കോവിഡ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് സമയം നേടി; ആശുപത്രിയിൽ എത്തി അരമണിക്കൂർ കാത്തിരുന്നു; കുത്തി വയ്ക്കുമ്പോൾ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണം; 28 ദിവസം കൂടി കഴിഞ്ഞാൽ രണ്ടാം ഡോസ് വാക്സിനും; തെരഞ്ഞെടുപ്പ് കാലത്ത് വി എസ് റീലോഡഡ്; ഒരു ഡോസ് കൂടി എടുത്താൽ പുന്നപ്ര സമര നായകൻ സജീവമാകും
സന്ദീപ് എംഎസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇടതുപക്ഷത്തെ വി എസ്. അനുകൂലികൾക്ക് സന്തോഷവാർത്ത. വി എസ്. പൂർണ ആരോഗ്യത്തിലേക്കും സജീവ രാഷ്ട്രീയത്തിലേക്കും തിരിച്ചു വരുന്നു. വി എസ്. അച്യുതാനന്ദൻെ്റ ആരോഗ്യം പൂർവ സ്ഥിതിലേക്ക് എത്തി എന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി കോവിഡ് വാക്സിൻ സ്വീകരിച്ച വി.എസിന്റെ ചിത്രങ്ങൾ വി എസ്. അനുകൂലികൾ പ്രചരിപ്പിക്കുകയാണ്. വി എസ്. കിടന്നുപോയെന്ന് പ്രചരിപ്പിച്ചവർക്ക് മറുപടി നൽകി വി എസ് നടന്നാണ് ആശുപത്രിയിൽ എത്തിയത്.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ ആരോഗ്യ പരമായ കാരണങ്ങളാൽ വി എസ്.തത്സ്ഥാനം ഒഴിഞ്ഞിരുന്നു. സജീവ രാഷ്ട്രീയം വിടുകയാണന്നും തിരുവനന്തപുരത്തെ തിരക്കുകളിൽ നിന്ന് വിട്ട് ആലപ്പുഴയിലെ വീട്ടിലേക്ക് മാറുകയാണന്നും അഭ്യൂഹം പടർന്നിരുന്നു. ആലപ്പുഴയിലെ വീട്ടിലെ നവീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ വി എസ്. തിരുവനന്തപുരത്ത് തുടരുക തന്നെയാണ് ചെയ്തതത്. ചികിത്സ തിരുവനന്തപുരത്ത് ആയതിനാലായിരുന്നു ഇത്. തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ വി.എസിൻെ്റ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വി.എസിൻെ്റ തിരിച്ചു വരവ് പ്രഖ്യാപനം പോലെ കോവിഡ് വാക്സിൻ എടുക്കാൻ വി എസ്. ജനറൽ ആശുപത്രിയിലേക്ക് എത്തിയത്.
നേരത്തെ രജിസ്റ്റർ ചെയ്തിന്റെ അടിസ്ഥാനത്തിൽ എത്തിയ വി.എസിന് ഡോക്ടർമാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് മുപ്പ്ത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു. വാക്സിനെടുത്ത ശേഷം പതിവു ശൈലിയിൽ തലയുയർത്തി പിടിച്ച് പുറത്തേക്ക്. രാവിലത്തെ പതിവു നടത്തമൊഴികെ ബാക്കിയെല്ലാം ശീലങ്ങളും ഇപ്പോൾ പതിവു പോലെ.വലതു കാലിനു ചെറിയ വേദനയുള്ളതിനാലാണ് നടപ്പ് താത്കാലികമായി മാറ്റി വച്ചത്. അതിരാവിലെ എണീറ്റാൽ പത്രങ്ങളെല്ലാം അരിച്ചു പെറുക്കി വായന. പിന്നീട് ടി.വിയിലെ വാർത്താ ചാനലുകൾക്കു മുൻപിലേക്ക്. ഇപ്പോൾ കേരളാ രാഷ്ട്രീയത്തിലെ മാറ്റങ്ങളും ചർച്ചകളുമെല്ലാം ചാനലുകളിലൂടെയാണ് അറിയുന്നത്.
കോവിഡ് വാക്സിൻ എടുത്ത് വൈറസ് ഭീതി ഒഴിവാക്കും. അതിന് ഒരു ഡോസ് വാക്സിനും കൂടെ എടുത്താൽ മതി. 28 ദിവസം കഴിയുമ്പോൾ വി എസ് അതും എടുക്കും. അതോടെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനാവുന്ന അവസ്ഥ വരും. കോവിഡ് പ്രോട്ടോകോൾ പ്രശ്നങ്ങൾ മാറിയാൽ പുന്നപ്ര സമര നായകൻ വീണ്ടും സജീവമാകും. രാഷ്ട്രീയ ഇടപെടലുകളും നടത്തും. പാർട്ടിയിലെ ശൈലി മാറ്റത്തിലും പ്രതികരണങ്ങൾ നടത്തും. വീണ്ടും തിരുത്തൽ ശക്തിയാകാൻ എകെജി സെന്ററിന്റെ പടി കയറി വി എസ് എത്തുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.
ഒഴിവാക്കാനാവാതെ ചില ഫോൺകോളുകൾക്കു മാത്രം മറുപടി. മരുന്നുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊറോണ കഴിഞ്ഞാൽ മാത്രമെ സന്ദർശകരെ അനുവദിച്ച് തുടങ്ങുകയുള്ളു. കൊറോണ വാക്സിൻ രണ്ടാം ഡോസ് എടുത്താലും സന്ദർശകരെ കാണാനാകും. സന്ദർശകരെ കാണണമെന്നും വി.എസിനു ആഗ്രഹം ഉണ്ടെങ്കിലും കൊറോണ ഭീതി നില നിൽക്കുന്നതിനെക്കാൾ ബന്ധുക്കളും മറ്റും അനുവദിക്കുന്നില്ല. വാക്സിന്റെ ഡോസ് പൂർത്തിയാക്കിയാൽ ഈ പ്രശ്നവും തീരും.
വി എസ്. കൊറോണയെടുക്കാൻ നേരിട്ടെത്തിയതിനു തന്നെ വൻ പ്രചരണം നൽകാനുള്ള ഒരുക്കത്തിലാണ് വി എസ്. അനുകൂലികൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിനു വി എസ് ഇറങ്ങുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് അവർ. വാക്സിൻ എടുത്തതിനാൽ അദേഹം ചിലയിടങ്ങളിൽ പ്രചരണ രംഗത്ത്് എത്തുമെന്നും സൂചനയുണ്ട്. അങ്ങനെയുണ്ടെങ്കിൽ അത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സമയത്തുള്ളതിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. മാറി വന്ന കാലത്ത് ചില നയങ്ങളെ ചോദ്യം ചെയ്തതിൻെ്റ പേരിൽ പാർട്ടിക്കുള്ളിൽ വി എസ്. എതിർപ്പുകൾ ഉയർത്തിയപ്പോൾ. മറ്റു നേതാകൾക്ക് അനഭിമതനായി. തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി.
പിന്നിടുണ്ടായത് ചരിത്രം. സിപിഎമ്മിൻെ്റ ചരിത്രത്തിനിടെ പ്രവർത്തകർ ഒരു നേതാവിനു വേണ്ടി തെരുവിലിറങ്ങി. ഒടുവിൽ ജനരോക്ഷത്തിനു മുൻപിൽ പാർട്ടിക്കു കീഴടങ്ങേണ്ടി വന്നു. വി എസ്. മലമ്പുഴയിൽ മത്സരിച്ച് മുഖ്യമന്ത്രിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വി എസ്.മത്സര രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്നു. മലമ്പുഴയിൽ നിന്നു വീണ്ടും വിജയിച്ച് സഭയിലെത്തിയ വി എസ്. ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായി. വി.എസിൻെ്റ വ്യക്തി പ്രഭാവവും ജനപിന്തുണയുമൊക്കെ മനസിലാക്കി മറ്റു നേതാക്കളും ഇതിനു പിന്നാലെ നീങ്ങുമെന്നു മനസിലാക്കിയ പാർട്ടി. വ്യക്തിപൂജ വിലക്കി നിർദ്ദേശം നൽകേണ്ട ഗതികേടിലുമെത്തി. കണ്ണൂരിൽ പി.ജയരാനെ പ്രകീർത്തിച്ചിറങ്ങിയ ഗാനത്തിൻെ്റ പേരിൽ അദേഹത്തിനു നേരെ അച്ചടക്ക വാൾ ഓങ്ങി. പി.ജെ. ആർമി എന്ന ഗ്രൂപ്പും നേതാക്കൾക്ക് അനിഷ്ടമുണ്ടാക്കി.
ഇതിനിടയിലാണ് വി എസ്. ആരോഗ്യ പരമായ കാരണങ്ങളാൽ കമ്മീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. എന്നാൽ ആശയപരമായ ചില ഭിന്നതകളും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന വി എസ്. വീണ്ടുമൊരു കുതിപ്പിനു തയ്യാറെടുക്കുകയാണ്. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വി എസ്. വീണ്ടും പ്രതീക്ഷകൾ നൽകി രംഗത്തു വന്നു കഴിഞ്ഞു. അണികൾ ആവേശത്തോടെയുള്ള കാത്തിരിപ്പു. മുത്തേ, മുത്തേ മണിമുത്തേ, ഞങ്ങടെ നെഞ്ചിലെ മണിമുത്തേ എന്ന മുദ്രാവാക്യം മുഴക്കാൻ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍