പുൽവാമ ഭീകരാക്രമണത്തിൽ ജന്മനാടിനോടുള്ള സ്നേഹം രോഷാഗ്നിയാക്കി ബ്രിട്ടനിലെ ഇന്ത്യക്കാർ; കാശ്മീരിന് പ്രത്യേക അവകാശം കൊടുക്കുന്ന ആർട്ടിക്കിൾ 370 പിൻവലിക്കാൻ വൻ ക്യാമ്പെയ്ൻ; കുറഞ്ഞ മണിക്കൂറുകളിൽ തന്നെ പ്രചരണത്തിൽ ഒപ്പിട്ട് രണ്ടര ലക്ഷം പേർ; മാഞ്ചസ്റ്ററിലും ലണ്ടനിൽ ഗാന്ധി പ്രതിമക്ക് മുന്നിലും കൊട്ടാരത്തിനു മുന്നിലും ദേശസ്നേഹ മുദ്രാവാക്യങ്ങളുമായി അണിനിരന്ന് വൻ ജനാവലി; പാക്കിസ്ഥാനോടുള്ള ബ്രിട്ടന്റെ മൃദു സമീപനത്തിനെതിരെയും ജനരോഷം പുകയുന്നു; പാക് വംശജരുടെ കടകൾ ഉപേക്ഷിക്കാനും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒളിഞ്ഞിരുന്നെത്തിയ അക്രമിയുടെ മുന്നിൽ ജീവൻ ഹോമിച്ചവർ ഉൾപ്പെടെ തുടർച്ചയായ ദിവസങ്ങളിലെ ആക്രമത്തിൽ 44 ധീര ജവാന്മാരെ ഇന്ത്യക്കു നഷ്ടമായതിൽ രാജ്യത്തിനൊപ്പം വിദേശ മണ്ണിലും പ്രതിഷേധം പുകയുന്നു. സ്വാഭാവികമായും കാശ്മീർ വിഘടനവാദത്തിനു പലവിധത്തിൽ ഊർജ്ജം ലഭിക്കുന്ന ബ്രിട്ടനിൽ ഇന്ത്യക്കാരുടെ വികാര വിക്ഷുദ്ധമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് ജനത സാക്ഷികളായത്.
സോഷ്യൽ മീഡിയ വഴി ഉയർന്ന പ്രതിഷേധം കഴിഞ്ഞ ദിവസം ലണ്ടനിൽ പാക് എംബസിക്കു മുന്നിൽ നൂറുകണക്കിന് ഇന്ത്യക്കാരുടെ സാന്നിധ്യം വഴി ശ്രദ്ധ നേടിയപ്പോൾ തുടർ ദിവസങ്ങളിൽ പാർലമെന്റ് സ്ക്വയർ, ബക്കിങ്ഹാം പാലസ് പരിസരം, ലണ്ടൻ ഗാന്ധി പ്രതിമയുടെ മുൻവശം, പ്രധാന മന്ത്രിയുടെ വീടിനു മുൻവശം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ എല്ലാം വൻ ജനസഞ്ചയമായി എത്തിയാണ് ഇന്ത്യക്കാർ പ്രതിഷേധത്തിൽ പങ്കുചേർന്നത്.
അതിനിടെ, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു നാൾ മുൻപ് ആരംഭിച്ച ഓൺ ലൈൻ പരാതിയിൽ ഇതിനകം രണ്ടര ലക്ഷത്തോളം പേർ ഒപ്പിട്ടു കഴിഞ്ഞു. കാശ്മീരിന് നൽകിയ പ്രത്യേക പദവി വഴി ഇന്ത്യക്കു ദുഃഖവും കണ്ണീരും മരണവും മാത്രമാണ് പ്രതിഫലമായി ലഭിച്ചിട്ടുള്ളതെന്നു പരാതി തയ്യാറാക്കിയവർ ചൂണ്ടിക്കാട്ടുന്നു. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.
ചെയ്ഞ്ച് ഡോട് ഓർഗിലാണ് പ്രതിഷേധ ക്യാമ്പെയ്ൻ നടക്കുന്നത്. ലിങ്ക് ചുവടെ:
https://www.change.org/p/president-of-india-campaign-to-abolish-article-370
ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം എന്നും ഈ ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ എംപിമാരുടെയും മറ്റും നേതൃത്വത്തിൽ തുടർച്ചയായി ബ്രിട്ടനിൽ കാശ്മീർ വിഷയം പാക്കിസ്ഥാന് അനുകൂലമായി ചർച്ച ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധം പുകയുകയാണ്. ഏതാനും ആഴ്ച മുൻപ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി നേരിട്ടെത്തിയാണ് പാർലിമെന്റിൽ ടോറിയെന്നോ ലേബറെന്നോ വ്യത്യസമില്ലാതെ മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ കാശ്മീർ വിരുദ്ധ കോൺഫ്രൻസ് നടന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോൾ എംപിമാരുടെ സ്വതന്ത്ര പ്രവർത്തനത്തിൽ ഇടപെടാൻ പ്രയാസമുണ്ട് എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.
നാലു പതിറ്റാണ്ട് മുൻപ് ബ്രിട്ടീഷ് മണ്ണിൽ രൂപം കൊണ്ട് ഇന്ത്യയുടെ സ്വൈര്യം കെടുത്തിയ ജെകെഎൽഎഫ് ഭീകര സംഘടനയുടെ പ്രവർത്തനം അടുത്തിടെയായി ബ്രിട്ടനിൽ വീണ്ടും ജീവൻ വയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ അസ്വസ്ഥമാണ്. ഇത്തരം കാര്യങ്ങളിൽ സമയാസമയം ഇന്ത്യയിൽ നിന്നും പ്രതിഷേധം ബ്രിട്ടനെ അറിയിക്കാറുണ്ടെങ്കിലും പാക്കിസ്ഥാനോടുള്ള മൃദു നയം മാറ്റാൻ ബ്രിട്ടൻ ഒരുക്കമല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
ഇതുകൂടി മനസ്സിൽ വച്ചാണ് ഇന്ത്യൻ വംശജർ ഇപ്പോൾ ബ്രിട്ടന്റെ പലഭാഗങ്ങളിൽ പ്രതിഷേധം ഉയർത്തുന്നത്. ലണ്ടനിൽ കേന്ദ്രീകരിച്ചിരുന്ന പ്രതിഷേധം ഇപ്പോൾ മാഞ്ചസ്റ്റർ അടക്കമുള്ള ഇന്ത്യൻ സ്വാധീന മേഖേലകളിലും പടരുകയാണ്. ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധം നടത്തിയ ഇന്ത്യൻ സമൂഹം ബക്കിങ്ഹാം പാലസിൽ രാജ്ഞിയുടെ മുന്നിൽ എത്തിയപ്പോൾ വന്ദേമാതരം വിളികളുമായാണ് വികാര പ്രകടനം നടത്തിയത്.
ലണ്ടന്റെ മറ്റു ഭാഗങ്ങളിൽ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനാളുകളാണ് തെരുവുകളിൽ പ്രകടനം നടത്തിയത്. ഇന്ത്യ കാട്ടുന്ന ദയ ഒരിക്കലും വീക്നെസ് ആയി കരുതരുത് എന്ന മുന്നറിയിപ്പും പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. ഈ പ്രതിഷേധങ്ങൾ തുടരാൻ ഉള്ള കരുത്തു ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു ഉണ്ടെന്നും വിവിധ സംസ്ഥാനക്കാരുടെ കൂട്ടായ്മകൾ ചേർന്ന് നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കുന്നവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നടന്ന കൂട്ടായ്മായിൽ നൂറ്കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധ നേടിയത്. വിവിധ ഇന്ത്യൻ സംസ്ഥാനക്കാരുടെ കൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ആയിരത്തിലേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന മാഞ്ചസ്റ്ററിൽ നടന്ന പ്രതിഷേധ റാലികളിൽ മലയാളി സാന്നിധ്യം കാര്യമായി മലയാളി സാന്നിധ്യം ഉണ്ടായില്ല. മാഞ്ചസ്റ്ററിൽ ഗീത ഭവൻ കേന്ദ്രീകരിച്ചു നടന്ന പരിപാടിയിൽ കുട്ടികളും പ്രായമായവരും ഒരേമനസോടെയാണ് പങ്കെടുത്തത്. ഒന്നിച്ചു നിൽക്കാം എന്നതായിരുന്നു മാഞ്ചസ്റ്ററിൽ ഉയർന്ന പൊതു മുദ്രാവാക്യം.
ഒരു ഘട്ടത്തിൽ ബ്രിട്ടനിലെ പാക് വംശജരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ഇന്ത്യക്കാർ അവസാനിപ്പിക്കണമെന്നും ഇത്തരം കടകളിൽ വിൽപ്പനക്ക് എത്തുന്ന സാധനങ്ങൾ കരിച്ചന്ത വഴി എത്തുന്നതാണെന്നും ഇത് പരോക്ഷമായി ഭീകരർക്ക് ധനസഹായം നൽകുന്നതിന് തുല്യമാണെന്നും റാലിയെ അഭിസംബോധന ചെയ്തവർ ചൂണ്ടിക്കാട്ടി.
ചെറിയ ലാഭം ഉണ്ടാകും എന്ന കാരണത്താലാണ് പൊതുവെ ഇന്ത്യക്കാർ ഇത്തരം കടകൾ കയറുന്നത്. എന്നാൽ സ്വന്തം സഹോദരന്റെ സ്ഥാപനം എന്ന വിശ്വാസവുമായാണ് പാക്കിസ്ഥാനികൾ ഈ കടകളിൽ എത്തുന്നത്. ഈ വ്യത്യാസമാണ് തിരിച്ചറിയപ്പെടേണ്ടത് . ഇന്ത്യൻ കടകളിൽ എത്തുന്ന പാക്കിസ്ഥാൻ വംശക്കാരുടെ എണ്ണം കുറവാണെന്നും യോഗത്തിൽ പരാമർശമുണ്ടായി.
പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ പൊതുവികാര പ്രകടനങ്ങളിൽ മലയാളികളുടെ ഒറ്റപ്പെടൽ ശ്രദ്ധിക്കപെടുന്നുണ്ട്. നോർത്ത് വെസ്റ്റ് തെലുങ്ക് സംഘം, മുംബൈ ദേശി ഗ്രൂപ്, യുകെ തെലുങ്ക് ഹിന്ദു അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് ഇന്ത്യൻ സൊസൈറ്റി, കരുണാദിയ അനിവാസി കന്നഡിഗര ഒക്കൂട്ട, ഹിന്ദു സ്വയം സേവക് സംഘം, മറാത്തി സമാജ് ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ തമിഴ് സംഘം, ജൈന സമാജം മാഞ്ചസ്റ്റർ, ഇന്ത്യൻ അസോസിയേഷൻ മാഞ്ചസ്റ്റർ, ഇന്ത്യൻ സീനിയർ സിറ്റിസൺ സെന്റർ മാഞ്ചസ്റ്റർ എന്നീ സംഘടനകളാണ് മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനു ഏകോപനം നടത്തിയത്. ഈ കൂട്ടായ്മകളിൽ ഉള്ളവർക്ക് മലയാളി സംഘടനകളെ കുറിച്ച് കാര്യമായി അവബോധം ഇല്ലെന്നും സംഘാടനത്തിൽ മലയാളികളുടെ അസാന്നിധ്യം വ്യക്തമാക്കുന്നതായിയിരുന്നു.
കൂറ്റൻ പതാകകൾ റോഡിൽ നെടുകെ വിരിച്ചു പിടിച്ചു സ്ത്രീകൾ അടക്കമുള്ള വലിയ സംഘങ്ങൾ ഇന്ത്യൻ ദേശഭക്തി ഗാനങ്ങൾ പാടിയാണ് പിറന്ന നാടിനോടുള്ള കൂറ് കാട്ടാൻ എത്തിയത്. റാലികൾ കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം പൊലീസ് എത്തി കാഴ്ച്ചക്കാരായി മാറിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ കാര്യമായി ഉയർത്താതിരിക്കാനും ഇന്ത്യക്കാരുടെ വികാരത്തിനൊപ്പമാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജരും എന്ന് തെളിയിക്കുകയായിരുന്നു റാലിയുടെ പ്രധാന ഉദ്ദേശം. എന്നാൽ പാക്കിസ്ഥാൻ കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഓർമ്മപ്പിക്കാനും റാലിക്കെത്തിയവർ മറന്നില്ല.
Stories you may Like
- നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഫാറൂഖ് അബ്ദുല്ല
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്