കോവിഡിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വരുന്നു; ജോലി ചെയ്യുന്നവരിൽ കൂടുതൽ ഇരകളായതു പുരുഷന്മാർ; ടാക്സി, ബസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ, ഷെഫ് എന്നിവരുടേത് ഉയർന്ന മരണ നിരക്ക്; ഈ രംഗത്തും കെയർ ഹോമിലും ജോലി ചെയ്യു ന്നവർ മുൻകരുതൽ എടുക്കണമെന്ന് മുന്നറിയിപ്പ്; സാമൂഹ്യ വ്യാപനമെന്ന മരണ കെണിയിൽ യുകെ മലയാളികൾ വീണില്ലെന്നു സൂചന
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഒടുവിൽ കഴിഞ്ഞ രണ്ടു മാസമായി യുകെയിൽ കോവിഡ് മൂലം മരിച്ചവരുടെ കണക്കുകളിൽ നിന്നും ചില സൂചനകളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്ത് വന്നിരിക്കുന്നു. മരിച്ചവരിൽ ജോലി ചെയ്തിരുന്ന ആളുകളുടെ കണക്കെടുക്കുമ്പോൾ പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ തന്നെ സാമൂഹ്യമായി ഏറ്റവും അധികം ആളുകളുമായി ബന്ധപ്പെടേണ്ടി വരുന്ന ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരാണ് മരിച്ചവരിൽ അധികവും.
ഈ മൂന്നു മേഖലയിലും ആയിരക്കണക്കിന് മലയാളി പുരുഷന്മാരും ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഭാഗ്യവശാൽ ഇതുവരെ മലയാളികളിൽ മരിച്ചവരിൽ ഈ രംഗത്ത് ജോലി ചെയ്തിരുന്ന ആരും തന്നെയില്ല എന്നതാണ് ലഭ്യമായ വിവരം. എന്നാൽ ഈ രംഗത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ നിശ്ചയമായും മുൻകരുതൽ എടുക്കണമെന്ന മുന്നറിയിപ്പും കൂടിയാണ് ഇപ്പോൾ മുന്നിൽ എത്തുന്നത്. എന്നാൽ നിലവിൽ ഈ രംഗത്തു നിന്നും ഇരകളായി മലയാളികൾ ഇല്ലാത്തതും ആശ്വാസമാണ്. അതിനർത്ഥം സാമൂഹ്യ വ്യാപനത്തിന്റെ പിടിയിൽ നിന്നും യുകെ മലയാളികൾ ഏറെക്കുറെ മോചിതർ ആയിരുന്നുവെന്നു തന്നെയാണ്.
ടാക്സി ഡ്രൈവർമാർ എന്നിവരുടെ കണക്കിൽ ഒരു ലക്ഷം പേരിൽ 36.4 എന്ന മരണ നിരക്കാണ് പുറത്തു വരുന്നത്. ഇത് ബസ് ഡ്രൈവർമാരിൽ എത്തുമ്പോൾ 26.4 ശതമാനായി കുറയുന്നുണ്ട്. എന്നാൽ ഷെഫുമാരുടെ കണക്കെടുക്കുമ്പോൾ 35.9 ആണ് മരണ നിരക്ക്. ലണ്ടനിൽ മരിച്ച ഒരു മലയാളിയാണ് ഇതുവരെ ഷെഫുമാരുടെ കൂട്ടത്തിൽ കോവിഡ് ബാധിച്ച പട്ടികയിൽ ഉൾപ്പെടുന്നത്. കടകളിലും മറ്റും ജോലി ചെയ്യുന്നവരിൽ 19.8 ശതമാനവും കോവിഡ് മരണത്തിന് ഇരയായിട്ടുണ്ട്. പുരുഷന്മാരിൽ ഇങ്ങനെ ഒരു കണക്കു ലഭിക്കുമ്പോൾ സ്ത്രീകളിൽ മരിച്ചവരിൽ പ്രത്യേക ഒരു തൊഴിൽ ചെയ്യുന്നവർ എന്ന നിലയിൽ ഒരു സൂചന ലഭിക്കുന്നില്ല എന്നാണ് സർക്കാർ വെളിപ്പെടുത്തുന്നത്. എന്നാൽ കെയർ, സേവന മേഖലയിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ മരണപ്പട്ടികയിൽ മുന്നിൽ ഉണ്ടെന്ന സൂചനയും ലഭ്യമാണ്. ഈ പട്ടികയിൽ ഏഷ്യൻ, ആഫ്രിക്കൻ വംശജർ എന്ന കൂടുതൽ സൂക്ഷ്മമായ കണക്കുകൾ നിലവിൽ ലഭ്യമല്ല.
ആശുപത്രികൾ പൊതുവെ സുരക്ഷിതം
യുകെ മലയാളികൾ ഏറെ ആശങ്കയോടെ കണ്ടിരുന്നത് ആശുപത്രികളിൽ നിന്നും കോവിഡ് രോഗം മലയാളികളുടെ വീട്ടിലേക്കു എത്തും, അതുവഴി മരണവും കടന്നുവരുമെന്നാണ്. ആ ആശങ്ക തികച്ചും ന്യായവും ആയിരുന്നു. എന്നാൽ ഫലത്തിൽ സംഭവിച്ചത് മറിച്ചാണ്. ഇതുവരെ ലഭ്യമായ കണക്കിൽ യുകെ മലയാളികൾക്കിടയിൽ ആശുപത്രി സേവനത്തിനിടയിൽ മരിച്ചത് രണ്ടു നഴ്സുമാരാണ്. പതിനായിരക്കണക്കിന് യുകെ മലയാളി നഴ്സുമാർ യുകെയിൽ ഉള്ള സാഹചര്യത്തിൽ പൂർണമായും ആശ്വാസം പകരുന്ന കണക്കാണിത്. ഈ രണ്ടു പേർക്കും വേറെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നതും കോവിഡ് മരണത്തെ കൂടുതൽ യാഥാർഥ്യ ബോധ്യത്തോടെ നേരിടാൻ യുകെ മലയാളികളെ പ്രാപ്തമാക്കുകയാണ്.
ആശുപത്രികളിൽ പിപിഇ കിറ്റുകൾ ലഭ്യമല്ലെന്ന വ്യാപകമായ പരാതികൾ ഉണ്ടായിരുന്നെങ്കിലും പൊതുവെ ശാസ്ത്രീയമായ രീതികൾ അവലംഭിക്കുന്ന എൻഎച്ച്എസിലെ സാഹചര്യം ജീവനക്കാരെ മരണക്കെണിയിൽ എത്തിക്കുന്നതിൽ ഒരു പരിധി വരെ സഹായമായി എന്നും ഇപ്പോൾ സർക്കാർ പുറത്തു വിട്ട ഇനം തിരിച്ച കണക്കിന്റെ വെളിച്ചത്തിൽ കണ്ടെത്താനാകും. നൂറു കണക്കിന് ബസ് ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ, സെക്യൂരിറ്റിക്കാർ എന്നിവർ മരിച്ചു വീണപ്പോൾ നേരിട്ട് രണ്ടേകാൽ ലക്ഷം രോഗികളെ നേരിട്ട് കൈകാര്യം ചെയ്ത എൻഎച്ച്എസിൽ 200 പേരിൽ താഴെ മാത്രമാണ് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. ഒരു പക്ഷെ മനുഷ്യ സാധ്യമായ എല്ലാ തരത്തിലും പ്രവർത്തിക്കാൻ സജ്ജമായ ഒരു സിസ്റ്റം എൻഎച്ച്എസിൽ ഉണ്ടായതും ജീവനക്കാരുടെ മരണം കൈവിട്ടു പോകാത്ത തരത്തിൽ പിടിച്ചു നിർത്താൻ സഹായകമായിട്ടുണ്ടാകാം.
മരണക്കെണിയായതു കെയർ ഹോമുകൾ
കോവിഡ് വ്യാപന കാലത്തു കാര്യമായി ആരും ശ്രദ്ധിക്കപ്പെടാതെ പോയ രംഗമാണ് കെയർ ഹോമുകൾ. രോഗികൾ നേരിട്ട് എത്തുന്നത് ആശുപത്രിയിൽ ആയതിനാൽ എല്ലാ കണ്ണുകളും എൻഎച്ച്എസിലേക്ക് ആയിരുന്നു. സ്വാഭാവികമായും മലയാളികളും കെയർ ഹോമുകളെ വെറുതെ വിടുക ആയിരുന്നു. അതിനു വലിയ വിലയാണ് യുകെ മലയാളി സമൂഹം നൽകേണ്ടി വന്നിരിക്കുന്നത്. ഇതുവരെ യുകെ മലയാളികളെ വിട്ടു പോയ 12 മരണങ്ങളിൽ നേരിട്ടും പരോക്ഷമായും കെയർ ഹോമിൽ നിന്നും രോഗബാധ ഉണ്ടായത് അഞ്ചു പേർക്കാണ്. ജീവനക്കാർ ആയതു വഴിയോ പങ്കാളി കെയർ ഹോമിൽ ജോലി ചെയുന്നത് വഴിയോ ആണ് ഈ മരണങ്ങൾ യുകെ മലയാളികളെ തേടി എത്തിയത്. എൻഎച്ച്എസിൽ ഉണ്ടായതിന്റെ ഇരട്ടിയിലേറെ മലയാളികൾ കെയർ ഹോമുകളിൽ നിന്നും കോവിഡ് ബാധയിൽ ജീവൻ നഷ്ടമായി. രോഗം ബാധിച്ചവരിലും ഇതേ അനുപാതത്തിൽ തന്നെയാണ് കണക്കുകൾ എന്ന് വിവിധ നഗരങ്ങളിൽ നിന്നും മലയാളികൾ നൽകുന്ന സൂചനകൾ.
ആശുപത്രികളിൽ അപകടകരമായ വിധത്തിൽ മലയാളികളെ എത്തിച്ചത് കെയർ ഹോമുകൾ തന്നെയാണ്. വെന്റിലേറ്റർ സഹായത്തിൽ ജീവൻ തിരിച്ചു പിടിച്ചു വീടുകളിലേക്ക് മടങ്ങിയ മലയാളികളും കെയർ ഹോമിൽ നിന്നും തന്നെയാണ് കൂടുതൽ. ഇപ്പോൾ വെന്റിലേറ്ററിൽ അടക്കം ചികിത്സയിൽ കഴിയുന്നവരും കെയർ ഹോം ജീവനക്കാർ ഏറെയാണ്. അശാസ്ത്രീയമായ കോവിഡ് വ്യാപന, പ്രതിരോധ മാർഗമാണ് കെയർ ഹോമുകളിൽ എന്നതാകാം ഇതിനു കാരണം. ഭൂരിഭാഗം കെയർ ഹോമുകളും ജോലിക്കു ചെന്നില്ലെങ്കിൽ വേതനം നൽകില്ല എന്ന സാഹചര്യത്തിൽ പ്രമേഹവും ഹൃദയ സംബന്ധമായ അസുഖത്തിന് മരുന്നു കഴിക്കുന്നവരും ഒക്കെ റിസ്ക് എടുത്തു ജോലിക്കു എത്തിയതാണ് കെയർ ഹോമുകളിലും നഴ്സിങ് ഹോമുകളിലും ജോലി ചെയുന്ന മലയാളികളെ രോഗക്കിടക്കയിൽ വീഴ്ത്തിയത്.
ഇനിയെന്ത്? വീട്ടിൽ ഇരിക്കണോ ജോലി ചെയ്യണോ?
യുകെ മലയാളികളിൽ നല്ല പങ്കിനും സ്വന്തം ജീവനെ കുറിച്ച് കരുതലും ജാഗ്രതയും ഉള്ളവർ തന്നെയാണ്. കോവിഡിനെ കുറിച്ചുള്ള പൊതു ഭയം സ്വയം ഏറ്റെടുത്തു നൂറുകണക്കിന് മലയാളികളായ ബസ് ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും ഇപ്പോൾ ജോലി ചെയ്യുന്നില്ല. ഇതിൽ ടാക്സി വിഭാഗത്തിൽ ജോലി ചെയ്യുന്നവർ സ്വയം തൊഴിൽ ആണെന്ന കാരണത്താൽ സർക്കാർ നൽകുന്ന ആനുകൂല്യത്തിന് അർഹരുമാണ്. എന്നിട്ടും തങ്ങൾ സുരക്ഷിതരാണ് എന്ന ധാരണയിൽ ടാക്സിയുമായി വഴിയിൽ ഇറങ്ങിയ മലയാളികൾ കുറവല്ല. ഇവർ ചെയ്തത് ശരിയായ കാര്യമല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി കുറേപ്പേർ രോഗികൾ ആകുകയും പലർക്കും ആശുപത്രി ചികിത്സ തേടേണ്ടിയും വന്നിരിക്കുകയാണ്.
ഈ രംഗത്ത് ജോലി ചെയ്യുന്നവർ കൂടുതൽ രോഗ സാധ്യത ഉള്ളവരാണ് എന്ന് സർക്കാർ തന്നെ വെളിപ്പെടുത്തിയതിനാൽ രോഗ വ്യാപനം ഉയർന്നു തന്നെ നിൽക്കുന്ന ഈ സാഹചര്യത്തിൽ നിർബന്ധമായും വീട്ടിൽ ഇരിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് പുറത്തു വന്നിരിക്കുന്ന കണക്കുകൾ. ഇത്തരക്കാരിൽ പ്രമേഹമോ മറ്റു രോഗങ്ങളോ ഉണ്ടെങ്കിൽ ഒരു കാരണവശാലും ജോലി ചെയ്യരുത് എന്ന ഓർമ്മപ്പെടുത്താലും സർക്കാരിന്റെ കണക്കുകൾ അടിസ്ഥാനമാക്കി പറയാനാകും. ഇതേ മാനദണ്ഡം തന്നെയാണ് കെയർ ഹോമുകളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതും. ജോലി ചെയ്യാതെ ജീവിക്കാൻ സാധ്യമല്ലെന്ന സാഹചര്യം ആണെങ്കിൽ കെയർ ഹോമുകൾ ഉപേക്ഷിച്ച് അതേ ജോലി തന്നെ എൻഎച്ച്എസിൽ ചെയ്തു കൂടായെന്ന ചോദ്യവും ഉയർത്താൻ സമയമായിരിക്കുന്നു. ഇതിനു ഒറ്റ കാരണമേയുള്ളൂ, നിലവിലെ സാഹചര്യത്തിൽ കെയർ ഹോമുകളേക്കാൾ സുരക്ഷിതമാണ് എൻഎച്ച്എസ് ആശുപത്രികൾ എന്ന സത്യം.
മലയാളികൾക്കിടയിലെ കോവിഡ് രോഗികളുടെയും മരിച്ചവരുടെയും കണക്കെടുപ്പിലും എൻഎച്ച്എസ് ജീവനക്കാർ താരതമന്യേ കൂടുതൽ സുരക്ഷിതർ ആണെന്ന കാര്യമാണ് ഇപ്പോൾ കെയർ ഹോം, നഴ്സിങ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഓർമ്മിക്കേണ്ടതും. കെയർ ഹോമുകളിൽ തന്നെ കെയർ അസിസ്റ്റന്റുമാരായി ജോലി ചെയ്തവരാണ് നിലവിൽ രോഗബാധിതരായ മലയാളികളിൽ നല്ല പങ്കും എന്നതും ബ്രിട്ടീഷ് മലയാളി ലഭ്യമായ സ്രോതസുകൾ അടിസ്ഥാനപ്പെടുത്തി നടത്തുന്ന മറ്റൊരു വെളിപ്പെടുത്തലാണ്. ഒരു പക്ഷെ നഴ്സിങ് വിഭാഗം ജീവനക്കാരോളം ശ്രദ്ധ പിപിഇ ഉപയോഗത്തിലും മറ്റും കെയർ അസിസ്റ്റന്റ് ജീവനക്കാർ നൽകുന്നുണ്ടാവില്ല എന്നതും രോഗികളുടെ വ്യക്തി ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായികളായി എത്തുന്നതിലൂടെ കൂടുതൽ അടുത്തിടപഴകുന്ന ജോലി സാഹചര്യവും ആകാം കെയർ അസിസ്റ്റന്റ് ജോലി ചെയ്യുന്നവരെ കൂടുതൽ വേഗത്തിൽ കീഴ്പ്പെടുത്താൻ കോവിഡ് വൈറസിന് സാധ്യമാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്