ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിന് പിന്നിൽ ദുരൂഹതകൾ ഏറുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് കൊലപാതകത്തിന് കാരണം. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജൻസിയായ ഡിആർഡിഎ പോലും ചില സംശയങ്ങൾ മുന്നോട്ട് വയ്ക്കുമ്പോൾ കൃത്യമായ കാരണം കണ്ടു പിടിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനം. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന സംശയങ്ങളാണ് പൊലീസിന് മുമ്പിലുള്ളത്. കൊല്ലം കമ്മീഷണറായ മെറിൻ ജോസഫുമായി വഫ ഫിറോസിനുള്ള ആത്മബന്ധവും പൊലീസിനെ ഇതിന് പ്രേരിപ്പിക്കുന്നു. ഡിആർഡിഎ എന്തെങ്കിലും അസ്വാഭാവിക കണ്ടെത്തുമോ എന്ന സംശയമാണ് ഇതിന് പിന്നിൽ. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗതയിൽ വണ്ടി ഓടിച്ചുവെന്നതാണ് കേസ്. എന്നാൽ കാർ വഫയാണോ ഓടിച്ചതെന്ന സംശയം ഇപ്പോഴും അന്വേഷകർക്കുണ്ട്.
തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയാണ് കവടിയാർ മുതൽ വെള്ളയമ്പലം വരെ. രാജ്ഭവനും മന്ത്രിമന്ദിരങ്ങളും ഉള്ള റോഡ്. ഇവിടെ സിസിടിവി ക്യാമറ പ്രർത്തിച്ചിരുന്നില്ലെന്നത് ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് തെളിവുകൾ അപ്രത്യക്ഷമായതെന്നതാണ് ഉയരുന്ന സംശയം. ഹൈക്കോടതിയുടെ വിമർശനത്തിന് പോലും ഇത് ഇടയാക്കും. പത്രപ്രവർത്തക യൂണിയനും ബഷീറിന്റെ മരണത്തിൽ അസ്വാഭാവികത കാണുന്നു. ക്രൂരമായ കൊലപാതകമായി തന്നെ ഇത് അവർ മനസ്സിലാക്കുന്നു. കവടിയാറിൽ നിന്നും ബഷീർ മ്യൂസിയത്തെ അപകട സ്ഥലത്ത് എത്തുന്നത് വരെയുള്ള വീഡിയോയിൽ സത്യമുണ്ടെന്നാണ് ഏവരും കരുതുന്നത്. ഈ വീഡിയോ അപ്രത്യക്ഷമാക്കിയത് ഗൂഢാലോചന മറയ്ക്കാനാണെന്നാണ് ഉയരുന്ന സൂചന. വഫയ്ക്കും മെറിനുമായി അടുത്ത ബന്ധമുണ്ട്. വഫയുടെ വീട്ടിൽ പലപ്പോഴും മെറിൻ ജോസഫ് എത്തിയതായി പൊലീസിന് വിവരവും കിട്ടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിൽ വഫ പറഞ്ഞതിൽ പലതും സംശയങ്ങൾ കൂട്ടുകയും ചെയ്തു. കിട്ടിയ വിവരങ്ങളും അഭിമുഖവുമായി യാതൊരു ബന്ധവുമില്ല.
വഫയും ശ്രീറാമും രാത്രി മുതൽ ഒരുമിച്ചുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. അപകടത്തിന് ശേഷം അതിവേഗ തിരക്കഥകൾ ഒരുങ്ങി. ഇതിന് കാരണം മുൻകൂട്ടിയുള്ള ഗൂഢാലോചനയാകാമെന്നാണ് സംശയം. ഹണി ട്രാപ്പ് പോലുള്ള കുടുക്കിൽ ശ്രീറാം പെട്ടിരുന്നോ എന്നും പൊലീസിലെ ഉന്നതർക്ക് സംശയമുണ്ട്. ശ്രീറാമിന്റെ ഇമേജ് തകർക്കുകയും ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിനുമുള്ള നീക്കങ്ങൾ നടന്നോ എന്നാണ് പരിശോധിക്കുന്നത്. അതായത് ഹണി ട്രാപ്പിൽ കുടുങ്ങിയ വേദനയിൽ ശ്രീറാം കൂടുതലായി മദ്യപിച്ചു. മദ്യപാന സ്വഭാവം തിരിച്ചറിഞ്ഞ് ഇതിന് പ്രോത്സാഹനവും നടന്നു. കവടിയാറിലെ വിവേകാന്ദ പാർക്കിൽ നിന്ന് രാത്രി പന്ത്രണ്ടരയോടെ ശ്രീറാമിന് ലിഫ്റ്റ് കൊടുത്തുവെന്നാണ് വഫയുടെ മൊഴി. ഇത് നിലനിൽക്കാൻ വേണ്ടിയാണ് ക്യാമറ തെളിവുകൾ ഇല്ലെന്ന് പറയുന്നതെന്ന സംശയവും സജീവം. ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിൽ കാർ യാത്രയും ലിഫ്റ്റ് കൊടുക്കലും തെളിഞ്ഞേനെ. ഈ തെളിവുകൾ ഉന്നത ഇടപെടലിലൂടെ നഷ്ടമായതാണെന്ന സംശയം സജീവമാണ്.
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നതിന് കാരണം വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ പിടിവാശിയുമാണ്. ശ്രീറാമിനെ നിരന്തരം തള്ളി പറയുന്ന മുഖ്യമന്ത്രി ശ്രീറാമിന്റെ ഇമേജ് തകർക്കലാണ് ലക്ഷ്യമിടുന്നത്. കിംസ് ആശുപത്രിയിലേക്ക് ശ്രീറാമിനെ അയച്ചതും രക്തം ഒരു കാരണവശാലും കൊടുക്കാതിരിക്കാനുള്ള കളികൾ നടത്തിയതുമെല്ലാം പൊതു സമൂഹത്തിൽ ശ്രീറാമിനെ കള്ളനാക്കുകയാണ് ചെയ്തത്. കേസിൽ നിന്ന് രക്ഷപ്പെട്ടാലും പഴയ പുലിമുരുകൻ ഇമേജ് നഷ്ടമായി കഴിഞ്ഞു. മദ്യപാനത്തിനൊപ്പം പെൺസുഹൃത്തുകൂടി അർദ്ധ രാത്രി ചർച്ച ചെയ്യുമ്പോൾ തകർന്നടിഞ്ഞത് ശ്രീറാമിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാണ്. ഇനി ഭരണ വർഗ്ഗം പറയുന്നിടത്ത് ഒപ്പിടുന്ന ഉദ്യോഗസ്ഥനായി ശ്രീറാമിന് മാറേണ്ടി വരും. കീ സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തിയാൽ ചോദിക്കാൻ മാധ്യമ ലോകവും എത്തില്ല. ഇതെല്ലാം മനസ്സിൽ വച്ചുള്ള ഹണി ട്രാപ്പ് ഓപ്പറേഷനൊടുവിൽ സംഭവിച്ച ട്വിസ്റ്റാകാം അപകടമെന്നാണ് വിലയിരുത്തൽ.
ശ്രീറാമുമായി ഉള്ളതായി വഫ വിശദീകരിക്കുന്ന ബന്ധവും സംശയത്തിന് ആക്കം കൂട്ടുന്നു. ഷോയ്ക്കിടയിലെ പരിചയം. പിന്നെ ഒരു വർഷം മുമ്പ് ഓഫീസിൽ കാണുന്നു. അതിന് ശേഷം എസ് എം എസ്. രാത്രി വീട്ടിൽ നിന്ന് പറന്നെത്തി വഫ ശ്രീറാമിനെ കൂട്ടുന്നു. ഇതിന് പിന്നിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വഫ അന്ന് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നത്. മെറിൻ ജോസഫിന്റെ ദരൂഹമായ ഇടപെടലും പ്രശ്നമാണ്. ഈ വിഷയത്തിൽ മെറിൻ ജോസഫിനേയും പൊലീസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. മെറിനും വഫയും തമ്മിലെ ബന്ധത്തിലെ ദുരൂഹത മാറ്റാനാണ് ഇത്. കോഴിക്കോട് കമ്മീഷണറായിരിക്കെ നിപ എത്തിയപ്പോൾ മെറിൻ അവിടെ നിന്നും സ്ഥലം മാറി. ഇതിന് പിന്നിൽ കോഴിക്കോട്ടെ ഉന്നതന്റെ സഹായം കിട്ടിയെന്ന കഥയും പൊലീസിൽ ചർച്ചയാണ്. അത്തരം ബന്ധങ്ങൾ കൂടി സംശയത്തിന് പുതു മാനം നൽകുന്നു.
ശ്രീറാമിനെ മദ്യ ലഹരിയിൽ ആക്കി കുഴപ്പത്തിൽ ചാടിക്കാനുള്ള ക്വട്ടേഷൻ ആരെങ്കിലും ആർക്കെങ്കിലും നൽകിയോ എന്നതും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രീറാം വ്യക്തമായി ഒന്നും പറയുന്നുമില്ല. നിലവിൽ താനാണ് കാർ ഓട്ടിച്ചതെന്ന് ശ്രീറാമും പറയുന്നു. കസ്റ്റഡിയിൽ എടുത്ത് പൊലീസ് മുറയിൽ ചോദ്യം ചെയ്യാൻ കഴിയാത്തതു കൊണ്ട് ശ്രീറാമിന് ഈ വാദം മാറ്റേണ്ടിയും വരില്ല. സിസിടിവി ദൃശ്യമില്ലാത്തതു കൊണ്ട് ശാസ്ത്രീയമായും കുറ്റം തെളിയിക്കാനാവില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ഈ കേസിൽ അട്ടിമറി നടക്കുകയും ചെയ്തു. വഫയ്ക്ക് വേണ്ടി സിവിൽ സർവ്വീസ് ലോബി കൃത്യമായ ഇടപെടൽ നടത്തിയെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയെ ഭയന്ന് ഔദ്യോഗിക അന്വേഷണത്തിന് പൊലീസിലും ഭയമുണ്ട്. അതിനാൽ അനൗദ്യോഗിക അന്വേഷണമാണ് നടക്കുന്നത്.
വഫ ഫിറോസ് വർഷങ്ങളായി അബുദാബിയിലായിരുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫയ്ക്ക് പല ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇത് ശരിയാണെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. മൂന്നാർ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഈയിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നൽകിയിരുന്നു. മെറിൻ ജോസഫ് ഐപിഎസിനെയാണ് സഹായിച്ചതെന്നാണ് പറഞ്ഞു വയ്ക്കുന്നത്. മെറിനും ശ്രീറാമും സുഹൃത്തുക്കളാണ്. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയം പൊലീസിനുണ്ട്.
വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ദേവികുളം മുൻ സബ് കലക്ടർ കൂടിയായ ശ്രീറാം ഉന്നതപഠനത്തിനുശേഷം സർവീസിൽ തിരിച്ചെത്തിയതിന്റെ ആഘോഷത്തിലായിരുന്നു. സർവേ ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുമ്പ് ഐ.എ.എസ്. ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ അമിതമായി മദ്യപിച്ച ശ്രീറാം, വനിതാസുഹൃത്തിന്റെ കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പൊലീസ് എഫ് ഐ ആരും മറ്റും വിശദീകരിക്കുന്നത്. അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയവർ കാർ ഡ്രൈവറെ തിരിച്ചറിഞ്ഞില്ല. പൊലീസ് എത്തി ശ്രീറാമിനെയും വനിതാസുഹൃത്തിനെയും സ്ഥലത്തുനിന്നു മാറ്റി. ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. സുഹൃത്ത് വഫ ഫിറോസിനെ ഊബർ കാറിൽ വീട്ടിലേക്കയച്ചു.
ദൃക്സാക്ഷി മൊഴികൾ അവഗണിച്ച്, കാർ ഓടിച്ചതു വഫയാണെന്നു വരുത്തിത്തീർക്കാനും നീക്കമുണ്ടായി. എന്നാൽ, ദൃക്സാക്ഷികൾ ദൃശ്യമാധ്യമങ്ങളിൽ പ്രതികരണവുമായെത്തിയതോടെ പൊലീസ് വെട്ടിലായി. പിന്നീട് പൊലീസ് കർശനനടപടിയിലേക്കു കടന്നു. അപ്പോഴും ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധിച്ചില്ല. ഇതെല്ലാം സംശയത്തിന് ഇട നൽകുന്നുണ്ട്. അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയും സംഭവത്തിൽ നിർണായകമായിരുന്നു. മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്നായിരുന്നു വഫ നൽകിയ രഹസ്യമൊഴി.
വഫ ഫിറോസ് മുൻപ് ടെലവിഷൻ ഷോകളിൽ പങ്കെടുത്ത് ശ്രദ്ധേയയായിരുന്നു. ഇതിൽ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ വഫ പങ്കെടുത്ത വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായിരുന്ന നീരവിന് പിറന്നാൾ ആശംസകൾ നേരാനായി തിരഞ്ഞെടുത്ത യുവതികളിൽ ഒരാൾ വഫയായിരുന്നു. പിറന്നാൾ ആശംസ നേർന്നുകൊണ്ട് നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ വീഡിയോയിൽ പറയുന്നു. ഞാൻ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോൽപ്പിക്കാൻ കഴിയില്ല'. അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞിരുന്നു. അതിനിടെ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു സർക്കാർ ഹൈക്കോടതിയിൽ വാദമുയർത്തി. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലെ വാദത്തിലാണ് സ്റ്റേറ്റ് അറ്റോണി ഇക്കാര്യം ബോധിപ്പിച്ചത്. ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ വെള്ളിയാഴ്ചത്തേക്കു മാറ്റി; ശ്രീറാമിനു നോട്ടിസ് അയച്ചു.
സുഹൃത്ത് വഫയാണു വാഹനമോടിച്ചതെന്നു ശ്രീറാം പറയുന്നു. എന്നാൽ വഫ മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ ശ്രീറാം വാഹനമോടിച്ചെന്നാണുള്ളത്. ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തെങ്കിലും ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കു പോയതു തെളിവു നശിപ്പിക്കാനാണെന്നും ബോധിപ്പിച്ചു. ശ്രീറാമിനെതിരെ തെളിവായി വഫയുടെ മൊഴി സർക്കാർ ചൂണ്ടിക്കാട്ടി. വാഹനമിടിച്ചയാൾക്കൊപ്പം ശ്രീറാമിനും പരുക്ക് ഉണ്ടായിരുന്നതിനാൽ ജീവൻ രക്ഷിക്കാനാണു നോക്കിയതെന്നും കാർ ഓടിച്ചതു വഫയാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ട് വഫയുടെ രക്തസാംപിൾ പരിശോധിച്ചെന്നും സർക്കാർ ബോധിപ്പിച്ചു. ഇത്തരം കേസുകളിലെ നടപടികൾക്കു മാനദണ്ഡമുണ്ടാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. തിരുവനന്തപുരത്ത് മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു. അങ്ങനെ ആകെ പ്രശ്നത്തിലാണ് ഈ കേസ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്