ജിയോയുടെ അറ്റാദായം 2,331 കോടി കവിയുമ്പോഴും നേട്ടം അംബാനിക്കും അടുപ്പക്കാർക്കും മാത്രം; ടെലിക്കോം ഭീമന് വേണ്ടി പണിയെടുത്തിട്ടും ജീവിതം ദുരിതമെന്ന് ജീവനക്കാർ; ജോലി ചെയ്യുന്നത് ജിയോയ്ക്ക് വേണ്ടി എങ്കിലും ശമ്പളം നൽകുന്നത് വെരിമാക്സ്; ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ മൂന്നു വർഷം തോറും കമ്പനി മാറ്റം; ആനുകൂല്യങ്ങൾക്കായി വെരിമാക്സ് സിഇഒയ്ക്ക് യൂണിയനുകളുടെ കത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ അറ്റാദായം ഈ ജനുവരി-മാർച്ച് പാദത്തിൽ കുതിച്ചുയർന്നത് 2,331 കോടി രൂപയായാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 177.5 ശതമാനം വളർച്ചയാണ് ജിയോ കൈവരിച്ചത്. വളർച്ചയുടെ, ഈ കുതിപ്പിന്റെ നേട്ടം മുകേഷ് അംബാനിക്കും അവരോടു ചേർന്ന് നിൽക്കുന്നവർക്കും മാത്രമാണ്. അംബാനിയെ ഈ നേട്ടത്തിലേക്ക് എത്തിക്കാൻ ചോര നീരാക്കി ജോലി ചെയ്ത ജിയോ ടെക്നീഷ്യന്മാർക്ക് ലഭിക്കുന്നത് അവഗണനയുടെ കയ്പ് നീരും കഷ്ടപ്പാടുകളും മാത്രമാണ്. ടെലികോം മേഖലയിൽ ശതകോടികളുടെ ലാഭമുണ്ടാക്കുന്ന തങ്ങളെ റിലയൻസ് അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത് ജിയോയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ടെക്നീഷ്യന്മാരാണ്.
ഇരുപത് വർഷത്തോളം റിലയൻസ് ടെലികോമിനു വേണ്ടി ജോലി ചെയ്തിട്ടും ഒരു നേട്ടവും ഉണ്ടാക്കാതെ ദുരിതക്കയത്തിലാണ് ഇവരുടെ ജീവിതം. ടെലികോം മേഖലയിൽ ജീവനക്കാർക്കുള്ള അവകാശങ്ങൾ റിലയൻസ് ജിയോ തുടർച്ചയായി നിഷേധിക്കുന്നതായാണ് ജീവനക്കാർ പരാതിപ്പെടുന്നത്. ആയിരത്തോളം പേരുള്ള ജിയോ ടവർ ടെക്നീഷ്യന്മാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കാടും മേടും ഉള്ള സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ നരകയാതന അനുഭവിച്ചാണ് ജോലി ചെയ്യുന്നത് എന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒന്നര വർഷമായി സമരം ചെയ്യുന്നു ശമ്പളം വാങ്ങാൻ സമരം ചെയ്യേണ്ട അവസ്ഥയാണ് ജീവനക്കാർ നേരിടുന്നത്. ഈ മാസവും ഇതേ തന്ത്രം പയറ്റിയാണ് മാസാവസാനമെങ്കിലും ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്.
വെരിമാക്സ് എന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയിലാണ് ഈ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ജിയോയ്ക്ക് കീഴിൽ തൊഴിലാളികൾ വന്നാൽ ആനുകൂല്യങ്ങൾ നൽകേണ്ടി വരും എന്ന പ്രശ്നം ഒഴിവാക്കാനാണ് വെരിമാക്സ് എന്ന കമ്പനിയിലേക്ക് ജീവനക്കാരെ മാറ്റിയത്. ജോലി ജിയോയിൽ ആണെങ്കിലും മുമ്മൂന്നു വർഷം കൂടുമ്പോൾ കമ്പനി മാറും. എന്നാൽ ജോലി മാറുന്നുമില്ല. ഇതോടെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. വെരിമാക്സ് കമ്പനി തൊഴിലാളികളുമായി ഒപ്പിട്ട കോൺട്രാക്റ്റ് 2017ൽ അവസാനിച്ചെങ്കിലും ഇതുവരെ പുതുക്കിയിട്ടില്ല. ഈ കരാർ ഉടൻ പുതുക്കാനും തൊഴിലാളികൾക്ക് മിനിമം 8000 രൂപയെങ്കിലും കൂട്ടി നല്‍കാനും അവശ്യപ്പെട്ടു എഐടിയുസി യൂണിയൻ വെരിമാക്സ് കമ്പനി സിഇഒയ്ക്ക് ഈയിടെ കത്ത് നൽകിയിട്ടുണ്ട്. കമ്പനി നടത്തുന്ന ചൂഷണങ്ങൾ എല്ലാം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലാളികളിൽ നിന്ന് പിഎഫ് പിടിക്കുന്നുണ്ടെങ്കിലും അത് എങ്ങോട്ട് പോവുകയാണെന്ന് ജീവനക്കാർക്ക് ഒരു പിടിയുമില്ല. പിടിച്ച പിഎഫ് തൊഴിലാളികൾക്ക് ലഭ്യമാക്കാനും യൂണിയൻ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുപത്തി നാല് മണിക്കൂറും ഡ്യൂട്ടി, വൈകിമാത്രം ശമ്പളം നൽകുക, പിഎഫ് തുക പിടിച്ചിട്ടും അത് ജീവനക്കാർക്ക് ലഭ്യമാക്കാതിരിക്കുക, ഇൻഷൂറൻസ് ഇല്ലാതെ ത്രീ ഫെയ്സ് ലൈനിലെ ജോലികൾ ചെയ്യേണ്ടി വരുന്നു എന്നൊക്കെയുള്ള പരാതികളാണ് ഇവർ ഉയർത്തുന്നത്. ശമ്പളം ലഭിക്കാതെ തൊഴിലാളികൾ ഫീൽഡിൽ ഇറങ്ങില്ലെന്ന് ജിയോയിലെ സിഐടിയു, ബിഎംഎസ്, എഐടിയുസി യൂണിയൻ അടക്കമുള്ള യൂണിയനുകൾ തീരുമാനം എടുത്തതോടെയാണ് വളരെ വൈകി ഇത്തവണ ഇത്തവണ ശമ്പളം ലഭിച്ചതെന്നു തൊഴിലാളികൾ പറയുന്നു. ജീവനക്കാർക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടില്ല. രാത്രികാലത്ത് കാട് മൂടിക്കിടക്കുന്ന ഒറ്റപ്പെട്ട ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ട്. നിറയെ പാമ്പുകൾ ഉള്ള സ്ഥലങ്ങളിലാകും ടവർ ഉള്ളത്. കോൾ വന്നാൽ പോകാതിരിക്കാൻ കഴിയില്ല. പക്ഷെ ഇൻഷൂറൻസ് കൂടി ഇല്ലാത്ത പ്രശ്നം ഉള്ളതുകൊണ്ട് ഇത്തരം ഇടങ്ങളിൽ ഇനി ജോലിക്ക് കയറേണ്ടതില്ലെന്ന് ജീവനക്കാരുടെ ഇടയിൽ നിന്നുള്ള തീരുമാനം.
ഇൻഷൂറൻസ് ഉൾപ്പെടെയുള്ള കാര്യത്തിൽ ഉൾപ്പെടെ തീരുമാനം വന്നാൽ മാത്രം രാത്രി ജോലി എന്നാണ് ജീവനക്കാരുടെ ഇടയിൽ ഉള്ള തീരുമാനം. തൊഴിലാളികളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ജിയോയിലെ ജോലി എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്. ജിയോയ്ക്ക് കീഴിലുള്ള കഷ്ടതകളെക്കുറിച്ച് തൊഴിലാളികൾ പറയുന്നത് ഇങ്ങനെ:
രണ്ടായിരത്തി രണ്ടു മുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ് ഞങ്ങളിൽ പലരും. മുൻപ് അനിൽ അംബാനിയായിരുന്നു. പിന്നീടിത് മുകേഷ് അംബാനിയായി. റിലയൻസ് ജിയോയായി. പല കമ്പനികളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നത്. കമ്പനി മാറ്റം പതിവാണ്. എന്നാൽ ജോലിയിൽ മാറ്റമില്ല. ഒരു ഡസൻ കമ്പനികളിലായാണ് ഇതുവരെ ജോലി ചെയ്തത്. അതിന്റെ ഭാഗമായി ഇപ്പോൾ ജോലി ചെയ്യുന്നത് വെരിമാക്സിലും. ഈ കമ്പനി വന്നതോടെ ഇപിഎഫ് പ്രശ്നങ്ങൾ തുടങ്ങി. ഇപിഎഫ് വിഹിതം പിടിക്കും. അത് അടയ്ക്കില്ല. അതുകൊണ്ട് തന്നെ ഇപിഎഫ് കൊണ്ട് തൊഴിലാളികൾക്ക് ഒരു ഗുണവും ലഭിക്കാത്ത അവസ്ഥയാണ്-തൊഴിലാളികൾ പറയുന്നു.
ഈ അവസ്ഥ മുന്നിൽ ഉള്ളതുകൊണ്ടാണ് കേരള സ്റ്റേറ്റ് മൊബൈൽ ടവർ വർക്കേഴ്സ് യൂണിയൻ(എഐടിയുസി) വെരിമാക്സ് സിഇഒയ്ക്ക് അവകാശങ്ങൾ ഉന്നയിച്ച് കത്ത് നൽകിയിരിക്കുന്നു. മൂന്നു വർഷം മുൻപുള്ള ഉടമ്പടിയുടെ കാലാവധി കഴിഞ്ഞതായി യൂണിയൻ ചൂണ്ടിക്കാട്ടുന്നു. പിഎഫ് പ്രശ്നം പരിഹരിക്കുക. ഇൻഷൂറൻസ് ഏർപ്പെടുത്തുക, ഡിഎ കൃത്യമായി നൽകുക. ശമ്പള വർധന നടപ്പിലാക്കുക, സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ എല്ലാം തന്നെ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജിയോയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭത്തിനു ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യൂണിയനുകൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍