അവധിക്കു നാട്ടിൽ പോകാനിരുന്ന സിബിയെയും കോവിഡ് തട്ടിയെടുത്തു; ഭാര്യയും കുഞ്ഞുങ്ങളും ഐസലേഷനിൽ കഴിയുമ്പോൾ സിബി മടങ്ങിയത് അന്ത്യയാത്ര പറയാതെ; അഞ്ചാമത്തെ മരണവും സംഭവിച്ചതോടെ ആശങ്കയും ശക്തമായി; എല്ലാ പട്ടണങ്ങളിലും മലയാളികൾ രോഗികളായിക്കൊണ്ടിരിക്കുന്നു; ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നത് ആറു മലയാളികൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: കോവിഡ് രോഗത്തിൽ നിന്നും മോചനം ലഭിക്കാതെ യുകെ മലയാളികൾക്കിടയിൽ നിന്നും ഒരാൾ കൂടി വിടങ്ങിയിരിക്കുന്നു. കൊറോണയോടു അവസാന നിമിഷം വരെ പൊരുതിയാണ് കൂത്താട്ടുകുളം സ്വദേശിയായ സിബി മാണി നിര്യതനായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡെർബി ഹോസ്പിറ്റലിൽ കൃത്രിമ ശ്വസന സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന് രണ്ടു നാൾ മുന്നേ ഹൃദയാഘാതം ഉണ്ടായതോടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഇനിയെന്തെങ്കിലും അത്ഭുതം നടക്കേണ്ടി വരും എന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. സിബിയുടെ ഭാര്യയും കുഞ്ഞുങ്ങളും ഐസൊലേഷനിൽ തുടരുന്ന സാഹചര്യത്തിൽ അന്ത്യയാത്ര പോലും ചൊല്ലുവാൻ കഴിയാതെയാണ് സിബി മടങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിസഹായത കാണുവാൻ ത്രാണിയിലെന്നു കുടുംബം വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.
അടുത്ത അവധിക്കു നാട്ടിൽ എത്തി എല്ലാവരെയും കാണാൻ ഇരിക്കവെയാണ് സിബിയെ ആ യാത്ര ഒഴിവാക്കി മരണം തട്ടി എടുത്തിരിക്കുന്നത്. ഏറെ നാളായി ഡെർബിയിൽ താമസിക്കുന്ന സിബി മലയാളി സമൂഹത്തിനു ഏറെ പരിചിതൻ കൂടിയാണ്. കുടുംബം ഐസലേഷനിൽ കഴിയുന്നതിനാൽ ആവും വിധം സഹായങ്ങൾ പ്രദേശത്തെ മലയാളി സമൂഹം ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തെ നേരിൽ കണ്ടു ആശ്വസിപ്പിക്കാൻ കഴിയാത്ത നിസ്സഹായതയാണ് മലയാളി അസോസിയേഷൻ പ്രവർത്തകരും പങ്കിടുന്നത്. ഫോണിലൂടെ പറയാൻ കഴിയുന്ന വാക്കുകളുടെ പരിമിതി കൂടി തിരിച്ചറിയുകയാണ് സിബിയുടെ കുടുംബ സുഹൃത്തുക്കൾ. മരണം നാട്ടിൽ ബന്ധുക്കളെ ഉടൻ തന്നെ അറിയിച്ചിരുന്നു. ഏതാനും മാസം മുൻപ് സിബിയും മക്കളും നാട്ടിൽ വന്നു പോയ ഓർമ്മകളാണ് ബന്ധുക്കൾ ഇപ്പോൾ പങ്കിടുന്നത്. അവസാനമായി ഒന്ന് കാണാൻ പറ്റിയില്ലെങ്കിലും ഓർമ്മകളിൽ സൂക്ഷിക്കാൻ ഉള്ള അവസാന വരവിലെ യാദൃശ്ചികതയാണ് ഇപ്പോൾ കുടുംബത്തിനു കൂട്ടിനുള്ളത്.
അതിനിടെ വിവിധ നഗരങ്ങളിൽ ഐസിയുവിലും മറ്റും ജീവൻ രക്ഷാ ഉപകരണ സഹായത്തോടെ ജീവൻ നിലനിർത്തുന്നവരുടെ സ്ഥിതിയിൽ കാര്യമായ മാറ്റം ഇല്ലാതെ തുടരുന്നു എന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ലണ്ടനിലും പോർട്സ്മൗത്തിലും കെന്റിലും വിഞ്ചസ്റ്ററിലും ന്യൂകാസിലും ഒക്കെ ഗുരുതര നിലയിൽ മലയാളികൾ ചികിത്സ തേടിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. വിവിധ നഗരങ്ങളിലായി ഇരുപതോളം മലയാളികൾ ഗുരുതരമല്ലാത്ത വിധത്തിലും ചികിത്സ തേടുന്നുണ്ട്. എന്നാൽ യുകെയിലെ എല്ലാ പട്ടണങ്ങളിലും തന്നെ വീടുകളിൽ സ്വയം ഐസലേറ്റ് ചെയ്തു കഴിയുന്നത് നൂറു കണക്കിന് കുടുംബങ്ങളാണ്. ഒരാഴ്ചത്തെ വിശ്രമം കൊണ്ട് കുട്ടികൾ വേഗം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ മുതിർന്നവർക്ക് രണ്ടാഴ്ചയിലേറെ സമയം വേണ്ടി വരുന്നു എന്നാണ് രോഗം പിടികൂടിയവർ പറയുന്നത്.
വൈറസിനെ അതിജീവിച്ച ലണ്ടൻ മലയാളിയുടെ വാക്കുകൾ കേൾക്കൂ
കൊവിഡ് രോഗം പിടികൂടിയെങ്കിലും രോഗത്തെ അതിജീവിച്ച ലണ്ടനിലെ ഒരു മലയാളിയുടെ വീഡിയോ യൂട്യൂബിൽ വൈറലാവുകയാണ്. ലണ്ടൻ ബ്രൂണെൽ യൂണിവേഴ്സിറ്റിയിലെ എൻവയോൺമെന്റ് ആൻഡ് ഹ്യൂമൺ ഹെൽത്ത് സയന്റിസ്റ്റായ ഡോ. അജി പീറ്ററാണ് രോഗം ഭേദമായ ആ മലയാളി. രണ്ടാഴ്ചയോളമാണ് അദ്ദേഹത്തെ രോഗം അലട്ടിയത്. അതിനു മുമ്പ് തലവേദനയിലൂടെയാണ് ഡോക്ടർക്ക് രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്. മൂന്നു ദിവസം മരുന്നു കഴിച്ചെങ്കിലും കുറവ് ഒന്നും കണ്ടില്ല. മാത്രമല്ല, ശരീര വേദനയും തുടങ്ങിയിരുന്നു. നാലഞ്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ പനിയും ചുമയും വന്നു. അപ്പോൾ തന്നെ് കൊവിഡ് 19 ആണെന്ന് ബോധ്യപ്പെടുകയും ആശുപത്രിയെ ബന്ധപ്പെട്ട് ഉറപ്പാക്കുകയും ചെയ്തു. പിന്നെ 14 ദിവസത്തെ ഐസൊലേഷനിൽ ആയിരുന്നു. മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോൾ ശ്വാസം മുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങി. രണ്ടു ദിവസം ശ്വാസം മുട്ടൽ ഉണ്ടായിരുന്നുവെങ്കിലും അസുഖം പതുക്കെ കുറയാൻ തുടങ്ങി. അപ്പോഴേക്കും ഭാര്യയ്ക്കും ഇതുപോലുള്ള ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി.
എങ്കിലും ഡോക്ടറുടെ അത്ര ആരോഗ്യസ്ഥിതി മോശമായില്ല. ടീനേജ് പ്രായത്തിലുള്ള മക്കൾ രണ്ടു പേർക്കും രണ്ടു മൂന്നു ദിവസം ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതു മാറി. എന്നാൽ ഏഴു വയസായ ഏഴു വയസുള്ള ഇളയ മകൾക്ക് ഒൻപതു ദിവസത്തോളം കഠിനമായ പനി ഉണ്ടായിരുന്നു. സാധാരണ പനി മാറുവാൻ കൊടുക്കുന്ന പാരസെറ്റാമോൾ ഒന്നും ഫലിച്ചില്ല. പിന്നെ രക്തം വരുവാൻ തുടങ്ങി. അപ്പോൾ തന്നെ ആംബുലൻസ് വിളിച്ചു. കൊവിഡ് 19 സ്പെഷ്യൽ യൂണിറ്റ് മകളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും പരിശോധിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് കൊണ്ടുപോയ്ക്കൊള്ളാനും സ്ഥിതി മോശമായാൽ ആംബുലൻസ് വിളിച്ചാൽ മതിയെന്നും പറഞ്ഞു. അങ്ങനെ മകളും പതുക്കെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നു.
അസുഖത്തെ മറികടക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റവും നല്ല മാർഗം നമ്മുടെ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തന്നെയാണെന്ന് ഡോക്ടർ പറയുന്നു. ഇതിൽ ഏറ്റവും നല്ലത്, ഇഞ്ചി, കുരുമുളക്, മഞ്ഞൾ, തേൻ എന്നിവയാണ്. ഇത്രയും കാര്യങ്ങൾ കഴിച്ചാൽ തന്നെ പ്രതിരോധ ശേഷി വർധിക്കുകയും കൊറോണയെ അതിവിദഗ്ധമായി ചെറുക്കുവാൻ സാധിക്കുകയും ചെയ്യും. ഇതു ഒരു ഇംഗ്ലീഷ് ഡോക്ടർ നൽകിയ ഉപദേശമാണ്. ഇതനുസരിച്ച് എന്നും രാവിലെ കുരുമുളക്, മഞ്ഞൾ എന്നിവ തേനുമായി ചേർത്ത് കഴിക്കുകയും ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് നാരങ്ങ ചേർത്ത് കഴിച്ചു. വെള്ളം കുടിക്കുന്നതിനു പകരം ഇതായിരുന്നു കഴിച്ചിരുന്നത്. ഇത് ഏതാണ്ട് ഒരാഴ്ചയോളം തുടർന്നപ്പോഴേക്കും എല്ലാ രോഗലക്ഷണങ്ങളും മാറിയിരുന്നു.
ഇതു കഴിച്ചാൽ കൊവിഡ് മാറുമെന്നും മറ്റു മരുന്നുകളൊന്നും കഴിക്കേണ്ടതില്ല എന്നൊന്നുമല്ല പറയുന്നതെന്ന് ഡോക്ടർ പ്രത്യേകം എടുത്തു പറയുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഡോക്ടറും കുടുംബവും ചെയ്ത കാര്യങ്ങളാണ് ഇവ. പ്രതിരോധ ശേഷി വർധിച്ചതോടെ അസുഖ ലക്ഷണങ്ങൾ മാറുകയും ചെയ്തു. ഇതോടൊപ്പം തന്നെ നല്ല ഭക്ഷണവും കഴിച്ചു. ശുദ്ധമായ പച്ചക്കറികൾ എല്ലാം ചേർത്ത് സൂപ്പാക്കി അതിൽ പയറു വർഗങ്ങളെല്ലാം മിക്സ് ചെയ്താണ് കഴിച്ചത്. ഇതായിരുന്നു മുഖ്യ ഭക്ഷണം. എല്ലാ രോഗ ലക്ഷണങ്ങൾക്കും എല്ലാവർക്കും വരണമെന്നില്ല. ഏതെങ്കിലും ഒരു ലക്ഷണം കണ്ടാൽ തന്നെ സ്വയം ഐസൊലേഷനിൽ കഴിയുക. മുൻകരുതലുകൾ എടുക്കുക. പ്രതിരോധ ശേഷി വർധിപ്പിക്കുക. ആത്മവിശ്വാസം വർധിപ്പിക്കുക. ആരും തന്നെ രോഗത്തെ ഭയപ്പെടാതെ മുന്നോട്ടു പോവുക. ഇവയെല്ലാമാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെന്ന് ഡോക്ടർ പറയുന്നു.
നിലവിൽ യുകെയിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി കോവിഡ് ടെസ്റ്റ് പരിമിതപ്പെടുത്തിയതിനാൽ ചുമയും പനിയും വന്നവരൊക്കെ തങ്ങൾക്കും കോവിഡ് ബാധിച്ചതായി കണക്കാക്കി 111 സർവീസിൽ രജിസ്റ്റർ ചെയ്തു വീടുകളിൽ കഴിയുകയാണ്. അതിനിടെ കോവിഡ് രോഗികളെ പരിചരിച്ച ഒട്ടേറെ മലയാളി നഴ്സുമാർ ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു വിശ്രമത്തിലാണ്. അനേകം നഴ്സുമാർ ടെസ്റ്റിന് സ്രവം അയച്ചു പരിശോധന ഫലം വരാനുള്ള കാത്തിരിപ്പിലും. തുടക്കത്തിൽ പിപിഇ സംവിധാനങ്ങൾ വേണ്ടത്ര നൽകാതിരുന്ന ആശുപത്രികൾ ജീവനക്കാരെ രോഗികളാക്കി മാറ്റുക ആയിരുന്നു എന്നും മലയാളികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. തുടക്കത്തിലേ അവധാനത മാറി മിക്ക സ്ഥലത്തും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങി എന്നാണ് മലയാളി നഴ്സുമാർ അറിയിക്കുന്നത്. പക്ഷെ അതിനിടയിൽ എത്രപേർ ആവശ്യമില്ലാതെ രോഗികളായി മാറി എന്നതാണ് എൻഎച്ച്എസ് ഇപ്പോൾ നേരിടുന്ന പ്രധാന ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍