പുതുവർഷം ബ്രിട്ടനിലെ മലയാളി പ്രവാസി ജീവിതങ്ങൾക്ക് സമ്മാനിക്കുന്നത് ആശങ്കകൾ മാത്രം; പ്രതീക്ഷകൾക്ക് പോലും വില നൽകേണ്ടി വരുന്ന കാലം; കടന്നു വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കറുത്ത മുഖം; ജോലി ഇല്ലാതാകാൻ ഒരു കാരണം കൂടി; ബ്രെക്സിറ്റ് എത്തുന്നതോടെ ഇടി വെട്ടിയവനെ പാമ്പും കടിക്കുന്ന അവസ്ഥ ആകുമെന്ന് കടുത്ത ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: പുതുവർഷം എത്തുമ്പോൾ പ്രതീക്ഷകൾ സമ്മാനിക്കുന്ന വാർത്തകൾ കാത്തിരിക്കുന്നവർക്കായി അത്ര ശുഭകരം അല്ലാത്ത വാർത്തകളാണ് ബ്രിട്ടന്റെ സാമ്പത്തിക ലോകം സമ്മാനിക്കുന്നത്. ബ്രെക്സിറ്റ് സംഭവിക്കുന്ന വർഷം എന്ന നിലയിൽ 2019 മുൻപേ തന്നെ ശുഭ വിശ്വാസികളുടെ കരിമ്പട്ടികയിൽ ഇടം പിടിച്ചതാണെങ്കിലും കൂടുതൽ ഭയാനകമായ വാർത്തകളാണ് പുതുവർഷത്തിൽ പുറത്തു വരിക എന്ന ഭീതിയും വളരുകയാണ്.
ഓരോ പത്തു വർഷത്തിനിടയിൽ ഒരിക്കൽ സംഭവിച്ചിരിക്കണം എന്ന് പ്രമാണമുള്ളതു പോലെ മറ്റൊരു സാമ്പത്തിക മാന്ദ്യം കൂടി ബ്രിട്ടനെ തേടി എത്തുകയാണ് എന്ന ദുഃഖസൂചനകളാണ് ഇപ്പോൾ എവിടെയും. ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ സത്യമായി വരികയാണ് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം പുതുവർഷത്തിൽ. അതായതു രക്ഷപെടാൻ ഉള്ള ചെറു സാധ്യത പോലും അവശേഷിപ്പിച്ചാകും ബ്രക്സിറ്റിനു ഒപ്പം എത്തുന്ന സാമ്പത്തിക മാന്ദ്യം രാജ്യത്തെ കൊണ്ടെത്തിക്കുക എന്നാണ് പൊതുവെയുള്ള നിരീക്ഷണം.
മാർച്ചിൽ ബ്രക്സിറ്റ് ഒരു സത്യമായി ബ്രിട്ടീഷ് ജനതയുടെ മുന്നിൽ എത്തുകയും വ്യാപാര വാണിജ്യ മേഖല അതിന്റെ തിക്തത അനുഭവിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്നെയാണ് കൂനിന്മേൽ കുരുവായി സാമ്പത്തിക മാന്ദ്യം കൂടി എത്തുന്നു എന്ന സൂചനകൾ പുറത്തെത്തിയത്. കൃത്യമായ ഇടവേളകളിൽ ഓരോ സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കും എന്ന പ്രവചനം അടിസ്ഥാനമാക്കിയാണ് 2019 നെ മാന്ദ്യ വർഷമായും കണക്കിലെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടു പത്തു വർഷം പിന്നിട്ടിരിക്കുന്നു എന്നതാണ് ഇതിനു മതിയായ കാരണമായി സാമ്പത്തിക മേഖല ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ചിന്തിക്കാൻ കാരണമായ രോഗലക്ഷണങ്ങൾ പലതും ഇതിനകം സമ്പദ് രംഗം പ്രകടിപ്പിച്ചു കഴിഞ്ഞു എന്നതും വിദഗ്ധരുടെ നിരീക്ഷണങ്ങൾക്ക് അടിസ്ഥാനമാകുകയാണ്.
ഏറ്റവും ഒടുവിൽ സംഭവിച്ച സാമ്പത്തിക മാന്ദ്യം 2008ലായിരുന്നു എന്നതാണ് 2019നെ വില്ലനാക്കി മാറ്റുന്നത്. ഏവരും രാജ്യം കടന്നു പോകുന്ന 2018ൽ മാന്ദ്യം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പലവട്ടം തലകുത്തിയ സമ്പദ് രംഗം ഒടുവിൽ തലനാരിഴക്ക് രക്ഷപ്പെടുക ആയിരുന്നു. ഒരു പ്രകൃതി ദുരന്തം സംഭവിച്ചാൽ എന്നതിനേക്കാൾ ഭീകരമാണ് സാമ്പത്തിക മാന്ദ്യം സമ്പദ് വ്യവസ്ഥക്ക് ഏൽപ്പിക്കുന്ന പരുക്കുകൾ. അതിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനികൾ പോലും ആവശ്യത്തിന് ഓർഡർ ലഭിക്കാതെ പൂട്ടേണ്ട സാഹചര്യം, ഇതുവഴിയുള്ള തൊഴിൽ നഷ്ടങ്ങൾ, പ്രവർത്തന മുരടിപ്പ് നേരിട്ട സ്ഥാപനങ്ങളുടെ സ്വാഭാവിക അന്ത്യശ്വാസം തുടങ്ങി ഒട്ടേറെ ദുർനിമിത്തങ്ങളാണ് ഓരോ മാന്ദ്യവും ജനതയ്ക്കു സമ്മാനിക്കുക. പലർക്കും വർഷങ്ങളോളം തൊഴിൽ ചെയ്ത മേഖല തന്നെ വിഷമത്തോടെ ഉപേക്ഷിക്കേണ്ടി വരുകയും ചെയ്യും. സർക്കാരുകൾക്കും മറ്റും മാന്ദ്യത്തെ ചെറുക്കാനും പരിധിയുണ്ട് എന്നതാണ് സത്യവും.
മറ്റു സമ്പദ് വിശകലനത്തെക്കാൾ ശക്തമായും വ്യക്തമായും പറയാൻ കഴിയുന്നതാണ് മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പ്. അതിനാൽ ഓരോ മാന്ദ്യവും എത്തുമ്പോൾ ഉള്ള മുന്നറിയിപ്പുകൾ സാമ്പത്തിക ലോകം കിടിലത്തോടെയാണ് വീക്ഷിക്കുക. കഴിഞ്ഞ തവണ ഉണ്ടായ മാന്ദ്യത്തിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് മാന്ദ്യത്തിൽ പെടാതെ ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ഇങ്ങനെ സംഭവിക്കുക വളരെ വിരളമാണ് താനും. എന്നാൽ ബ്രിട്ടനാകട്ടെ നീണ്ട പത്തുവർഷത്തോളം സമയമെടുത്താണ് കഴിഞ്ഞ മാന്ദ്യത്തിൽ നിന്നു രക്ഷപ്പെട്ടതും. ഒന്നിൽ നിന്നു രക്ഷപ്പെട്ടെത്തുമ്പോഴേക്ക് അടുത്തതു കടന്നു വരുന്നു എന്നതും മാന്ദ്യം സംബന്ധിച്ച പ്രധാന വസ്തുതയാണ്. ജീവനക്കാരേക്കാൾ ഓരോ മാന്ദ്യവും തകർക്കുന്നത് നിക്ഷേപകരെയാണ്. ചിലർക്കൊക്കെ ജീവിത സമ്പാദ്യം അപ്പാടെ ഒലിച്ചു പോകുന്നതും മാന്ദ്യ കാലത്തു കാണേണ്ടി വരും.
രണ്ടാം ലോക യുദ്ധ ശേഷം ബ്രിട്ടൻ കാണേണ്ടി വന്ന ഏറ്റവും ശക്തമായ മാന്ദ്യമാണ് കഴിഞ്ഞ തവണ സംഭവിച്ചത്. രാജ്യത്തിന്റെ വളർച്ച നിരക്ക് പിന്നോട്ടടിക്കുകയും അതിന്റെ രൂക്ഷത നീണ്ട കാലം സമ്പദ് രംഗത്തെ വേട്ടയാടുകയും ചെയ്തു. ഇതിന്റെയൊക്കെ പരിണത ഫലം എന്ന നിലയിൽ പുതുവർഷത്തിൽ ബ്രിട്ടീഷ് സമ്പദ് രംഗം ആദ്യ അഞ്ചിൽ നിന്നും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ഇന്ത്യ ഇടിച്ചു കയറി അഞ്ചാം സ്ഥാനം ഉറപ്പിക്കുമ്പോൾ ഏഴിൽ നിന്നും ആറിലേക്കു കയറി ബ്രിട്ടനെ ഒരു പടി കൂടി പിന്തള്ളാൻ ഫ്രാൻസാണ് രംഗത്തുള്ളത്. അമേരിക്കയും ചൈനയും ജപ്പാനും ജർമനിയും ആദ്യ നാല് സ്ഥാനങ്ങളിൽ ഇളക്കമില്ലാതെ തുടരുകയും ചെയ്യും.
ബ്രിട്ടന്റെ മുൻ മാന്ദ്യ വർഷങ്ങൾ പ്രത്യക്ഷപ്പെട്ടത് 70 കളുടെ മധ്യവും 80 കളുടെ തുടക്കവുമാണ്. വീണ്ടും തൊണ്ണൂറുകളുടെ തുടക്കവും 2000ന്റെ ഒടുക്കവും മാന്ദ്യം പരീക്ഷിക്കപ്പെട്ടു. കൃത്യമായ ഇടവേളകൾ കാത്തു സൂക്ഷിക്കുന്ന മാന്ദ്യം മുടക്കമില്ലാതെ എത്തും എന്നത് മാത്രമാണ് കൂടുതൽ വസ്തുതാപരം. പുതിയ മാന്ദ്യം പടിവാതിൽക്കൽ എന്ന നിഗമനത്തിനു ആദ്യ കാരണമായി മാറുന്നത് ഇക്കഴിഞ്ഞ ക്രിസ്മസാണ്. ബോക്സിങ് ദിനത്തിൽ റെക്കോർഡ് കച്ചവടം പ്രതീക്ഷിച്ചെങ്കിലും തുടർച്ചയായ മൂന്നാം വർഷവും ബോക്സിങ് ഡേ കച്ചവടം നിരാശപ്പെടുത്തിയപ്പോൾ വിപണി മാന്ദ്യത്തിന്റെ വരവ് കൂടിയാണ് ഉറപ്പിച്ചത്. പണപ്പെരുപ്പം കൂടി വിലക്കയറ്റം സർവ്വസാധാരണമാകുമ്പോൾ ജനം കടകളിൽ നിന്നകന്നു പണം മിച്ചം പിടിക്കാൻ നിർബന്ധിതരാകും. മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നും ഇതാണ്.
നിസാര വിലയ്ക്ക് ലഭിച്ചിരുന്ന സാധനങ്ങൾ പോലും ഇരട്ടി വില നൽകേണ്ടി വരുന്ന സാഹചര്യമാണ് മാന്ദ്യത്തെ ഓർമ്മപ്പെടുത്തുന്നത്. ബ്രിട്ടനിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ഇന്ധനം, തുടങ്ങി സർവ്വതും ഇപ്പോൾ വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഇതുവഴി ജനത്തിന്റെ പോക്കറ്റ് അനുദിനം കാലിയാകുകയാണ്. കടകളിൽ പോകാൻ പോലും ജനം ഭയപ്പെടുകയാണ്. പണം കിട്ടുന്നതറിയാതെ ചെലവായി പോകുന്ന വഴിയറിയാതെ ജനം അന്ധാളിക്കുമ്പോഴാണ് മായാജാലക്കാരനെ പോലെ മാന്ദ്യം ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുന്നതും. ബ്രിട്ടീഷ് വിപണിയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന വീട് വിൽപ്പനയും കാർ വിൽപ്പനയും സമാനതകൾ ഇല്ലാത്ത വിധം കുറഞ്ഞിരിക്കുകയാണ്. പലിശ നിരക്ക് കുറഞ്ഞിട്ടും വീട് വിൽപ്പനയിൽ മാന്ദ്യ ലക്ഷണം ഉണ്ടായതോടെ ഇത് സർവ മേഖലയിലും വ്യാപിക്കും എന്നുമുറപ്പാണ്.
ഇതോടൊപ്പം ഓഹരി വിപണി കൂപ്പു കുത്തുന്നതും പ്രകടമായ രോഗ ലക്ഷണം തന്നെയാണ്. മാസങ്ങളായി ഓഹരി വിപണി അശുഭ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ലണ്ടൻ വിപണി ഏറ്റവും താഴ്ന്ന സൂചികയിലാണ് വിപണനം നടക്കുന്നത്. പലിശ നിരക്ക് കൂട്ടാനുള്ള കേന്ദ്ര ബാങ്കിന്റെ സൂചനകളും മാന്ദ്യത്തിനു തന്നെയാണ് സൂചനയായി മാറുന്നത്. തിടുക്കത്തിൽ വീണ്ടും പലിശ നിരക്ക് കൂട്ടിലെങ്കിലും മാന്ദ്യം സംഭവിച്ചാൽ കേന്ദ്ര ബാങ്ക് മറിച്ചു തീരുമാനം എടുക്കുമോ എന്ന ഭയവും അസ്ഥാനത്തല്ല. അമേരിക്കയും ചൈനയും തമ്മിൽ ഉള്ള ശീതസമരം ശക്തമായാൽ യുകെ പോലുള്ള രാജ്യങ്ങൾ ആയിരിക്കും തിക്തത കൂടുതൽ അനുഭവിക്കേണ്ടി വരിക. ഇതും മാന്ദ്യത്തിന്റെ തീച്ചൂളയിൽ കൂടുതൽ കനൽ കത്തിക്കാൻ കാരണമായി തീരുകയും ചെയ്യും. യൂറോ സോണിലെ മറ്റു രണ്ടു ശക്തികളായ ജർമനിയും ഇറ്റലിയും കടന്നുപോകുന്ന വർഷത്തിന്റെ മൂന്നാം പാദത്തിൽ ആഗോള ഡിമാന്റിൽ നേരിട്ട മന്ദത സംബന്ധിച്ച സൂചനയും മറ്റൊരു മാന്ദ്യകാലം അടുത്താണ് എന്ന് കൂടിയാണ് ഓർമ്മിപ്പിക്കുന്നത്.
രാഷ്ട്രീയമായി തെരേസയും എതിരാളി കോർബിനും നേരിടുന്ന ബലക്ഷയവും മാന്ദ്യത്തിനു മതിയായ കാരണമായി തീരും. ദുർബലമായ രാഷ്ട്രീയ സാഹചര്യങ്ങൾ മാന്ദ്യത്തെ മാടി വിളിക്കുന്ന പ്രധാന ഘടകം കൂടിയാണ്. നിക്ഷേപ രംഗത്ത് ബ്രക്സിറ്റ് ഭീതിയിൽ അന്താരാഷ്ട്ര കമ്പനികൾ മടിച്ചു നിൽക്കുന്നതാണ് മറ്റൊരു പ്രധാന ഭീക്ഷണി. റിസ്ക് എടുക്കാൻ ആരും മടിക്കും എന്നതിനാൽ ഈ മടിച്ചു മാറൽ ബ്രക്സിറ്റ് രൂക്ഷത തീരും വരെ നിലനിൽക്കും എന്നുമുറപ്പാണ്. ഏറ്റവും ഒടുവിലായി ബ്രക്സിറ്റ് സംഭവിക്കുന്ന വർഷം എന്ന നിലയിൽ അകലെക്കൂടി പോകുന്ന മാന്ദ്യത്തെ പോലും അരികിലേക്ക് കൂട്ടി ചേർക്കും എന്ന ദുർവിധിയും 2019 സമ്മാനിക്കും എന്ന ആശങ്കയും വിദഗ്ദ്ധർ പങ്കിടുന്നു. ഇത്തരത്തിൽ ഒരു മാന്ദ്യം അരികിലെത്താതിരിക്കാൻ ഒരു കാരണവും മുന്നിൽ ബാക്കിയില്ല എന്നതാണ് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുതുവർഷത്തിൽ ആശങ്ക സമ്മാനിക്കുന്ന വാർത്തയായി മാറുന്നതും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്