പുരുഷ-വനിതാ പൊലീസ് ഓഫീസർമാർക്കുള്ള പിഎസ് സി നോട്ടിഫിക്കേഷൻ വന്നത് രണ്ടു വർഷം മുൻപ്; വനിതകളുടെ മെയിൻ ലിസ്റ്റ് പുറത്തിറങ്ങും മുൻപ് ഗർഭാവസ്ഥ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത് രണ്ടു വനിതാ ഉദ്യോഗാർത്ഥികൾ; കോടതിയെ സമീപിച്ചവരുടെ കായികക്ഷമതാ പരീക്ഷ കഴിയാതെ റാങ്ക് ലിസ്റ്റ് പുറത്തിറക്കില്ലെന്ന് പിഎസ് സിയും; തടസമായി കോവിഡും ലോക്ക് ഡൗണും; നിയമനം കാത്തിരിക്കുന്നത് രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ; വനിതാ പൊലീസിൽ പിഎസ് സി നിയമനങ്ങൾ നിലച്ചിട്ട് മൂന്ന് വർഷം
എം മനോജ് കുമാർ
തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും വനിതാ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഒരുമിച്ച് നോട്ടിഫിക്കേഷൻ വന്ന പുരുഷ-വനിതാ പൊലീസ് ഓഫീസർമാരിൽ പുരുഷ പൊലീസ് ഓഫീസർമാർ സർവീസിൽ കയറുകയും റാങ്ക് ലിസ്റ്റ് കാലാഹരണപ്പെടുകയും ചെയ്തിട്ടും വനിതാ പൊലീസ് ഓഫീസർ റാങ്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. കായികക്ഷമതാ പരീക്ഷ പ്രശ്നം കോടതി കയറിയതിനാലാണ് വനിതാ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ശാപമോക്ഷം കാത്ത് കഴിയുന്നത്. വനിതാ പൊലീസിൽ അഞ്ഞൂറോളം ഒഴിവുകൾ നിലനിൽക്കുമ്പോഴാണ് രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് രണ്ടു വർഷമായിട്ടും പുറത്ത് വരാതെ അനിശ്ചിതത്വത്തിൽ കുരുങ്ങിയിരിക്കുന്നത്.
കായികക്ഷമതാ പരീക്ഷയ്ക്ക് മുൻപ് 2000 പേരുള്ള ലിസ്റ്റ് വന്നെങ്കിലും അതിൽ ഇരുപതോളം ഉദ്യോഗാർത്ഥികൾ ഫിസിക്കലിനു ഹാജരായില്ല. പ്രസവം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില ഉദ്യോഗാർത്ഥികൾ വിട്ടു നിന്നത്. ഇവർ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യുണലിനെയും പിഎസ്സിയെയും സമീപിച്ചു. ഇതോടെ മെയിൻ ലിസ്റ്റ് പുറത്ത് വിട്ടില്ല. ഇവർ കായികക്ഷമതാ പരീക്ഷയ്ക്ക് വന്നാൽ മാത്രമേ മെയിൻ ലിസ്റ്റ് വരുകയുള്ളൂ. ലോക്ക്ഡൗൺ, കോവിഡ്, ജീവനക്കാർ ഇല്ലാത്ത പ്രശ്നം എന്നൊക്കെ ചൂണ്ടിക്കാട്ടി കായികക്ഷമത പിഎസ് സി വൈകിക്കുമ്പോൾ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. എന്ന് ലിസ്റ്റ് വരും എന്നുപോലും പിഎസ്സി പറയുന്നുമില്ല.
കായികക്ഷമതാ പരീക്ഷയ്ക്ക ഹാജരാകാൻ കഴിയാത്തവരുടെ പരീക്ഷ കഴിയട്ടെ എന്നാണ് പിഎസ് സി പറയുന്നത്. ഇതെപ്പോൾ എന്ന ചോദ്യത്തിനു ഉത്തരവുമില്ല. വനിതാ പൊലീസ് ഓഫീസർ പോസ്റ്റിൽ പിഎസ് സി വഴിയുള്ള നിയമനം നിലച്ച് മൂന്നു വർഷം കഴിഞ്ഞെങ്കിലും പ്രശ്നത്തിൽ പിഎസ് സി സജീവമായി ഇടപെടുന്നുമില്ല. 2016 ലാണ് മുൻപ് വനിതാ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ ലിസ്റ്റ് 2017-ൽ കാലാവധി കഴിയുകയും ചെയ്തു. ആയിരത്തോളം പേർക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പുതിയ നോട്ടിഫിക്കേഷൻ വന്നത്. ഈ ലിസ്റ്റിൽ നിയമനം നടന്നതുമില്ല. ഗർഭാവസ്ഥയിൽ ആയതിനാൽ വരാൻ കഴിയാത്തതിനാൽ തങ്ങളുടെ കായികക്ഷമത കഴിഞ്ഞു മാത്രമേ ലിസ്റ്റ് ഇടാവൂ എന്നാവശ്യപ്പെട്ടാണ് രണ്ടു ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യുണലിനെ സമീപിച്ചതോടെയാണ് ലിസ്റ്റിനു ശനിദശ വരുന്നത്. ഇവർക്ക് അനുകൂലമായി ഉത്തരവ് വന്നപ്പോൾ റാങ്ക് ലിസ്റ്റ് ഇടരുത് എന്ന് ഉത്തരവിലില്ലെന്നു ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഫിസിക്കൽ സമയത്ത് ഹാജരാകാൻ കഴിയാത്തവർക്ക് പിന്നീട് ഫിസിക്കൽ നടത്തില്ലെന്ന് പിഎസ് സി നോട്ടിഫിക്കേഷനിൽ തന്നെ പറയുന്നുമുണ്ട്. എന്നിട്ടും കായികക്ഷമതാ പരീക്ഷ ചൂണ്ടിക്കാട്ടി അനന്തമായി ലിസ്റ്റ് പിഎസ് സി വൈകിക്കുകയാണ് എന്നാണു ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. ഇനി കായികക്ഷമതാ പരീക്ഷ അവർക്ക് നടത്തുന്നുണ്ടെങ്കിൽ ഈ ലിസ്റ്റിൽ വിജയിക്കുന്നവരെ ഉൾക്കൊള്ളിക്കട്ടെ. ഈ സമീപനം മുൻപും പിഎസ്സി അനുവർത്തിച്ചിട്ടുണ്ട്. അപ്പോൾ രണ്ടു വിഭാഗത്തിനും നീതി ലഭിക്കും. ഇതൊന്നും ചെയ്യാതെ ലിസ്റ്റ് പിഎസ് സി വൈകിക്കുകയാണ് എന്നാണു ഉദ്യോഗാർഥികൾ പറയുന്നത്. പിഎസ് സി- പൊലീസ് അടങ്ങുന്ന ബോർഡ് ആണ് കായികക്ഷമതാ പരീക്ഷ വിലയിരുത്തുന്നത്. കോവിഡ് ആയതിനാൽ ഈ രീതിയിൽ ഒരു ബോർഡ് എപ്പോൾ കൂടും എന്ന് പിഎസ് സി പറയുന്നുമില്ല.
2017-ൽ നോട്ടിഫിക്കേഷൻ വന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് ആണ് അനിശ്ചിതത്വത്തിൽ കുരുങ്ങിയിരിക്കുന്നത്. 2018-ലാണ് പുരുഷ-വനിതാ ഓഫീസർമാർക്കുള്ള പരീക്ഷ നടക്കുന്നത്. മൂന്നു ലക്ഷത്തോളം പേരാണ് വനിതാ വിഭാഗത്തിൽ എഴുതിയത്. അതിൽ പതിനായിരം പേർ ഷോട്ട് ലിസ്റ്റിൽ വന്നു. രണ്ടായിരത്തോളം പേർ ഫിസിക്കൽ എന്ന കടമ്പയും കടന്നു. അതിന്നിടയിൽ തിരഞ്ഞെടുക്കപ്പെട്ട ചില ഉദ്യോഗാർത്ഥികൾക്ക് കായികക്ഷമതാ പരീക്ഷയിൽ ഹാജരാകാൻ കഴിഞ്ഞില്ല. ഗർഭാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇവർ പിഎസ്സിയെയും അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യുണലിനെയും സമീപിച്ചത്. ഇവരുടെ അപേക്ഷ പിഎസ് സി തള്ളിയപ്പോൾ മാനുഷികമായ കാരണങ്ങളാൽ ട്രിബ്യുണൽ അംഗീകരിച്ചു. രണ്ടു പേരാണ് ട്രിബ്യൂണൽ മുൻപാകെ പോയത്.
ഇപ്പോൾ രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ അപേക്ഷ നല്‍കിയവരുടെ കായികക്ഷമതാ പരീക്ഷയും കഴിയുന്നത് കാത്തിരിക്കുകയാണ്. അനീതിയാണ് നടന്നത് എന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പുരുഷ പൊലീസ് ഓഫീസർമാരുടെ നിയമനം നടക്കുകയും അതിൽ ഉൾപ്പെട്ടവർ സർവീസിൽ കയറുകയും ചെയ്തു. തങ്ങളുടെ റാങ്ക് ലിസ്റ്റ് പോലും പുറത്ത് വന്നിട്ടില്ല-ഉദ്യോഗാർത്ഥികൾ അമർഷം കൊള്ളുന്നു. പരീക്ഷ മുതൽ ഷോർട്ട് ലിസ്റ്റ് ഇറങ്ങും വരെ പുരുഷ-വനിതാ ഉദ്യോഗാർത്ഥികളുടെ അവസ്ഥ ഒരേ രീതിയിലാണ് പോയത്. ഞങ്ങളുടെ ഷോർട്ട് ലിസ്റ്റ് വന്നിട്ട് ഒരു വർഷവും കഴിഞ്ഞു. പുരുഷ പൊലീസുകാർ സർവീസിൽ കയറി. ഞങ്ങൾ ലിസ്റ്റും കാത്തിരിക്കുന്നു-ഒരു ഉദ്യോഗാർഥി മറുനാടനോട് പറഞ്ഞു.
വനിതാ പൊലീസ് ഓഫീസർമാർക്കൊപ്പം പരീക്ഷ എഴുതിയ പുരുഷ ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ അതിവേഗമാണ് പൂർത്തിയായത്. 2018 നവംബറിൽ വനിതാ ഉദ്യോഗസ്ഥ നിയമനത്തിന്റെ ഫിസിക്കൽ എന്നാണ് പിഎസ് സി അറിയിച്ചത്. അതുപ്രകാരം ഉദ്യോഗാർത്ഥികൾ പരിശീലനം തുടങ്ങുകയും ചെയ്തു. എന്നാൽ ഒരു വർഷം വൈകി 2019 നവംബറിൽ ആണ് കായികക്ഷമതാ പരീക്ഷ നടക്കുന്നത്. 2000 ത്തോളം ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പക്ഷെ മെയിൻ ലിസ്റ്റ് ഇറങ്ങിയില്ല. മൂന്ന് വർഷത്തോളം വിവാഹവും ഗർഭധാരണവും മാറ്റിവച്ചാണ് ഇവർ ജോലിക്ക് ആയി ഒരുങ്ങിയത്.
പക്ഷെ ഗർഭാവസ്ഥ ചൂണ്ടിക്കാട്ടി ചിലർ വിട്ടു നിന്നപ്പോൾ കായികക്ഷമതാ പരീക്ഷ വൈകുകയും അനിശ്ചിതമായി നീണ്ടുപോവുകയും ചെയ്തു. ഇതോടെ മൂന്നു വർഷമായി ലിസ്റ്റും കാത്ത് കഴിയേണ്ട അവസ്ഥയായി മറ്റുള്ളവർക്ക്. എട്ടു മാസമായി ഇവർ ഫിസിക്കലും കഴിഞ്ഞു കാത്തിരിക്കുകയാണ്. ഇവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞിട്ടുണ്ട്. കാത്തിരിപ്പ് നീളുമ്പോൾ ഒരു തീരുമാനവും വരുന്നുമില്ല. ഇതാണ് ഉദ്യോഗാർത്ഥികളെ രോഷം കൊള്ളിക്കുന്നത്.
Stories you may Like
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല
- ബോക്സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2
- മുകേഷ് അംബാനിക്ക് വധഭീഷണി പാക് ക്രിക്കറ്റ് താരത്തിന്റെ പേരിലുള്ള ഇ-മെയിലിൽ
- കാറ്റ് ഉത്തരവിൽ ഹൈക്കോടതി ഇടപെടുന്നില്ല; അന്തിമ തീരുമാനം നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍