ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ പ്രവാസി മലയാളിയെ കബളിപ്പിച്ചു മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു; സിപിഎം നേതാവ് കൂടിയായ അഭിഭാഷകൻ അരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി; പ്രവാസിയെ കബളിപ്പിച്ചു പണം തട്ടിയത് മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. റൂബിരാജ് കാമ്പിശ്ശേരി; വിശ്വസ വഞ്ചനക്കെതിരെ ഒരു പ്രവാസിയുടെ പോരാട്ടം വിജയം കാണുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മാവേലിക്കര: പ്രവാസികളെ കബളിപ്പിക്കാൻ തക്കം നോക്കിയിരിക്കുന്നവർക്ക ഇതൊരു പാഠമാകണം. അതാണ് പ്രസന്നൻ എന്ന പ്രവാസി തന്നെ കബളിപ്പിച്ച സിപിഎം നേതാവിനെതിരെ നിയമ പോരാട്ടം നടത്തി വിജയം നേടുമ്പോൾ മനസ്സിൽ കുറിച്ചിടുന്ന കാര്യം. കാരണം താൻ പ്രവാസി ആയതു കൊണ്ട് മാത്രമാണ് തന്നെ കബളിപ്പിക്കാൻ വിശ്വസിച്ചു കേസ് ഏൽപ്പിച്ച അഭിഭാഷകനും തയ്യാറായത്. തന്നെ കബളിപ്പിച്ച അഭിഭാഷകനെതിരെ കേസ് കൊടുത്തു കോടതിയിൽ നിന്നും അനുകൂല വിധി നേടി മാവേലിക്കര വള്ളികുന്നം കടുവിനാൽ കണ്ണംകോമത്ത് വീട്ടിൽ പ്രസന്നൻ. ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ റൂബിരാജ് കാമ്പിശ്ശേരി ചതിച്ചതോടെ നെഞ്ചു തകർന്നാണ് ഇദ്ദേഹം നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
ചെക്ക് കേസ് നടത്താൻ ചുമതലപ്പെടുത്തിതായിരുന്നു അഡ്വ. റൂബിരാജിനെ. എന്നാൽ, ഇയാൾ പ്രവാസി മലയാളിയായ സ്വന്തം കക്ഷിയെ കബളിപ്പിച്ച് മൂന്ന് ലക്ഷത്തോളം രൂപ കോർട്ട് ഫീസ് ഇനത്തിൽ തട്ടിയെടുക്കുകയാണ് ചെയ്തത്. ഇതോടെ പ്രസന്നൻ കേസ് ഫയൽ ചെയ്യുകയും കേസിൽ 48,36,800 രൂപയും പലിശയും നൽകാൻ കോടതി ഉത്തരവു നേടുകയുമായിരുന്നു. മാവേലിക്കര വള്ളികുന്നം കടുവിനാൽ കണ്ണംകോമത്ത് വീട്ടിൽ പ്രസന്നനെ, മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ മുൻസിപ്പൽ കൗൺസിലറും സിപിഎം മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ റൂബിരാജ് കാമ്പിശ്ശേരി കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് കോടതി വിധി.
റൂബി രാജിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസന്നൻ നല്കിയ കേസിൽ 48,36,800 രൂപയും കൂടാതെ 9% പലിശയും കോടതി ചെലവും അടക്കം നൽകാൻ മാവേലിക്കര സബ് ജഡ്ജ് പി.എം സുരേഷ് ആണ് ഉത്തരവായത്. പ്രസന്നൻ റിയാദിൽ ജോലി ചെയ്യവെ അവിടെ അയൽവാസികളായിരുന്ന കുണ്ടറ മുറിയിൽ അറപ്പുര വടക്കേതിൽ വീട്ടിൽ അലക്സും ഭാര്യ ബിൻസി അലക്സും ബന്ധു തോമസ് കുട്ടിയും ചേർന്ന് 36 ലക്ഷം രൂപ വാങ്ങിയിരുന്നു.
റിയാദിൽ ആശുപത്രി സംബന്ധമായ വ്യാപാരം ചെയ്യാനാണെന്ന് അറിയിച്ചാണ് പണം വാങ്ങിയത്. രണ്ടു മാസത്തെ അവധി പറഞ്ഞാണ് പണം കടം വാങ്ങിയത്. പ്രോമീസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലാണ് പണം നൽകിയത്. കാലവധി കഴിഞ്ഞിട്ടും പണം തിരികെ തരാൻ സുഹൃത്തുക്കൾ അമാന്തിച്ചപ്പോൾ പ്രസന്നൻ കോടതിയിൽ പോകാൻ തീരുമാനിച്ചു. ഇതിനായിട്ടാണ് പ്രസന്നൻ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ റൂബി രാജിനെ സമീപിച്ചത്. പ്രസന്നൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റൂബി രാജ് കക്ഷികൾക്കെതിരെ മാവേലിക്കര കോടതിയിൽ മൂന്നു കേസുകൾ ഫയൽ ചെയ്തു.
കക്ഷികൾക്കെതിരെ സിവിൽ കേസ് കൊടുക്കാനായി കോർട്ട് ഫീസ് ഇനത്തിൽ മൂന്ന് ലക്ഷത്തോളം രൂപ റൂബിരാജ് വാങ്ങിയെടുത്തു. കേസുകൾ ഫയൽ ചെയ്യുന്നതിനായി പ്രസന്നനെക്കൊണ്ട് ഹർജികളിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മുഴുവൻ കോർട്ട് ഫീസും അടക്കുന്നെന്ന് കാട്ടിയുള്ള ഹർജികളിൽ പ്രസന്നനെക്കൊണ്ട് ഒപ്പിടീപ്പിച്ച ശേഷം അവ മാറ്റി പ്രസന്നന്റെ ഒപ്പ് വ്യാജമായി ഇട്ട് പത്തിലൊന്ന് മാത്രം കോർട്ട് ഫീസ് അടച്ചുകൊണ്ടുള്ള കൃത്രിമ അന്യായമാണ് റൂബിരാജ് കോടതിയിൽ ഫയൽ ചെയ്തത്.
ഒരു ക്രിമിനൽ കേസും, രണ്ട് സിവിൽ കേസുകളും. ഇതിൽ സിവിൽ കേസുകൾ ഫയൽ ചെയ്യാനാണ് ലക്ഷങ്ങൾ ഫീസ് ഇനത്തിൽ വാങ്ങിയത്. രണ്ട് സിവിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ 2,29,000 രൂപയും മറ്റ് ക്രിമിനൽ കേസ് നടത്തിപ്പിനും ഫീസിനത്തിലുമായി ആകെ 3,13,200 രൂപ വാങ്ങിയിരുന്നു. സിവിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ലഭിക്കാനുള്ള തുകയുടെ നിശ്ചിത തുക കോടതിയിൽ കെട്ടിവെക്കണമെന്നാണ്. ഇക്കാര്യം അറിയിച്ചാണ് വക്കീൽ പ്രസന്നനിൽനിന്നും പണം തട്ടിയത്. ഇതുപ്രകാരം അന്യായം എഴുതി വായിച്ച് കോടതയിൽ ഒടുക്കേണ്ട തുകയും രേഖപ്പെടുത്തിയശേഷമാണ് പ്രസന്നനെ കൊണ്ട് അന്യായത്തിൽ റൂബി രാജ് ഒപ്പ് ഇടുവിച്ചത്.
ഫീസ് അടച്ച് മടങ്ങിയ പ്രസന്നന്റെ കൈയിൽ അന്യായത്തിന്റെ കോപ്പികൾ ഒന്നുംതന്നെ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ശരിയായ പരാതി ഏതെന്നും തിരിച്ചറിയാൻ പ്രയാസമായി. എന്നാൽ കോടതിയിൽ റൂബിരാജ് ഒറിജിനൽ പരാതി മാറ്റി പകരം മറ്റൊരു അന്യായം തയാറാക്കി വ്യാജ ഒപ്പിട്ട് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. കോടതിയിൽ പോകാതെയും കേസിന് നിശ്ചിത സമയത്ത് ഹാജരാകാതെയും വന്നപ്പോൾ കേസുകൾ എല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു.
ഇതറിഞ്ഞെത്തിയ പ്രസന്നൻ ക്രിമിനൽ കേസ് മറ്റൊരു വക്കീലിനെ ഏർപ്പെടുത്തി സ്റ്റേ വാങ്ങി ഹൈക്കോടതിയിലേക്ക് മാറ്റി. പിന്നീട് മറ്റൊരു അഭിഭാഷകൻ മുഖേന തന്റെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് താൻ നൽകി പണം കോടതിയിൽ കെട്ടിയിട്ടില്ലെന്ന് മനസിലായത്. കോടയിൽ വെറും 13000 രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. നിശ്ചിത ഫീസ് ഒടുക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് കോടതി കേസ് തള്ളിയത്. മാത്രമല്ല കോടതിയിൽ റൂബി രാജ് നൽകിയ മൂന്നു കേസുകളും തന്റെ പേരിൽ വ്യാജമായി തയാറാക്കിയതാണെന്ന് മനസിലായത്.
വിവരങ്ങൾ അറിഞ്ഞ പ്രസന്നൻ റൂബി രാജിനെ ഓഫിസിൽ സന്ദർശിച്ച് കാര്യങ്ങൾ ആരാഞ്ഞപ്പോൾ ഗുമസ്ഥൻ ശ്രീകുമാറുമായി ചേർന്ന് അപമാനിച്ച് വിട്ടെന്ന് പ്രസന്നൻ പറഞ്ഞു. പണം നൽകിയതായോ കൈപറ്റിയതായോ തനിക്ക് അറിവില്ലെന്നാണ് റൂബി രാജ് പറയുന്നത്. തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രസന്നൻ പറയുന്നു. ഇത് റൂബി രാജിൽ നിന്നും ഈടാക്കാൻ താൻ നിയമ സഹായം തേടുകയായിരുന്നു പ്രസന്നൻ.
തുടർന്ന് പ്രസന്നൻ മാവേലിക്കര പൊലീസ് മുമ്പാകെ റൂബി രാജിനെതിരെ കൃത്രിമ രേഖ ചമച്ച് കബളിപ്പിച്ചതിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതിയിൽ എത്തുകയും ചെയ്തു. റൂബി രാജിനെതിരെ പ്രസന്നൻ ബാർ കൗൺസിലിൽ നല്കിയ പരാതി റൂബിയുടെ സഹോദരനും ബാർ കൗൺസിൽ എത്തിക്സ് കമ്മറ്റി അംഗമായിരുന്ന അഡ്വ. റാഫി രാജിന്റെ സ്വാധീനത്താൽ തള്ളിപ്പോയതായും അതിനെതിരെ പ്രസന്നൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ നൽകിയ അപ്പീൽ നിലവിലുള്ളതായും പ്രസന്നൻ പറയുന്നു
പ്രസന്നന് വേണ്ടി അഡ്വ. ശൂരനാട് പി.ആർ രവീന്ദ്രൻ പിള്ള, അഡ്വ. ആർ മനോജ് എന്നിവർ ഹാജരായി. കഴിഞ്ഞ 20 വർഷമായി വിദേശത്ത് ജോലിനോക്കിയിരുന്ന പ്രസന്നൻ ഇപ്പോൾ വിദേശ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന ജോലി ചെയ്തുവരികയാണ്. സൗദി ആറേബ്യയിലെ റിയാദിൽ ജോലിചെയ്യുമ്പോൾ അവിടെ അയൽവാസികളായുണ്ടായിരുന്ന കുണ്ടറ മുറിയിൽ അറപ്പുരവടക്കേതിൽ വീട്ടിൽ അലക്സാണ്ടർ ജോർജും, അയ്യാളുടെ ഭാര്യ ബിൻസി അലക്സും ബന്ധുവായ തോമസ് കുട്ടിയും ചേർന്ന് പ്രസന്നനിൽനിന്നും 36 ലക്ഷം രൂപ വായ്പയായി വാങ്ങിയിരൂന്നു. ഈ കേസ് നടത്തിപ്പിനായാണ് റൂബിരാജ് കബളിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍