എനിക്കെതിരെ കളിച്ചത് മന്ത്രി ആര്യാടൻ; ആര്യാടന് എതിർപ്പെന്ന് ഡിഎംഒ പറഞ്ഞു; ഡോക്ടർമാരിൽ പലരും മരുന്നു കച്ചവടക്കാർ; മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഡോക്ടർ ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിശ്വാസം വരാത്തവർക്ക് ഈ ശബ്ദ രേഖ കേൾക്കാം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പാവങ്ങളുടെ ഡോക്ടർ എന്ന് പേരെടുത്ത നിലമ്പൂരിലെ ഡോക്ടർ ഷാനവാസിന്റെ മരണം കൊലപാതകമോ ആത്മഹത്യയോ ആയിരിക്കില്ല. എന്നാൽ ദരിദ്രർക്ക് വേണ്ടി ജീവതം മാറ്റി വച്ച ആ സാധു മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടതിൽ നിന്നും രക്ഷപ്പെടാൻ നമ്മുടെ അധികാര സംവിധാനങ്ങൾക്കൊന്നും സാധിക്കില്ല. ആരും ജോലി ചെയ്യാൻ ഇഷ്ടപ്പെടാത്ത ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിട്ടും നിരന്തരം സ്ഥലം മാറ്റി രസിച്ച അധികാരികൾ തന്നെ ഷാനവാസിന്റെ മരണത്തിന് ഉത്തരം പറയേണ്ടി വരും. എന്നാൽ ഈ പകവീട്ടൽ സ്ഥലം മാറ്റത്തിന്റെ ഒക്കെ പിന്നിൽ മന്ത്രി ആര്യാടൻ മുഹമ്മദ് ആണെന്ന് ഡോക്ടർ ഷാനവാസ് തന്നെ തുറന്നു പറയുന്ന ശബ്ദ രേഖയാണ് മറുനാടൻ മലയാളി ഇപ്പോൾ പുറത്ത് വിടുന്നത്. അതും മരണത്തിന് തൊട്ടു മുമ്പ് പറഞ്ഞത്. ഷാനവാസ് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിൽ ആര്യാടന് എന്താണ് അസൗകര്യം ഉണ്ടായത് എന്ന് വ്യക്തമല്ലെങ്കിലും മരണത്തിലേക്ക് നയിച്ച അമിത സമ്മർദ്ദത്തിന് പിന്നിൽ ഏറ്റവും ഒടുവിലത്തെ ഈ സ്ഥലം മാറ്റം തന്നെയെന്ന് വ്യക്തം.
ഡോക്ടർ ഷാനവാസ് മരിച്ച ദിവസം രാവിലെ മറുനാടൻ മലയാളിയുടെ മലപ്പുറം ലേഖകൻ എംപി റാഫിയുടെ ഫോണിൽ വിളിച്ചാണ് ഷാനവാസ് ഇത് വെളിപ്പെടുത്തിയത്. രാത്രിയിൽ വിളിച്ച് വിശദമായി സംസാരിക്കാമെന്നും മരുന്ന് മാഫിയയും മന്ത്രിയും ചേർന്ന് തന്നെ ഒതുക്കുന്നതിന്റെ രേഖകൾ നൽകാമെന്നും ഷാനവാസ് പറഞ്ഞതിന് ശേഷമാണ് മരണം വിളിക്കുന്നത്. മരണം സ്വാഭാവികമാവുമെങ്കിലും നിരന്തര പീഡനം സൃഷ്ടിച്ച മാനസിക സമ്മർദ്ദം തന്നെയാകും അതിന് വഴി തെളിച്ചത് എന്ന് വ്യക്തമാക്കുകയാണ് ഷാനവാസിന്റെ തന്നെ വാക്കുകൾ. ആര്യാടന് താൽപ്പര്യമില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതും ഡോക്ടർമാർ അടക്കമുള്ള അനേകം പേർ മരുന്ന് കച്ചവടം നടത്തുന്നതുമായ വിവരങ്ങൾ ആണ് ഡോക്ടർ ഷാനവാസ് വെളിപ്പെടുത്തുന്നത്. പാവങ്ങൾക്ക് വേണ്ടി ജീവിച്ച ഈ മനുഷ്യനെ അകാലത്തിൽ ഇല്ലാതാക്കിയവർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു മറുനാടൻ നടത്തിയ അന്വേഷണം തുടരുന്നതിനിടയിലാണ് മറുനാടൻ ലേഖഖനോട് തന്നെ പറഞ്ഞ കാര്യങ്ങൾ വെളിയിൽ വരുന്നത്.
'3 വർഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയിൽ വേക്കൻസി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം, നിയമ വിരുദ്ധം......പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ 3 മാസം തികയുന്നതിനു മുമ്പു തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും, കുന്നുകളിലേക്കും സ്ഥലം മാറ്റി. തികച്ചും നിയമവിരുദ്ധം, പച്ചയായ മനുഷ്യാവകാശ ലംഘനം...എതിരാളികൾ വമ്പൻ സ്രാവുകളാണ്.. പക്ഷേ അവർക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല-തീർത്തും അപ്രതീക്ഷിതമായി മരണം തേടിയെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിലമ്പൂരിലെ പാവങ്ങളുടെ ഡോക്ടർ ഷാനവാസ് ഫേസ്ബുക്കിൽ കുറിച്ച ചില വരികളാണിത്. ഇതിൽ എതിരാളികൾ വമ്പൻ സ്രാവുകളാണെന്ന് ഷാനവാസ് പറയുന്നുണ്ട്.
താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകൾ. മരണത്തിന് ശേഷം ഫേസ്ബുക്കിലൂടെ അടക്കം പലരും ചോദിച്ചു ആരാണ് ഈ വമ്പൻ സ്രാവുകളുടെ കൂട്ടത്തിൽ എന്ന്. എന്നാൽ തനിക്കെതിരെ തിരിഞ്ഞവുരെ കൂട്ടത്തിൽ മന്ത്രി ആര്യാടൻ മുഹമ്മദും ഉണ്ടായിരുന്നെന്ന് ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് ഹിയറിങ് കഴിഞ്ഞ ശേഷം ശിരുവാണിയിലേക്ക് തന്നെ അനധികൃതമായി സ്ഥലം മാറ്റി എന്ന കാര്യത്തെ കുറിച്ച് സംസാരിക്കാൻ 13ാം തീയ്യതിയാണ് ഡോ. ഷാനവാസ് മറുനാടൻ ലേഖകൻ റാഫിയെ ഫോണിൽ വിളിച്ചത്. തിരക്കിനിടയിൽ ആയതിനാൽ പറയാനുള്ള കാര്യങ്ങൾ പറഞ്ഞോളുവെന്നും ഫോൺ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും റാഫി അദ്ദേഹത്തോടെ പറയുകയുണ്ടായി. തുടർന്ന് നടന്ന സംഭാഷണത്തിലാണ് തന്നെ സ്ഥലംമാറ്റിയതിൽ ആര്യാടന് പങ്കുണ്ടെന്ന കാര്യം ഷാനവാസ് തുറന്നു പറഞ്ഞത്. ഹിയറിംഗിനായി എത്തിയപ്പോൾ തന്നെ ആര്യാടന് കടുത്ത എതിർപ്പാണല്ലോയെന്നാണ് ഉദ്യോഗസ്ഥർ ചോദിച്ചതെന്നും അദ്ദേഹം സംഭാഷണ മധ്യേ പറയുന്നു.
എന്നാൽ ആര്യാടന് എതിർപ്പുണ്ടാകാനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും ഷാനവാസ് പറയുന്നു. ആര്യാടന്റെ മണ്ഡലത്തിൽ താൻ നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങൾ ആണോ എതിർപ്പിന് കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ രണ്ട് കിണറുകൾ കുഴിച്ചു നൽകുകയും സൗജന്യമായി മരുന്നെത്തിക്കുകയും അടക്കുമുള്ള കാര്യങ്ങൽ ചെയ്തു പോന്നിരുന്നു. അതിൽ എതിർപ്പുാമയി പലരും രംഗത്തെത്തിയ കാര്യവും സംഭാഷണ മധ്യേ ഷാനവാസ് പറയുകയുണ്ടായി. കൂടാതെ ഡോക്ടർമാരും മരുന്നു ാഫിയയുമായുള്ള അവിശുദ്ധ ഇടപാടുകളെ കുറിച്ചും പങ്കുകച്ചവടത്തെ കുറിച്ചും ഡോ. ഷാനവാസ് വെളിപ്പെടുത്തുകയുണ്ടായി. സ്ഥലംമാറ്റിയതിന് പിന്നിൽ ഡോക്ടർമാരും രാഷ്ട്രീയ നേതൃത്വവും തമ്മിൽ ഒത്തുകളി നടന്നുവെന്നാണ് ഷാനവാസ് വ്യക്തമാക്കിയത്. തന്നെ ജോലിയിൽ ആശുപത്രിയിലെ ജീവനക്കാർ അടക്കം ആർക്കും പരാതി ഉണ്ടായിരുന്നില്ല.
എന്നാൽ ഡോക്ടർമാർക്ക് ശത്രുത ഉണ്ടാകാൻ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മലപ്പുറം ഡിഎംഒ ഡോക്ടർ. ഉമർ ഫാറൂഖിനും തന്നോട് അനിഷ്ടമുണ്ടായിരുന്നതായി ഷാനവാസ് സംഭാഷണത്തിനിടെ പറയുകയുണ്ടായി. ഇതിന് കാരണം അദ്ദേഹത്തിന്റെ അനധികൃത വിദേശയാത്രയെ കുറിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ചതും രോഗികളെ കച്ചവടം ചെയ്യാൻ അനുവദിക്കാത്തതാണെന്നും ഷാനവാസ് പറഞ്ഞിരുന്നു. സർക്കാറിന്റെ എൻഒസിയില്ലാതെയാണ് മലപ്പുറം ഡിഎംഒ ഡോ. ഉമർ ഫാറൂഖ് വിദേശ യാത്ര നടത്തിയത്. യൂറോപ്പിലും മറ്റും കറങ്ങി നടന്നതിന്റെ തെളിവുകൾ തന്നെ പക്കലുണ്ടെന്നും ഷാനവാസ് സംഭാഷണ മധ്യേ പറയുകയുണ്ടായി. ഇതേക്കുറിച്ച് പാസ്പോർട്ട് പരിശോധിച്ചാൽ വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ തന്നെ മലപ്പുറം ജില്ലയിൽ വേണ്ടെന്ന് കാണിച്ച് ഡിഎംഒ കത്തു നൽകിയെന്നും ഷാനവാസ് പറയുകയുണ്ടായി. ഇങ്ങനെയൊക്കെയുള്ളതിനുള്ള എതിർപ്പാണ് സ്ഥലം മാറ്റത്തിന് കാരണമായതെന്നണ് ഷാനവാസ് തറപ്പിച്ച് പറഞ്ഞത്. മറ്റ് ഡോക്ടർമാർ തന്നെ പിന്തുണക്കാതിരുന്നതിന്റെ കാരണമായി ഷാനവാസ് പറഞ്ഞതും ഡോക്ടർമാരുടെ കള്ളക്കളിയെ കുറിച്ചായിരുന്നു. മൂന്ന് നാലു മരുന്നുകടകൾ നടത്തുന്ന ഡോക്ടർമാരെ തനിക്ക് അറിയാമെന്നും ലാബും, സ്കാനിങ് സെന്ററും അടക്കമുള്ള സ്ഥാപനങ്ങൾ നടത്തി രോഗികളെ പിഴിയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തരക്കാർക്ക് ഓശാന പാടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ലോബിയും ഷാനവാസിനെതിരെ തിരിയുകയാണ് ഉണ്ടായതെന്ന കാര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.
എന്നാൽ, ഹിയറിംഗിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത് വെറും പ്രവഹനമായിരുന്നുവെന്നും ഷാനവാസ് പറയുകയുണ്ടായി. സ്ഥലം മാറ്റത്തിൽ അദ്ദേഹത്തെ ആകുലപ്പെടുത്തിയത് വയോധികരായ മാതാപിതാക്കളെയും തന്റെ കാരുണ്യത്താൽ ജീവിക്കുന്നവരെയും വിട്ടുപോകേണ്ടി വരുമല്ലോ എന്നതായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മെഡിസിൻ ഇദ്ദേഹം ആദിവാസി മേഖലകളിൽ എത്തിച്ചിരുന്നു. ഇതൊക്കെ തുടർന്നുകൊണ്ടുപോകാൻ മലപ്പുറം ജില്ലയിൽ നിന്നും മാറ്റാതെ വണ്ടൂർ എങ്കിലും നിലനിർത്തുമെന്ന് ഷാനവാസ് കരുതിയിരുന്നു. അനിൽ കുമാറിന്റെ മണ്ഡലത്തിൽ പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം. എന്നാൽ അവസാന നിമിഷം എല്ലാ പ്രതീക്ഷകളും തകർന്നുവെന്ന ഘട്ടം അദ്ദേഹത്തിന് കടുത്ത മാനസിക സമ്മർദ്ദത്തിലുമാക്കി. ഈ സമ്മർദ്ദം അകറ്റാനാണ് സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടേക്ക് യാത്ര പോയത്. അതാകട്ടെ അദ്ദേഹത്തിന്റെ അന്ത്യയാത്രയുമായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്