാതെ സ്വന്തമായി ഒരു കാര്യവും ചെയ്യാനാകില്ല എന്ന മാതാപിതാക്കളുടെ വാദങ്ങൾ ഒന്നും ഹോട്ടലുകാർ കേൾക്കാൻ തയ്യാറല്ല എന്നാണ് പരാതി. ഒരു കുടുംബത്തിൽ ഉള്ളവരെ എന്തുകൊണ്ട് ഒന്നിച്ചു പാർപ്പിക്കാൻ തയ്യാറില്ല എന്ന ചോദ്യത്തിനും സർക്കാർ പറയുന്നത് തങ്ങൾ അനുസരിക്കുന്നു എന്നാണ് ഹോട്ടലുകാർ പറയുന്നത്. എന്നാൽ ഇത് ഹോട്ടലുകാരും രാഷ്ട്രീയക്കാരും ഒക്കെ ഉൾപ്പെട്ട ഒരു ലോബിയാകണം ഇത്തരം സമ്മർദ്ദങ്ങൾക്ക് പിന്നിലെന്നാണ് ഇപ്പോൾ ഈ കുടുംബം കരുതുന്നത്. നാലു നിലയുള്ള ഹോട്ടലിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ഇത്തരത്തിൽ കഴിയുന്നത്. ഡൽഹിയിലെ വലിപ്പമേറിയ പ്രധാന ഹോട്ടലുകളിൽ എല്ലാം സ്ഥിതി ഇതുതന്നെ.
ഒരു സഹായവും എവിടെ നിന്നും എത്തിയില്ല ''
മുൻ സൈനിക, കസ്റ്റംസ് ജീവനക്കാരനും എഴുത്തുകാരനും അദ്ധ്യാപകനും ഒക്കെയായ ജോർജ്ജ് പുല്ലാറ്റിനു ഡൽഹിയിലും കേരളത്തിലും ഒക്കെ അനവധി പേരുമായി പരിചയമുള്ള വ്യക്തിയാണ്. എന്നാൽ ഒരു അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ ആരിൽ നിന്നും സഹായം എത്തിയില്ല എന്നാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പങ്കിട്ട പ്രധാന വിഷമം. ഒരിക്കൽ പോസിറ്റീവായ വ്യക്തിക്കു രണ്ടാമതൊരു ടെസ്റ്റ് നടത്താൻ എന്താണ് പ്രയാസം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മാത്രം ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. പരിചയക്കാരായ രാഷ്ട്രീയക്കാരെയൊക്കെ വിളിച്ചു നോക്കിയെങ്കിലും ഒരു പ്രതീക്ഷ പോലും നൽകാൻ ആരും തയ്യാറായില്ല.
മുൻ സൈനികനായിട്ടും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ എന്നാണ് ജോർജ്ജ് ഇപ്പോൾ ചോദിക്കുന്നത്. വൃദ്ധരായ മാതാപിതാക്കളും ഭിന്നശേഷിക്കാരിയായ മകളും എന്ന മാനുഷിക പരിഗണന പോലും നൽകാൻ തയ്യാറാകാത്ത അധികൃതരുടെ ക്രൂരതയാണ് സംഭവം സോഷ്യൽ മീഡിയയിൽ ജോർജ്ജ് പുല്ലാട്ട് തന്നെ വ്യക്തമാക്കിയതോടെ ഏവരും ചോദ്യം ചെയ്യുന്നതും. മുൻ കേന്ദ്ര മന്ത്രിയടക്കം ഉള്ളവരെ അദ്ദേഹം ബന്ധപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. വഴിവിട്ട സഹായമൊന്നും വേണ്ട മാനുഷിക പരിഗണന നൽകിയാൽ മാത്രം മതിയെന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ ആരും തയ്യാറായില്ല എന്നതാണ് ഈ കുടുംബത്തെ കൂടുതൽ വിഷമിപ്പിക്കുന്നത്.
ഡൽഹി എയർപോർട്ട് യുകെ മലയാളികൾക്ക് പേടിസ്വപ്നമാകുമ്പോൾ
ഇതാദ്യമല്ല ഡൽഹിയിൽ നിന്നും യുകെ മലയാളികളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ എത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തു നാട്ടിലേക്കു പുറപ്പെട്ട നൂറിലേറെ കുടുംബങ്ങൾ എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിക്കേണ്ടി വന്നത് വാർത്ത ചാനലുകൾ ലൈവ് കാണിക്കാൻ തയ്യാറായതോടെയാണ് അധികൃതർ കരുണ കാണിക്കാൻ തയ്യാറായത്. രണ്ടു പകലും രാത്രിയും നീണ്ട ദുരിതയാത്രയാണ് കഴിഞ്ഞ വർഷം ജനുവരി ഒൻപതിന് ഡൽഹി എയർപോർട്ടിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യേണ്ടി വന്ന യുകെ മലയാളികൾക്ക് നേരിടേണ്ടി വന്നതും.
അന്നും കോവിഡ് പ്രോട്ടോകോൾ തന്നെയാണ് വിഷയമായി മാറിയത്. അമ്മയുടെ അന്ത്യകർമ്മങ്ങൾക്കു വേണ്ടി പുറപ്പെട്ട കാർഡിഫ് മലയാളിയായ യാത്രക്കാരൻ അടക്കം കരഞ്ഞു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ എയർപോർട്ട് സുരക്ഷാ ജീവനക്കാർ അന്ന് തയ്യാറായിരുന്നില്ല. തുടർന്ന് ഡൽഹിയിലും കേരളത്തിലും നിന്നും ശക്തമായ രാഷ്ട്രീയ സമ്മർദം ഉണ്ടായപ്പോൾ മാത്രമാണ് എയർപോർട്ട് അധികൃതർ മനുഷ്യത്വം കാട്ടാൻ തയ്യാറായത്.
അന്ന് നൂറോളം യാത്രക്കാർ ഉണ്ടായതു കൊണ്ട് മാത്രമാണ് വേഗത്തിൽ സഹായം എത്തിയതും. ഇപ്പോൾ ജോർജ് പുല്ലാട്ടും കുടുംബവും നേരിട്ടത് പോലെ ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആർക്കും ഒരു സഹായവും എവിടെ നിന്നും എത്തില്ല എന്നതും വ്യക്തമാകുകയാണ്. ഈ സാഹചര്യത്തിൽ കഴിവതും ട്രാൻസിറ്റ് വിമാനത്താവളങ്ങൾ ഒഴിവാക്കി ലണ്ടൻ - കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയാകും ഇത്തരം പ്രശനങ്ങൾ ഒഴിവാക്കാൻ നല്ലതെന്നാണ് വ്യക്തമാകുന്നത്. ചുരുങ്ങിയ പക്ഷം ഏതെങ്കിലും വിധത്തിൽ ഉള്ള സഹായത്തിൽ ഒരു പ്രതീക്ഷ എങ്കിലും യാത്രക്കാർക്കൊപ്പം ഉണ്ടാകും. പക്ഷെ ആഴ്ചയിൽ മൂന്നു സർവീസ് നടത്തിയിട്ടും നിറഞ്ഞു കവിഞ്ഞു പറക്കുന്ന ലണ്ടൻ - കൊച്ചി എയർ ഇന്ത്യ സർവീസിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസം നേരിടുന്നതോടെയാണ് മിക്കവരും മറ്റു റൂട്ടുകൾ ആശ്രയിക്കാൻ നിർബന്ധിതരാകുന്നതും.
Stories you may Like
- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതുന്നയാൾക്ക് 123 വയസ്സ്;
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- പ്രവാസി ക്ഷേമം എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി
- ഇന്ത്യയിലേക്കുള്ള ദീർഘദൂര വിമാന സർവീസുകളെ കാറ്റ് ബാധിച്ചില്ലെന്നത് ആശ്വാസം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍