നോക്കി നിൽക്കെ ടിക്കറ്റുകൾ റദ്ദാക്കി വിമാനക്കമ്പനികൾ യാത്രക്കാരെ കുരങ്ങു കളിപ്പിക്കുന്നു; യുകെ മലയാളികളുടെ ക്രിസ്മസ് യാത്രകൾ പ്രതിസന്ധിയിൽ; 'ഹോട് സെയിൽ' കാരണമായി പറയുന്നത് എയർ ബബിൾ; ഏക വിശ്വസനീയ വിമാനക്കമ്പനിയായി എയർ ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: നോക്കി നിൽക്കെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ മലയാളികൾ അനുഭവിക്കുന്ന ദുരിതം അതിന്റെ തീവ്രതയിൽ എത്തിയിരിക്കുന്നു. എമിറേറ്റ്സ്, എത്തിഹാദ് എന്നിവ തുടക്കമിട്ട ഈ റദ്ദാക്കൽ പരിപാടിയിലേക്ക് ഖത്തർ അടക്കമുള്ള മറ്റു വിമാനകമ്പനികൾ കൂടി ഏറ്റെടുത്തതോടെ ഉല്ലാസത്തോടെ നാട്ടിലേക്കു പോകാൻ എടുത്ത ടിക്കറ്റുകൾ നോക്കി നെടുവീർപ്പിടുന്ന അവസ്ഥയിലാണ് അവധിക്കാല യാത്രക്കൊരുങ്ങിയ യുകെ മലയാളികൾ. ഇതോടെ ഒട്ടേറെയാളുകളുടെ ഇത്തവണത്തെ ഡിസംബർ അവധിക്കാല യാത്ര പ്രതിസന്ധിയിലായി. അഞ്ഞൂറിനും അറുനൂറിനും ഒക്കെയെടുത്ത ടിക്കറ്റുകളാണ് ക്യാൻസൽ ആകുന്നതിൽ അധികവും. ടിക്കറ്റ് ക്യാൻസൽ ആയതറിഞ്ഞു പകരം ടിക്കറ്റ് എടുക്കാൻ ചെല്ലുമ്പോൾ മൂന്നിരട്ടി ചാർജും. ഈ കൊടും ചതിക്കെതിരെ ഒരക്ഷരം പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് യുകെ മലയാളികൾക്ക്. കാരണം ടിക്കറ്റ് ക്യാൻസൽ ചെയ്ത അറിയിപ്പിനൊപ്പം മുഴുവൻ പണവും തിരിച്ചു നൽകാമെന്ന അറിയിപ്പും എത്തുന്നതാണ് ഊരാക്കുടുക്ക് ആയി മാറുന്നത്.
ക്യാൻസൽ ചെയ്ത ടിക്കറ്റുകൾ കമ്പനികൾ നേരിട്ട് മറിച്ചു വിൽക്കുകയാന്നെന്നു വ്യക്തം. കോവിഡ് പ്രോട്ടോകോളിൽ തുടരുന്ന മിനിമം വിമാന സർവീസിൽ എത്ര ഉയർന്ന നിരക്കിൽ ടിക്കറ്റ് വിൽക്കാൻ ഇട്ടാലും സീസൺ എന്നോ ഓഫ് സീസൺ എന്നോയുള്ള വത്യാസം ഇല്ലാതെ ടിക്കറ്റുകൾ വിറ്റുപോകുന്നതാണ് തോന്ന്യാസ സർവീസായി വിമാനക്കമ്പനികൾ മാറാൻ കാരണം. ഇതിനിടയിൽ കമ്പനികളുടെ വിശ്വാസ്യതയോ ബ്രാൻഡിങ്ങോ ഒന്നും ചോദ്യം ചെയ്യപ്പെടുന്ന കാലവുമല്ല എന്ന തിരിച്ചറിവും സ്വന്തമാക്കുകയാണ് വൻകിട വിമാനക്കമ്പനികൾ. ഇതിനെന്തു പരിഹാരം എന്നാലോചിക്കുന്ന മലയാളികൾ ഒരു സർക്കാരും പരിഹാര നടപടിയുമായി മുന്നോട്ടു വരില്ല എന്നും തിരിച്ചറിയുകയാണ്. കൂട്ടമായി ബോയ്കോട്ട് ആഹ്വനം പോലെയുള്ള ജനകീയ കൂട്ടായ്മകൾ രൂപം കൊണ്ടാൽ മാത്രമേ ഈ തോന്ന്യാസം അവസാനിപ്പിക്കാനാകൂ എന്നാണ് യാത്രകൾ ഉപേക്ഷിക്കേണ്ടി വരുന്ന പലരുടെയും അഭിപ്രായം.
നിലവിൽ അയ്യായിരം പൗണ്ടിൽ പോലും നാലംഗ കുടുംബത്തിന് യുകെയിൽ നിന്നും കേരളത്തിൽ എത്തി മടങ്ങാനാകില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏപ്രിൽ മാസത്തെ വിഷു - ഈസ്റ്റർ അവധിക്കാലത്തും നിരക്കിൽ ഇളവില്ലെന്നു വ്യക്തമാക്കിയാണ് വൻകിട കമ്പനികൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
അടുത്ത വേനൽക്കാല അവധിയുടെ ടിക്കറ്റുകൾ വരെ യുകെ മലയാളികൾ ബുക്ക് ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ നാട്ടിൽ പോകാനുള്ള അടങ്ങാത്ത തൃഷ്ണ അടുത്തെങ്ങും യുകെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇല്ലാതാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് വിമാനക്കമ്പനികളെ കൊള്ള നിരക്ക് ഈടാക്കാൻ പ്രേരിപ്പിക്കുന്നത്.
എയർ ഇന്ത്യയുടെ വരവോടെ തങ്ങളുടെ കുത്തക റൂട്ടിൽ നഷ്ടമായ വരുമാനം ഇത്തരത്തിൽ പകൽക്കൊള്ളയിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമവും മധ്യേഷ്യൻ വിമാനക്കമ്പനികൾ നടത്തുന്നതായും സംശയിക്കപ്പെടുകയാണ്.
എയർ ഇന്ത്യയുടെ ജൈത്രയാത്ര
ആർക്കും വേണ്ടാതെ കിടന്ന എയർ ഇന്ത്യയാണ് പതിവ് പോലെ പ്രതിസന്ധി കാലത്തു യുകെ മലയാളികൾക്ക് വിശ്വസിച്ചു പറക്കാൻ സാധിക്കുന്ന ഏക വിമാനക്കമ്പനി. ലണ്ടനിൽ നിന്നും നേരിട്ടുള്ള കൊച്ചി വിമാന സർവീസ് ഒരു മുടക്കവും കൂടാതെ പറക്കുന്നതുകൊണ്ടാണ് ഈ വിശ്വാസം നേടിയെടുക്കാനാകുന്നത്.
മാത്രമല്ല മുൻകൂട്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ കൊള്ളലാഭം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഫലമായി ആഴ്ചയിൽ മൂന്നു സർവീസ് നടത്തിയിട്ടും ബിസിസിനസ് ക്ളാസിൽ പോലും മുഴുവൻ യാത്രക്കാരുമായിട്ടാണ് എയർ ഇന്ത്യയുടെ ജൈത്രയാത്ര. മുൻപ് മലയാളി കേന്ദ്ര വ്യോമയാന മന്ത്രി ആയിരുന്നപ്പോൾ ഈ റൂട്ടിൽ പറന്നാൽ ഒരിക്കലും ആവശ്യത്തിന് യാത്രക്കാരെ കിട്ടില്ലെന്ന് പറഞ്ഞത് എയർ ഇന്ത്യയിൽ ഉദ്യോഗസ്ഥരുമായി ഒറ്റയ്ക്ക് യാത്ര ചെയ്തു ലണ്ടനിൽ എത്തിയതാണ് എന്ന് ചുരുക്കം യുകെ മലയാളികൾ എങ്കിലും ഓർമ്മിക്കാതിരിക്കില്ല.
എല്ലാ പാപവും എയർ ബബിൾ സിസ്റ്റത്തിൽ, ഇതവസാനിപ്പിക്കാൻ സമയമായെന്ന് യാത്രക്കാരും
വിമാനക്കമ്പനികൾ തോന്നിയ പോലെ സർവീസ് നടത്തി അതിനെല്ലാം കുറ്റം തലയിൽ വച്ച് കൊടുക്കുന്നത് കോവിഡ് കാലത്തേ പ്രത്യേക സംവിധാനമായ എയർ ബബിൾ സിസ്റ്റത്തിനാണ്. ഇക്കാലത്തു ഇങ്ങനെയേ പറ്റൂ എന്ന് പറയുന്ന വിമാനക്കമ്പനികൾ മറിച്ചൊരു കാലം വരുമോയെന്നു പോലും ചിന്തിക്കുന്നില്ല.
എന്നാൽ എയർ ബബിൾ സിസ്റ്റത്തിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സർവീസ് നടത്തിയ വിമാനകമ്പനിയാകാൻ സാധ്യതയുള്ള എയർ ഇന്ത്യ മറ്റു വമ്പന്മാരെ അപേക്ഷിച്ചു യാത്രക്കാരെ പിഴിയുന്ന സമീപനമല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയംബട. ഇക്കഴിഞ്ഞ പത്താം തിയതി വരെ 20168 വിമാനങ്ങളിലായി 29 ലക്ഷം യാത്രക്കാരെയാണ് എയർ ഇന്ത്യ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചത് .
അമേരിക്കയിലും ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ഒക്കെ സമാനമായ തരത്തിലാണ് എയർ ബബിൾ സിസ്റ്റം പ്രവർത്തിക്കുന്നത്. എയർ ബബിൾ സിസ്റ്റം മൂലം നിരക്കുകൾ കുത്തനെ ഉയർന്നതിനാൽ ഒരു രാജ്യത്തേക്കും കാര്യമായി വിദേശ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിട്ടില്ല. പല വിമാനക്കമ്പനികളും യാത്രക്കാരുടെ കുറവ് മൂലം വലിയ വിമാനങ്ങളെ ഇപ്പോഴും കട്ടപ്പുറത്തു ഇരുത്തിയിരിക്കുകയാണ്.
ഖത്തർ എയർവേയ്സ് വലിയ വിമാനങ്ങളായ എ 380 ഇപ്പോഴും കാര്യമായ തോതിൽ പറക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് ഗൾഫ് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികൾക്കു ഒന്നാകെ ഒന്നര ബില്യൺ ഡോളർ നഷ്ടമാണ് കോവിഡ് കാലം സമ്മാനിച്ചത് എന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍