സംസ്ഥാന വഖഫ് ബോർഡിൽ ടുജി സ്പെക്ട്രത്തെ കവച്ചുവയ്ക്കുന്ന അഴിമതിയെന്നു പരാതി; രണ്ടു ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തെന്ന് വഖഫ് സംരക്ഷണവേദി; കേന്ദ്ര വിജിലൻസ് അന്വേഷണത്തിന്
അർജുൻ സി വനജ്
കൊച്ചി: ടു.ജി സ്പെക്ട്രം അഴിമതിയെക്കാൾ വലുത് കേരളത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടത്തുന്നതായി കേന്ദ്ര വിജിലൻസിന് കേരള വഖഫ് സംരക്ഷണവേദി പരാതി നൽകി. രണ്ടു ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാററം ചെയ്യപ്പെട്ടതായാണ് കേന്ദ്രവിജിലൻസിന് പരാതി നൽകിയത്. 2007 ൽ സർക്കാർ നിയോഗിച്ച നിസാർ കമ്മിറ്റി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അഴിമതികൾ തടയേണ്ട വഖഫ് ബോർഡിന്റെ പ്രവർത്തനം ഒട്ടും ആശാസ്യകരമല്ല.
മുസ്ലിം ലീഗിന്റെ നിർദ്ദേശപ്രകാരമാണ് ഇടത് സർക്കാരിന്റെ കാലത്തും ബോർഡ് പ്രവർത്തിക്കുന്നത്. ഈ അഴിമതികൾ ചൂണ്ടിക്കാട്ടി രംഗത്തിറങ്ങുന്നവരെ ഏത് വിധേനയും ഇല്ലാതാക്കുന്ന സമീപനമാണ് വഖഫ് ബോർഡ് സിഇഒ ബിഎം ജമാലിന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളതെന്നും പരാതിയിൽ വിശദീകരിക്കുന്നു. 15 വർഷമായി സിഇഒ തസ്തികയിലിരുന്ന ബിഎം ജമാൽ കേന്ദ്ര വഖഫ് കൗൺസിലിന്റെ സെക്രട്ടറിയായി ചുമതലയേറ്റത് കഴിഞ്ഞ ആഴ്ചയാണ്.
പരാതിയിലെ പ്രധാനപ്പെട്ട ആരോപണങ്ങൾ:
* മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി അഹമ്മദ് കബീറിന്റെ ഭാര്യ മുംതാസിനെ ഡിഗ്രി ഇല്ലാഞ്ഞിട്ടും അനധികൃതമായി തിരുവനന്തപുരം ഓഫീസിൽ ക്ലറിക്കൽ അസിസ്റ്റന്റായി സിഇഒ നിയമിച്ചു. ജോലി സ്ഥിരപ്പെടുത്തി കിട്ടുവാൻ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇവർക്ക് നിയമനം നൽകിയതിലൂടെ ലക്ഷക്കണക്കിന് തുക ശമ്പളം ഇനത്തിൽ നഷ്ടമാവുകയും, ഇതിന്റെ പേരിൽ വൻ സാമ്പത്തിക പിരിവ് ഉദ്യോഗാർത്ഥികളിൽ നിന്ന് മുൻ സിഇഒ കൈപ്പറ്റുകയും ചെയ്തു.
*സെൻട്രൽ വഖഫ് കൗൺസിലിൽ നിന്നും വഖഫ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ലോൺ ശരിയാക്കിയെടുക്കുന്നതിന് 15 ശതമാനം കമ്മീഷൻ കഴിഞ്ഞ 10 വർഷത്തോളമായി മുൻ സിഇഒ ജമാൽ നിർബന്ധപൂർവം വാങ്ങുന്നു.
*മറ്റുള്ളവർ തട്ടിയെടുത്ത ഏക്കർകണക്കിന് വരുന്ന ഭൂമിയും കടമുറികളും തിരിച്ചു പിടിക്കാൻ ഉത്തരവിടാൻ വൈകിപ്പിച്ചതിലൂടെ മുൻ സിഇഒ ലക്ഷങ്ങൾ കമ്മീഷൻ കൈപ്പറ്റി. മുൻ സർക്കാർ സെക്രട്ടറിയെ സ്വാധീനിച്ച് നിരവധി ഗ്രേഡുകൾ മറികടന്ന് അഡീഷ്ണൽ സെക്രട്ടറി റാങ്കിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിലവിലെ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി ജമാൽ സ്വന്തമാക്കി. വഖഫ് ബോർഡിന്റെ ചെലവിൽ ചട്ടവിരുദ്ധമായാണ് ഇയാൾ സിഇഒ ആയിരുന്ന കാലയളവിൽ വീടെടുത്ത് താമസിച്ചത്.
* എംപ്ലോയ്മെന്റ് വഴി താൽക്കാലിക നിയമനം ലഭിച്ച, ആവശ്യത്തിന് യോഗ്യതയില്ലാത്തവർ ജമാലിന്റെ വിവിധ ഉത്തരവ് പ്രകാരം ഇപ്പോഴും തുടരുന്നു. ഇതുവഴി ഇവർ സ്ഥിരം നിയമനത്തിന് അവകാശം നേടിയെടുക്കുന്നു. വഖഫ് ബോർഡിന്റെ ഏഴ് ഓഫീസുകളിലായി 105 പേരിൽ 32 പേർ സ്ഥിരം ജീവനക്കാരും ബാക്കി 73 പേർ താൽക്കാലികക്കാരുമാണ്. പ്രായപരിധി കഴിഞ്ഞയാളെ കേന്ദ്രസർക്കാരിന്റെ സ്ട്രെങ്തെനിംങ് ഓഫ് വഖഫ് ബോർഡ് പദ്ധതിക്കായി ലീഗൽ അസിസ്റ്റന്റായി ഹഫ്സത്തിനെ നിയമിച്ചു.
*വഖഫ് വസ്തു വിൽപ്പന നടത്തി ലഭിച്ചതുക അതാത് മുത്തവല്ലിമാരുടേയും ബോർഡ് ചെയർമാന്റേയും സംയുക്ത അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ തുകയെല്ലാം പിൻവലിച്ച് (ആകെ 6,04,38,600 രൂപ) കേരള ഗ്രാമീൺ ബാങ്കിന്റെ കലൂർ ശാഖയിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിക്കാൻ 2014 ൽ ജമാൽ ഉത്തരവിട്ടു. വസ്തു വിറ്റ് ലഭിക്കുന്ന തുക ആറു മാസത്തിനകം ചിലവഴിക്കണമെന്നാണ് നിയമം. ഇപ്രകാരം കമ്മീഷൻ ഇനത്തിൽ ജമാൽ ലക്ഷങ്ങൾ സമ്പാദിച്ചു.
* വഖഫ് റെഗുലേഷൻ ചട്ടം 5(1),3(5) പ്രകാരം നിയമനങ്ങൾ മുസ്ലീങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ അന്ന്യമതസ്ഥരായ കാർത്ത്യായനി രവീന്ദ്രൻ, വൽസ വർഗ്ഗീസ്, ആന്റണി എന്നിവർ എറണാകുളം ഓഫീസിലും, റിന വിൻസെന്റ് കോഴിക്കോട് ഓഫീസിലും, വൽസല തിരുവനന്തപുരം ഓഫീസിലും ചട്ടങ്ങൾ പാലിക്കാതെ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി സിഇഒ ആയിരുന്ന കാലത്ത് ജമാൽ നിയമിച്ചു. ഇല്ലാത്ത തസ്തികയിലേക്ക് സിഇഒയുടെ 2013 ലെ പ്രൊസീഡിങിലൂടെ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്ത മുഹമ്മദ് റാഫിയെ നിയമിച്ചു. ഇതുവഴി സർക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടായി.
* സർക്കാരിന്റെ ചട്ടങ്ങൾ മറികടന്ന് അനുമതിയില്ലാതെ, ആഡംബര വാഹനങ്ങളടക്കം ഏഴ് വാഹനങ്ങൾ വാങ്ങി. ഈ ഇനത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു. വഖഫ് ബോർഡിന്റെ പേരിൽ വിവിധ കോടതികളിലുള്ള കേസിന്റെ നടത്തിപ്പിലും ചട്ടവിരുദ്ധമായി ഫീസ് നൽകി. ജീവനക്കാർക്ക് മേലുള്ള നിയമന കേസുകളിൽ പോലും ബോർഡ് സർക്കാർഫണ്ട് ഉപയോഗിച്ചു. ഈ ഇനത്തിൽ കോടികളുടെ അഴിമതി നടന്നു.
* ദുർബല വിഭാഗങ്ങൾക്ക് പെൻഷനും ചികിത്സാ സഹായവും നൽകുന്ന കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതി ബോർഡ് വഴിയാണ് നടപ്പാക്കുന്നത്. സർക്കാർ സ്ഥാപനത്തിൽ മാത്രമേ പദ്ധതി വിഹിതം സൂക്ഷിക്കാവു എന്ന ചട്ടം നിലനിൽക്കെ, പദ്ധതിക്ക് ഗ്രാന്റായി ലഭിച്ച 2 കോടി രൂപ എസ്.ബി.ടിയിൽ നിന്ന് പിൻവലിച്ച പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനമായ കൊടാക്ക് മഹീന്ദ്രയിൽ ജമാൽ നിക്ഷേപിച്ചു.
* 25,000 രൂപയിൽ അധികം ചെലവ് വരുന്ന നിർമ്മാണ പ്രവൃത്തികൾക്കെല്ലാം പത്രത്തിൽ പരസ്യം നൽകി ടെൻഡർ ക്ഷണിക്കണമെന്നിരിക്കെ, ബോർഡിന്റെ ഹെഡ് ഓഫീസിന്റെ നിർമ്മാണ പ്രവൃത്തികൾ ടെൻഡർ വിളിക്കാതെ, കെ.എം ജമാലിന്റെ ജബിസിനസ് പാർട്ടണറായ അബ്ദുൾ റഹിമാന്‍ നൽകി.
Stories you may Like
- അഡ്വ എം.കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു
- കർണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന് സുന്നി വഖഫ് ബോർഡ്
- വഖഫ് ബോർഡ് ഒന്നരകോടി പിഴയടക്കാൻ ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതം
- വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ടി കെ ഹംസ
- വഖഫ് ബോർഡ് ചെയർമാൻ നിയമനത്തിൽ സർക്കാറിനെ വിമർശിച്ച് സമസ്ത നേതാവ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍