വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനായി നാൽപ്പത് സെക്ടർ ഓഫീസർമാരെയും സെക്ടർ അസിസ്റ്റന്റുമാരെയും നിയമിച്ചപ്പോൾ പകുതിയും തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാർ; നിയമനം നടത്തിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നും വീഴ്ച്ചയുടെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ; മേയർ പ്രശാന്ത് ഇടത് സ്ഥാനാർത്ഥി ആയിരിക്കവേ കളക്ടറുടെ നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ആരോപണം; വിവാദമായതോടെ ലിസ്റ്റ് മാറ്റാൻ ശ്രമം തുടങ്ങി കലക്ടറുടെ ഓഫീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സെക്ടർ ഓഫീസർമാരുടെയും സെക്ടർ അസിസ്റ്റനറുമാരുടെയും നിയമനം വിവാദമാകുന്നു. സെക്ടർ ഓഫീസർമാരും സെക്ടർ അസിസ്റ്റന്റ്റ്മാരുമായി നിയമിതരായവരിൽ ഭൂരിഭാഗവും തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാർ ആയതാണ് നിയമന ലിസ്റ്റ് വിവാദത്തിലേക്ക് നീങ്ങാൻ കാരണം. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥിയായ മേയർ വി.കെ.പ്രശാന്തുമായി അടുപ്പമുള്ളവരാണ് ലിസ്റ്റിൽ കയറിപ്പറ്റിയവരിൽ ഭൂരിഭാഗവും. ഇതാണ് സെക്ടർ ഓഫീസ്- സെക്ടർ അസിസ്റ്റന്റ്റ് നിയമനത്തെ വിവാദമാക്കി നിർത്തുന്നത്. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ആണ് സെക്ടർ ഓഫീസർമാരും സെക്ടർ അസിസ്റ്റന്റ്റ്മാരെയും നിയമിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ടുള്ള ഇടത് കളികളാണ് ഈ നിയമനങ്ങൾക്ക് പിന്നിൽ എന്നും ആരോപണം ഉയർന്നു.
വട്ടിയൂർക്കാവിലെ സെക്ടർ ഓഫീസർമാരായി നിയമിതരായ ഇരുപത് പേരിൽ പത്ത് പേരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ്. സെക്ടർ അസിസ്റ്റന്റുമാരായി നിയമിതരായ ഇരുപത് പേരിൽ പത്തുപേരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി ജില്ലാ വരണാധികാരി നിയമിച്ച 40 ഉദ്യോഗസ്ഥരിൽ 20 ഉദ്യോഗസ്ഥരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരായത് യാദൃശ്ചികമല്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇടത് അട്ടിമറിയാണ് ഇതിനു പിന്നിലുള്ളതെന്നുമാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.
വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക തയാറാക്കിയതു മുതൽ എല്ലാ കാര്യത്തിലും കളക്ടർ തുടർച്ചയായി വീഴ്ചവരുത്തുന്നുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കണ്ടെത്തിയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് ഇടത് പക്ഷപാതമുള്ള സെക്ടർ ഓഫീസർമാരുടെയും സെക്ടർ അസിസ്റ്റനറുമാരുടെയും നിയമനം നടത്തി കളക്ടർ കൂടുതൽ കുഴപ്പങ്ങളിലേക്ക് നീങ്ങുന്നത്. ഇപ്പോൾ നിയമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നാളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള ട്രെയിനിങ്ങും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ജില്ലാ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഈ ലിസ്റ്റിൽ മാറ്റം വന്നേക്കും എന്നാണ് അറിയാൻ കഴിയുന്നത്. ലിസ്റ്റ് വിവാദമായ സാഹചര്യത്തിൽ ലിസ്റ്റിൽ മാറ്റം വന്നേക്കാൻ സാധ്യതയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. നാളത്തെ ട്രെയിനിങ് കൂടി തീരുമാനിച്ചതിനാൽ പുതുക്കിയ ലിസ്റ്റ് വളരെപ്പെട്ടെന്നു ഇറക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
വട്ടിയൂർക്കാവിൽ വോട്ടർ പട്ടിക തയാറാക്കിയതു മുതൽ എല്ലാ കാര്യത്തിലും കലക്ടർ തുടർച്ചയായി വീഴ്ചവരുത്തുന്നുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കണ്ടെത്തിയിട്ടുണ്ട്. കളക്ടറുടെ ഭാഗത്ത് നിന്നുള്ള തിരഞ്ഞെടുപ്പ് വീഴ്ചകൾ അക്കമിട്ടു ഉന്നയിച്ച് ജില്ലാ കളക്ടർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഈ നോട്ടീസിന് കളക്ടർ നൽകിയ മറുപടി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പരിശോധിച്ചു വരുന്നതേയുള്ളൂ. നിരന്തര വീഴ്ചകളുടെ അടിസ്ഥാനത്തിൽ കളക്ടറെ മാറ്റാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് നിശ്ചിത സമയത്തുതന്നെ മറുപടികൾ നൽകണമെന്നാണു ചട്ടം. കളക്ടർ അതു പാലിക്കുന്നില്ല. ഇത് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വീഴ്ച വരുത്തുന്നതിൽ ടിക്കാറാം മീണ ക്ഷുഭിതനാണ്.
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ജില്ലാ കളക്ടർ വീഴ്ച വരുത്തിയതായുള്ള മീണയുടെ കണ്ടെത്തൽ നിലനിൽക്കുമ്പോൾ തന്നെയാണ് സെക്ടർ ഓഫീസ്- സെക്ടർ അസിസ്റ്റന്റ്റ് നിയമനലിസ്റ്റിലെ ഗുരുതര വീഴ്ചയും രംഗത്ത് വരുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് സെക്ടർ ഓഫീസർമാരും സെക്ടർ അസിസ്റ്റന്റുമാരും. ഇടത് സ്ഥാനാർത്ഥിയായി മേയർ വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ മേയർ ഭരിക്കുന്ന കോർപ്പറെഷനിലെ ഉദ്യോഗസ്ഥർ പ്രധാന തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കെത്തുന്നത്. ഇതിൽ അസ്വീകാര്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
തിരഞ്ഞെടുപ്പുകളെ എപ്പോഴും ആഘോഷമായി മാറ്റുന്ന സിപിഎം പലപ്പോഴും തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് ചുക്കാൻ പിടിക്കാറുമുണ്ട്. ഇത്തരം അട്ടിമറി തന്നെയാണോ സെക്ടർ ഓഫീസർമാരുടെയും സെക്ടർ അസിസ്റ്റന്റ്റ്മാരുടെ നിയമനത്തിനും പിന്നിൽ എന്നാണ് ചോദ്യം ഉയരുന്നത്. ഇടത് കുത്തക മണ്ഡലമായി സിപിഎം നിലനിർത്തിയ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ വൻ ക്രമക്കേടുകൾ ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കണ്ടെത്തപ്പെട്ടത്. പണിയറിയാവുന്ന അടൂർ പ്രകാശ് സ്ഥാനാർത്ഥിയായി വന്നപ്പോൾ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സിപിഎമ്മിന് നഷ്ടമാവുകയും ചെയ്തു. ഹാട്രിക് വിജയ പ്രതീക്ഷയുമായി ആറ്റിങ്ങലിൽ മത്സരിച്ച എ.സമ്പത്താണ് ഇക്കുറി അടൂർ പ്രകാശിനോട് മത്സരിച്ച് പരാജയപ്പെട്ടത്. ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് സമയത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് മറുനാടൻ പുറത്തു വിട്ടത്.
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേരാണ് ലിസ്റ്റിലുണ്ടായിരുന്നത്. കള്ളവോട്ടിന്റെ നിഴലിലുണ്ടായിരുന്നത്. 112322 പേരുകാരും. മറുനാടൻ നൽകിയ തുടരൻ വാർത്തകൾ ആറ്റിങ്ങലിൽ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഈ കാര്യങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ ടീക്കാറാം മീണയ്ക്ക് നേരിട്ട് അറിയാവുന്നതാണ്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തോട് തൊട്ടു കിടക്കുന്ന നിയോജക മണ്ഡലം തന്നെയാണ് വട്ടിയൂർക്കാവും. അതുകൊണ്ട് തന്നെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ വട്ടിയൂർക്കാവ് ഒരുക്കങ്ങൾ സാകൂതം വീക്ഷിക്കുകയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് പേരിൽ കളക്ടർക്ക് നേരെ ശകാരം ചൊരിയുകയും കാരണം കാണിക്കൽ നോട്ടീസ് ഇഷ്യു ചെയ്യുകയും ചെയ്തിരിക്കുന്നത്. ഇപ്പോൾ മീണയെ പേടിച്ച് സെക്ടർ ഓഫീസ്- സെക്ടർ അസിസ്റ്റന്റ്റ് നിയമനലിസ്റ്റിൽ മാറ്റം വരുത്താനുള്ള ഒരുക്കങ്ങളിലാണ് കളക്ടറുടെ ഓഫീസ്. പക്ഷെ ഇതുവരെയും പുതിയ നിയമന ലിസ്റ്റ് പുറത്തിറങ്ങിയിട്ടില്ല.
Stories you may Like
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍