കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന് അനുമതി നിഷേധിച്ചത് മുൻസിപ്പൽ ചെയർമാൻ; അനുമതി നൽകില്ലെന്ന് മുൻസിപ്പാലിറ്റി ശഠിച്ചപ്പോൾ വെള്ളത്തിലായത് യുവ സംരംഭകരുടെ 50 ലക്ഷത്തോളം രൂപ; പ്രതിസന്ധിക്കിടെ ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി വിധി ആശ്വാസമായി; കോടതി വിധിയുണ്ടായിട്ടും ചെറുവിരൽ അനക്കാതെ മുൻസിപ്പാലിറ്റി; കേരളത്തിൽ വ്യവസായത്തിന് മുതൽ മുടക്കി കണ്ണീരുകുടിച്ചു യുവസംരംഭകരായ പ്രസാദ് ജോണും കവിതയും; സംരംഭകരെ പുറംതള്ളുന്ന പരവൂർ മോഡൽ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അനുവാദം നൽകിയിട്ടും ലൈസൻസും കെട്ടിട നിർമ്മാണ അനുമതിയും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കുടിവെള്ള ബോട്ട്‌ലിങ് യൂണിറ്റിനു അനുമതി നിഷേധിച്ച് കൊല്ലം പരവൂർ മുൻസിപ്പാലിറ്റി. ബോട്ട്‌ലിങ് പ്ലാന്റിന് ലൈസൻസ് നൽകാൻ പരവൂർ ഹൈക്കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞു നാല് മാസം പിന്നിട്ടിട്ടും ഒരു നടപടിയും മുൻസിപ്പാലിറ്റി കൈക്കൊണ്ടിട്ടില്ല. ഹൈക്കോടതി വിധിക്ക് പുല്ലുവില പോലും കൽപ്പിക്കാതെയാണ് ബോട്ട്‌ലിങ് പ്ലാന്റ് പ്രശ്‌നത്തിൽ ഒരു മുൻസിപ്പാലി മുന്നോട്ടു പോകുന്നത്. മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പും മുൻസിപ്പൽ സെക്രട്ടറിയും കൗൺസിലറും ചേർന്നാണ് പ്രോജക്റ്റ് മുടക്കുന്നത് എന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. കൺവെൻഷൻ സെന്ററിനു ആന്തൂർ മുൻസിപ്പാലിറ്റി രാഷ്ട്രീയ കാരണങ്ങൾ മൂലം അനുമതി നിഷേധിച്ചപ്പോൾ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. സിപിഐ ഉയർത്തിയ എതിർപ്പ് കാരണം ഒരു വർക്ക്ഷാപ്പ് തുടങ്ങാൻ കഴിയാതെ വന്നപ്പോൾ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. സംരംഭകരെ ഇതിലേ ഇതിലെ എന്ന് പറഞ്ഞു അധികാരത്തിൽ വന്ന നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തന്നെയാണ് വിവാദമായ രണ്ടു ആത്മഹത്യകളും നടന്നതും.
സർക്കാർ വാക്ക് വിശ്വസിച്ച് കേരളത്തിൽ മുതൽ മുടക്കിയാൽ എന്ത് സംഭവിക്കും എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് പരവൂർ മുനിസിപ്പാലിറ്റിയുടെ നടപടിയും. എഞ്ചിനീയർമാരായ രണ്ടു സംരംഭകരാണ് പരവൂർ മുൻസിപാലിറ്റിയുടെ നടപടി കാരണം കണ്ണീരു കുടിക്കുന്നത്. സംരംഭകരിൽ ഒരാളായ പ്രസാദ് ജോൺ മുംബൈയിലും കവിത ബംഗളൂരുമാണ്. ഓരോ തവണയും ബോട്ട്‌ലിങ് പ്ലാന്റുമായി ബന്ധപ്പെട്ടു കേരളത്തിലേക്ക് പറന്നെത്തേണ്ട അവസ്ഥയാണ് ഇപ്പോൾ ഇവർ നേരിടുന്നത്. ആശ്വാസദായകമായി വന്ന ഹൈക്കോടതി വിധി കൂടി മുഖവിലയ്ക്ക് എടുക്കാതെ മുൻസിപ്പാലിറ്റി മുന്നോട്ടു പോകുന്നത് ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുകയുമാണ്.
മുൻസിപ്പാലിറ്റിയുടെ നിഷേധാത്മക നിലപാട് കാരണം രണ്ടു വർഷം മുൻപ് ആരംഭിച്ച ബോട്ട്‌ലിങ് പ്ലാന്റിന്റെ ജോലികൾ യുവസംരംഭകർക്ക് മുന്നോട്ടു നീക്കാൻ കഴിഞ്ഞിട്ടില്ല. അൻപത് ലക്ഷത്തിലേറെ മുതൽ മുടക്കിയിട്ടും പ്ലാന്റ് ശൈശവാവസ്ഥയിൽ തന്നെ തുടരുന്നത് കാരണം ഗത്യന്തരമില്ലാതെയാണ് സംരഭകർ ഹൈക്കോടതിയെ സമീപിച്ചത്. ജനുവരിയിൽ തന്നെ ഒരു മാസത്തിനുള്ളിൽ ഇവർക്ക് ലൈസൻസ് അനുവദിക്കണമെന്ന് ഹൈക്കോടതി പരവൂർ മുൻസിപ്പാലിറ്റിക്ക് ഉത്തരവ് നൽകി. ഇപ്പോൾ സമയപരിധി കഴിഞ്ഞു നാലു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഈ കാര്യത്തിൽ മുൻസിപ്പാലിറ്റി സ്വീകരിച്ചിട്ടില്ല. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സംരംഭകർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിൽ ബോട്ട്‌ലിങ് പ്ലാന്റ് തുടങ്ങാൻ അനുമതി തേടിയപ്പോൾ പരവൂർ ആണ് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി നിർദ്ദേശിച്ചത്. അതിനാലാണ് ഇവർ പരവൂരിൽ പോയി സ്ഥലം എടുക്കുകയും പ്രോജക്റ്റ് ജോലികൾ ആരംഭിക്കുകയും ചെയ്തത്. പക്ഷെ മുൻസിപ്പൽ ഇടപെടൽ കാരണം ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ജനകീയ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് കുടിവെള്ള ബോട്ട്‌ലിങ് യൂണിറ്റിനു പരവൂർ മുൻസിപ്പാലിറ്റി അനുമതി നൽകാതിരിക്കുന്നത്. പക്ഷെ ഈ ജനകീയ എതിർപ്പിനു പിന്നിൽ മുൻസിപ്പൽ ചെയർമാനും കൂട്ടരുമാണെന്നാണ് സംരംഭകർ ഉയർത്തുന്ന ആക്ഷേപം. കുടിവെള്ള പ്ലാന്റിന് സമീപത്ത് ചെയർമാന്റെ ബന്ധുക്കളുണ്ട്. പ്ലാന്റിന് വേണ്ടി വെള്ളം എടുത്താൽ പരിസരത്ത് വെള്ളം കുറയുമെന്നാണ് ആക്ഷേപം. ഇതിന്റെ പേരിലാണ് ചെയർമാൻ അനുമതി നിഷേധിക്കുന്നത് എന്നാണ് സംരഭകർ പറയുന്നത്. ചെറുകിട പ്ലാന്റ് ആയതിനാൽ ഇത്തരം ഒരു പ്രശ്‌നം ആ പരിസരത്ത് വരുന്നില്ലെന്ന് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി തന്നെ ഇവർക്ക് സർട്ടിഫൈ ചെയ്തിട്ടുണ്ട്. സംരംഭകരുടെ ആവശ്യാർത്ഥം ശാസ്ത്രീയമായി ഈ കാര്യം പരിശോധിച്ചാണ് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അനുമതി നൽകിയത്. ഇത്തരം പ്രശ്‌നങ്ങളിൽ ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയുടെ സർട്ടിഫൈ ചെയ്ത് നൽകിയാൽ അനുമതി നൽകുന്നതാണ് പൊതുവേയുള്ള രീതി. പക്ഷെ വ്യക്തിപരമായ താത്പര്യം ചെയർമാന് നിലനിൽക്കുന്നതിനാൽ ചെയർമാനും സെക്രട്ടറിയും കൂടി അനുമതി നിഷേധിക്കുകയാണ് എന്നാണ് സംരംഭകർ പറയുന്നത്. ഹൈക്കോടതി ഉത്തരവിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി നൽകാത്തതും ഇതിനു ഉദാഹരണമായി സംരഭകർ ചൂണ്ടിക്കാട്ടുന്നു
2018 ജനുവരിയിലാണ് ചെറുകിട കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന്റെ ജോലികൾ പരവൂരിൽ ആരംഭിക്കുന്നത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയെ സമീപിച്ചപ്പോൾ അവർ നൽകിയ ലിസ്റ്റിൽ നിന്നാണ് ഇവർ തിരുവനന്തപുരത്ത് തൊട്ടടുത്ത് കിടക്കുന്ന സ്ഥലം എന്ന നിലയിൽ പരവൂർ തിരഞ്ഞെടുത്തത്. ഒരു വശത്ത് പാടവും വീടുകൾ കുറവായ പ്രദേശവും നോക്കിയാണ് പരവൂരിൽ ഇവർ സ്ഥലം സ്വന്തമായി വാങ്ങിയത്. കായലും കടലും അടുത്ത് കിടക്കുന്നതിനാൽ ഇവിടെ വെള്ളത്തിനു പ്രശ്‌നം കാണില്ലെന്ന് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി ഇവരെ അറിയിച്ചിരുന്നു. അഥോറിറ്റിയുടെ അനുമതി തേടിയാണ് അഥോറിറ്റി നിർദ്ദേശിച്ച സ്ഥലത്ത് ഇവർ സ്ഥലം വാങ്ങിയത്. പക്ഷെ മുനിസിപ്പൽ ചെയർമാന് വ്യക്തിപരമായ താത്പര്യങ്ങൾ വന്നതിനാൽ അനുമതി നിഷേധിക്കപ്പെട്ടു. അതുകൊണ്ട് തന്നെ പ്ലാന്റ് തുടങ്ങിയ അതേ രീതിയിലാണ് നിലനിൽക്കുന്നത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റി ടെസ്റ്റുകൾ നടത്താൻ വന്നപ്പോൾ നാട്ടുകാർ ജോലി തടസപ്പെടുത്തി. പൊലീസ് സഹായത്തോടെയാണ് ടെസ്റ്റുകൾ പൂർത്തീകരിച്ചത്. ഇപ്പോൾ ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അനുമതി നൽകിയിട്ടും മുൻസിപ്പാലിറ്റി അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ കെട്ടിടം പണിയാനോ അനുബന്ധ ജോലികൾ തീർക്കാനോ സംരഭകർക്ക് കഴിഞ്ഞിട്ടില്ല. എന്ത് വന്നാലും അനുമതി നൽകില്ലെന്നാണ് പരവൂർ മുൻസിപാലിറ്റി ചെയർമാൻ കെ.പി.കുറുപ്പ് പറഞ്ഞത് എന്നാണ് സംരംഭകയായ കവിത മറുനാടനോട് പറഞ്ഞത്. ജനകീയ എതിർപ്പ് കുറുപ്പിന്റെ സൃഷ്ടിയാണ്. എതിർപ്പുകളെക്കുറിച്ച് കവിത പറയുന്നത് ഇങ്ങനെ:
അനുമതി നിഷേധിക്കുന്നത് മുൻസിപ്പൽ ചെയർമാൻ; കാറ്റിൽ പറത്തുന്നത് ഹൈക്കോടതി വിധി: കവിത
സ്വന്തമായി സ്ഥലം വാങ്ങിയ ശേഷമാണ് കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ഇറങ്ങിയത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയെ സമീപിച്ചപ്പോൾ അവർ നൽകിയ ലിസ്റ്റ് പ്രകാരം തിരുവനന്തപുരത്തിനു ഏറ്റവും അടുത്ത സ്ഥലമായ പരവൂർ ആണ് തിരഞ്ഞെടുത്തത്. രണ്ടു വർഷമായി ഞങ്ങളുടെ പണം അവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. 2018 ലാണ് ഞങ്ങൾ ജോലി തുടങ്ങിയത്. ഇപ്പോൾ കെട്ടിടം കെട്ടാൻ പോലും ഞങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ചിലരെ മുൻ നിർത്തി മുൻസിപ്പാലിറ്റി പ്രതിരോധ ദുർഗം തീർത്തിരിക്കുകയാണ്. മെഷീന് നൽകിയ അഡ്വാൻസ് തുക കൂടി കൂട്ടിയാൽ 50 ലക്ഷത്തോളം രൂപ ഞങ്ങൾ അവിടെ നിക്ഷേപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇനി ബിൽഡിങ് കെട്ടണം. മെഷീനറികൾ വരുത്തണം. തുടങ്ങിയ പ്രധാന ജോലികൾ ബാക്കി കിടക്കുന്നു. പ്രാഥമിക നിക്ഷേപം മാത്രമാണ് അരക്കോടിയിലേറെ തുക വകയിരുത്തിയത്. പ്രോജക്ടുമായി മുന്നോട്ടു പോകുന്നതിന്നിടെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാൻ കഴിയുമോ അങ്ങനെയെല്ലാം പരവൂർ മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പ് ചെയ്തിട്ടുണ്ട്.
അനുമതിക്ക് വേണ്ടി മുംബയിൽ നിന്നും ബംഗളൂര് നിന്നും ഞങ്ങൾ പറവൂരിലേക്ക് വരുകയാണ്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റി നൽകിയ ലിസ്റ്റ് പ്രകാരമാണ് ഞങ്ങൾ അവിടെ സ്ഥലം എടുത്തത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റി ഹൈഡ്രോളജിക്കൽ ടെസ്റ്റ് നടത്തി. കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് സ്ഥാപിക്കാൻ കഴിയുന്ന സ്ഥലമാണ് എന്ന് ഇവർ സർട്ടിഫൈ ചെയ്തു. ഈ സർട്ടിഫിക്കറ്റ് വാങ്ങിച്ച ശേഷം ഇത് മുൻസിപ്പാലിറ്റി ഓഫീസിൽ നൽകി അനുമതി തേടി. എന്നാൽ മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പ് ഉടക്കിട്ടു. ലൈസൻസ് തരാതെ ആ സമയം മുതൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. അപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പറവൂർ മുൻസിപ്പാലിറ്റിക്ക് ഓർഡർ നൽകി. മുൻസിപ്പാലിറ്റി വ്യാവസായിക അടിസ്ഥാനത്തിൽ പെർമിറ്റ് നൽകുന്നതിനു പകരം റെസിഡൻഷ്യൽ ഉപയോഗത്തിനുള്ള പെർമിറ്റ് ആണ് നൽകിയത്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയിൽ നിന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാം എന്ന സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള പെർമിറ്റ് നല്കാം എന്ന് പറഞ്ഞു. ട്യൂബ് വെൽ എടുത്തു. ട്യൂബ് വെൽ എടുക്കുന്ന സമയത്ത് അവിടെ ജനകീയ പ്രതിഷേധം വന്നു. ഈ പ്രതിഷേധം കുറുപ്പിന്റെ നേതൃത്വത്തിലാണ് നടന്നത്. പരിശോധന നടക്കാതിരിക്കാൻ വേണ്ടിയാണ് ഇവർ അങ്ങനെ പ്രതിഷേധം സംഘടിപ്പിച്ചത്. കുറുപ്പിന്റെ ബന്ധുക്കൾ ആ പ്രദേശത്തുണ്ട്. അതിനാലാണ് കുറുപ്പിന്റെ നേതൃത്വത്തിൽ അവിടെ പ്രതിഷേധം വന്നത്. പ്രദേശത്തുള്ള ആളുകൾക്ക് വെള്ളം കിട്ടില്ലെന്നാണ് ഇവർ പ്രചാരണം നടത്തിയത്. ഈ പ്രതിഷേധം താത്കാലികമായി പ്രോജക്ടിന്റെ വഴി മുടക്കി. ലൈസൻസ് നൽകാൻ മുൻസിപ്പാലിറ്റി മടിച്ചപ്പോൾ ഞങ്ങൾ ഹൈക്കോടതിയുടെ സഹായം തേടി.
120 മീറ്റർ ഡെപ്തിലാണ് ട്യൂബ് വെൽ എടുക്കേണ്ടിയിരുന്നത്. ഞങ്ങൾ 81 മീറ്ററിൽ മാത്രമാണ് എടുത്തത്. പാറയായതിനാൽ എടുക്കാൻ കഴിയില്ല. ഞങ്ങൾക്ക് ഗ്രൌണ്ട് വാട്ടർ അഥോറിറ്റിക്ക് യീൽഡ് ടെസ്റ്റ് നടത്തേണ്ടതുണ്ടായിരുന്നു. ഈ ടെസ്റ്റ് നടത്തുന്ന സമയത്ത് ഞങ്ങളുടെ റിക്വസ്റ്റ് പ്രകാരം, ഈ പ്രോപ്പർറ്റിയിൽ തന്നെ ഒരു ഓപ്പൺ വെൽ ഉണ്ട്. ആ ഓപ്പൺ വെല്ലും ഏറ്റവും മുകളിലുള്ള ഓപ്പൺ വെല്ലും തമ്മിൽ ഞങ്ങൾ ഒരു ടെസ്റ്റ് നടത്തി. ഈ ട്യൂബ് വെല്ലിൽ നിന്നും വെള്ളം എടുക്കുന്ന സമയത്ത് ഓപ്പൺ വെല്ലിൽ നിന്നും വെള്ളം കുറയുന്നുണ്ടോ എന്നറിയാൻ ഞങ്ങൾ തന്നെ അപേക്ഷ നൽകിയാണ് ടെസ്റ്റ് നടത്തിയത്. മറ്റുള്ളവരെ ഉപദ്രവിക്കേണ്ടതില്ല എന്നതിനാലാണ് ഈ ടെസ്റ്റ് നടത്തിയത്. ഞങ്ങളുടെ ട്യൂബ് വെല്ലിൽ നിന്നും വെള്ളം എടുത്ത് കഴിഞ്ഞപ്പോൾ മുകളിലെ വെല്ലിൽ നിന്നും ഒരു തുള്ളിവെള്ളം പോലും കുറയുന്നില്ല. അത് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഈ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് നൽകിയിട്ടുണ്ട്.
ദിവസം 17500 ലിറ്റർ വെള്ളം എടുക്കാൻ കഴിയും എന്ന രീതിയിലാണ് ഗ്രൌണ്ട് വാട്ടർ അഥോറിറ്റി സർട്ടിഫൈ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻഒസി നൽകണം എന്ന് പറഞ്ഞ് ഞങ്ങൾ മുൻസിപ്പാലിറ്റിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. അവർ എൻഒസി നൽകിയില്ല എന്ന് മാത്രമല്ല എൻഒസി നൽകില്ല എന്ന് പറഞ്ഞു ആ അപേക്ഷയിൽ എഴുതി നൽകുകയും ചെയ്തു. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഞങ്ങൾക്ക് അനുകൂല വിധി നൽകി. കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റ് വ്യാവസായിക അടിസ്ഥാനത്തിൽ അനുവദിക്കാൻ ലൈസൻസ് നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ കെട്ടിടം കെട്ടാനുള്ള അനുമതി പോലും മുൻസിപ്പാലിറ്റി നൽകിയിട്ടില്ല. ബിൽഡിങ് പെർമിറ്റ് നൽകില്ല എന്നാണ് അവർ പറയുന്നത്. മുൻസിപ്പാലിറ്റി ചെയർമാൻ കുറുപ്പും മുൻസിപ്പൽ സെക്രട്ടറിയും വാർഡ് കൗൺസിലറും കൂടിയാണ് അനുമതി നിഷേധിക്കുന്നത്. ഹൈക്കോടതി വിധി പ്രകാരം സർട്ടിഫിക്കറ്റുകൾ എല്ലാം മുൻസിപ്പാലി നൽകേണ്ടതാണ്. പക്ഷെ ഇതുവരെ ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ല. മുൻസിപ്പാലിറ്റി ലംഘിക്കുന്നത് ഹൈക്കോടതി ഉത്തരവാണ്. ഞങ്ങൾക്ക് ബോട്ട്‌ലിങ് പ്ലാന്റ് സ്ഥാപിക്കാൻ എല്ലാ അനുമതിയും ഹൈക്കോടതി ഉത്തരവ് പ്രകാരം നൽകേണ്ടതാണ്. ഇപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം ഞങ്ങൾ അനുമതിക്ക് അപേക്ഷ നൽകിയപ്പോൾ മാർച്ചിൽ എങ്കിലും അവർ അനുമതി നൽകേണ്ടതായിരുന്നു. മനഃപൂർവം മുൻസിപ്പാലിറ്റി അനുമതി നൽകാതിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് വന്നിട്ട് തന്നെ ഇപ്പോൾ നാല് മാസമായിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ കോടതി അലക്ഷ്യം ഫയൽ ചെയ്തിരിക്കുകയാണ്- കവിത പറയുന്നു:
അനുമതി നൽകേണ്ടതില്ലെന്നു മുൻസിപ്പാലിറ്റിയുടെ തീരുമാനം: കെ.പി.കുറുപ്പ്
കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന് അനുമതി നൽകാൻ കഴിയില്ല. അനുമതി നൽകേണ്ടതില്ലെന്നു പരവൂർ മുൻസിപ്പാലിറ്റി തീരുമാനം എടുത്തിട്ടുണ്ട്- മുൻസിപ്പൽ ചെയർമാൻ കെ.പി.കുറുപ്പ് മറുനാടനോട് പറഞ്ഞു. നാട്ടുകാരുടെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രോപ്പർ ചാനലിൽ അവരുടെ അപേക്ഷ പോലും വന്നിട്ടില്ല. കുടിവെള്ള ക്ഷാമം ഉള്ള മേഖലയാണിത്. കുടിവെള്ള ക്ഷാമം ഉള്ളപ്പോൾ വെള്ളം കച്ചവടം ചെയ്യാൻ ജനങ്ങൾ സമ്മതിക്കില്ല. വലിയ എതിർപ്പാണ് നിലവിൽ ഉള്ളത്. അവർ സമീപിച്ചെങ്കിലും പ്ലാന്റിന് അനുമതി നൽകേണ്ടതില്ല എന്ന് മുൻസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു. പ്ലാന്റിന് അനുമതി നൽകേണ്ടതില്ലെ എന്നത് മുനിസിപ്പാലിറ്റിയുടെ തീരുമാനമാണ്. അനുമതി നൽകിയാൽ ജനകീയ പ്രതിഷേധം മുൻസിപ്പാലിറ്റി നേരിടേണ്ടി വരും. ശിവൻകുട്ടി അടക്കം പലരും ശുപാർശ ചെയ്തതാണ്. പക്ഷെ ഞങ്ങൾ വഴങ്ങിയില്ല. ഇവരോട് ഞങ്ങൾ പറഞ്ഞതാണ് പ്ലാന്റുമായി മുന്നോട്ടു പോകരുതെന്ന്. അത് വലിയ പ്രശ്‌നങ്ങൾ വരും എന്നും അവരോട് പറഞ്ഞിട്ടുണ്ട്. ഗ്രൌണ്ട് വാട്ടർ അഥോറിറ്റിയെ സ്വാധീനിച്ചാണ് അവർ അനുമതി വാങ്ങിയത്. ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട് എന്ന കാര്യം അറിഞ്ഞിട്ടില്ല. അവർ ഉത്തരവുമായി നേരിട്ട് വരട്ടെ. അപ്പോൾ നോക്കാം-കുറുപ്പ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍