വിദ്യാ വിജയന് കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ആർ പീയൂഷ്
കൊച്ചി: മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുത്ത വിദ്യാ വിജയന് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ അനധികൃതമായി ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി അഡ്മിഷൻ നേടിക്കൊടുത്തത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഇരുവരും. അടുത്തിടെ നടന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സ്പീക്കറുമായിരുന്നു വിദ്യാ വിജയൻ.
വിദ്യാ വിജയൻ നിലവിൽ കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം ഗവേഷക വിദ്യാർത്ഥിയാണ്. ഇവിടെ പ്രവേശനം ലഭിക്കാനായി ആർഷോയുടെ ഇടപെടലുണ്ടായി. 2019-ൽ കാലടി സംസ്കൃത സർവകലാശാലയിൽ നടന്ന പി.എച്ച്.ഡി എൻട്രൻസ് പരീക്ഷയിൽ വിദ്യയ്ക്കായിരുന്നു ഒന്നാം റാങ്ക്. എന്നാൽ പി.എച്ച്.ഡി അഡ്മിഷന് എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിക്കില്ല. റിസർച്ച് കമ്മിറ്റിക്ക് മുൻപിൽ പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള അവസരമാണ് എൻട്രൻസ് പരീക്ഷയിലൂടെ ലഭിക്കുന്നത്. ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ 50% മാർക്കും എസ്.സി-എസ്ടി കുട്ടികൾ 45% മാർക്കും വാങ്ങിയാൽ റിസർച്ച് കമ്മിറ്റിക്ക് മുൻപാകെ പ്രൊപ്പോസൽ അവതരിപ്പിക്കാനുള്ള യോഗ്യതയാകും. നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ റിസർച്ച് പ്രൊപ്പോസൽ ഡിപ്പാർട്ട്മെന്റിൽ സമർപ്പിക്കണം. തുടർന്ന് റിസർച്ച് കമ്മിറ്റി ചേരുന്ന ദിവസം ഈ പ്രൊപ്പോസൽ അവതരിപ്പിക്കണം. റിസർച്ച് കമ്മിറ്റി പ്രൊപ്പോസൽ അംഗീകരിച്ചാൽ വിദ്യാർത്ഥിക്ക് പി.എച്ച്.ഡി അഡ്മിഷൻ ലഭിക്കും. ഇതാണ് പാലിച്ചു വരുന്ന രീതി.
സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഡിപ്പാർട്ടുമെന്റിലെ വിവിധ സെന്ററുകളിലെ അദ്ധ്യാപകരും പുറമെയുള്ള ഡിപ്പാർട്ട്മെന്റിലെ രണ്ട് അദ്ധ്യാപകരും ചേർന്ന ഒരു ഔദ്യോഗിക ബോഡിയാണ് റിസർച്ച് കമ്മിറ്റി. പി.എച്ച്.ഡി പ്രവേശനത്തിലെ അന്തിമ തീരുമാനം എടുക്കുന്നത് ഈ ബോഡിയാണ്. 2019 -ൽ മലയാള വിഭാഗത്തിൽ പി.എച്ച്.ഡിക്കായി 10 സീറ്റാണ് നോട്ടിഫൈ ചെയ്തത്. പ്രവേശന പരീക്ഷയും പ്രൊപ്പോസൽ അവതരണവും കഴിഞ്ഞ് 10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സൂപ്പർ ന്യൂമററിയായി 5 പേരെ കൂടി എടുക്കാൻ റിസർച്ച് കമ്മിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഉള്ള 3 വിദ്യാർത്ഥികളെയും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ഇല്ലാത്ത 2 വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി. അങ്ങനെ നോട്ടിഫൈ ചെയ്ത 10 സീറ്റിന് പുറമെ 5 പേരെക്കൂടി ഉൾപ്പെടുത്തി സർവകലാശാലയ്ക്ക് ലിസ്റ്റ് കൈമാറി. എന്നാൽ ഈ ലിസ്റ്റ് സർവകലാശാല അംഗീകരിച്ചില്ല. സർവകലാശാല ഡിപ്പാർട്ട്മെന്റിനോട് അനധികൃതമായി ഉൾപ്പെടുത്തിയ സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടു.
നോട്ടിഫൈ ചെയ്ത സീറ്റുകൾക് പുറമെ നല്ല പ്രൊപ്പോസലുകൾ വന്നാൽ ആ വിദ്യാർത്ഥിക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് സ്കോളർഷിപ്പ് ഉണ്ടെങ്കിൽ ആ വിദ്യാർത്ഥിയെ സൂപ്പർ ന്യൂമററിയായി ഒഴിവുള്ള അദ്ധ്യാപകന് എടുക്കാം. സർവ്വകലാശാലയ്ക്ക് ഡിപ്പാർട്ട്മെന്റ് ഇത്തരത്തിലാണ് മറുപടി നൽകിയത്. എന്നാൽ സർവകലാശാല ഈ മറുപടി അംഗീകരിച്ചില്ല പകരം ആദ്യം തിരഞ്ഞെടുത്ത 10 പേർക്കും പിന്നീട് സൂപ്പർ ന്യൂമററിയായി എടുത്ത 3 പേർക്കും അഡ്മിഷൻ കൊടുക്കാൻ സർവകലാശാല പറഞ്ഞു. ഇതോടെ വിദ്യാവിജയൻ കോടതിയെ സമീപിച്ചു. കോടതി വിദ്യാവിജയന് കഴിയുമെങ്കിൽ അഡ്മിഷൻ കൊടുക്കണമെന്നും വിധിച്ചു. ഈ കോടതി വിധിയുമായി എത്തിയപ്പോൾ സെക്ഷൻ ഓഫീസർ നിയമപരമായ തടസ്സങ്ങൾ സൂചിപ്പിച്ച് മടക്കി അയച്ചു. ശേഷം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും അന്നത്തെ ജില്ലാ നേതാവുമായിരുന്ന പി.എംആർഷോയും അന്നത്തെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ സി.എസ് ന്റെയും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസിലറിന് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകി. വിദ്യക്ക് നേരത്തെ അഡ്മിഷൻ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ സെക്ഷൻ ഒഫീസർ ലീവ് ആയ ദിവസം നോക്കിയാണ് അനധികൃതമായി അഡ്മിഷൻ നൽകിയത്.
5 വിദ്യാർത്ഥികളെ എടുക്കുമ്പോൾ ഒരു എസ്.സി-എസ്.ടി വിദ്യാർത്ഥിയെ നിർബന്ധമായും എടുക്കണം എന്നാണ് നിയമം. ആദ്യത്തെ 10 വിദ്യാർത്ഥികളെ എടുത്തപ്പോൾ 2 പേർ എസ്.സി വിദ്യാർത്ഥികളുണ്ടായിരുന്നു. എന്നാൽ അവസാന 5-ൽ എസ്.സി-എസ്.ടി വിദ്യാർത്ഥികൾ ഇല്ല. എസ്.സി.-എസ്.ടി വിദ്യാർത്ഥിയെ എടുത്താൽ പതിനഞ്ചാം റാങ്ക് കാരിയായ വിദ്യ വീണ്ടും പുറത്ത് പോകും എന്നതിനാലാണ് ഈ ക്രമക്കേട് നടത്തിയത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ആർഷോ തന്നെയായിരുന്നു എന്നാണ് ആരോപണം. ഇത്തരത്തിൽ പാർട്ടി സംവിധാനം ഉപയോഗിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാ വിജയനെ ഗവേഷക വിദ്യാർത്ഥിയാക്കിയ സംഭവത്തിൽ ഇപ്പോൾ പാർട്ടിയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർത്ഥിനി വിദ്യ, എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. എന്നാൽ, 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം വേണ്ടി വന്നിട്ടില്ല. സർട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യാജമാണ്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. ഇത്തവണ വൈപ്പിനിലെ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അദ്ധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജരേഖ ഹാജരാക്കിയില്ല. ഇതിനുശേഷമാണ് അട്ടപ്പാടി ഗവ. കോളേജിൽ അഭിമുഖത്തിന് ചെല്ലുന്നത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അദ്ധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് വ്യാജരേഖയാണെന്ന് വ്യക്തമായത്.
മഹാരാജാസിൽനിന്ന് 2018-ൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ കാലടി സർവകലാശാലയിൽ എം.ഫിൽ ചെയ്തിരുന്നു. അതേ വർഷം തന്നെയാണ് മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നാണ് സൂചന.
ആരോപണവുമായി കെഎസ് യു
കാലടി സംസ്കൃത സർവകലാശാലയിൽ എസ്. എഫ്. ഐ വനിതാനേതാവ് പി. എച്ച്.ഡി പ്രവേശനം നേടിയത് അനധികൃത മാർഗങ്ങളിലൂടെയാണെന്ന് കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂർ ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മറ്റെല്ലാ നിയമനങ്ങൾ പോലെ ഇതും അടിമുടി ക്രമക്കേടുകൾ നിറഞ്ഞതാണ്. പയ്യന്നൂർ കോളേജ് യൂനിയൻ മുൻ ഭാരവാഹിയായിരുന്ന എസ്. എഫ്. ഐ വനിതാ നേതാവ് വിദ്യയാണ് വളഞ്ഞ വഴിയിലൂടെ 2019-ൽ യോഗ്യതകൾ മറികടന്നുകൊണ്ടു അനധികൃത നിയമനം നേടിയത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവാണ് യോഗ്യതയില്ലാത്ത വിദ്യയ്ക്കായി ഇടപെട്ടത്.
വൈസ് ചാൻസലർ അടക്കമുള്ളവരെ ഇതിനായി സി.പി. എം നേതാക്കൾ സ്വാധീനിച്ചു. സംവരണവും യോഗ്യതാ മാനദണ്ഡങ്ങളും അട്ടിമറിച്ചു കൊണ്ടാണ് വിദ്യയ്ക്ക് കാലടി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല .വിദ്യയ്ക്കായി അഞ്ചു പേരെക്കൂടി അധികമായി ഉൾപ്പെടുത്തുകയായിരുന്നു. നഗ്നമായക്രമക്കേടാണ് ഇതുസംബന്ധിച്ചു നടന്നത്. ഇതിന്റെ എല്ലാരേഖകളും കൈവശമുണ്ട്.
വിദ്യയുടെ പി. എച്ച്. ഡി പ്രവേശനത്തിനെതിരെ കെ. എസ്.യു നിയമനടപടി സ്വീകരിക്കുമെന്നും ഷമ്മാസ് പറഞ്ഞു. എസ്. എഫ്. ഐയുടെ സംസ്ഥാനസെക്രട്ടറി പി. എം ആർഷയോയും വിദ്യയ്ക്കായി ഇടപെട്ടിട്ടുണ്ട്. ഇവർ തമ്മിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഷമ്മാസ് പറഞ്ഞു. മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പങ്ക് ഇതിനകം വ്യക്തമായതാണ്. കാലടി സർവകലാശാലയിലേക്ക് വ്യാജരേഖ ചമയ്ക്കുന്നതിനായി വിദ്യയെ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി സഹായിച്ചിട്ടുണ്ട്. മന്ത്രി പി.രാജീവിന്റെ അറിവോടെയാണ് ഈക്കാര്യം നടന്നതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്