ക്രോമസോമുകളുടെ കുസൃതി ഉയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കി; സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്ന്; 27-ാം വയസ്സിൽ ലണ്ടനിലെ ഷെഫായ അരുൺ എന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്തത് എന്തിന്? മകൻ നഷ്ടപ്പെട്ട ഒരു അച്ഛന്റേയും അമ്മയുടെയും ജീവിത കഥ
മറുനാടൻ മലയാളി ബ്യൂറോ
സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടം തൊട്ടേബ്രിട്ടനിൽ മലയാളി സാന്നിദ്ധ്യമുണ്ടെങ്കിലും, ഒരു സമൂഹമായി കുടിയേറിപ്പാർക്കാൻ. തുടങ്ങുന്നത് 1960 കളിലാണ് ആദ്യകാലങ്ങളിൽ ജീവിതത്തിന്റെ മരുപ്പച്ച തേടിയെത്തിയവർക്ക് ജീവിതം സുരക്ഷിതമാക്കണമെന്ന ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ പൈതൃകത്തിലും, പാരമ്പര്യമായി കിട്ടിയ മൂല്യങ്ങളിലും മുറുകേ പിടിച്ച്, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും, ദൂരെ സ്വന്തം നാട്ടിൽ ഉള്ള ഉറ്റവരുടെ ജീവിതവും അവർ സുരക്ഷിതമാക്കുവാൻ ശ്രമിക്കുകയായിരുന്നു. നാട്ടിലെ മണ്ണിൽ ആഴത്തിലിറങ്ങിയ വേരുകൾ പറിച്ചുകളയാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
ബ്രിട്ടീഷ് മണ്ണിൽ സ്ഥിരതാമസമാരംഭിച്ചവരുടെ രണ്ടാം തലമുറയ്ക്ക് പക്ഷെ നമ്മുടെ സംസ്കാരവും പൈതൃകവും കൂടുതൽ അടുത്തറിയാനായില്ല. പൂർവ്വികർ കരുതിവച്ച പൈതൃകത്തിനൊപ്പം, വളരുന്ന മണ്ണിന്റെ ആധുനികതയും ഈ തലമ്രുറയുടെ മനസ്സിനെ കലുഷിതമാക്കുകയായിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു തലമുറ പക്ഷെ, മുളച്ചുപൊന്തിയ മണ്ണിനെ സ്വാംശീകരിക്കാനുമാകാതെ ഉഴറി.
എന്നാൽ കാലം പോകുന്തോറും പൈതൃകത്തിന്റെ വേരുകൾ ദുർബലമാകുകയായിരുന്നു. ഇത്, ബ്രിട്ടനിലെ മലയാളികളുടെ കാര്യം മാത്രമല്ല, ഇങ്ങ് കേരളത്തിൽ പോലും, സ്വന്തം പൈതൃകത്തിൽ നിന്നകന്ന് ആധുനികതയെ വരിച്ച ഒരു തലമുറയാണ് ഇന്ന് പൊതുവിൽ കണ്ടുവരുന്നത്. എന്നാൽ, ബ്രിട്ടനെ പോലെ ഒരു വികസിത രാജ്യത്ത് ജീവിക്കുമ്പോൾ മനസ്സിനുള്ളിൽ നടക്കുന്ന സാംസ്കാരിക സംഘട്ടനത്തിന് ശക്തി വർദ്ധിക്കും. അതായിരുന്നു അരുൺ വിശ്വംഭരൻ എന്ന 27 വയസ്സുകാരന്റെ ജീവിതത്തിലും സംഭവിച്ചത്.
അത്തരമൊരു സാംസ്കാരിക സംഘട്ടനം തന്നെയായിരുന്നു 2018 സെപ്റ്റംബറിൽ അരുണിനെ ആത്മഹത്യയിലേക്ക് നയിച്ചതും. മുലപ്പാലിനൊപ്പം പണ്ടെങ്ങോ അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും അരുണിനെ തന്റെ പൈതൃകത്തോട് അടുപ്പിച്ചു നിർത്തി. എന്നാൽ, തനിക്കുള്ളിലെ ക്രോമസോമുകളുടെ കുസൃതി തന്നിലുയർത്തിയ പ്രത്യേക താത്പര്യം അവനെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. തന്റെ സ്വവർഗ്ഗ രതിയിലുള്ള താത്പര്യം അമ്മയോട് തുറന്നു പറഞ്ഞതുതന്നെ ഏറെ ഭയന്നിട്ടായിരുന്നു.
ഒരു ഞെട്ടലോടെ അത് ശ്രവിച്ച അമ്മ പക്ഷെ അത് അംഗീകരിക്കാൻ തയ്യാറായിരുന്നു. പക്ഷെ, അരുണിൽ അപ്പോഴേക്കും കുറ്റബോധം അടിയുറച്ചു കഴിഞ്ഞിരുന്നു.
''എന്റെ സുഹൃത്തുക്കളോട്, എന്റെ മാതാപിതാക്കളോട്, എന്റെ ഉറ്റവരോട്... എല്ലാവരോടും ഞാൻ തെറ്റ് ചെയ്തു. മനപ്പൂർവ്വമായിരുന്നില്ല, പക്ഷെ എന്റെ ലൈംഗികത....'' ആത്മഹത്യയ്ക്ക് മുൻപ് അരുൺ എഴുതിയ കുറിപ്പിലെ വരികൾ, തന്റെ സ്വന്തം വർഗ്ഗത്തോടുള്ള ലൈംഗിക താത്പര്യം അരുണിന് തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്ന് തെളിയിക്കുന്നു. ഈ വിഭിന്ന സംസ്കാരങ്ങൾ തമ്മിലുള്ള വടംവലിയിൽ തകരുന്നത് ഇത്തരത്തിലുള്ള ലോല മനസ്സുകളാണ്. അതാണല്ലോ അരുൺ അധികം വൈകാതെ വിഷാദരോഗിയായി മാറിയത്.
നാട്ടിലെ മുത്തശ്ശിക്കും, ബന്ധുക്കാർക്കു ഒക്കെ ഒപ്പം നടക്കുമ്പോൾ, അവർ തന്നെ ഒരു പ്രത്യേക തരത്തിലായിരിക്കും വീക്ഷിക്കുക എന്ന് അരുൺ ഭയന്നിരുന്നതായി മറ്റൊരു കുറിപ്പിൽ പറയുന്നു. സ്വന്തം വ്യക്തിത്വം, സ്വത്വം അതെന്താണെന്ന് മനസ്സിലാക്കാൻ അരുണിന് കഴിയാതെ പോയി. അതായിരുന്നു, മറ്റുവിധത്തിൽ വിജയമായി തീരേണ്ട ജീവിതം പാതിവഴിയിൽ ഒടുക്കുവാൻ കാരണമായത്. ഇത്, ബ്രിട്ടൻ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിപ്പാർത്തിട്ടുള്ള എല്ലാ മലയാളികൾക്കും, അല്ലെങ്കിൽ താരതമ്യേന യാഥാസ്ഥിതിക സമൂഹം നിലനിൽക്കുന്ന എല്ലാ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഒരു പാഠമാകേണ്ട ഒന്നാണ്.
തിരക്കു പിടിച്ച ജീവിതത്തിൽ, കുടുംബാംഗങ്ങൾ പോലും പരസ്പരം മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല എന്നിടത്താണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആരംഭിക്കുന്നത്. അരുണിന്റെ ലൈംഗികത അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നു. പക്ഷെ, അത് അരുണിനെ പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയം അവർക്ക് കിട്ടിയില്ല. ഇത് കുറച്ച് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ, ആവശ്യമായ നടപടികൾ എടുക്കാമായിരുന്നു എന്നാണ് അരുണിന്റെ പിതാവ് ജോസ് വിശ്വംഭരൻ പറയുന്നത്.
സ്വവർഗ്ഗ രതി ഒരു രോഗമല്ലെന്നുള്ളത് ഇന്ന് പരക്കേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പല മതങ്ങളും ഇതിനെ എതിർക്കുമ്പോഴും, ഇത് മനുഷ്യന്റെ ജനിതക ഘടനയിലുണ്ടാകുന്ന ചില വ്യത്യാസങ്ങൾ മൂലം സംഭവിക്കുന്ന ഒന്നാണെന്ന ശാസ്ത്ര സത്യം അംഗീകരിക്കാൻ പൊതു സമൂഹം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടെ ആവശ്യമായത് ശരിയായ കൗൺസിലിങ് ആണെന്നാണ് അരുണിന്റെ മാതാവ് സന്ധ്യ വിശ്വംഭരൻ പറയുന്നത്.
എൽ ജി ബി ടി ക്യൂ കമ്മ്യുണിറ്റി ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ആ ഒരു സത്യം അംഗീകരിച്ചുകൊണ്ടുമാത്രമേ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളു. ഒരു വ്യക്തി, അയാളുടെ മകൻ അല്ലെങ്കിൽ മകൾ ഈ പ്രത്യേക ലൈംഗികതയോട് താത്പര്യമുള്ള വ്യക്തിയാണെന്ന് എത്രയും നേരത്തേ തിരിച്ചറിയുന്നുവോ അത്രയും എളുപ്പം ഇത് കൈകാര്യം ചെയ്യുവാനാകും.
ഇവിടെ പ്രധാനമായും സ്വവർഗ്ഗാനുരാഗികളേയും അവരുടെ മാതാപിതാക്കളേയും ഭയപ്പെടുത്തുന്ന പ്രധാന കാര്യം സമൂഹത്തിന്റെ പ്രതികരണമാണ്. പ്രത്യേകിച്ച്, ദൂരെ നാട്ടിലുള്ള ബന്ധുക്കളുടെ പ്രതികരണം. ഈ ഭയം നീക്കുവാൻ കൗൺസിലിങ് തന്നെ ആവശ്യമാണ്. മാത്രമല്ല, അതിന് ഒരുപക്ഷെ ദീർഘനാളത്തെ കൗൺസിലിംഗും ആവശ്യമായി വന്നേക്കാം. അരുണിന്റെ കാര്യം കുറേക്കൂടി നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ അവൻ ജീവിക്കുമായിരുന്നെന്ന് അരുണിന്റെ പിതാവ് പറയുന്നതും അതുകൊണ്ടുതന്നെയാണ്.
ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയോ, ഇത് ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നതുകൊണ്ട് ഇത് തീരുകയില്ല എന്ന യാഥാർത്ഥ്യം ആദ്യം മാതാപിതാക്കൾ മനസ്സിലാക്കണം. തുറന്ന മനസ്സോടെയുള്ള ഇടപെടൽ തന്നെയാണ് ഇതിനാവശ്യം. ഇതിനായി നിരവധി കൗൺസിലിങ് സെന്ററുകളും ഉണ്ട്. അവരുമായി ബന്ധപ്പെട്ട് പരിഹാരം തേടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുൻപായി സ്വവർഗ്ഗ രതി ഒരു രോഗമോ മാനസിക പ്രശ്നമോ അല്ലെന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളുക.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍