പിൻവലിച്ച ഓഫർ നിലവിലുണ്ടെന്ന് ധരിപ്പിച്ച് 31 രൂപയ്ക്ക് റീ ചാർജ് ചെയ്യാൻ പറഞ്ഞു; മൂന്നു ജിബിയുടെ ഡാറ്റ നീട്ടിക്കിട്ടും എന്ന കമ്പനി എക്സിക്യൂട്ടീവിന്റെ വാക്ക് വിശ്വസിച്ച് റീചാർജ് ചെയ്തു; പണവും പോയി മൂന്ന് ജിബി ഡാറ്റയും നഷ്ടം; തിരികെ വിളിച്ചപ്പോൾ പറഞ്ഞത് അങ്ങിനെ ഒരു ഓഫർ ഇല്ലെന്നും തെറ്റ് പറ്റിപ്പോയെന്നു വിശദീകരണം; 8000 രൂപ നഷ്ടപരിഹാരം നൽകാൻ വൊഡാഫോണിന് മലപ്പുറം ജില്ലാ ഉപഭോക്തൃകോടതി വിധി; 31 രൂപയുടെ നഷ്ടത്തിന് വൊഡാഫോണിന് എട്ടിന്റെ പണി കൊടുത്ത് മലപ്പുറത്തുകാരൻ ബൽരാജ്
എം മനോജ് കുമാർ
തിരുവനന്തപുരം: നിനച്ചിരിക്കാതെ വൊഡാഫോൺ കമ്പനിക്ക് ലഭിച്ച ഇരുട്ടടിയായി മാറുകയാണ് മലപ്പുറം ജില്ലാ ഉപഭോക്തൃകോടതിയുടെ വിധി. വൊഡാഫോൺ സിം വഴി ഉപഭോക്താവിന് ലഭിച്ച ഡാറ്റാ ബാലൻസിന്റെ കാര്യത്തിൽ ഉപഭോക്താവിനെ കബളിപ്പിച്ച വൊഡാഫോണിനോട് 8000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്. വിധി വന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വൊഡാഫോൺ തുക നൽകാത്തതിനാൽ വൊഡാഫോൺ ഇപ്പോൾ കോടതിയലക്ഷ്യ നടപടികൾ കൂടി നേരിടേണ്ടി വന്നിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ചങ്ങരംകുളം - കല്ലൂർമ്മ സ്വദേശിയായ പറപ്പൂർ കിഴുവിട്ടുവളപ്പിൽ ബൽരാജാണ് ഡാറ്റാ ബാലൻസ് പ്രശ്നത്തിൽ തന്നെ കബളിപ്പിച്ച വൊഡാഫോണിനു എട്ടിന്റെ പണി നൽകിയത്.
ഫോണിൽ നിലന്നിരുന്ന മൂന്നു ജിബിയോളം ടാറ്റാ ബാലൻസ് നഷ്ടമാകാതിരിക്കാൻ 30 രൂപയ്ക്കു റീ ചാർജ് ചെയ്താൽ മതിയെന്ന വൊഡാഫോൺ കമ്പനി എക്സിക്യൂട്ടീവിന്റെ നിർദ്ദേശമാണ് കമ്പനിയെ വെള്ളം കുടിപ്പിച്ച നഷ്ടപരിഹാര വിധിയായി മാറിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബാലരാജിന്റെ വൊഡാഫോൺ സിമ്മിൽ 3 ജിബിയോളം ഡാറ്റാ ബാലൻസ് ഉണ്ടായിരുന്നു. ഇത് നഷ്ടമാകാതിരിക്കാൻ ബൽരാജ് വൊഡാഫോൺ കസ്റ്റമർ കെയറിൽ വിളിച്ചു. 31 രൂപയുടെ റീ ചാർജ് ചെയ്താൽ 28 ദിവസത്തേക്ക് ഡാറ്റാ ഉപയോഗം നീട്ടിക്കിട്ടുമെന്നു കസ്റ്റമർ കെയറിൽ നിന്ന് അറിയിപ്പ് കിട്ടി. ഉടൻ തന്നെ ബൽരാജ് 31 രൂപയ്ക്ക് റീ ചാർജ് ചെയ്തു. പക്ഷെ റീ ചാർജ് ചെയ്ത് കഴിഞ്ഞിട്ടും റീ ചാർജ് പ്രോസസ് ചെയ്യാൻ കഴിയില്ലാ എന്നാണ് ഫോണിൽ അറിയിപ്പ് വന്നത്. തുടർന്ന് പിറ്റേ ദിവസം ബാലൻസ് പരിശോധിച്ചപ്പോൾ ഡാറ്റ നീട്ടിക്കിട്ടിയിട്ടില്ലെന്നു മനസിലായി.
വീണ്ടും വൊഡാഫോൺ കസ്റ്റമർ കെയറിൽ വിളിച്ചു. അപ്പോൾ ഇത്തരം ഒരു നിർദ്ദേശം കസ്റ്റമർ കെയറിൽ നിന്നും നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു. നിർദ്ദേശം ലഭിച്ചതായി പറഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു, ഇത്തരം ഒരു നിർദ്ദേശം പാസ് ചെയ്തിട്ടില്ലെന്ന്. 31 രൂപയുടെ ഓഫർ രണ്ടാഴ്ച മുൻപ് പിൻവലിച്ച ഓഫർ ആണ്. ഈ ഓഫർ നിങ്ങൾക്ക് പാസ് ചെയ്ത് തരില്ലെന്ന് അവർ തീർത്ത് പറഞ്ഞു. സീനിയർ എക്സിക്യൂട്ടീവും ക്ഷുഭിതനായാണ് സംസാരിച്ചത്. നിങ്ങൾക്ക് ഓഫർ നൽകിയിട്ടില്ല എന്നാണ് ആ സീനിയർ എക്സിക്യൂട്ടീവും പറഞ്ഞത്. പിന്നീട് അവർ ഫോൺ കട്ട് ചെയ്തു. പക്ഷെ ബൽരാജിന്റെ ഫോണിൽ കോൾ റെക്കോർഡർ ഉണ്ടായിരുന്നു. ആ ഫോൺ സംഭാഷണവും റെക്കോർഡഡ് ആയിരുന്നു. ബൽരാജ് അന്ന് തന്നെ നാഷണൽ കൺസ്യൂമർ ഹെൽത്ത് കെയറിൽ പരാതി നൽകി.
വൊഡാഫോണിന് എതിരെയുള്ള കേസിനെക്കുറിച്ച് ബൽരാജ് പറയുന്നതിങ്ങനെ:
വോഡഫോൺ കബളിപ്പിച്ചതായി മനസിലായപ്പോൾ കഴിഞ്ഞ വർഷം ഫെബ്രുവരി 10 ആം തീയതി തന്നെ ഈ പരാതിയിന്മേൽ വൊഡാഫോൺ കമ്പനിയുടെ ഓഫീസിൽ നിന്നും വിളിച്ചു. താങ്കൾ 31 രൂപയുടെ ഓഫർ റീ ചാർജ് ചെയ്തില്ല എന്ന് കമ്പനിയിൽ നിന്നും അവർ പറഞ്ഞു. അതിനാൽ ഡാറ്റ ബാലൻസ് താങ്കൾക്ക് നീട്ടി ലഭിച്ചില്ല. കമ്പനി ഓഫീസിൽ നിന്നും പറഞ്ഞു. പരിചയ സമ്പന്നനായ എക്സിക്യൂട്ടിവ് ആണ് നിങ്ങളോട് സംസാരിച്ചത്. അവർക്ക് തെറ്റ് പറ്റിയിട്ടില്ല. കമ്പനി ഓഫീസർ ആവർത്തിച്ചു. പക്ഷെ തെളിവുണ്ടെന്ന് ബൽരാജ് പറഞ്ഞപ്പോൾ കമ്പനി ഓഫീസർ പറഞ്ഞു. ഒന്നുകൂടി വിളിക്കാം. എന്ന്. അതിനുശേഷം തിരികെ വിളിച്ച കമ്പനി ഓഫീസർ പറഞ്ഞു.
അന്ന് ബൽരാജിനോട് സംസാരിച്ച ഓഫീസർക്ക് തെറ്റ് പറ്റി. പിൻവലിച്ച ഓഫർ ആണ് കമ്പനി എക്സിക്യൂട്ടീവ് നൽകിയത്. ഈ കാര്യം തുടർന്നുള്ള സംഭാഷണത്തിൽ അദ്ദേഹം സമ്മതിച്ചു-ബൽരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. . ഇതോടെയാണ് ബൽരാജ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ച് 26 നു ആണ് കേസ് ഫയൽ ചെയ്യുന്നത്. ഈ കേസിലാണ് 8000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകാൻ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ 29 നാണു ഉപഭോക്തൃ കോടതി വിധി വന്നത്.
ഒരു മാസത്തിനകം 8000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്.പക്ഷെ വിധി വന്നു മാസങ്ങൾ കഴിഞ്ഞിട്ടും വൊഡാഫോൺ തുക നൽകിയില്ല. അതിനാലാണ് വൊഡാഫോണിനെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും ബൽരാജ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ ഇന്നലെ വീണ്ടും സമീപിച്ചത്. നഷ്ടപരിഹാരം വൊഡാഫോണിൽ നിന്നും നേടിയെടുക്കുക തന്നെ ചെയ്യും. അതിനു ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധിയുണ്ട്. ഉപഭോക്താക്കളെ ഇങ്ങിനെ കബളിപ്പിക്കുന്ന വൊഡാഫോൺ പോലുള്ള കമ്പനികൾക്ക് ഒരു പാഠമാകണം ഈ വിധി''-ബൽരാജ് പറഞ്ഞു.
വെറും 31 രൂപയുടെ റീ ചാർജ് കേസിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നു എന്നത് വൊഡാഫോൺ പോലുള്ള അന്താരാഷ്ട്ര കമ്പനികൾക്ക് വൻ തിരിച്ചടിയാണ്. വിധിക്കെതിരെ കമ്പനി അപ്പീലും നൽകിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ കോടതിയലക്ഷ്യ കേസ് വൊഡാഫോൺ നേരിടേണ്ടി വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍