വിദ്യാ വിജയന് കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ആർ പീയൂഷ്
കൊച്ചി: മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുത്ത വിദ്യാ വിജയന് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ അനധികൃതമായി ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി അഡ്മിഷൻ നേടിക്കൊടുത്തത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഇരുവരും. അടുത്തിടെ നടന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സ്പീക്കറുമായിരുന്നു വിദ്യാ വിജയൻ.
വിദ്യാ വിജയൻ നിലവിൽ കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം ഗവേഷക വിദ്യാർത്ഥിയാണ്. ഇവിടെ പ്രവേശനം ലഭിക്കാനായി ആർഷോയുടെ ഇടപെടലുണ്ടായി. 2019-ൽ കാലടി സംസ്കൃത സർവകലാശാലയിൽ നടന്ന പി.എച്ച്.ഡി എൻട്രൻസ് പരീക്ഷയിൽ വിദ്യയ്ക്കായിരുന്നു ഒന്നാം റാങ്ക്. എന്നാൽ പി.എച്ച്.ഡി അഡ്മിഷന് എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിക്കില്ല. റിസർച്ച് കമ്മിറ്റിക്ക് മുൻപിൽ പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള അവസരമാണ് എൻട്രൻസ് പരീക്ഷയിലൂടെ ലഭിക്കുന്നത്. ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ 50% മാർക്കും എസ്.സി-എസ്ടി കുട്ടികൾ 45% മാർക്കും വാങ്ങിയാൽ റിസർച്ച് കമ്മിറ്റിക്ക് മുൻപാകെ പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള യോഗ്യതയാകും. നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ റിസർച്ച് പ്രൊപ്പോസൽ ഡിപ്പാർട്ട്മെന്റിൽ സമർപ്പിക്കണം. തുടർന്ന് റിസർച്ച് കമ്മിറ്റി ചേരുന്ന ദിവസം ഈ പ്രൊപ്പോസൽ അവതരിപ്പിക്കണം. റിസർച്ച് കമ്മിറ്റി പ്രൊപ്പോസൽ അംഗീകരിച്ചാൽ വിദ്യാർത്ഥിക്ക് പി.എച്ച്.ഡി അഡ്മിഷൻ ലഭിക്കും. ഇതാണ് പാലിച്ചു വരുന്ന രീതി.
സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഡിപ്പാർട്ടുമെന്റിലെ വിവിധ സെന്ററുകളിലെ അദ്ധ്യാപകരും പുറമെയുള്ള ഡിപ്പാർട്ട്മെന്റിലെ രണ്ട് അദ്ധ്യാപകരും ചേർന്ന ഒരു ഔദ്യോഗിക ബോഡിയാണ് റിസർച്ച് കമ്മിറ്റി. പി.എച്ച്.ഡി പ്രവേശനത്തിലെ അന്തിമ തീരുമാനം എടുക്കുന്നത് ഈ ബോഡിയാണ്. 2019 -ൽ മലയാള വിഭാഗത്തിൽ പി.എച്ച്.ഡിക്കായി 10 സീറ്റാണ് നോട്ടിഫൈ ചെയ്തത്. പ്രവേശന പരീക്ഷയും പ്രൊപ്പോസൽ അവതരണവും കഴിഞ്ഞ് 10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സൂപ്പർ ന്യൂമററിയായി 5 പേരെ കൂടി എടുക്കാൻ റിസർച്ച് കമ്മിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഉള്ള 3 വിദ്യാർത്ഥികളെയും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഇല്ലാത്ത 2 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി. അങ്ങനെ നോട്ടിഫൈ ചെയ്ത 10 സീറ്റിന് പുറമെ 5 പേരെക്കൂടി ഉൾപ്പെടുത്തി സർവകലാശാലയ്ക്ക് ലിസ്റ്റ് കൈമാറി. എന്നാൽ ഈ ലിസ്റ്റ് സർവകലാശാല അംഗീകരിച്ചില്ല. സർവകലാശാല ഡിപ്പാർട്ട്മെന്റിനോട് അനധികൃതമായി ഉൾപ്പെടുത്തിയ സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടു.
നോട്ടിഫൈ ചെയ്ത സീറ്റുകൾക് പുറമെ നല്ല പ്രൊപ്പോസലുകൾ വന്നാൽ ആ വിദ്യാർത്ഥിക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പ് ഉണ്ടെങ്കിൽ ആ വിദ്യാർത്ഥിയെ സൂപ്പർ ന്യൂമററിയായി ഒഴിവുള്ള അദ്ധ്യാപകന് എടുക്കാം. സർവ്വകലാശാലയ്ക്ക് ഡിപ്പാർട്ട്മെന്റ് ഇത്തരത്തിലാണ് മറുപടി നൽകിയത്. എന്നാൽ സർവകലാശാല ഈ മറുപടി അംഗീകരിച്ചില്ല പകരം ആദ്യം തിരഞ്ഞെടുത്ത 10 പേർക്കും പിന്നീട് സൂപ്പർ ന്യൂമററിയായി എടുത്ത 3 പേർക്കും അഡ്മിഷൻ കൊടുക്കാൻ സർവകലാശാല പറഞ്ഞു. ഇതോടെ വിദ്യാവിജയൻ കോടതിയെ സമീപിച്ചു. കോടതി വിദ്യാവിജയന് കഴിയുമെങ്കിൽ അഡ്മിഷൻ കൊടുക്കണമെന്നും വിധിച്ചു. ഈ കോടതി വിധിയുമായി എത്തിയപ്പോൾ സെക്ഷൻ ഓഫീസർ നിയമപരമായ തടസ്സങ്ങൾ സൂചിപ്പിച്ച് മടക്കി അയച്ചു. ശേഷം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും അന്നത്തെ ജില്ലാ നേതാവുമായിരുന്ന പി.എംആർഷോയും അന്നത്തെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ സി.എസ് ന്റെയും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസിലറിന് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകി. വിദ്യക്ക് നേരത്തെ അഡ്മിഷൻ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ സെക്ഷൻ ഒഫീസർ ലീവ് ആയ ദിവസം നോക്കിയാണ് അനധികൃതമായി അഡ്മിഷൻ നൽകിയത്.
5 വിദ്യാർത്ഥികളെ എടുക്കുമ്പോൾ ഒരു എസ്.സി-എസ്.ടി വിദ്യാർത്ഥിയെ നിർബന്ധമായും എടുക്കണം എന്നാണ് നിയമം. ആദ്യത്തെ 10 വിദ്യാർത്ഥികളെ എടുത്തപ്പോൾ 2 പേർ എസ്.സി വിദ്യാർത്ഥികളുണ്ടായിരുന്നു. എന്നാൽ അവസാന 5-ൽ എസ്.സി-എസ്.ടി വിദ്യാർത്ഥികൾ ഇല്ല. എസ്.സി.-എസ്.ടി വിദ്യാർത്ഥിയെ എടുത്താൽ പതിനഞ്ചാം റാങ്ക് കാരിയായ വിദ്യ വീണ്ടും പുറത്ത് പോകും എന്നതിനാലാണ് ഈ ക്രമക്കേട് നടത്തിയത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ആർഷോ തന്നെയായിരുന്നു എന്നാണ് ആരോപണം. ഇത്തരത്തിൽ പാർട്ടി സംവിധാനം ഉപയോഗിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാ വിജയനെ ഗവേഷക വിദ്യാർത്ഥിയാക്കിയ സംഭവത്തിൽ ഇപ്പോൾ പാർട്ടിയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർത്ഥിനി വിദ്യ, എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. എന്നാൽ, 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം വേണ്ടി വന്നിട്ടില്ല. സർട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യാജമാണ്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. ഇത്തവണ വൈപ്പിനിലെ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അദ്ധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജരേഖ ഹാജരാക്കിയില്ല. ഇതിനുശേഷമാണ് അട്ടപ്പാടി ഗവ. കോളേജിൽ അഭിമുഖത്തിന് ചെല്ലുന്നത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അദ്ധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
മഹാരാജാസിൽനിന്ന് 2018-ൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ കാലടി സർവകലാശാലയിൽ എം.ഫിൽ ചെയ്തിരുന്നു. അതേ വർഷം തന്നെയാണ് മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നാണ് സൂചന.
ആരോപണവുമായി കെഎസ് യു
കാലടി സംസ്കൃത സർവകലാശാലയിൽ എസ്. എഫ്. ഐ വനിതാനേതാവ് പി. എച്ച്.ഡി പ്രവേശനം നേടിയത് അനധികൃത മാർഗങ്ങളിലൂടെയാണെന്ന് കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂർ ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മറ്റെല്ലാ നിയമനങ്ങൾ പോലെ ഇതും അടിമുടി ക്രമക്കേടുകൾ നിറഞ്ഞതാണ്. പയ്യന്നൂർ കോളേജ് യൂനിയൻ മുൻ ഭാരവാഹിയായിരുന്ന എസ്. എഫ്. ഐ വനിതാ നേതാവ് വിദ്യയാണ് വളഞ്ഞ വഴിയിലൂടെ 2019-ൽ യോഗ്യതകൾ മറികടന്നുകൊണ്ടു അനധികൃത നിയമനം നേടിയത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവാണ് യോഗ്യതയില്ലാത്ത വിദ്യയ്ക്കായി ഇടപെട്ടത്.
വൈസ് ചാൻസലർ അടക്കമുള്ളവരെ ഇതിനായി സി.പി. എം നേതാക്കൾ സ്വാധീനിച്ചു. സംവരണവും യോഗ്യതാ മാനദണ്ഡങ്ങളും അട്ടിമറിച്ചു കൊണ്ടാണ് വിദ്യയ്ക്ക് കാലടി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല .വിദ്യയ്ക്കായി അഞ്ചു പേരെക്കൂടി അധികമായി ഉൾപ്പെടുത്തുകയായിരുന്നു. നഗ്നമായക്രമക്കേടാണ് ഇതുസംബന്ധിച്ചു നടന്നത്. ഇതിന്റെ എല്ലാരേഖകളും കൈവശമുണ്ട്.
വിദ്യയുടെ പി. എച്ച്. ഡി പ്രവേശനത്തിനെതിരെ കെ. എസ്.യു നിയമനടപടി സ്വീകരിക്കുമെന്നും ഷമ്മാസ് പറഞ്ഞു. എസ്. എഫ്. ഐയുടെ സംസ്ഥാനസെക്രട്ടറി പി. എം ആർഷയോയും വിദ്യയ്ക്കായി ഇടപെട്ടിട്ടുണ്ട്. ഇവർ തമ്മിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഷമ്മാസ് പറഞ്ഞു. മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പങ്ക് ഇതിനകം വ്യക്തമായതാണ്. കാലടി സർവകലാശാലയിലേക്ക് വ്യാജരേഖ ചമയ്ക്കുന്നതിനായി വിദ്യയെ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി സഹായിച്ചിട്ടുണ്ട്. മന്ത്രി പി.രാജീവിന്റെ അറിവോടെയാണ് ഈക്കാര്യം നടന്നതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്