എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും; ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും; താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹം; ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെട്ടത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്ത്യയുടെയും ബ്രിട്ടന്റെയും സാംസ്കാരിക വിനിമയത്തിന്റെ സ്മരണ പുതുക്കാനും അത് ത്വരിതപ്പെടുത്താനുമുള്ള മഹത്തായ സാംസ്കാരിക പരിപാടിയായ ' യുകെ- ഇന്ത്യ ഇയർ ഓഫ് കൾച്ചർ 2017 ബക്കിങ്ഹാം പാലസിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ആരംഭിച്ചു. എലിസബത്ത് രാജ്ഞിയാണ് ഇതിന് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും ശ്രദ്ധാ കേന്ദ്രങ്ങളായിത്തീർന്നു. ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും ആതിഥേയരുടെ റോളിൽ തിളങ്ങി. താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹവും ചടങ്ങിൽ ഭാഗഭാക്കായി. യഥാർത്ഥത്തിൽ ഇത്തരത്തിൽ ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെടുകയായിരുന്നു.
ഈ ചരിത്രപ്രസിദ്ധമായ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണെത്തിയത്. ജയ്റ്റ്ലിക്കൊപ്പം ഇന്ത്യയിൽ നിന്നും സിനിമാതാരങ്ങളടക്കം നിരവധി സെലിബ്രിറ്റികളെത്തിയിരുന്നു. കമൽഹാസൻ, സുരേഷ് ഗോപി, ക്രിക്കറ്റ് ഇതിഹാസമായ കപിൽദേവ്, ഗായകനും നടനുമായ ഗുർദാസ് മാൻ, ഫാഷൻ ഡിസൈനർമാരായ മനിഷ് അറോറ, മനിഷ് മൽഹോത്ര, സിത്താർ ഇതിഹാസമായ അനൗഷ്ക ശങ്കർ തുടങ്ങിയ നിരവധി പേർ ഇന്ത്യൻ സംഘത്തിൽ ഈ പരിപാടിയിൽ ഭാഗഭാക്കാകാൻ വേണ്ടി കൊട്ടാരത്തിൽ എത്തിയിരുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ച സാംസ്കാരിക വിനിമയത്തിന്റെ മഹത്തായ ആഘോഷമാണിതെന്നാണ് കപിൽ ദേവ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനായി ഒരു പ്രത്യേക ക്രിക്കറ്റ് ഇവന്റ് ലോഞ്ച് ചെയ്യുന്നതിനായി ഈ വരുന്ന ജൂണിൽ യുകെയിലേക്ക് വീണ്ടും വരാൻ ഇന്ത്യൻ ഹൈക്കമ്മീഷണറായ വൈകെ സിൻഹ കപിലിനെ ഈ അവസരത്തിൽ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ക്ഷണം കപിൽ സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ പ്രായത്തിന്റെ അസ്വസ്ഥതകൾ ഓർമിക്കാതെ എലിസബത്തും പ്രിൻസ് ഫിലിപ്പും ഇന്ത്യൻ അതിഥികളെ ചുറുചുറുക്കോെടെ സ്വീകരിക്കുന്നത് കാണാമായിരുന്നു. ഇവർക്കൊപ്പം തോളോട് തോൾ ചേർന്ന് ആതിഥേയത്വത്തിന്റെയും സ്നേഹത്തിന്റെയും ഊഷ്മളത വാരിവിതറി കേയ്റ്റും വില്യവും ഓടി നടന്നിരുന്നു.
പാലസിന്റെ പ്രധാനപ്പെട്ട വരാന്തയിലായിരുന്നു ഇവരെ വരവേൽക്കാൻ രാജകീയ കുടുംബാംഗങ്ങൾ അണിനിരന്നിരുന്നത്. തുടർന്ന് പ്രത്യേക ഇന്ത്യൻ ഡാൻസ് പെർഫോമൻസായ ഏകം അരങ്ങേറി. പ്രശസ്ത നർത്തകി അരുണിമ കുമാറായിരുന്നു ഇത് അവതരിപ്പിച്ചത്.ഇന്ത്യയുടെ സാസ്കാരിക വൈചിത്യം പ്രതിഫലിപ്പിക്കുന്ന നടനമായിരുന്നു ഇത്. ലണ്ടനിലെ ഭവൻസ് സെന്ററിൽ നിന്നുമുള്ള സംഗീതജ്ഞർ ഇവിടെ ഇന്ത്യൻസംഗീതം അവതരിപ്പിച്ചിരുന്നു. ഇതിൽ ബാലു രഘുരാമൻ വയലിനും ശ്രീ ബാലചന്ദ്രർ മൃദംഗവും അവതരിപ്പിച്ചു. ഈ പരിപാടിയിലേക്ക് തന്റെ പേര് നിർദ്ദേശിച്ചിരുന്നത് പ്രധാനമന്ത്രി മോദിയായിരുന്നുവെന്ന് കമൽഹാസൻ നന്ദിയോടെ സ്മരിച്ചു. ഇന്ത്യയും യുകെയും പങ്ക് വയ്ക്കുന്ന മഹത്തായ ചരിത്രം ആഘോഷിക്കുന്നതിനുള്ള പ്രൗഢഗംഭീരമായ ഒരു പരിപാടിയാണിതെന്നും അദ്ദേഹം വിവരിക്കുന്നു.
ഇന്ത്യയ്ക്ക് ഇംഗ്ലീഷിനെ നൽകിയത് ബ്രിട്ടൻ നൽകിയ മഹത്തായ സംഭാവനയാണെന്നും അത് നമ്മെയെല്ലാം ഏകീകരിക്കുന്ന മഹത്തായ ഇന്ത്യൻ ഭാഷയായിത്തീർന്നിരിക്കുന്നുവെന്നും കമൽ ഹാസൻ പറയുന്നു.നാം ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യ വർഷം ആഘോഷിക്കുമ്പോൾ നാം മഹാത്മാഗാന്ധിയുടെ ആത്മാവിനെ ഓർമിക്കുന്നുവെന്നാണ് സുരേഷ് ഗോപി ഈ അവസരത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഇതിഹാസ തുല്യയായ എലിസബത്ത് രാജ്ഞിയെ താൻ അത്ഭുതത്തോടെയാണ് നേരിട്ട് കാണുന്നതെന്നും ബ്രിട്ടീഷ് കീരീടം ഏറ്റവും കാലം ധരിക്കാൻ സാധിച്ച മഹതിയാണെന്നും സുരേഷ് ഗോപി പറയുന്നു. നാം ദീർഘകാലം ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായിരുന്നുവെന്നും ഇവരുടെ ഭരണത്തിലൂടെ ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങളുണ്ടായത് മറക്കരുതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുന്നു.
ആഘോഷത്തോടനുബന്ധിച്ച് ബക്കിങ്ഹാം പാലസിന് മുന്നിൽ ഒരു മയിലിന്റെ ഡിസൈൻ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷിയെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ബാംഗ്ലൂരും ലണ്ടനും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസൈൻ സ്റ്റുഡിയോ ആയ കാറോം ആണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഏർഡെൻ വസ്ത്രമണിഞ്ഞിട്ടായിരുന്നു കേയ്റ്റ് രാജകുമാരി ചടങ്ങിൽ തിളങ്ങിയത്.ഇന്ത്യൻ ഡിസൈനറായ അനിത ഡോൻഗ്രെ ഡിസൈൻ ചെയ്ത കർണാഭരണങ്ങൾ കേയ്റ്റിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ശബ്ദങ്ങളും ഗന്ധങ്ങളും പാലസിലെത്തിച്ച പരിപാടിയാണിത്.
ചടങ്ങിനോടനുബന്ധിച്ച് ഗ്രെനേഡിയർ ഗാർഡുമാരുടെ ബാൻഡ് ഇന്ത്യൻ തീം മ്യൂസിക്ക് പുറപ്പെടുവിച്ചിരുന്നു. സ്ലംഡോഗ് മില്യണയർ എന്ന ഓസ്കാർ അവാർഡ് ചിത്രത്തിൽ നിന്നുള്ള പശ്ചാത്തല സംഗീതമടക്കം ഇതിൽ മുഴങ്ങിയിരുന്നു.ബ്രിട്ടീഷ് കൗൺസിലും ലണ്ടനിലെ ഇന്ത്യൻ ഹൈമ്മീഷനുമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും ഇരു രാജ്യങ്ങളുടെയും ശക്തമായ ബന്ധത്തിന്റെയും ആഘോഷമെന്ന നിലയിലാണിത് അരങ്ങേറുന്നത്.
ഇന്ത്യൻ തീംഡ് മെനുവായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. രാജ്ഞിയുടെ ഷെഫിന്റെ മാർഗനിർദ്ദേശത്തോടെയാണ് ബ്രിട്ടീ,് ഇന്ത്യൻ പാചകശൈലികൾ ഇവിടെ പരീക്ഷിച്ചത്. ഇന്ത്യയിൽ നിന്നുള്ള കുക്കുമാരും ഇതിൽ ഭാഗഭാക്കായിരുന്നു. ബിങ് ബാംഗ് തിയറി സ്റ്റാർ കുനാൽ നയ്യാർ, അദ്ദേഹത്തിന്റെ മോഡലും നടിയുമായ ഭാര്യ നേഹ കപൂർ, ബ്രിട്ടീഷ് ഇന്ത്യൻ നടിയായ അയേഷ ദാർകർ, മുൻ ഇംഗ്ലണ്ട് ഫുട്ബോളറായ റിയോ ഫെർഡിനാന്റ്, തുടങ്ങിയ നിരവധി പേരും ചടങ്ങിനെത്തിയിരുന്നു. ഇന്ത്യ സന്ദർശിച്ചപ്പോൾ രാജകീയ കുടുംബാംഗങ്ങൾക്ക് ലഭിച്ച അപൂർ വസ്തുക്കളുടെ പ്രദർശനവും അരങ്ങേറിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍