എയർ ഇന്ത്യ ബർമിങ്ങാമിൽ നിന്നും ഓഗസ്റ്റ് 15 മുതൽ ആറു ദിവസവും ഇന്ത്യയിലേക്ക്; അതിർത്തി സംഘർഷം കനത്തപ്പോൾ വ്യോമപാത അടച്ചത് ദുർഘടമായതു യുകെയിലെ മലയാളികൾക്ക്; ഇന്ത്യ- പാക് വ്യോമപാത തുറന്നതോടെ ആഴ്ച്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്താൻ ഒരുങ്ങുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ആറു മാസത്തെ യാത്ര ദുരിതവും കാത്തിരിപ്പും തീരുന്നു. ഫെബ്രുവരിയിൽ ബാലക്കോട്ട ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ സംഘർഷങ്ങളുടെ കാർമേഘം പെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും അടച്ച ആകാശപാതയിൽ വശം കെട്ടത് യുകെ മലയാളികൾ അടക്കമുള്ള പ്രവാസികളാണ്. പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ച് ബർമിങ്ഹാമിൽ നിന്നും അമൃത്സർ വഴി ഡൽഹി സർവീസ് നടത്തിയിരുന്ന മൂന്നു എയർ ഇന്ത്യ സർവീസ് താൽക്കാലികമായി നിർത്തുകയായിരുന്നു.
ആ വിമാനങ്ങൾ ഓഗസ്റ്റ് 15 മുതൽ തിരിച്ചെത്തുകയാണ്. യുകെ മലയാളികൾക്കുള്ള സ്വതന്ത്ര ദിന സമ്മാനം എന്ന നിലയിലാണ് വിമാനം വീണ്ടും പറന്നു തുടങ്ങുന്നത്. ഇതോടെ ബർമിങ്ഹാമിൽ നിന്നും ആഴ്ചയിൽ ആറു സർവീസുകളാകും. തുടർന്ന് ഒരു മാസത്തിനിടയിൽ തന്നെ ഏഴാമത്തെ വിമാനവും ബർമിങ്ഹാമിൽ എത്തും എന്നാണ് സൂചന. സെപ്റ്റംബർ മുതൽ ഈ സാഹചര്യത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യയിലേക്ക് ബർമിങ്ഹാമിൽ നിന്നും പറക്കാനാകും.
അതിർത്തി സംഘർഷം ഒഴിഞ്ഞതോടെ ഇരു രാജ്യങ്ങളും നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയിരുന്നെങ്കിലും വ്യോമപാത പൂർണമായും തുറന്നതു കഴിഞ്ഞ ദിവസമാണ്. ഇതിനകം ഇരു രാജ്യങ്ങൾക്കും ഇതുവഴി കനത്ത നഷ്ടം സംഭവിച്ചിരുന്നു. വ്യോമ മേഖല പൂർണമായും അടച്ചതോടെ പാകിസ്ഥൻ ഏറെക്കുറെ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. എയർ ഇന്ത്യക്കും പാക് എയർലൈൻസിനും ചേർന്ന് ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വ്യോമപാത ഒഴിവാക്കി പറക്കുന്നത് മൂലമുള്ള അധിക സഞ്ചാര സമയം വരുത്തിയ നഷ്ടവും വ്യോമപാത മറ്റു വിമാനങ്ങൾക്കു നൽകുന്നത് വഴി ലഭിക്കുന്ന വരുമാനവും ചേർത്താണ് ഈ നഷ്ടം കണക്കാക്കുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തൽ സംഭവിക്കുന്ന നഷ്ടങ്ങളുടെ കണക്കുകൾ എത്ര വലുതായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇത് നൽകുന്നത്.
എയർ ഇന്ത്യ നിർത്തലാക്കിയ ബർമിങ്ഹാം - അമൃതസർ വിമാനം ആഴ്ചയിൽ മൂന്നു ദിവസമാണ് ഇനി പറക്കാൻ തയ്യാറെടുക്കുന്നത്. നിലവിൽ ഡൽഹിയിലേക്ക് മൂന്നു വിമാനങ്ങൾ പറക്കുന്നുണ്ട്. കൂടുതൽ സർവീസുകൾ എത്തുന്നത് പ്രത്യക്ഷമായും പരോക്ഷമായും മലയാളി യാത്രികർക്ക് സഹായകമാകും എന്നതിനാൽ എയർ ഇന്ത്യയുടെ നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. അടുത്ത നാളുകളിൽ അനുഭവിക്കുന്ന ഉയർന്ന യാത്ര നിരക്കിന് അൽപം ആശ്വാസം നൽകാൻ പുതിയ സർവീസ് സഹായിച്ചേക്കും എന്ന പ്രതീക്ഷയും ശക്തമാകുകയാണ്.
പുതിയ വിമാനങ്ങൾ എത്തുന്ന കാര്യം ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് വ്യക്തമാക്കിയത്. വിമാനം നിലച്ചത് മുതൽ ഇന്ത്യൻ വംശജരായ യുകെയിലെ പഞ്ചാബി സമൂഹം ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. വിമാനം ഉടൻ ആരംഭിക്കാൻ നടപടി എടുക്കും എന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പു പാക്കിസ്ഥാൻ നിയന്ത്രണം നീക്കം ചെയ്ത ഉടൻ നടപ്പിലാക്കാൻ വ്യോമയാന മന്ത്രാലയം തയ്യാറായി എന്നത് ശ്രദ്ധേയമാണ്. പുതിയ വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
സ്വതവേ നഷ്ടത്തിൽ ഓടുന്ന കമ്പനി എന്ന നിലയിൽ വ്യോമപാത നിരോധനം എയർ ഇന്ത്യക്കുണ്ടാക്കിയ നഷ്ടം 500 കോടിയോളമാണ്. ഒരു ദിവസത്തെ കണക്കു നോക്കിയാൽ എയർ ഇന്ത്യക്കു ഈ യാത്രാവിലക്ക് മൂലം 13 ലക്ഷം രൂപ വീതമാണ് നഷ്ടമായികൊണ്ടിരുന്നത്. സമാനമായ തരത്തിൽ മറ്റു സ്വകാര്യ ഇന്ത്യൻ വിമാനകമ്പനികൾക്കും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം മന്ത്രി തന്നെയാണ് ലോകസഭയെ അറിയിച്ചതും. ഇന്ത്യ വ്യോമപാതയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെയാണ് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമയാന പാതയും പൂർണമായും തുറന്നു നല്കാൻ സമ്മതിച്ചത്.
ആകാശ പാത അടഞ്ഞു കിടന്നപ്പോൾ ആഴ്ചയിൽ യൂറോപ്പിലേക്കുള്ള 66 സർവീസുകളും അമേരിക്കയിലേക്കുള്ള 33 സർവീസുകളുമാണ് എയർ ഇന്ത്യക്കു കനത്ത നഷ്ടം സമ്മാനിച്ചത്. ഇതിൽ സിംഹ ഭാഗവും പാക്കിസ്ഥാന് മുകളിലൂടെയാണ് പറന്നിരുന്നത്. ആകാശ പാത അടഞ്ഞതോടെ ഇവ പൂർണമായും മറ്റു വഴികൾ തേടേണ്ടി വന്നു. ഇവയിൽ ചിലതു ക്യാൻസലാക്കി നഷ്ടം കുറയ്ക്കാൻ എയർ ഇന്ത്യനടത്തിയ ശ്രമത്തിൽ ബർമിങ്ഹാം - ഡൽഹി സർവീസും ഉൾപ്പെട്ടിരുന്നു. കാബൂൾ മുതൽ ഡൽഹി വരെയുള്ള റൂട്ടിലാണ് അപകട ഭീതിയിൽ വിമാനങ്ങൾക്ക് മാറി പറക്കേണ്ടി വന്നിരുന്നത്. അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യൻ യുദ്ധ വിമാനം പാക്കിസ്ഥാൻ വെടിവച്ചിട്ടതോടെയാണ് ആകാശ പാതയിൽ നിയന്ത്രണം ഉണ്ടായതു തുടർച്ചയായി അഞ്ചു തവണ നീട്ടിയ ശേഷമാണു പാക്കിസ്ഥാൻ വിലക്ക് പൂർണമായും മാറ്റാൻ ഇപ്പോൾ തയ്യാറായിരിക്കുന്നത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി യു എസ് സന്ദർശനത്തിന് തിങ്കളാഴ്ച മുതൽ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഉള്ള ശ്രമം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. ഭീകരരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തെളിയിക്കുന്നതും ഇത് തന്നെയാണ്. മേഖല പൂർണമായും സമാധാനത്തിലേക്കു മടങ്ങുന്നു എന്ന് ബോധ്യപ്പെടുത്താൻ പാക് പക്ഷത്തു നിന്നുള്ള ശ്രമമവും സജീവമാണ്. കഴിഞ്ഞ ദിവസം അന്തരാഷ്ട്ര കോടതി കുൽഭൂഷൺ യാദവിന്റെ വധശിക്ഷ തടഞ്ഞ നടപടിക്കു ശേഷം നിലപാടുകളിൽ അയവു വരുത്താൻ ഉള്ള പാക് ശ്രമം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട്.
Stories you may Like
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- പുതിയ വന്ദേ ഭാരത് കേരളത്തിൽ തന്നെ സർവീസ് നടത്തും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍