യുഎഇയിൽ ഭാഗ്യദേവത മലയാളികൾക്കൊപ്പം തന്നെ! അബുദാബി ബിഗ് ടിക്കറ്റിൽ 21 കോടി നേടിയ മലയാളി സൂപ്പർ സെവൻ സീരീസ് നറുക്കെടുപ്പിനെത്തി; 12 കോടി അടിച്ചത് പത്തനംതിട്ടക്കാരനായ മലയാളിക്ക്; ഗൾഫിൽ വെച്ച് ലോട്ടറിയടിച്ച് കോടീശ്വരന്മാരായ മലയാളികളുടെ എണ്ണം കൂടുന്നു
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ലോട്ടറിയുടെ കാര്യത്തിൽ മലയാളികൾ മുമ്പിലാണ്. ലോട്ടറി എടുക്കുന്നതും അടിക്കുന്നതുമൊക്കെ നമുക്കിടയിലെ പതിവു സംഭവമാണ്. എന്നാൽ, ഗൾഫ് നാടുകളിൽ വെച്ചു നടക്കുന്ന നറുക്കെടുപ്പുകളിൽ വിജയികളായ മലായാളികളുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിക്ക തവണയും ഭാഗ്യം കടാക്ഷിക്കുന്നത് മലയാളികളെയാണ്. ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പുകളിലും കഥ മാറിയില്ല. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മെഗാ സമ്മാനമായ 1.2 കോടി ദിർഹം (21 കോടിയോളം രൂപ) സ്വന്തമാക്കിയത് മലയാളി സുഹൃത്തുക്കളായിരുന്നു.
പത്തനംതിട്ട ആറന്മുള സ്വദേശി ജോൺ വർഗീസ് നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ആ ഭാഗ്യം. ഇതിനു പിന്നാലെ, വീണ്ടും ജോൺ വർഗീസ് ബിഗ് ടിക്കറ്റ് വേദിയിൽ എത്തി. സൂപ്പർ സെവൻ സീരീസ് 191 നറുക്കെടുപ്പിലെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു അവസരം. മലയാളിയായ ജോൺ വർഗീസ് നറുക്കെടുത്ത ടിക്കറ്റിലൂടെ കോടീശ്വരനായത് മറ്റൊരു മലയാളിയായി എന്നത് അപൂർവ്വ സംഭവമായി മാറി! ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പിൽ 12 കോടിയോളം രൂപ സ്വന്തമാക്കിയ കുവൈത്തിൽ ജോലി ചെയ്യുന്ന മറ്റൊരു പത്തനംതിട്ട സ്വദേശി അനിൽ വർഗീസ് തേവര ആയിരുന്നു ആ ഭാഗ്യവാൻ. രണ്ടു പേരും പത്തനംതിട്ടക്കാരായിരുന്നു എന്നതും ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് ജോൺ വർഗീസ് 12 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞെടുത്തത്. തൊട്ടു മുൻപത്തെ നറുക്കെടുപ്പിലെ വിജയിയാണ് പുതിയ വിജയിയെ തിരഞ്ഞെടുക്കേണ്ടത്. ഈ അവസരത്തിലാണ് ജോൺ വർഗീസ് മറ്റൊരു മലയാളിക്ക് ഭാഗ്യമെത്തിച്ചത്. നറുക്കെടുപ്പിനായി എത്തിയ ജോൺ വർഗീസ് വമ്പൻ സമ്മാനം ലഭിച്ചതിനുശേഷമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഇത്രയും വലിയ തുക സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. തനിക്ക് ലഭിച്ച പണം എന്തു ചെയ്യണമെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. ഈ നാട് വിട്ട് എങ്ങോട്ടും പോകുന്നില്ലെന്നും ജോൺ മറുപടി പറഞ്ഞു. കഴിഞ്ഞ ഒരു വർഷം തുടർച്ചയായി അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, ആയിരക്കണക്കിന് ടിക്കറ്റുകളിൽ നിന്ന് അവതാരകൻ ഒൻപത് ടിക്കറ്റുകൾ എടുക്കുകയും ഇതിൽ ഏതാണ് 12 കോടിയുടെ ഭാഗ്യവാൻ എന്നു ജോണിനോട് ചോദിക്കുകയും ചെയ്തു. ജോൺ ഒരു ടിക്കറ്റ് തിരഞ്ഞെടുത്തു. അൽപം ആകാംഷ നിലനിർത്തിക്കൊണ്ട് അവതാരകൻ ഭാഗ്യവാന്റെ ടിക്കറ്റ് നമ്പർ പറഞ്ഞു: 11197. പിന്നെ പേര്: അനിൽ വർഗീസ് തേവര. രാജ്യം: ഇന്ത്യ. കയ്യടികൾക്കൊടുവിൽ വിജയിയെ ഫോണിൽ ബന്ധപ്പെട്ട് അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. നറുക്കെടുത്തതും സമ്മാനം ലഭിച്ചതും മലയാളിക്ക്!
ദുബായ് ജുമൈറ ലെയ്ക് ടവേഴ്സിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ പത്തനംതിട്ട ആറന്മുള പീടികയിൽ വീട്ടിൽ ജോൺ വർഗീസിന്റെയും കൂട്ടുകാരുടെയും ജീവിതം മാറി മറഞ്ഞത് ഈ വർഷം ഏപ്രിൽ മൂന്നിന് നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ്. തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ കാസർകോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ജീവനക്കാർക്കും ഒപ്പമാണ് ടിക്കറ്റ് എടുത്തത്.സമ്മാനം ലഭിച്ചതോ 21 കോടിയോളം രൂപ.
50, 100 ദിർഹം വീതം മുടക്കിയാണ് എല്ലാവരും ചേർന്ന് ടിക്കറ്റെടുത്തത്. എല്ലാ മാസവും തത്സമയം നറുക്കെടുപ്പ് കാണാറുണ്ട്. ഇത്തവണ ഞങ്ങൾ വിജയികളാകുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. 093395 ആയിരുന്നു ടിക്കറ്റ് നമ്പർ. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികൾ നേടിയതിനെ തുടർന്ന് ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വളരെ കഷ്ടപ്പെട്ടാണ് ദുബായിൽ പിടിച്ചുനിന്നത്. അതുകൊണ്ട് ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കില്ലെന്നും സമ്മാനം ലഭിച്ചപ്പോൾ ജോൺ പ്രതികരിച്ചു.
ഏറ്റവും ഒടുവിൽ നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഏഴ് മില്യൺ ദിർഹം (ഏതാണ്ട് 12 കോടി രൂപ) സ്വന്തമാക്കിയ അനിൽ വർഗീസ് തേവേരക്ക് ഭാഗ്യം കൊണ്ടുവന്നത് മകന്റെ ജനന തിയതിയുള്ള നമ്പർ ആണ്. 11197 എന്ന നമ്പരിനായിരുന്നു നറുക്ക് വീണത്. മകൻ രോഹിത്തിന്റെ ജനന തിയതിയുമായി സാമ്യമുള്ള നമ്പർ ആയിരുന്നു ഇത്. 11/ 97 ആണ് മകന്റെ ജനന തിയതി. ഇവൻ എന്റെ ഭാഗ്യമാണ് രോഹിത്തിനെ ചേർത്തു പിടിച്ച് അനിൽ പറഞ്ഞു. സമ്മാനം ലഭിച്ചുവെന്നത് വളരെ അദ്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് വിജയി ആയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവർഷം പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനാണു പരിപാടിയെന്ന് അനിൽ തോമസ് പറഞ്ഞു. മറ്റുകാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 26 വർഷമായി കുവൈത്തിലുള്ള അനിൽ വർഗീസ് ഖറാഫി നാഷനൽ കമ്പനി ഉദ്യോഗസ്ഥനാണ്. ഏപ്രിൽ നാലിന് ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. കുവൈത്തിൽ ബദൂർ ട്രാവൽസിൽ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. മകൻ രോഹിത് തേവര കോളജ് ബികോം വിദ്യാർത്ഥി.
മാസത്തിലൊരിക്കൽ ആണ് ബിഗ് ടിക്കറ്റ് മില്ല്യണയർ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്. ജാക്ക്പോട്ട് വിജയികളിൽ ഭൂരിപക്ഷം പേരും മലയാളികളാണ്. തുടർച്ചയായി ഇന്ത്യക്കാർക്കും മലയാളികൾക്കും നറുക്കുവീഴുന്ന പശ്ചാത്തലത്തിൽ പലരും ബിഗ് ടിക്കറ്റെടുക്കുന്നത് പതിവാണ്. അഞ്ഞൂറ്് ദിർഹത്തിന്റെ ടിക്കറ്റ് ഒറ്റയ്ക്കെടുത്ത് ബാധ്യതയാക്കാതെ നാലോ അഞ്ചോ ആളുകൾ ചേർന്നും ടിക്കറ്റെടുക്കുന്നുണ്ട്. രണ്ട് ടിക്കറ്റെടുത്താൽ ഒന്ന് കൂടി സൗജന്യമായി ലഭിക്കുമെന്നതിനാൽ രണ്ടെണ്ണം എടുക്കുന്നവരും കുറവല്ല.
കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു. ദേവനന്ദൻ പുതുമനം പറമ്പത്ത് എ്നായാളും കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് വിജയിയായിരുന്നു. അന്ന് ഏകദേശം 8.76 കോടി ഇന്ത്യൻ രൂപയാണ് അദ്ദേഹത്തിന് സഭി്ച സമ്മാനത്തുക
തുച്ഛ വരുമാനമുള്ളവർ പോലും ബിഗ് ടിക്കറ്റെന്ന സ്വപ്നം കണ്ട് ടിക്കറ്റെടുക്കുന്നു. സീസണനുസരിച്ച് അഞ്ചും ഏഴും പത്തും ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. നറുക്കെടുപ്പിൽ പലപ്പോഴും ഇന്ത്യക്കാർക്കാണ് വീഴുന്നതെന്നതിനാൽ കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലോ അബുദാബി നഗരത്തിലുള്ള ടെർമിനലിലോ ഓൺലൈനായോ പാസ്പോർട്ടുള്ള ആർക്കും ടിക്കറ്റ് സ്വന്തമാക്കാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്