രക്താർബുദം മറച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ 'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകൾ ഇങ്ങനെ

എം റിജു
കൊച്ചി: 'ഈ മനോഹര തീരത്ത് ഇനിയുമൊരു ജന്മം ചോദിച്ചുകൊണ്ട്' വയലാർ രാമവർമ്മ എഴുതിയ ചന്ദ്രകളഭം ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ്ങ്. തന്റെ സംസ്ക്കാര ചടങ്ങിൽ ഈ പാട്ട് പതിഞ്ഞ താളത്തിൽ വെക്കണമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ അന്ത്യാഭിലാഷം പുറത്തുവന്നതോടെയാണ് ഈ ഗാനം വീണ്ടും ചർച്ചയായത്. അതോടൊപ്പം വയലാർ രാമ വർമ്മ എപ്പോഴാണ് ഏത് സാഹചര്യത്തിലാണ് ഈ പാട്ട് എഴുതിയത് എന്ന ചർച്ചകളും പുരോഗമിക്കയാണ്.
കേരളത്തിലെ ഒരു കവിക്കും കലാകാരനും കിട്ടാത്ത രീതിയിൽ കൾട്ട് ആയി മാറിയ വ്യക്തിയാണ് വയലാർ. കുറച്ച് സത്യവും ഏറെ കെട്ടുകഥയും കൂടിച്ചേർന്ന ഒരുപാട് കാര്യങ്ങളാണ് വയലാറിന്റെ പേരിൽ പ്രചരിച്ചത്. ചാർമിനാർ സിഗരറ്റ് പാക്കറ്റിന്റെ പിറകിൽ പാട്ടെഴുതിക്കൊടുത്തും, തലേന്ന്രാത്രി മുഴവൻ മദ്യപിച്ച് മദോന്മത്തായ ശേഷം പുലർച്ചെ രണ്ടുമിനുട്ടുകൊണ്ട് എഴുതിയതും അടക്കമുള്ള അസംഖ്യം കഥകൾ. അത്തരത്തിലുള്ള ചില കഥകൾ ചന്ദ്രകളഭത്തിന്റെ പേരിലും ചലച്ചിത്രലോകത്ത് പ്രചരിച്ചിട്ടുണ്ട്.
സത്യന്റെ മരണത്തിന്റെ ആഘാതത്തിൽ എഴുതിയതോ?
കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമക്കുവേണ്ടി വയലാർ എഴുതിയ പാട്ടാണ് 'ചന്ദ്രകളഭം ചാർത്തിയൊരുങ്ങും' തീരും. പതിവുപോലെ ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു സംഗീതം. ഈ പാട്ട് ഉണ്ടായതിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥ ഇങ്ങനെയാണ്. നടൻ സത്യനും വയലാറും തമ്മിൽ അടുത്ത ആത്മബന്ധമായിരുന്നു.
രക്താർബുദം വന്ന് ചോര ഛർദിച്ചിട്ടും അതൊന്നും ആരെയും അറിയിക്കാതെ കൊണ്ടുനടന്ന സത്യന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. മലയാള സിനിമാലോകം നടുങ്ങിപ്പോയ നിമിഷം. ആ വിയോഗം തീർത്ത വേദനയുമായി സത്യന്റെ മൃതദേഹം കാണുവൻ മദിരാശിയിലേക്ക് പോകുമ്പോൾ, വയലാർ കാറിൽവെച്ച് എഴുതിയ കവിതയാണ് ചന്ദ്രകളഭം എന്നാണ് ചിലർ പറയുന്നത്.
'ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ, സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവഗീതമുണ്ടോ, വസുന്ധരേ...വസുന്ധരേ., കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ' ഈ വരികൾ എഴുതിയപ്പോൾ കവി സത്യനെ ഓർത്ത് വിതുമ്പിയെന്നും പറയുന്നുണ്ട്. പക്ഷേ കാലഗണന നോക്കുമ്പോൾ ഇത് അത്ര ശരിയാവുന്നില്ല. കാരണം സത്യൻ മരിക്കുന്നത് 1971 ജൂൺ 15നാണ്. ജഗതി എൻ.കെ ആചാരിയുടെ രചനയിൽ, കെ സുകു സംവിധാനം ചെയ്ത 'കൊട്ടാരം വിൽക്കാനുണ്ട്' എന്ന സിനിമ ഇറങ്ങുന്നത്
1975 മെയ് 23നും. പക്ഷേ ആരാധകർ ഈ കാലഗണനയിലെ വ്യത്യാസം ഒന്നും കണക്കിലെടുക്കുന്നില്ല. അന്ന് സത്യന്റെ മൃതദേഹം കാണാൻ പോവുമ്പോൾ എഴുതിയ കവിത അദ്ദേഹം നാലുവർഷത്തിനുശേഷം ഉപയോഗിക്കയായിരുന്നെന്നാണ് ഒരു വിഭാഗം പറയുന്നത്. ഈ സിനിമ ഇറങ്ങി അധികം കഴിയുന്നത് മുമ്പ് കൃത്യമായി പറഞ്ഞാൽ 1975 ഒക്ടോബർ 27 വയലാർ വെറും 47ാമത്തെ വയസ്സിൽ കലാകേരളത്തെ ഞെട്ടിച്ചുകൊണ്ട് വിടവാങ്ങി. അതോടെ തന്റെ മരണം മുൻകൂട്ടി കണ്ടുകൊണ്ടാണ് മഹാകവി ഈ വരികൾ എഴുതിയതെന്നും പ്രചാരണം ഉണ്ടായി.
നെയ്യാർഡാമിൽവെച്ച് എഴുതിയ ഗാനമോ?
തിരുവനന്തപുരം നെയ്യാർഡാമിനടുള്ള പ്രോജക്ട് ഹൗസിൽ വച്ചാണ് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന എക്കാലത്തെയും അനശ്വരമായ ഗാനം വയലാർ എഴുതുന്നത് എന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. അക്കാലത്ത് സിനിക്കാരുടെ പ്രധാന ലൊക്കേഷനായിരുന്നു ഗസ്റ്റ്ഹൗസായ അന്നത്തെ പ്രോജക്ട് ഹൗസ്. അവിടത്തെ പാചകക്കാരനായിരുന്ന സ്വാമിയുടെ ഇടിച്ചമ്മന്തിയും മറ്റും പ്രശസ്തമായിരുന്നു. നസീർ, ഷീല, വിൻസന്റ് ,ജയഭാരതി ഇവർക്കൊക്കെ സ്വാമിയുടെ ഭക്ഷണം പ്രിയമായിരുന്നു. ഡാമിലൂടെ ബോട്ടിൽ അക്കരെയത്തെിയാൽ അവിടെ ഒരു ഇൻസ്പെക്ഷൻ ഷെഡുണ്ട്. അവിടെയായിരുന്നു പാട്ടെഴുതാൻ വയലാറിന് ഇടമൊരുക്കിക്കൊടുത്തത്.
വയലാറിനെ പാട്ടെഴുതാനേൽപിച്ചിട്ട് നിർമ്മാതാവും സംഘവും സ്ഥലംവിട്ടു. പിറ്റേന്ന് അവരത്തെുമ്പോൾ കവി നല്ല ഉറക്കം. അദ്ദേഹം ഉണരുംവരെ കാത്തിരിക്കാനുമാവില്ല. പക്ഷേ പാട്ടില്ല. വിളിച്ചിട്ടും ഉണർന്നില്ല. അദ്ദേഹം ഉറക്കച്ചടവിലെന്തോ പറയുന്നു. പക്ഷേ മുറിയിൽ നിരവധി പേപ്പറുകൾ ചുരുട്ടിയിട്ടിരിക്കുന്നു. അവർ പരിശോധിക്കുമ്പാൾ പല പേപ്പറിലായി പല വരികൾ. അത് കൂട്ടി യോജിപ്പിച്ചപ്പോൾ അതി മനോഹരമായ ഒരു ഗാനം. കിട്ടിയ പേപ്പറുമായ അവർ സ്ഥലം വിട്ടു. ഈ ഗാനമാണത്രെ 'ചന്ദ്രകളഭം ചാർത്തയുറങ്ങും തീരം' എന്ന അനശ്വരമായ ഗാനം. ഇങ്ങനെയാണ് തിരുവനന്തപുരത്ത് പ്രചാരമുള്ള കഥ.
പ്രേം നസീറിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്
പ്രേംനസീർ എന്ന നിത്യഹരിത നായകനാണ് വയലാറിന്റെ ഏറ്റവും പ്രശസ്തമായ മിക്ക ഗാനങ്ങളും വെള്ളിത്തിരയിൽ പാടി അനശ്വരമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രിയഗാനം കൗതുകമുള്ളതാണ്. തന്റെ സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആരാധനയോടെ പറഞ്ഞിട്ടുള്ള ഗാനം 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്നതാണ്. അതെഴുതാൻ വയലാറിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നാണ് നസീർ പറഞ്ഞിട്ടുള്ളത്.
വയലാറിന്റെ പാട്ടെഴുതൽ അനുഭവങ്ങളെക്കുറിച്ച് കേരളത്തിലങ്ങോളമിങ്ങോളം ധാരാളം കഥകൾ പ്രചരിക്കുന്നുണ്ട്. പലതും ശരിയും പലതും പെരുപ്പിച്ച് കാണിച്ചവയുമെക്കെയാണ്. അദ്ദേഹം ഫോണിലൂടെ പാട്ട് പറഞ്ഞുകൊടുത്ത സംഭവങ്ങൾ പലരും വലിയ ഓർമ്മകളായി മനസിൽ സൂക്ഷിച്ചിട്ടുണ്ട്. പലപ്പോഴും വയലാറിനുവേണ്ടി ലോഡ്ജിൽ മുറിയെടുത്തിട്ട് പാട്ടിന് കാത്തിരുന്നു നിർമ്മാതാക്കൾ. രാത്രി സൽക്കാരങ്ങൾ കഴിഞ്ഞ് ഇയാളെപ്പോൾ പാട്ടെഴുതുമെന്ന് പലരും സംശയിക്കും. ക്ഷമകെടും. എന്നാൽ എല്ലാവരുമുറങ്ങിക്കഴിയുമ്പോൾ കിട്ടുന്ന പേപ്പറിൽ അനശ്വരങ്ങളായ ഗാനങ്ങൾ എഴുതിവെച്ചിട്ട് അദ്ദേഹം വെളുപ്പിനേ സ്ഥലം വിടും. ചാർമിനാർ സിഗററ്റ് കവറിന്റെ വെള്ളപേപ്പറിൽ എഴുതിയ ഗാനമാണത്രെ 'സ്വർണചാമരം വീശിയത്തെുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ..'
എന്തായാലും ചന്ദ്രകളഭം എഴുതിയത് നെയ്യാർഡാമിൽ വച്ചാണെന്നാണ് തിരുവനന്തപുരത്തെ വയലാർ ആരാധർ പറയുക. നെയ്യാർ ഡാമിൽ ഉണ്ടായിരുന്ന മനോഹരിയായ ഒരു സ്ത്രീയും വയലാറിന്റെ മനസിൽ അപ്പോഴുണ്ടായിരുന്നെന്ന് വ്യാഖ്യാനമുണ്ട്. ഒരിക്കൽ വയലാറിന് വിരുന്നുകൊടുക്കാൻ ക്ഷണിച്ച വീട്ടിലിരിക്കെ വീടിന് പിറകിൽ ഇലവെട്ടാൻ വന്ന സുന്ദരിയായ വേലക്കാരി ഇല വെട്ടി നടന്നുപോകുന്നതു കണ്ടപ്പോഴാണത്രെ അദ്ദേഹം 'സീമന്ദിനീ നിന്റെ ചൊടികളിലാരുടെ..' എന്ന പാട്ടിലെ 'വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺവിപഞ്ചികയീ ഭൂമി...'എന്ന വരികളെഴുതിയത്
.
മദ്രാസ് വാസം കഴിഞ്ഞ് വീട്ടിൽ ഇടക്കത്തെിയപ്പോൾ വീടിനടുത്ത് താമസിക്കുന്ന ചട്ടയും മുണ്ടും വലിയ കുണുക്കുമിട്ട പെമ്പളയെ കണ്ടിട്ടാണത്രെ 'കുണുക്കിട്ട കോഴി കുളക്കോഴി കുന്നിൻ ചരിവിലെ വയറ്റാട്ടീ..' എന്ന പാട്ടെഴുതിയത്. ഇങ്ങനെ നിരവധി കഥകൾ വയലാറിന്റെ ഓരോ പാട്ടിനെ കുറിച്ചും പറയാനുണ്ടാകും. മിത്തും യാർഥ്യവും ചേർന്ന ആ കഥകളിലെ യാഥാർഥ്യമെന്തന്ന് സാക്ഷാൽ വയലാറിന് മാത്രമേ പറയാൻ കഴിയൂ.
ചന്ദ്രകളഭം പാർട്ടിന്റെ പുർണ്ണരൂപം ഇങ്ങനെയാണ്
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
(ചന്ദ്രകളഭം..)
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ മതിയാകും വരെ
ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ
ആഹാ ആഹഹാ ആഹഹാഹഹാ ഹാ..
(ചന്ദ്രകളഭം..)
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ
ആഹാ ആഹഹാ ആഹഹാഹഹാ ഹാ..
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ, ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും; മുഖ്യമന്ത്രിയേക്കാൾ വലിയ പരിഗണന തനിക്ക് നൽകിയതിന് നന്ദിയെന്ന് സതീശൻ
- കാറിൽ നിന്നും ഇറങ്ങി ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എത്തുമ്പോൾ ചാടി വീണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ദീപാ അനിൽ; ഇന്റലിജൻസ് പോലും അറിയാത്ത പ്രതിഷേധം കണ്ടപ്പോൾ മന്ത്രിയുടെ മുഖത്ത് തെളിഞ്ഞത് ചിരി; ഏറെ നേരം കൗതുകത്തോടെ ആ പ്രതിഷേധവും കണ്ടു നിന്നു; മന്ത്രി റിയാസും ദീപാ അനിലും ചർച്ചയാകുമ്പോൾ
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- പ്രവാസി യുവാവിനെ ഗൾഫിൽ നിന്നും വിളിച്ചു വരുത്തി കൊലപ്പെടുത്തി; ക്രിമിനൽ സംഘങ്ങളുടെ ഭീഷണിയെത്തുടർന്ന് യുവാവ് വിദേശത്തു നിന്നും എത്തിയത് ഇന്ന് ഉച്ചക്ക്; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി; വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് തർക്കമെന്ന് സൂചന
- കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
- ആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾ
- സെക്സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കൻ വനിതകൾ; ഗർഭഛിദ്ര അവകാശം തിരിച്ച് കിട്ടിയില്ലെങ്കിൽ ഇനി ഒരുത്തന്റെ കൂടെയും കിടക്ക പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; സുപ്രീം കോടതി വിധി അമേരിക്കയെ പിടിച്ച് കുലുക്കുന്നത് ഇങ്ങനെ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
- പ്ലസ് ടുവിന് ഉയർന്ന മാർക്ക്; മകന്റെ ആഗ്രഹം പോലെ മുണ്ടു മുറുക്കി ഉടുത്ത് പഠിപ്പിച്ചത് പെട്രോ കെമിക്കൽ എഞ്ചിനിയറിങ്; പരീക്ഷ പാസായിട്ടും റിസൾട്ട് വാങ്ങാത്ത മിടുക്കൻ; കഞ്ചാവിൽ വഴി തെറ്റിയത് സിപിഎമ്മിനൊപ്പം സഞ്ചരിച്ച സഹയാത്രികൻ; മകന്റെ പ്രണയവും അംഗീകരിച്ച കുടുംബം; ശാന്തൻപാറയിലെ പീഡകരിൽ അരവിന്ദിന്റേത് വേറിട്ട കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്