വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശിവശങ്കർ സ്വപ്ന ഉൾപ്പെടെയുള്ള ഇഷ്ടക്കാർക്ക് ലാവണം ഒരുക്കാൻ ഉപയോഗിച്ചിരുന്ന കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്രക്ചർ ലിമിറ്റഡിലെ നിയമനങ്ങളിൽ ഭൂരിഭാഗവും നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെ വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ തിരുകി കയറ്റിയതാണന്ന് പരാതിയും ആക്ഷേപങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കെ എസ് ഐ ടി എല്ലിൽ എം ഡി കഴിഞ്ഞാൽ അടുത്ത ചുമതല വഹിക്കുന്ന കമ്പിനി സെക്രട്ടറിയുടെ യോഗ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ശിവശങ്കറിന്റെ നാട്ടുകാരി എന്ന ലേബലിലാണ് ഇവർക്ക് ഇവിടെ ജോലി ലഭിച്ചതെന്നാണ് പ്രധാന ആക്ഷേപം.
മുൻപ് ഉണ്ടായിരുന്ന കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക്വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോസ്റ്റിലേക്ക് വേണ്ട മിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്.
കൂടാതെ കമ്പനി സെക്രട്ടറികോഴ്സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിയെ ചട്ടങ്ങളിൽ ഇളവു വരുത്തി നിയമിച്ചത്. കമ്പിനി സെക്രട്ടറിക്ക് ഫിനാൻസിൽ യോഗ്യതയും പ്രവൃത്തി പരിചയവും വേണമെന്ന നിബന്ധന ഒഴിവാക്കാനാണ് തസ്തികയിൽ പോലും മാറ്റം കൊണ്ടു വന്നത്. മാത്രമല്ല നിലവിലെ കമ്പിനി സെക്രട്ടറി ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാർ നിബന്ധന പ്രകാരമുള്ള പ്രവൃത്തി പരിചയം പോലും ഇല്ലാതിരുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ നിയമ ബിരുദവും എം ബി എ യും അടക്കം ഉണ്ടായിരുന്ന മുൻ കമ്പിനി സെക്രട്ടറി ഇരുന്ന സ്ഥാനത്താണ് സ്വാധീനത്തിന്റെ പിൻബലത്തിൽ നിയമനം കിട്ടി ആക്ഷേപം നേരിടുന്ന പുതിയ കമ്പിനി സെക്രട്ടറി എത്തിയിരിക്കുന്നത്.
കൂടാതെ ഇവർക്ക് ഉൾപ്പെടെ 16 ഉന്നത തസ്തികകളിൽ സ്ഥിര നിയമനം നല്കാൻ കെ എസ് ഐ ടി എല്ലിൽ നടപടി തുടങ്ങിയപ്പോഴാണ് വിജിലൻസിന്റെ അന്വേഷണവും വന്നെത്തിയിരിക്കുന്നത്.സ്വപ്നാസുരേഷിന്റെ നിയമനം ഉൾപ്പെടെ വഴിവിട്ട് ചെയ്തു കൊടുത്തകാര്യങ്ങൾക്കുള്ള പ്രത്യൂപകരമായി ആണ് ഈ സ്ഥിരനിയമനത്തിനുള്ള തസ്തികസൃഷ്ടിച്ചുനൽകിയത് എന്ന ആക്ഷേപം നേരത്തെ തന്നെഉയർന്നിരുന്നു. അയ്യായിരം കോടിയോളം രൂപയുടെ മരാമത്ത് ജോലികൾ അടക്കം ചെയ്യുന്ന 100 കണക്കിന്ഉദ്യോഗസ്ഥർ ഉള്ള ഒരുസർക്കാർസ്ഥാപനത്തിലെ കമ്പിനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ യോഗ്യത കണ്ട് മറ്റ ഉദ്യോഗസ്ഥർ അമ്പരന്നു ഇരിക്കുകയാണ്. കമ്പിനി സെക്രട്ടറിമാരുടെ അസോസിയേഷനിലും ഈ വിഷയം ചർച്ചക്കും മുറുമുറുപ്പിനും വഴിവെച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ സർക്കാർസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ഈ തസ്തികയിലേക്ക് 20മുതൽ 25 വർഷത്തിലേറെ പ്രവർത്തിപരിചയവും എം ബി എ യും അനുബന്ധവിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ യോഗ്യതയുള്ള ഉദ്യോഗസ്ഥർ കെ എസ് ഐ ടി എല്ലിലും ഐ ടി വകുപ്പിന് കീഴിലുമുള്ള സ്ഥാപനങ്ങളിലും ഉണ്ടെന്നിരിക്കെയാണ് മുൻ ഐടി സെക്രട്ടറിയുടെ താൽപര്യത്തിൽ ഈ നിയമന തട്ടിപ്പ നടന്നിരിക്കുന്നത്. കൂടാതെ നിലവിലെ കമ്പിനി സെക്രട്ടറിയുടെ ജോലികൾ ചെയ്യുന്നത് ഇവർ തന്നെ കരാർ വ്യവസ്ഥയിൽ നിയമിച്ച അസിസ്റ്റന്റ് കമ്പിനി സെക്രട്ടറിയാണന്നും ആക്ഷേപം ഉണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ലാന്റ് മാനേജരുടെ യോഗ്യതയും സംശയത്തിന്റെ നിഴലിലാണ്. കമ്പിനിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലും രജിസ്ട്രേഷനും അടക്കം നിർണായക ജോലികൾ സൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ട തസ്തികയിൽ മുൻപ് എല്ലാകാര്യവും ചെയ്തിരുന്നത് ഡെപ്യൂട്ടികളക്ടർറാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ ആയിരുന്നു.കൂടാതെ നിയമ ബിരുദം ഇവർക്ക് നിർബന്ധവുമായിരുന്നു. എന്നാൽ നിലവിലെ ലാന്റ് മാനേജരെ നിയമിക്കാൻ കഴിഞ്ഞ സർക്കാർ അടിസ്ഥാന യോഗ്യതയിൽ പോലും ഇളവു വരുത്തി. അന്നത്തെ വ്യവസായ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഇടപെടലിലാണ് ഈ തസ്തികയിൽ യോഗ്യത പോലും നോക്കാതെ ലാൻഡ് മാനേജരെ നിയമിച്ചത്.
നിലവിലെ ലാൻഡ് മാനേജർക്ക് ഐ എ എസ്- ഐ പി എസ് തലപ്പത്ത് വലിയ സൗഹൃദങ്ങൾ ഉണ്ടെന്നാണ് കെ എസ് ഐ ടി എല്ലിലെ സംസാരം. അതു കൊണ്ട് തന്നെ വിജിലൻസ് അന്വേഷണം ഇവരുടെ നിയമനത്തെ ബാധിക്കില്ലന്ന സംസാരവും ഉണ്ട്. ശിവശങ്കർ ഇടപെട്ടതും നടത്തിയതുമായ നിയമനങ്ങളെ കുറിച്ചാണ് വിജിലൻസിന് ലഭിച്ച പരാതിയിലുള്ളത്. ഇതുപോലെ തന്നെ ഡെപ്യൂട്ടി മാനേജർ ഫിനാൻസ് എന്ന ഒരു സ്ഥിരം തസ്തിക( Rs. 87,000/) രൂപശമ്പളമായി നിശ്ചയിച്ഛ് സൃഷ്ടിച്ചിട്ടുണ്ട്. ഈ തസ്തിക സൃഷടിച്ചതും ശിവശങ്കറിന്റെ അടുപ്പക്കാരനായ എം ഡി യുടെ ഇഷ്ടക്കാരന് വേണ്ടിയാണെന്നാണ് ആക്ഷേപം.
നിലവിൽ കെ എസ് ഐ ടി എല്ലിൽ എക്സിക്യൂട്ടിവ് ഫിനാൻസ് ആയി താൽക്കാലിക പോസ്റ്റിൽ ജോലിചെയ്യുന്ന യുവാവിന് വേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തികയെന്നാണ് വിവരം. നിലവിലെ കെ എസ് ഐ ടി എൽ എം ഡി സ്റ്റാർട്ട് അപ്പ്മിഷനിൽ സിഇഒ ആയി ഇരിക്കെ അവിടെപിൻവാതിൽ വഴി അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ആയി നിയമിച്ച ശേഷം നിലവിലെ എം ഡി സ്റ്റാർട്ട് അപ്പ് മിഷനിൽ നിന്നും കെ എസ് ഐ ടി എല്ലിൽ ചുമതലയേറ്റ് ആഴ്ചകൾക്കകം തന്നെ 50000 രൂപ ശമ്പളത്തിൽ അന്നത്ത ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ അറിവോടെ ഈ യുവാവിനെ എക്സിക്യൂട്ടീവ് ഫിനാൻസ് ആയി നിയമിക്കുകയായിരുന്നു.
മുൻപ് ജോാലിചെയ്തിരുന്ന സ്ഥാപനങ്ങളിൽ എല്ലാം തന്നെ സാമ്പത്തിക തിരിമറികൾക്ക് അന്വേഷണം നേരിട്ടവ്യക്തിയാണ് ഇദ്ദേഹമെന്നും ആക്ഷേപം ഉണ്ട്. ഇവിടെയും ഇദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. ഈ യുവാവിന്റെയും യോഗ്യതക്കനുസരിച്ചാണ് ഡെപ്യൂട്ടി മാനേജർ ഫിനാൻസ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികയ്ക്ക വേണ്ട മിനിമം യോഗ്യത സി എ യാണ്. എന്നാൽ വെറു ബികോം യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് ഈ യുവാവിന് സ്ഥിര നിയമനം നല്കാൻ കരുക്കൾ നീക്കിയത്. എന്തായലും വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇവിടെത്തെ ഉന്നത തസ്തികളിലെ സ്ഥിര നിയമനം സംബന്ധിച്ച ഫയൽ നീക്കം താല്‍ക്കാലികമായി നിർത്തി വെച്ചിരിക്കയാണ്.
കമ്പിനി നിയോഗിച്ച സബ് കമ്മിറ്റി യുടെ നിയമന ശുപാർശയും മൂടി വെച്ച് വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരാനാണ് കെ എസ് ഐ ടി എല്ലിന്റെ ശ്രമം. കെ ഫോൺ അടക്കമുള്ള വമ്പൻ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പിനിയിലെ നിയമന തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചുണ്ട് . നിയമനങ്ങളിലെ ശിവശങ്കർ ബന്ധവും സ്വപ്നക്ക് ഇവിടെ ലക്ഷങ്ങൾ പ്രതിമാസ ശമ്പളത്തിൽ ജോലി ലഭിച്ചതും മുൻ നിർത്തിയാണ് മറ്റു തസ്തികകളിലെ നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍