Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുമ്പോളിക്കാരൻ നിധിൻ ഷാജിക്ക് ഭാര്യയെ കൈമാറിയത് നവംബറിലെ ഒരു വെള്ളിയാഴ്ച രാത്രി; ഭാര്യയെ പീഡിപ്പിക്കുന്നത് തൽസമയം കണ്ടു രസിച്ചു; കലൂരിലെ സുനീറിന് കാഴ്ച വച്ചത് ഡിസംബർ 12നും; അന്ന് അന്യപുരുഷനും ഭർത്താവും ചേർന്ന് നടത്തിയത് പ്രകൃതി വിരുദ്ധ കാമകേളി; ഭാര്യയെ സമ്മർദ്ദത്തിലാക്കി ഭർത്താവിന്റെ ആത്മഹത്യാ ഭീഷണിയും; ആ കങ്ങഴക്കാരൻ ആളു ചില്ലറക്കാരനല്ല

തുമ്പോളിക്കാരൻ നിധിൻ ഷാജിക്ക് ഭാര്യയെ കൈമാറിയത് നവംബറിലെ ഒരു വെള്ളിയാഴ്ച രാത്രി; ഭാര്യയെ പീഡിപ്പിക്കുന്നത് തൽസമയം കണ്ടു രസിച്ചു; കലൂരിലെ സുനീറിന് കാഴ്ച വച്ചത് ഡിസംബർ 12നും; അന്ന് അന്യപുരുഷനും ഭർത്താവും ചേർന്ന് നടത്തിയത് പ്രകൃതി വിരുദ്ധ കാമകേളി; ഭാര്യയെ സമ്മർദ്ദത്തിലാക്കി ഭർത്താവിന്റെ ആത്മഹത്യാ ഭീഷണിയും; ആ കങ്ങഴക്കാരൻ ആളു ചില്ലറക്കാരനല്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വൈസ് സ്വാപ്പിങ് കേസിലെ രണ്ട് എഫ് ഐ ആറുകൾ മറുനാടൻ മലയാളിക്ക്. ഇതിൽ ആദ്യ കേസിലെ രണ്ട് പ്രതികളിൽ ഒരാൾ കലൂരിലെ സുനീറാണ്. രണ്ടാമത്തെ എഫ് ഐ ആറിൽ തുമ്പോളിക്കാരൻ നിധിൻ ഷാജിയും. ഇരയായ യുവതിയെ ഭർത്താവ് തന്നെ രണ്ടു പേർക്കും അവരവരുടെ വീട്ടിൽ തന്നെ കൊണ്ടു പോയി നൽകുകയായിരുന്നു. തുമ്പൊലീക്കാരന് നവംബർ 19നായിരുന്നു കൈമാറിയത്. വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ആ വീട്ടിൽ യുവതിയെ എത്തിച്ചത്. കല്ലൂരിൽ ഡിസംബർ 12നായിരുന്നു ക്രൂരത. അന്ന് നടന്ന പീഡനത്തിൽ ഭർത്താവും സുനീറിനൊപ്പം പങ്കാളിയായെന്ന് എഫ് ഐ ആർ പറയുന്നു.

തുമ്പോളിയിലെ കുറ്റകൃത്യം എഫ് ഐ ആറിൽ വിവരിക്കുന്നത് ഇങ്ങനെ. ആവലാതിക്കാരിയുടെ ഭർത്താവായ പ്രതിക്ക് ആവലാതിക്കാരിയെ രണ്ടാം പ്രതിയുമായി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും ടിയാന് ആയത് നേരിട്ട് കാണണമെന്നും ടിയാളുകളോടൊപ്പം സെക്‌സ് ചെയ്യണമെന്നുമുള്ള ഉദ്ദേശത്തോടു കൂടി ആലപ്പുഴ ജില്ലയിൽ തുമ്പോളി ഭാഗത്തുള്ള വീട്ടിൽ രണ്ടാം പ്രതിയുടെ വീ്ടിൽ വച്ച് 19.11.2021 തീയതി രാത്രി പത്ത് മണിയോടെ ഒന്നാം പ്രതി ആവലാതിക്കാരിയെ നിർബന്ധിച്ചും ടിയാളുടെ സമ്മതമില്ലാതെ രണ്ടാം പ്രതിയുമായി ആവലാതിക്കാരിയെ ലൈംഗിക ബന്ധത്തിലും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലും ഏർപ്പെടുത്തുകയും മറ്റും ചെയ്തു എന്നുള്ളത്.

രണ്ടാമത്തെ എഫ് ഐ ആറിൽ കല്ലൂരിലെ രണ്ടാം പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനമെന്ന് വിശദീകരിക്കുന്നു. ഒന്നാം പ്രതിയും അന്ന് രണ്ടാം പ്രതിയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും വിശദീകരിക്കുന്നു. കങ്ങഴക്കാരനാണ് രണ്ടാം പ്രതിയായ ഭർത്താവ് എന്നും വ്യക്തമാണ്. എട്ടാം തീയതി രാവിലെയാണ് പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങി. ഈ കേസിൽ ഇനിയും എഫ് ഐ ആറുകൾ ഉണ്ടെന്നാണ് സൂചന. ആകെ ആറു പേരെയാണ് പിടികൂടിയത്. ഐപിസിയിലെ 109, 114, 506, 376, 377 വകുപ്പുകളാണ് പ്രതികൾക്കെതിരെ രണ്ട് എഫ് ഐ ആറിലും ചുമത്തിയിട്ടുള്ളത്.

സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ആറുപേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. കേസിലെ ബാക്കി പ്രതികൾ ഒളിവിലാണ്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായും വിവരങ്ങളുണ്ട്.

യുവതികളുമായി ശാരീരികബന്ധത്തിലേർപ്പെടണമെങ്കിൽ ഇവർ 14000 രൂപയാണ് നൽകേണ്ടത്. ഇത്തരത്തിൽ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴി ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നതെന്നും പൊലീസ് പറയുന്നു. ഫേസ്‌ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.

മീറ്റ് അപ്പ് കേരള, കപ്പിൾ മീറ്റ് കേരള, കുക്ക് ഹോൾഡ് കേരള, റിയൽ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകൾ. ഇതിൽ അംഗമാകുന്നവർ ചിത്രങ്ങൾ അയച്ചുനൽകിയും സന്ദേശങ്ങൾ അയച്ചും പരസ്പരം പരിചയപ്പെടും. തുടർന്ന് പങ്കാളികളെ കൈമാറാൻ താത്പര്യമുണ്ടെന്ന് അറിയിക്കും. എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുള്ളത്. ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടുകളിൽ വിരുന്ന് എന്നപേരിലാണ് ദമ്പതിമാർ ലൈംഗികബന്ധത്തിലേർപ്പെടാനായി ഒത്തുച്ചേരുന്നത്. കുട്ടികളുമായാണ് ഇവർ വീടുകളിൽ എത്തുക. വീടുകൾക്ക് പുറമേ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകൾ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാൽ ആളുകൾക്ക് സംശയം തോന്നില്ലെന്നതും ഇവർക്ക് സഹായകരമാണ്. ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങൾക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാൽ ആത്മഹത്യചെയ്യുമെന്ന് വരെ ഭർത്താവ് ഭീഷണിപ്പെടുത്തി.

സംഭവം പുറത്തുപറഞ്ഞാലും താൻ ജീവനൊടുക്കുമെന്നും ഭർത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തിൽ കുരുക്കിട്ട ചില ചിത്രങ്ങളും ഭർത്താവ് യുവതിക്ക് അയച്ചുനൽകിയിരുന്നു. പക്ഷേ മാനസിക സമ്മർദ്ദം ശക്തമായപ്പോൾ എല്ലാം യുവതി തുറന്നു പറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP