Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മാതൃഭൂമി ന്യൂസ് സൂപ്പർ പ്രം ടൈം അവതാരകൻ വേണു ബാലകൃഷ്ണൻ രാജി വച്ചു; മാനേജ്‌മെന്റിന് കത്ത് കൈമാറിയതായി വിവരം; രാജി നിർബന്ധിതമായത് സഹപ്രവർത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിനെ തുടർന്നുള്ള വിവാദത്തോടെ

മാതൃഭൂമി ന്യൂസ് സൂപ്പർ പ്രം ടൈം അവതാരകൻ വേണു ബാലകൃഷ്ണൻ രാജി വച്ചു; മാനേജ്‌മെന്റിന് കത്ത് കൈമാറിയതായി വിവരം; രാജി നിർബന്ധിതമായത് സഹപ്രവർത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിനെ തുടർന്നുള്ള വിവാദത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാതൃഭൂമി ന്യൂസിൽ നിന്ന് അവതാരകൻ വേണു ബാലകൃഷ്ണൻ രാജി വച്ചു. കത്ത് മാനേജ്‌മെന്റിന് കൈമാറിയതായി വിവരം ലഭിച്ചു. സഹപ്രവർത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജി. മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരൻ ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണൻ നേരത്തെ രാജിവച്ചിരുന്നു. ഇപ്പോൾ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്. രാജീവ് കർശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്‌ക്കേണ്ടി വന്നത് എന്നറിയുന്നു.

രണ്ടാഴ്ചത്തേയ്ക്കായിരുനിനു സസ്പെൻഷൻ എങ്കലും, പ്രൈം ഡിബേറ്റുകളിൽ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. പലതലത്തിൽ ചർച്ച ചെയ്താണ് വേണുവിനെ സസ്പെന്റ് ചെയതത്. മാതൃഭൂമി ചാനലിലെ ജീവനക്കാർക്കിടയിലെ ചർച്ചകളിലെ വസ്തുത ആ മാധ്യമ പ്രവർത്തക വാക്കാൽ സമ്മതിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വേണുവിനെ മാറ്റി നിർത്തിയത്.

സഹപ്രവർത്തകയായ പെൺകുട്ടിയുടെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിക്ക് അയച്ചത്. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല. നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്നാണ് ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമി വിട്ടത്.

വേണു ബാലകൃഷ്ണന് പണി കിട്ടുമ്പോൾ സിനിമാ ലോകത്ത് ഒരു വിഭാഗവും ആഘോഷത്തിലാണ്. മുമ്പ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തിൽ ചർച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവർക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാൻസിന്റെ പ്രതികരണങ്ങൾ. ഇത്തരം പ്രതികരണങ്ങളും മറ്റും ട്രോളുകളായി മാറുന്നത് മാതൃഭൂമിയെ അലോസരപ്പെടുത്തിയിരുന്നു. സഭ്യമായ ഭാഷയിലെങ്കിലും അശ്ലീലത്തിന്റെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന സന്ദേശമാണ് വേണു മാധ്യമ പ്രവർത്തകയ്ക്ക് അയച്ചത്.

കുറച്ചു കാലം മാതൃഭൂമിയുടെ ചർച്ചകളിൽ നിന്ന് വേണുവിനെ മാറ്റി നിർത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളിലെ കാർക്കശ്യം മൂലമായിരുന്നു ഇത്. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്ന വാദവും എത്തി. അപ്പോഴും വേണു കരുതലോടെ പ്രതികരണങ്ങളിൽ നിന്ന് മാറി നിന്നു. അന്ന് വേണുവിന്റെ ജേഷ്ഠൻ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിലെ മേധാവി. പിന്നീട് രാജീവ് ദേവരാജ് ചാനൽ ചുമതലയിൽ എത്തി. അതിന് ശേഷം റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വേണുവിനെ മുഖ്യ അവതാരകനാക്കി. ഇതിനിടെയാണ് പുതിയ പ്രശ്നം. ഒന്നിലധികം അനാവശ്യ സന്ദേശങ്ങൾ കിട്ടിയതാണ് മാധ്യമ പ്രവർത്തകയെ ചൊടിപ്പിച്ചത്. ഇത് ചാനലിൽ പാട്ടായി. ഉടനെ മാനേജ്മെന്റ് അന്വേഷണവും നടത്തി. ഇതിലാണ് വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഏതായാലും സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായത് മാതൃഭൂമി ചാനലിന് തിരിച്ചടിയായിരുന്നു. ചർച്ചകളിലെ പ്രധാന മുഖത്തിനാണ് ഇടിവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജി അനിവാര്യമാവുകായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP