കുട്ടിക്കാലത്ത് അച്ഛൻ മരിച്ചു; രണ്ട് ആങ്ങളമാർക്കുമൊപ്പം തന്റേടിയായി വളർന്ന തേങ്ങാപ്പട്ടണത്തുകാരി; ആണായി പിറക്കേണ്ടവളെന്ന് നാട്ടുകാർ വിളിച്ച റുഖിയ പൂവാറിന്റെ മരുമകളായത് 2003ൽ; ഭർത്താവിന്റെ അവിഹിതം അറിഞ്ഞപ്പോഴും പൊട്ടിത്തെറിച്ചില്ല; ഉപദേശിച്ചത് ഒഴിവാക്കാൻ; ആളില്ലാതുറയിലെ ക്രൂരതയ്ക്ക് പിന്നിൽ മാഹിൻകണ്ണിന്റെ ഭാര്യ

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: ഊരൂട്ടമ്പലം സ്വദേശിനി വിദ്യയേയും രണ്ടര വയസുകാരിയായ മകളെയും 11 വർഷം മുൻപ് തേങ്ങാപ്പട്ടണത്തിനടുത്തെ ആളില്ലാതുറൈയിലെത്തിച്ച് വക വരുത്തിയ സംഭവത്തിൽ ഗൂഢാലോചന കേസിലാണ് മുഖ്യ പ്രതി മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയും കുടുങ്ങിയത്. ഇരുവരും റിമാന്റിലാണ്. ഗൂഢാലോചനയ്ക്കുമപ്പുറം കേസിലുടനീളം റുഖിയയുടെ പങ്ക് വ്യക്തമാണ്. 2011 ആഗസ്റ്റിൽ മാഹിൻ കണ്ണിനെ അന്വേഷിച്ച് വീട്ടിലേയ്ക്ക് വരുമെന്ന് രണ്ടാം ഭാര്യയായ വിദ്യ ഫോണിൽ വിളിച്ചു പറയുമ്പോൾ അവളെ എങ്ങനെയും ഒഴിവാക്കിയെ പറ്റുവെന്ന് മാഹിൻ കണ്ണിനോട് ആവശ്യപ്പെടുന്നത് റുഖിയയാണ്.
എങ്ങനെ ഒഴിവാക്കുമെന്ന് ചോദിച്ച മാഹിൻ കണ്ണിനോട് കൊന്നിട്ട് ആയാലും വേണ്ടില്ല എന്ന് പറഞ്ഞതും റുഖിയ തന്നെ. കൊല്ലാനുള്ള തന്ത്രങ്ങളും പറഞ്ഞു കൊടുത്തത് റുഖിയ തന്നെ. പിന്നീട് റുഖിയ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ബൈക്കിൽ മാഹിൻ കണ്ണ് വിദ്യയേയും കുഞ്ഞിനെയും വിളിക്കാൻ മലയിൻകീഴ് എത്തിയത്. ഈ സമയം വിദ്യയുടെ സഹോദരി ആക്സിഡന്റ്ായി മലയിൻകീഴിലെ വീട്ടിൽ കിടക്കുകയായിരുന്നു. അമ്മ അച്ഛന്റെ ജോലി സ്ഥലമായ ചിറയിൻകീഴിൽ പോയിരിക്കുകയായിരുന്നു. വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വിദ്യയേയും മകൾ ഗൗരിയേയും കൂട്ടി പോയ മാഹിൻ കണ്ണ് ബാലരാമപുരത്ത് എത്തിയപ്പോൾ ബോധപൂർവ്വം തന്നെ വിദ്യയുമായി വഴക്കടിച്ചു.
തുടർന്ന് കളിയിക്കാവിള വഴി ആളില്ലാതുറൈയിലെത്തി. വിജനമായ ആ സ്ഥലത്ത് വിദ്യയെ എത്തിച്ചതും റുഖിയയുടെ ബുദ്ധിയായിരുന്നു. അവിടെ വെച്ചും മാഹിൻ കണ്ണ് ബോധപൂർവ്വം വിദ്യയുമായി വഴക്കടിച്ചു. അതിന് ശേഷമാണ് കടലിലേക്ക് പിടിച്ചു തള്ളിയത്. പാറക്കെട്ടും തിട്ടയും നിറഞ്ഞ സ്ഥലത്ത് ഉയരത്തിൽ നിന്നും താഴേക്ക് തള്ളിയപ്പോൾ തന്നെ വിദ്യയും കുഞ്ഞും നിലയില്ലാ കയത്തിലേക്ക് പോയി. കൊലപാതക സ്ഥലം പോലും തെരെഞ്ഞടുത്തത് റുഖിയയുടെ ബുദ്ധിയായിരുന്നു. റുഖിയ ജനിച്ചു വളർന്ന തേങ്ങാപ്പട്ടണത്തിന് വളരെ അടുത്തുള്ള ആളില്ലാത്തുറൈ പേരു പോലെ തന്നെ വിജനമാണ്.
പകൽ പോലും ആരും പോകാൻ മടിക്കുന്ന സ്ഥലം. കൊലപാതകത്തിന് ശേഷം 2011 ഓഗസ്റ്റ് 21 ലെ ദിനമലർ പത്രത്തിൽ വന്ന അജ്ഞാത മൃതദേഹ വാർത്തയും റുഖിയയെ മാഹിൻ കണ്ണ് കൊണ്ട് കാണിച്ചു. കൊലപാതകം നടക്കുമ്പോൾ റുഖിയ പുവ്വാറിലെ വീട്ടിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കോസ്റ്റൽ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. ഈ വാർത്ത അറിയാൻ ദിനവും നാഗർ കോവിലിൽ പോയി മാഹിൻ കണ്ണ് ദിനമലർ പത്രം വാങ്ങിയിരുന്നു. കൂടാതെ വിദ്യയുടെ മൃതദേഹം കണ്ടെടുത്തപ്പോൾ അത് ഉറപ്പിക്കാനായി ബോഡി കണ്ടെത്തിയ സ്ഥലത്തും മാഹിൻ കണ്ണ് എത്തിയിരുന്നു. ഇതെല്ലാം റുഖിയ പറഞ്ഞിട്ടാണ് ചെയ്തതെന്ന് മാഹിൻ കണ്ണ് പൊലീസിന് മൊഴി നല്കി.
രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുള്ള റുഖിയ കുട്ടിക്കാലത്തെ തന്റേടിയായിരുന്നു. ഒന്നിനെയും പേടിക്കാത്ത പ്രകൃതം. കുട്ടിക്കാലത്തെ ബാപ്പ മരിച്ചു.ഉമ്മയുടെ തണലിൽ ആണ് വളർന്നതെങ്കിലും എന്തിനും പോന്ന സ്വഭാവമായിരുന്നു റുഖിയയുടേത്. ആരുടെ മുന്നിലും കൂസാത്ത പ്രകൃതം, ആരയു പേടിയില്ല അന്നേ കുടംബക്കാർ പറയുമായിരുന്നു ഇവൾ ആണായി ജനിക്കേണ്ടവളാണെന്ന്. 2003ലാണ് റുഖിയയെ മാഹിൻ കണ്ണ് വിവാഹം കഴിക്കുന്നത്. അതോടെ റുഖിയയുടെ സഹോദരങ്ങളും കേരളത്തിലേയ്ക്ക് താമസം മാറ്റി. വിഴിഞ്ഞത്ത് സ്ഥിര താമസമാക്കിയ ഇവരുടെ മൊഴിയും ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
മത്സ്യ കച്ചവടത്തിന് പോകുന്ന സ്ത്രീകളുടെ മീൻ കുട്ടയും മറ്റും കാട്ടാക്കട ചന്തയിൽ എത്തിച്ചിരുന്നത് മൂഹമ്മദ് കണ്ണായിരുന്നു. അങ്ങനെയാണ് വിദ്യയെ കാണുന്നതും പ്രണയമാകുന്നതും. യാഥാർത്ഥ പേരു മറച്ചു വെച്ച് മനുവെന്ന പേരിലാണ് മാഹിൻ കണ്ണ് വിദ്യയ്ക്ക് മുന്നിൽ അവതരിച്ചത്. വിദ്യയുമായുള്ള മാഹിൻ കണ്ണിന്റെ ബന്ധം അറിഞ്ഞപ്പോൾ സാധാരണ സ്ത്രീകളെ പോലെ റുഖിയ പൊട്ടിത്തെറിച്ചില്ല. പകരം വിദ്യയെ ഒഴിവാക്കാനാണ് ഭർത്താവിനോട് നിർദ്ദേശിച്ചത്. അതിനായി സൂത്രപ്പണികളും ഭർത്താവിന് പറഞ്ഞു കൊടുത്തിരുന്നു. വിദ്യയുമായുള്ള ബന്ധം ഇവരുടെ ദാമ്പത്യത്തിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. കാരണം പലതും നിശ്ചയിച്ചുറപ്പിച്ചു തന്നെയാണ് റുഖിയ മുന്നോട്ടു പോയത്.
ഇപ്പോൾ റിമാന്റിലുള്ള മാഹിൻ കണ്ണിനെയും റുഖിയയേയും തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അതിന് ശേഷം ആളില്ലാതുറൈ അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കും. വിദ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിൻകണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതിനാൽ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്.
2011 ഓഗസ്റ്റ് 22 ന് മാഹിൻകണ്ണ് വിദ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും വിവരമുണ്ട്. വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി നാലാം ദിവസം രാത്രിയാണ് മാഹിൻകണ്ണിന്റെ ഫോണിൽ നിന്ന് വിദ്യയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത്. വിദ്യയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞതുകൊണ്ട് ഇരുവരും പോയില്ല. അന്നേ ദിവസത്തെ മാഹിൻകണ്ണിന്റെ ഫോൺവിളി വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. വിദ്യയുടെ അമ്മ പറയുന്ന ദിവസം 10 മിനുട്ട് മാഹിൻകണ്ണ് വിദ്യയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ച് സംസാരിച്ചതായി ഫോൺ രേഖകളിലുമുണ്ട്.
രാധയും ജയചന്ദ്രനും മകളെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് മാറനെല്ലൂർ പൊലീസിലും പൂവാർ പൊലീസിലും പരാതി നൽകിയ ദിവസമായിരുന്നു മാഹിൻകണ്ണിന്റെ ഈ നീക്കം. കേസിൽ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. അന്നത്തെ എസ് ഐ ബിനു, സി ഐ , ഡി വൈ എസ് പി എന്നിവർക്കും വീഴ്ച പറ്റി. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി.
വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14 ന് വിദ്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒന്നര വർഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ഓഗസ്റ്റ് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും കണ്ടില്ല. വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂർ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
പൂവാറിൽ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിൻ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിൻ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.'വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂർ പൊലീസ് അൺനോൺ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു.മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം വാർത്തയായതോടെയാണ് ഡി വൈ എസ് പി കെ ജെ ജോൺസൺന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും മാഹീൻ കണ്ണിന അറസ്റ്റ് ചെയ്തതും.
- TODAY
- LAST WEEK
- LAST MONTH
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിൽ താമസിച്ചതെന്നു ചിന്ത; ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമെന്നും ആക്ഷേപം; രണ്ടു വർഷം ചിന്ത റിസോർട്ടിൽ തങ്ങിയോ? യുവജന കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പുതിയ ആരോപണം എത്തുമ്പോൾ
- ലളിത ജീവിതം.... ഉയർന്ന ചിന്ത; അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചെലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്! പരിഹാസവുമായി അഡ്വ ജയശങ്കർ; ഇഡിയെ സമീപിച്ച് യൂത്ത് കോൺഗ്രസും; ചിന്തയിൽ വിവാദം തുടരുമ്പോൾ
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- എൻ.ഡി.ആർ.എഫ് പ്രവർത്തകരും ഡ്രില്ലിങ് മെഷീനും മരുന്നുകളുമായി വ്യോമസേനയുടെ സി - 17 എയർക്രാഫ്റ്റ് തുർക്കിയിൽ ലാൻഡ് ചെയ്തു; പറന്നുയരാൻ തയ്യാറായി അടുത്ത വിമാനവും; 'ഹിന്ദിയിലും തുർക്കിയിലും 'ദോസ്ത്' എന്നത് പൊതുവാക്ക്'; ഭൂകമ്പ സഹായത്തിന് ഇന്ത്യക്ക് നന്ദി അറിയിച്ച് തുർക്കി
- ആ സംഭവത്തിനു ശേഷം സ്കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം
- പിരിയുന്നത് ഓർക്കാനേ വയ്യ; ഒരു പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ: സഹോദരിമാരിൽ ഒരാൾ ഗർഭിണിയായതോടെ ആഘോഷമാക്കി കുടുംബം
- ചീട്ടുകൊട്ടാരം പോലെ വൻ കെട്ടിടങ്ങൾ നിലം പൊത്തി; തകർന്ന കെട്ടിടങ്ങൾ അഗ്നിക്കിരയായി; ഇറങ്ങിയോടാൻ പോലും കഴിയാതെ ആയിരങ്ങൾ മരണത്തിലേക്ക്; മിക്കവരെയും മരണം വിളിച്ചത് ഉറങ്ങി കിടക്കുമ്പോൾ; ലോകാവസാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീടുകളും അപ്പാർട്ട്മെന്റുകളും തകർന്നു വീണു; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുമ്പോൾ
- ആയുധ പരിശീലനമെന്നാരോപിച്ച് ആർ എസ് എസ് ശാഖ തടഞ്ഞ് ഡി വൈ എഫ് ഐ; ആയുധ പരിശീലനം കണ്ടെത്താനായില്ലെന്ന് പൊലീസ്; ആരോപണം വാസ്തവ വിരുദ്ധമെന്ന് ആർ എസ് എസ്
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്