വിഴിഞ്ഞത്തേത് 2019 ഡിസംബർ മൂന്നിന് അവസാനിച്ച കരാർ; സമയപരിധി ലംഘിച്ചതിന് നഷ്ടപരിഹാരത്തുക ഇനി കൊടുക്കേണ്ടി വരില്ല; മത്സ്യത്തൊഴിലാളികളുടെ സമരം കാരണമുണ്ടായ 200 കോടിയുടെ നഷ്ടവും നികത്തും; 2023 സെപ്റ്റംബറിൽ കപ്പലെത്തിക്കാൻ വിട്ടുവീഴ്ചകളിലേക്ക് പിണറായി സർക്കാർ; മോദിയുടെ കൂട്ടുകാരന് ഇരട്ട ബമ്പർ അടിക്കും! കോളടിക്കുന്നത് അദാനിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖ കരാർ പുതുക്കാൻ സാധ്യതകൾ ഏറെ. കേരളത്തിലെ ഏറ്റവും വിലയ വികസന പദ്ധതിക്ക് കാലതാമസമുണ്ടാകാതിരിക്കാനാണ് പുതുക്കുക. 2019 ഡിസംബർ മൂന്നിന് വിഴിഞ്ഞത്ത് പണി ചെയ്യാനുള്ള കരാർ കാലാവധി തീർന്നിരുന്നു. അതിന് ശേഷം അത് പുതുക്കി നൽകാൻ അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി. എന്നാൽ പുതുക്കി നൽകിയില്ലെന്നതാണ് വസ്തുത. അനൗദ്യോഗിക ചർച്ചകളുടേയും തീരുമാനങ്ങളുടേയും ഫലമായിരുന്നു നിർമ്മാണം നടന്നു വന്നത്. കോടതിയിലെ തീരുമാനങ്ങളും അദാനി ഉയർത്തിക്കാട്ടി. എന്നാൽ യഥാർത്ഥ അനുമതി ഇല്ലെന്നതാണ് വസ്തുത. ഇത് ഇനി പുതുക്കി നൽകും. ഇതിന്റെ ഭാഗമായി കരാർ തുകയിലും ചെറിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ വ്യവസായിയാണ് അദാനി. മോദിയുടെ പിന്തുണയിൽ കുതിച്ച വ്യവസായ സാമ്രാജ്യം. 2023ന് മുമ്പ് വിഴിഞ്ഞത്ത് കപ്പലെത്തിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷം. ഇതിന് വേണ്ടി എന്തു വിട്ടു വീഴ്ചയും സർക്കാർ ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ആവശ്യവും അംഗീകരിക്കും. അതിനൊപ്പം അദാനിയുടേയും.
അതുകൊണ്ട് തന്നെ വിഴിഞ്ഞത്തെ സമരം അദാനിക്കും അനുഗ്രഹമാണ്. കരാർ പുതുക്കാതെ പോയാൽ ഭാവിയിൽ അദാനിയിൽ നിന്ന് കാലതാമസത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം ചോദിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതിനൊപ്പം ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് പാറ കിട്ടാനുള്ള താമസവും അദാനിയെ വലയ്ക്കുന്നുണ്ട്. കേരളത്തിലെ ക്വാറികൾ കൊണ്ടു മാത്രം പാറ ആവശ്യം നിറവേറ്റപ്പെടില്ല. ഇത് മനസ്സിലാക്കി അദാനിക്ക് പാറ നൽകുന്ന പലരും തമിഴ്നാട്ടിൽ ക്വാറികൾ സ്വന്തമാക്കി. തിരുന്നൽവേലി അടക്കമുള്ള സ്ഥലങ്ങളിൽ ക്വാറികൾ അവർ നേടി. ഈ ക്വാറികളിൽ നിന്നും പാറ കേരളത്തിലേക്ക് കൊണ്ടു വരാൻ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. അതിർത്തി കടന്ന് ലോറികൾ എത്തുന്നതിലെ പ്രശ്നമായിരുന്നു ഇതിന് കാരണം. സമരം കാരണം പദ്ധതി നിലച്ചു. ഫലത്തിൽ പാറകൾ കേരളത്തിലേക്ക് എത്തിക്കാൻ അദാനിക്ക് കൂടുതൽ സമയം കിട്ടുകയും ചെയ്തു.
കരാർ പ്രകാരം ബ്രേക്ക് വാട്ടർ നിർമ്മാണം സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അദാനി പോർട്ട് ചെയ്യുന്നത്. അതിന്റെ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഈ സാഹചര്യത്തിൽ പാറ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റ് നിർമ്മാണ ചെലവുകളുമെല്ലാം പുതിയ കരാറിൽ പുതുക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം സമരം കാരണമുള്ള നഷ്ടത്തിനും പരിഹാരം നൽകും. അതായത് ചിലപ്പോൾ ഉയർന്ന തുകയ്ക്ക് പോലും കരാർ പുതുക്കാനാണ് സാധ്യത. കേരളത്തിന്റെ വികസനത്തിന് വിഴിഞ്ഞം അനിവാര്യതയെന്ന തോന്നൽ പൊതുസമൂഹത്തിനുണ്ട്. ഇതാണ് സമരത്തിനിടെ തീരമേഖലയ്ക്ക് അപ്പുറമുള്ളവർ ഉയർത്തുന്ന പൊതു വികാരം. തീരമേഖലയിലെ പുനരധിവാസം ഉറപ്പാക്കി തുറമുഖ പദ്ധതി വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. ഇതിന് വേണ്ടി കോടതിയിൽ അദാനി പോർട്ട് ഉയർത്തുന്ന നഷ്ടപരിഹാര ആവശ്യവും സർക്കാരിന് പരിഗണിക്കേണ്ടി വരും.
200 കോടിയുടെ നഷ്ടപരിഹാരം സമരക്കാരിൽ നിന്ന് വാങ്ങുമെന്നതാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. എന്നാൽ ലത്തീൻ കത്തോലിക്കാ വിഭാഗം നയിക്കുന്ന സമരത്തിന് മാനം ഏറെയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവയ്ക്കുന്ന രാഷ്ട്രീയക്കാർക്ക് ആർക്കും ലത്തീൻ സഭയെ പിണക്കാനാകില്ല. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം എന്ന ആവശ്യം അദാനി ഗ്രൂപ്പുയർത്തിയാൽ അത് സർക്കാർ തന്നെ നൽകേണ്ടി വരും. സ്വപ്ന പദ്ധതിക്ക് കോട്ടമുണ്ടാകാതിരിക്കാൻ അത് പൊതു താൽപ്പര്യാർത്ഥം അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകും. അങ്ങനെ ആ തുകയും അദാനിക്ക് കിട്ടും. ഇതിനൊപ്പം കരാർ പുതുക്കുന്നതോടെ നഷ്ടപരിഹാര ഭീഷണിയും തീരും. അങ്ങനെ ഇരട്ട ബമ്പർ അദാനിക്ക് കിട്ടും.
2019ൽ തുറമുഖത്തിന്റെ ഒന്നാംഘട്ടനിർമ്മാണം പൂർത്തിയാക്കേണ്ടതായിരുന്നു. ഓഖി, കോവിഡ് കാരണമാണ് നിർമ്മാണം വൈകിയെന്ന വാദവുമായി വിഴിഞ്ഞം പോർട്സ് ആർബിട്രേഷൻ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വൈകിയ ഓരോദിവസത്തിനും 12 ലക്ഷം രൂപവീതം സർക്കാരിന് നൽകേണ്ടിവരും. ഇതൊഴിവാക്കി നിർമ്മാണസമയം നീട്ടിക്കിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. പ്രഖ്യാപിത തീയതിക്കും നീട്ടിക്കൊടുത്ത കാലയളവിലും ഒന്നാംഘട്ടം പൂർത്തീകരിക്കാനാവാതെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് മധ്യസ്ഥ നിർണയത്തിലേക്ക് (ആർബിട്രേഷൻ) നീങ്ങുന്നത്. സമയപരിധി ലംഘിച്ചാൽ അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഈടാക്കേണ്ട നഷ്ടപരിഹാരത്തുകയിലുള്ള തർക്കമാണ് കാരണം.
പദ്ധതിയെ ചൊല്ലി തർക്കമുണ്ടാകുകയും അനുരഞ്ജന ചർച്ച പരാജയപ്പെടുകയും ചെയ്താൽ ആർബിട്രേഷൻ നടപടിയിലേക്ക് കടക്കാമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. അദാനി ഗ്രൂപ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ ആർബിട്രേറ്ററായി നിർദേശിച്ചതിനെ തുടർന്ന് മന്ത്രിസഭായോഗം ജസ്റ്റിസ് കുര്യൻ ജോസഫിനെ സംസ്ഥാന പ്രതിനിധിയായി നിർദേശിച്ചു. 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുേമ്പാൾ ആയിരം ദിവസത്തിനുള്ളിൽ 2018 സെപ്റ്റംബർ ഒന്നിന് പൂർത്തീകരിക്കുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് നീട്ടിക്കിട്ടിയ 2019 ഡിസംബർ മൂന്നെന്ന സമയപരിധിയും പാലിക്കാൻ അദാനിക്കായില്ല. കോവിഡ് ലോക്ഡൗണിൽ പണി മുടങ്ങിയത് പരിഗണിച്ച് 34 ദിവസം സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. ഇതിന് ശേഷമാണ് കരാർ നീട്ടി നൽകാത്തത്.
തുടർന്ന് സമയപരിധി ലംഘിച്ചാൽ ഒരുദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന കരാറിലെ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. ഓഖി, വലിയ തിരമാല, ക്വാറി, പാറയുടെ ലഭ്യതയില്ലായ്മ, കോവിഡ് ലോക്ഡൗൺ തുടങ്ങി 21 കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് അംഗീകരിക്കാൻ അദാനി ഗ്രൂപ് തയാറായില്ല. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അദാനി പോർട്സ് ചെയർമാനുമായി നടത്തിയ അനുരജ്ഞന ചർച്ചയിലും സമവായത്തിൽ എത്താനായില്ല. ഈ പ്രശ്നങ്ങളിൽ എല്ലാം പരിഹാരമുണ്ടാകുന്ന തരത്തിലേക്ക് വിഴിഞ്ഞത്തെ പ്രതിഷേധവും അനുരജ്ഞനവും മാറും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിലെല്ലാം സർക്കാരിന്റെ ഫലപ്രദ നടപടി തുടരുകയാണ്. ഏഴാവശ്യമാണ് സമരക്കാർ ഉന്നയിച്ചത്. ഇതിൽ ആറും സർക്കാർ അംഗീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
തുറമുഖനിർമ്മാണത്തെതുടർന്ന് തീരശോഷണം ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. എങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പഠിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. തുറമുഖം പൂർത്തിയാകുമ്പോൾ തൊഴിലാളികൾക്ക് ബോട്ട് ലാൻഡിങ് സ്റ്റേഷൻ സജ്ജമാക്കാൻ നടപടി തുടങ്ങി. ഇരുന്നൂറ്റമ്പതോളം കുടുംബങ്ങളാണ് ബന്ധുവീട്ടിലും ക്യാമ്പിലുമായി കഴിയുന്നത്. ഇതിൽ 153 കുടുംബം വീട്ടുവാടക ആവശ്യപ്പെട്ടു. ഇവർക്ക് വീട് നിർമ്മിച്ചുനൽകുംവരെ മാസം 5500 രൂപവീതം നൽകുന്നു. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. എന്നിട്ടും പുനരധിവാസം ആവശ്യപ്പെടുന്നവർക്ക് സർക്കാർ മുൻഗണന നൽകുന്നു. പുനരധിവാസത്തിന് 13.87 ഏക്കർ ലഭ്യമാക്കി. ജീവനോപാധിക്ക് നഷ്ടപരിഹാരമായി 99.94 കോടി രൂപ വിതരണം ചെയ്തു. കോട്ടപ്പുറത്തെ 1026 കുടുംബത്തിന് ലൈഫിൽ വീട്. പുനർഗേഹത്തിൽ മുട്ടത്തറ, കാരോട്ട് ബീമാപള്ളി എന്നിവിടങ്ങളിലെ 340 കുടുംബത്തെ ഫ്ളാറ്റിലേക്ക് പുനരധിവസിപ്പിച്ചു. വീട് നിർമ്മാണത്തിന് രജിസ്റ്റർ ചെയ്ത 832ൽ 399 വീട് നിർമ്മിച്ചു. ബാക്കി പുരോഗമിക്കുന്നു.
മണ്ണെണ്ണയ്ക്ക് വിലകൂട്ടുന്നത് കേന്ദ്ര സർക്കാരാണ്. എങ്കിലും സർക്കാർ മീൻപിടിത്തത്തിന് ലിറ്ററിന് 25 രൂപ സബ്സിഡി നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കെല്ലാം സാമ്പത്തിക സഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ഉറപ്പാക്കി. ഇത് തുടരുമെന്ന് ഉറപ്പ്. മുതലപ്പൊഴി തുറമുഖത്തിന്റെ വടക്ക് 23 കോടി ചെലവിൽ 1.91 കിലോമീറ്ററിൽ ഗ്രോയിൻ സംരക്ഷണം ഏറ്റെടുത്തു. പൂന്തുറയ്ക്കും വലിയതുറയ്ക്കുമിടയിൽ തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ പദ്ധതി. തുറമുഖനിർമ്മാണം നിർത്തിവയ്ക്കൽ അസാധ്യമാണ്. ദേശീയ പ്രാധാന്യമുള്ളതും ഏതാണ്ട് അവസാനഘട്ടത്തിലേക്കും എത്തുന്ന പദ്ധതിയിലെ കാലതാമസം സംബന്ധിച്ച ആർബിട്രേഷൻ നടപടി പുരോഗമിക്കുന്നു. നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശവുമുണ്ടെന്ന് സർക്കാർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- സച്ചിനും ബച്ചനും തൊട്ട് ഐശര്യ റായി വരെ ആരോപിതർ; മല്യ തൊട്ട് പപ്പടരാജാവ് ലംഗലിംഗം മുരുകേശനുവരെ ഷെൽ കമ്പനികൾ; ഇപ്പോൾ ഗൗതം അദാനിയും വിവാദത്തിൽ; ഇന്ത്യാക്കാരുടെ 5 ലക്ഷം കോടിയോളം ഈ രഹസ്യ ബാങ്കുകളിൽ; എന്താണ് ബ്ലാക്ക്മണി, എങ്ങനെയാണത് വെളുപ്പിക്കുന്നത്? കള്ളപ്പണക്കാരുടെ പറുദീസയായ രാജ്യങ്ങളെ അറിയാം!
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- തുടർ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുർക്കി; സിറിയയിലും കനത്ത നാശനഷ്ടം; മരണസംഖ്യ 2300 കടന്നു; മരണനിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം തുടരുന്നു; ഇന്ത്യയും അമേരിക്കയുമടക്കം ലോകരാജ്യങ്ങളിൽ നിന്ന് സഹായ പ്രവാഹം; നൂറ്റാണ്ടുകൾക്കിടെ രാജ്യത്തെ ഏറ്റവും ദാരുണ ദുരന്തമെന്ന് എർദോഗൻ; തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ജനങ്ങൾ
- ഒരാൾ ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല; കിണർ കുഴിച്ചുള്ള അനുഭവപരിചയത്തിൽ സുരക്ഷാവടത്തിൽ തൂങ്ങിയിറങ്ങി ഫസലുദ്ദീൻ; കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ മുങ്ങിയ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത് ഫസലുദ്ദീന്റെ സമയോചിത ഇടപെടൽ
- ആറ് മാസത്തോളം ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസുവന്നില്ല; കുഞ്ഞിനെ വളർത്തമ്മ കൈമാറിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി; ഇനി കണ്ടെത്തേണ്ടത് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ
- താങ്ക് യു ഇന്ത്യ, അൽഹംദുലില്ലാഹ്, പാക്കിസ്ഥാനിലെത്തി; കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ; സ്വപ്നം നിറവേറ്റാൻ ശിഹാബ് യാത്ര തുടരുമ്പോൾ ഒപ്പമുള്ള ഇന്ത്യക്കാർ മടങ്ങും; ഇനി കൂട്ട് പാക് യുട്യൂബേഴ്സ് അടക്കമുള്ളവർ
- ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ
- 'ഓർമ ശക്തി നഷ്ടമാകുന്നു; സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു; മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ; മരുന്ന് കഴിക്കുന്നുണ്ട്'; വെളിപ്പെടുത്തലുമായി ഭാനുപ്രിയ
- കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്