ജോലി സ്ഥലത്തു കഴിവതും സംയമനം പാലിക്കുക; മാനേജർമാരോട് ഒരു കാരണവശാലും തർക്കിക്കാൻ നിൽക്കേണ്ടാ; അനേകായിരങ്ങളുടെ ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥാപനങ്ങളിൽ ഇനി പീഡനകാലം; ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു; ബ്രിട്ടണിൽ കോവിഡ് കാലത്തെ കടുംവെട്ടിനു മാനേജ്മെന്റുകളുടെ തയ്യാറെടുപ്പ്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: എടുത്തു ചാട്ടക്കാരും തർക്കുത്തരം പറയാൻ വെമ്പൽ ഉള്ളവരും തത്ക്കാലം സൂക്ഷിക്കുക. അപകടം അരികിലുണ്ട്, കോവിഡ് ആയും അതിനൊപ്പമുള്ള മറ്റു സ്ഥിതിവിശേഷങ്ങളായും. അതിനാൽ മാസ്ക് മാത്രമല്ല ചുറ്റിനുമുള്ള കാര്യങ്ങളിലും ശ്രദ്ധ നൽകിയേ തീരൂ. ദിവസവും ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം ലോകം എമ്പാടുമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഏതു രംഗത്ത് ജോലി ചെയ്യന്നവരുടെയും ഭാവി അൽപം തുലാസിൽ തന്നെയാണ്.
യുകെ മലയാളികൾ നല്ല പങ്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു, അതിനാൽ താൽക്കാലികമായ തൊഴിൽ സുരക്ഷാ ഉണ്ടെന്നത് ശരി തന്നെ. എങ്കിലും സ്വകാര്യ മേഖലയിലെ അനേകം നഴ്സിങ്, കെയർ ഹോമുകൾ ഏതു നിമിഷവും പ്രതിസന്ധിയിലാകാം എന്ന നിലയിലാണ്. ഇതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും തൊഴിൽ നഷ്ട ഭീഷണി ഉണ്ടെന്നു ചുരുക്കം.
ഓരോ തൊഴിലിടങ്ങളിലും മാനേജ്മെന്റ് തങ്ങളുടെ ശബ്ദം കർക്കശമാക്കുന്നതായാണ് വിവിധ തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന യുകെ മലയാളികൾ വെളിപ്പെടുത്തുന്നത്. മുൻപ് കോർപ്പറേറ്റ് മേഖലയിൽ മാത്രം പ്രകടമായിരുന്ന പ്രൊഡക്ടിവിറ്റി കൺസെപ്റ്റ് കോവിഡാനന്തര കാലത്തു സർവ മേഖലയിലും പ്രകടമാകുന്നു എന്നതാണ് വസ്തുത. എത്ര പ്രഗത്ഭരായാലും ഒരാളും അത്യാവശ്യക്കാരല്ലാതായി മാറിയിരിക്കുന്നു എന്നതാണ് കോവിഡ് തൊഴിൽ രംഗത്ത് സൃഷ്ടിച്ച പ്രധാന മാറ്റം.
കോർപറേറ്റുകൾ തൊഴിലാളികളോട് മാത്രമല്ല ഉപയോക്താക്കളോടും മർക്കട മുഷ്ടി കാട്ടുകയാണ് എന്നതും പ്രധാന മാറ്റമാണ്. കോൾ സെന്ററുകളിലേക്കു വിളിച്ചാൽ ഒരു ചളിപ്പും ഇല്ലാതെയാണ് കോവിഡ് മൂലം നിങ്ങളുടെ കോൾ അറ്റൻഡ് ചെയ്യാൻ ഒരു മണിക്കൂർ താമസം നേരിടും എന്ന റെക്കോർഡ് വോയ്സ് മെസേജ് ഉപയോക്താവിനെ തേടിയെത്തുക. അതോടെ പരാതി പറയാൻ നിൽക്കാതെ തൽക്കാലം സഹിച്ചേക്കാം എന്ന മനോഭാവത്തോടെ ഏതൊരു ഉപയോക്താവും അടുത്ത പണി നോക്കി പോകും എന്നും കമ്പനികൾക്ക് വ്യക്തമാണ്.
മാനേജർമാരോട് തർക്കിക്കാൻ നിൽക്കേണ്ട
പൊതുവെ കണ്ട കാര്യം മുഖത്ത് നോക്കി പറയുന്ന ശീലം ഉള്ള മലയാളികൾ കണ്ട കാര്യത്തോട് ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ബ്രിട്ടീഷുകാരുടെ ശീലം കണ്ടു പഠിക്കാൻ ഉള്ള സമയമാണ് പോസ്റ്റ് കോവിഡ് കാലഘട്ടം. മാനേജർമാർക്കും മറ്റും ഇഷ്ടക്കുറവ് തോന്നുന്ന കാര്യം മുഖത്തടിച്ചു പറയുന്ന മലയാളികൾ ഇനിയുള്ള കാലം തൊഴിൽ രംഗത്തും കാലക്കേടു വിളിച്ചു വരുത്തുകയാണ് എന്നോർക്കണം. ചെറിയ അനിഷ്ടം പോലും ജോലി സ്ഥലത്തു പകരം തീർക്കാൻ ടോപ് മാനേജ്മെന്റിന് സൗകര്യം ഒരുക്കുന്ന സമയമാണ് കോവിഡ് എന്ന് അടുത്ത കാലത്തുണ്ടായ കാര്യങ്ങൾ തെളിയിക്കുന്നു.
തന്റെ ഡ്യൂട്ടി റോട്ടയിൽ ചെറിയ തർക്കവുമായി മാനേജരെ സമീപിച്ച മലയാളി നഴ്സിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചോദിക്കുന്ന സമയത്തു ലഭിച്ചിരുന്ന ഷിഫ്റ്റുകൾ കയ്യോടെ നഷ്ടമായിരിക്കുകയാണ്. ഭർത്താവിന്റെ ഡ്യൂട്ടിയുമായി സദാ ഒത്തുപോയിരുന്ന ഈ നഴ്സിപ്പോൾ രണ്ടു പേരുടെ ജോലിയും കുട്ടികളെ നോട്ടവും ഒത്തുപോകാതെ പെടാപ്പാടു പെടുകയാണ്. കാര്യങ്ങൾ വഷളാക്കിയത് മാനേജരുമായുള്ള ചെറിയ കശപിശ. കാര്യം ഹ്യൂമൻ റിസോഴ്സിലും യൂണിയനിലും എത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നത് ശേഷ കഥ.
രാത്രി ഡ്യൂട്ടി ചെയ്തിരുന്നവരുടെ കഷ്ടകാലം തുടങ്ങി
പൊതുവെ അൽപം ആശ്വാസം ഉണ്ടായിരുന്ന രാത്രി ജോലിക്കാർക്ക് മൊത്തത്തിൽ കഷ്ടകാലമാണ് കോവിഡ് സമ്മാനിക്കുന്നത്. സ്ഥിരം ഷിഫ്റ്റുകൾ ഒക്കെ പലയിടത്തും ഇല്ലാതായി തുടങ്ങി. ഏതു ഷിഫ്റ്റും കവർ ചെയ്യണമെന്ന അവസ്ഥ. പറ്റില്ലെന്ന് പറഞ്ഞാൽ അടുത്ത ജോലി നോക്കിക്കൊള്ളാൻ മറുപടിയും. മുൻ കാലത്തെ പോലെ എങ്കിൽ ശരി എന്ന് ബൈ പറയാൻ തൊഴിലാളിക്ക് ഇപ്പോൾ സാധിക്കില്ല എന്നറിഞ്ഞു തന്നെയാണ് മാനേജ്മെന്റ് മാർക്കട മുഷ്ടി കാട്ടുന്നത്.
മെന്റൽ കെയർ ഹോമിലും മറ്റും സുഖകരമായ ജോലി ചെയ്തിരുന്നവർക്ക് ഇപ്പോൾ ഓരോ മണിക്കൂറും ചെക്കിങ് ആണ് പാരയായി മാറുന്നത്. മൊബൈൽ ഫോൺ ആപ് വഴി ബന്ധിപ്പിച്ച സെൻസർ ഓരോ മുറിയുടെ വാതിൽക്കലും എത്തി രോഗികൾ സുരക്ഷിതരാണ് എന്ന ജോലിയാണ് അധികമായി എത്തിയിരിക്കുന്നത്.
ഇത് കൂടാതെ ജോലിക്കാർ പൊതുവെ ഉറങ്ങാൻ സാധ്യതയുള്ള അർദ്ധ രാത്രി മുതൽ ഉള്ള സമയം ഓരോ മണിക്കൂറും കമ്പനി മാനേജ്മെന്റിലേക്ക് ഇമെയിൽ അയക്കണം. എല്ലാവരും സുരക്ഷിതരാണ് എന്ന ഒറ്റ ലൈൻ സന്ദേശമാണ് ആവശ്യപെടുന്നത്. ഇതിന്റെ ഉദ്ദേശം ജീവനക്കാർ അന്തം വിട്ടു ഇരുന്നു ഉറങ്ങാൻ പാടില്ല എന്നത് തന്നെ. മുൻ കാലങ്ങളിൽ ഇത്തരം പരിഷ്കാരങ്ങൾ വരുമ്പോൾ നഖ ശിഖാന്തം എതിർക്കുന്ന ജീവനക്കാർ ഇപ്പോൾ നല്ല അനുസരണ ഉള്ള കുട്ടികൾ ആയി മാറിയതോടെ മാനേജ്മെന്റ് കൂടുതൽ ധികാര നടപടികൾ ആലോചിക്കുകയാണ്.
രാത്രി ജീവനക്കാർ പൊതുവെ ഇരിക്കുന്ന പ്രധാന ഹാളിലും മറ്റും സിസിടിവി സ്ഥാപിച്ചു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ കെയർ ഹോമുകളും അപൂർവ്വമല്ല. ഇത്തരം പരിഷ്കാരങ്ങൾക്ക് എതിരെ സി ക്യൂ സി ക്ക് അടക്കം ജീവനക്കർ പരാതി നൽകിയപ്പോൾ ഇതൊന്നും അന്വേഷിക്കാൻ ഇപ്പോൾ തങ്ങൾക്കു വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ കത്തിന്റെ കോപ്പി ലഭിക്കുന്ന മാനേജ്മെന്റുകൾ ജീവനക്കാർക്കുള്ള അടുത്ത പണി എന്തെന്ന ആലോചനയിലും.
കട്ടപ്പണി വന്നത് ഐ ടി രംഗത്ത്
വർക്ക് ഫ്രം ഹോം എന്ന പരിഷ്കാരം കോവിഡിന് ഒപ്പം വന്നപ്പോൾ ആദ്യ ആശ്വാസം കഴിഞ്ഞു ഐ ടി ക്കാരെ തേടി മുട്ടൻ പണികൾ എത്തിക്കൊണ്ടിരിക്കുന്നു. തുടക്കത്തിൽ പുതിയ സംവിധാനവുമായി ജീവനക്കാർ ഇണങ്ങുന്നതിന് അൽപം സാവകാശം നൽകിയ കോർപ്പറേറ്റുകൾ ഇപ്പോൾ തനി സ്വഭാവം പുറത്തെടുത്തിരിക്കുന്നു. ആദ്യകാലങ്ങളിൽ ജീവനക്കാർ എന്തു ചെയ്യുന്നുവെന്ന് അധികം കമ്പനികളും ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ജോലികൾ പിന്നോക്കം ആയതോടെ വർക് ഫ്രം ഹോം ജീവനക്കാർ അടുക്കളയിൽ എന്ത് വേവുന്നു എന്ന് നോക്കാൻ പോകുന്നതും അടുത്ത കടയിൽ ഷോപ്പിങ്ങിനു പോകുന്നതും ഒക്കെ കമ്പനികൾ ശ്രദ്ധിക്കാൻ തുടങ്ങി.
ഇതോടെ ഓരോ മിനിറ്റ് ഇടവേളകളിലും കംപ്യുട്ടർ മൗസ് അനങ്ങണം എന്നതായി വ്യവസ്ഥ. ഇതോടെ കുട്ടികളെ കംപ്യുട്ടറിനു മുന്നിൽ പിടിച്ചിരുത്തി മൗസ് ചലിപ്പിച്ച ജീവനക്കാർ ഭാര്യക്കൊപ്പം വീട്ടുമുറ്റത്തെ സ്വിമിങ് പൂളിൽ വരെ എത്തി എന്ന് മനസിലാക്കിയ കമ്പനികൾ ഫേസ് റെക്കഗ്നിഷൻ കോളുകൾ പതിവായി വിളിച്ചു തുടങ്ങി. ഉദ്ദേശം ജോലി നടക്കുന്നുണ്ടോ എന്നതല്ല ആൾ കംപ്യുട്ടറിനു മുന്നിൽ ഉണ്ടോ എന്ന ചെക്കിങ് തന്നെ.
ഇതിനേക്കാൾ കടുപ്പമായി അധിക്ഷേപവും ഒച്ചയിടലും കളിയാക്കലും ഒക്കെ നേരിടുകയാണ് ഐ ടി ജീവനക്കാർ. വൻ ശമ്പളം വാങ്ങുന്നവർ എങ്ങനെയും ഒഴിഞ്ഞു പോയാൽ അഞ്ചിലൊന്ന് ശമ്പളത്തിൽ തുടക്കക്കാരെ വച്ച് ആ ജോലി ചെയ്യിപ്പിക്കാം എന്നതാണ് കമ്പനികൾ ലക്ഷ്യമിടുന്ന തന്ത്രം. മുൻ കാലങ്ങളിൽ ഇത്തരം തന്ത്രങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ ഏതു കമ്പനി എത്ര കാലം എന്ന വലിയ ചോദ്യം മുന്നിൽ നിൽക്കെ എന്ത് പറഞ്ഞാലും നിശബ്ദരായി അനുസരിക്കാനുള്ള വിവേകം കാട്ടുകയാണ്.
കാരണം തത്കാലം പിടിച്ചു നിൽക്കാൻ ഒരു ജോലി എന്നതാണ് ഇപ്പോൾ ഏവരുടെയും പ്രധാന ലക്ഷ്യം. എന്ത് ജോലിയും ചെയ്തു ജീവിക്കും എന്ന് പണ്ട് പറഞ്ഞ മുദ്രാവാക്യം പോസ്റ്റ് കോവിഡ് കാലഘട്ടത്തിൽ അത്ര വേഗം നടപ്പിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ചുരുക്കത്തിൽ ഉള്ള ജോലി കളയാതെ നോക്കുക, ''പണി പോയാൽ പണിയാകും '' എന്നതാണ് ഇക്കാലത്തെ കോവിഡ് സന്ദേശം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്