തട്ടിപ്പ് നടന്നത് സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിക്കുന്നതിന് മുൻപ്; തുണയായത് ബാങ്കിലെ ജീവനക്കാരുടെ കുറവ്; വിജീഷ് തട്ടിപ്പ് നടത്തിയത് ഓവർടൈം ചെയ്ത്; ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുമ്പോഴും അവധി എടുക്കുമ്പോഴും പ്രതിക്ക് കൊയ്തുകാലം; പിൻവലിച്ചിരുന്നത് ഒന്നു മുതൽ അഞ്ചു ലക്ഷം വരെയുള്ള തുക: വിജീഷ് തട്ടിപ്പിന് ഉപയോഗിച്ചത് ഒടുക്കത്തെ ബുദ്ധി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിൻഡിക്കേറ്റ് ബാങ്ക് തട്ടിപ്പിൽ പ്രതി വിജീഷ് വർഗീസ് കോടികൾ പിൻവലിച്ചത് ഓവർടൈം ജോലി ചെയ്ത്. സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിക്കുന്നതിന് മുൻപാണ് തട്ടിപ്പ് നടന്നത്. അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ അപര്യാപ്തതയാണ് തട്ടിപ്പിന് കാരണമായത്. മാനേജർ അടക്കം ആറു ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. അമിത ജോലിഭാരമായിരുന്നു ബാങ്കിൽ.
വനിതാ ജീവനക്കാരായിരുന്നു കൂടുതലും. ഇവരിൽ ഒന്നും രണ്ടും പേർ മിക്ക ദിവസങ്ങളിലും അവധിയിലായിരിക്കും. ഈ അവസരം വിജീഷ് ശരിക്കും വിനിയോഗിച്ചു. ബാങ്കിൽ ഓരോ ജീവനക്കാർക്കും ഓരോ കമ്പ്യൂട്ടർ സിസ്റ്റം നൽകും. ഇതിനെല്ലാം ബയോമെട്രിക് പാസ്വേർഡും സിസ്റ്റം പാസ്വേർഡുമുണ്ട്. ബയോമെട്രിക് പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തു കിടക്കുന്ന കമ്പ്യൂട്ടറിൽ സിസ്റ്റം പാസ്വേർഡ് ഉപയോഗിച്ച് ആർക്കും കടക്കാം.
ജീവനക്കാർ തങ്ങളുടെ സിസ്റ്റം പാസ്വേർഡ് പരസ്പരം പങ്കു വച്ചിരുന്നു. ഒരാളുടെ അമിതജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പങ്കു വയ്പ്. പക്ഷേ, അതാണിവിടെ വിനയായത്. ഉച്ചഭക്ഷണം കഴിക്കാൻ പോകുന്ന ശീലം വിജീഷിനില്ലായിരുന്നു. മറ്റു ജീവനക്കാർ ഭക്ഷണത്തിന് പോകുമ്പോൾ അവരുടെ സിസ്റ്റത്തിൽ കടന്നു കയറിയാണ് വിജീഷ് പണം വ്യാജമായി ഉണ്ടാക്കിയ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നത്. ഇതു കാരണം വിജീഷ് അടക്കം അഞ്ചു പേരാണ് ബാങ്കിൽ സസ്പെൻഷനിലായത്.
മാനേജരായിരുന്ന മോഹിത് സുവേദി, അസി. മാനേജർമാരായ സന്തോഷ്, പഞ്ചമി, ക്ലാർക്ക് മെറിൻ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. വടക്കേ ഇന്ത്യാക്കാരനായ മാനേജർ ആദ്യമായിട്ടാണ് കേരളത്തിൽ ഒരു ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നത്. അതിന് മുൻപ് ബംഗളൂരുവിലായിരുന്നു. സമർഥനായ ഉദ്യോഗസ്ഥനായിനുന്നു ഇദ്ദേഹം. കേന്ദ്രസിവിൽ സർവീസിലേക്ക് ശ്രമിച്ച് കിട്ടാത്തതിന്റെയും പിതാവിന്റെ അസുഖത്തിന്റെയും പേരിൽ സുവേദി വളരെയധികം നിരാശനായിരുന്നു. അതു കൊണ്ടു തന്നെ തന്റെ സഹപ്രവർത്തകർക്ക് സ്വാതന്ത്ര്യവും നൽകി.
വിജീഷിനെയും പഞ്ചമിയെയുമാണ് ജോലിയിൽ അധികവും ഏൽപ്പിച്ചത്. ബാങ്കിലെ ഓാേ ജീവനക്കാർക്കും നിശ്ചിത തുക വരെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള അധികാരം(ഓതറൈസേഷൻ) നൽകിയിരുന്നു. വിജീഷ് അടക്കമുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വരെയായിരുന്നു ഓതറൈസേഷൻ പവർ. വിജീഷ് ഫുൾടൈം ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നയാളായിരുന്നു. ഷെയർ ട്രേഡിങായിരുന്നു ഇയാളുടെ ഇഷ്ടവിനോദം. അത് ബാങ്കിൽ എല്ലാവർക്കും അറിയാമായിരുന്നു. ഇയാൾ ഫോണിൽ കുത്തിക്കളിക്കുന്നത് ഷെയർ ട്രേഡിങ് ആണെന്നായിരുന്നു എല്ലാവരും കരുതിയത്. അതേ സമയം, ഓൺലൈൻ റമ്മി കളിയായിരുന്നു നടത്തിയത്. അതിനായി പണം കണ്ടെത്തിയത് ബാങ്കിന്റെ അക്കൗണ്ടുകളിൽ നിന്നും.
മോട്ടോർ ആക്സിഡന്റ് ക്ലെയിമിൽ വരുന്ന പണമാണ് തട്ടിയെടുത്തതിൽ ഏറെയും. ഇങ്ങനെ ലഭിക്കുന്ന പണം കോടതി ഉത്തരവ് പ്രകാരം ഒരു നിശ്ചിത കാലയളവിൽ ഒരു പ്രത്യേക അക്കൗണ്ടുണ്ടാക്കി അതിൽ നിക്ഷേപിക്കുകയാണ് പതിവ്. കോടതി പറഞ്ഞ കാലാവധി കഴിയുമ്പോഴാകും അത് അവകാശികൾക്ക് മാറ്റിക്കൊടുക്കുക. ഇതിൽ നിന്ന് പണം വക മാറ്റിയാൽ പെട്ടെന്ന് അക്കൗണ്ട് ഉടമകൾക്ക് മനസിലാകില്ല. ഉപഭോക്തൃ സൗഹൃദ അക്കൗണ്ടല്ല ഇതെന്നത് തന്നെ കാരണം.
ഇനി ഇതിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം വകമാറ്റുന്നതും എളുപ്പമാണ്. ആരുടെ പേരിലാണ് അക്കൗണ്ട് ആ പേര് തന്നെ വക മാറ്റുന്ന അക്കൗണ്ടിനും നൽകിയാൽ മാത്രം മതിയാകും. നെഫ്റ്റ് ട്രാൻസാക്ഷൻ നടക്കുമ്പോൾ അക്കൗണ്ട് നമ്പരും ഐഎഫ്എസ് കോഡും ടാലിയാകുന്നോ എന്നു മാത്രമേ ബാങ്കുകൾ വേരിഫൈ ചെയ്യാറുള്ളു. വിജീഷ് വ്യാജമായി സൃഷ്ടിച്ച അക്കൗണ്ടിലേക്ക് പണം വക മാറ്റുകയും അതിന് വക മാറ്റിയ അക്കൗണ്ട് ഹോൾഡറുടെ പേര് കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതു കാരണം പണം വക മാറ്റിയിരിക്കുന്നത് അവകാശിയുടെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കാണ് എന്ന് തോന്നും.
കാലാവധി കഴിഞ്ഞതും ആൾക്കാർ നോക്കാത്തതുമായ അക്കൗണ്ടിൽ നിന്നാണ് കുറച്ചു പണം വകമാറ്റിയത്. ഫിംഗർ പ്രിന്റ് ആക്ടീവായി കിടക്കുന്ന് സിസ്റ്റത്തിൽ മറ്റു ജീവനക്കാരുടെ പാസ്വേർഡ് അടിച്ചു കയറിയാണ് തട്ടിപ്പ് നടത്തിയത്. രാവിലെ ജീവനക്കാർ വന്നാൽ ഫിംഗർ പ്രിന്റ് അടിച്ച് സിസ്റ്റം ഓണാക്കിയിടും ഓതറൈസേഷനും മറ്റുമായി ജീവനക്കാർക്ക് പ്രത്യേകം പാസ്വേർഡ് നൽകിയിട്ടുണ്ട്. അത് എല്ലാവർക്കും പരസ്പരം അറിയുകയും ചെയ്യാം. ഈ ആനുകൂല്യം ഉപയോഗിച്ച് വിജീഷ് ആവോളം പണം തട്ടിയെടുത്തു. നല്ല വരുമാനമുള്ള സിൻഡിക്കേറ്റ് ബാങ്ക് ശാഖയായിരുന്നു പത്തനംതിട്ടയിലേത്. ഇവിടെ തന്നെയുള്ള മാനേജർ ജോലി ചെയ്തിരുന്ന സമയത്ത് നിക്ഷേപവും വായ്പയും നല്ല തോതിൽ ഉണ്ടായിരുന്നു.
ജീവനക്കാരുടെ കുറവ് തട്ടിപ്പിന് ഏറ്റവും പ്രധാന കാരണമായി. ഒരു ദിവസം ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാർക്ക് തങ്ങളുടെ സിസ്റ്റം വിവരങ്ങൾ പങ്കു വയ്ക്കേണ്ടിയും വന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍