ലോക്ക് ഡൗൺ കഴിഞ്ഞാൽ വ്യാപാരികളെ കാത്തിരിക്കുന്നത് വാറ്റിന്റെ പേരിലുള്ള പ്രഹരം; കൊറോണ ക്ഷീണം തീർക്കാൻ പിരിച്ചെടുക്കാൻ ഒരുങ്ങുന്നത് 5000 കോടി യുടെ കുടിശ്ശിക; ധനവകുപ്പ് ഇന്റേണൽ ഓഡിറ്റ് വിഭാഗം രഹസ്യമായി വീട്ടിലിരുന്ന് തയ്യാറാക്കുന്നത് വ്യാപാരികൾക്കുള്ള നോട്ടീസുകൾ; തകർന്നടിഞ്ഞ് വീട്ടിലിരിക്കുന്ന വ്യാപാരികൾക്ക് മേൽ വെള്ളിടിയായി തോമസ് ഐസക്കിന്റെ പ്രഹരം; വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തം ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്ക് ഡൗണിൽ തകർന്നടിഞ്ഞ വ്യാപാരികൾക്ക് മേൽ വെള്ളിടിയായി വാറ്റ് കുടിശിക കൂടി വന്നേക്കും. വാറ്റ് നികുതിയുടെ പഴയ കുടിശികയായ 5000 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. വാറ്റ് നികുതിയിൽ വീണ്ടും അസസ്മെന്റ് നടത്തി വ്യാപാരികളിൽ നിന്ന് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. സംസ്ഥാന ജി.എസ്. ടി വകുപ്പിന് കീഴിലുള്ള ഇന്റേണൽ ഓഡിറ്റ് വിഭാഗമാണ് പിരിച്ചെടുക്കൽ ശ്രമം തുടങ്ങിയത്. സാലറി ചാലഞ്ചിൽ അന്തിമ തീരുമാനം കൈക്കൊള്ളാതെ മന്ത്രിസഭാ യോഗം ഇന്നു പിരിഞ്ഞിരിക്കെയാണ് അണിയറയിൽ പഴയ വാറ്റ് നികുതി പിരിച്ചെടുക്കാനുള്ള നീക്കം സജീവമായിരിക്കുന്നത്.
2013-14ലെ വാറ്റ് നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിൽ ഉൾപ്പെട്ട കേസുകൾ പരിശോധിച്ച് നോട്ടീസ് അയക്കാനാണ് നീക്കം. ഇതിനായി 2014-15, 2015-2016, 2016-2017 വരെയുള്ള വർഷങ്ങളിലെ നികുതി നിർണയം വീണ്ടും നടത്താനാണ് ഒരുങ്ങുന്നത്. 2013-14 ലെ നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിനെക്കുറിച്ച് വ്യാപാരികളിൽ നിന്ന് ശക്തമായ എതിർപ്പ് വന്നിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്നുള്ള വ്യാപാരിയുടെ ആത്മഹത്യയും വ്യാപാരികളിൽ നിന്നുള്ള എതിർപ്പും വന്നപ്പോൾ നീക്കം അന്ന് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് പഴയ വാറ്റ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം ജീവനക്കാരാണ് വീട്ടിലിരുന്നു വരെ ജോലികൾ തീർക്കുന്നത്. നികുതി കുടിശിക പിരിക്കൽ എന്ന ഓമനപ്പേരാണ് ഇതിനു നൽകിയിരിക്കുന്നത്. സർക്കാർ ഖജനാവിന് ആശ്വാസം ലഭിക്കുന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങേണ്ടതില്ല എന്ന തീരുമാനമാണ് ഈ കാര്യത്തിൽ ധനവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
സാലറി ചാലഞ്ച് വഴി 2500 കോടി പിരിച്ചെടുക്കാനുള്ള ധനവകുപ്പിന്റെ തീരുമാനത്തിനു പച്ചക്കൊടി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് പകരം 5000 കോടി രൂപ വ്യാപാരികളിൽ നിന്നും പിരിച്ചെടുക്കാൻ ധനവകുപ്പ് ഒരുങ്ങുന്നത്. ലോക്ക് ഡൗൺ കാരണം സർക്കാർ ഓഫീസുകൾ അവധിയാണെങ്കിലും ധനവകുപ്പിന്റെ ജീവനക്കാർക്ക് ഈ ജോലി നൽകിയിട്ടുണ്ട്. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സംഭവം നടന്നപ്പോൾ അതിനു പിന്നാലെ സർക്കാർ മരവിപ്പിച്ച നീക്കമാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി അന്ന് രംഗത്ത് വരുകയും ചെയ്തിരുന്നു. ധനവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കുടിശിക ലിസ്റ്റിൽ ഒട്ടനവധി തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് ഇടപെട്ടു നടപടികൾ മരവിപ്പിച്ചത്. നികുതി നിർണയ ഉത്തരവ് കിട്ടിയാൽ അപ്പീൽ പോകണമെങ്കിൽ പോലും നികുതിയുടെ 20 ശതമാനം ആദ്യം അടയ്ക്കണം. ഇത് വ്യാപാരികൾക്ക് കുരുക്കായി മാറും. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ ആശങ്കൾ കൂടുതൽ ശക്തമാകുന്നത്.
ലോക്ക് ഡൗണും കൊറോണയും സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ താറുമാറാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് പഴയ കണക്കുകൾ നോക്കി ഖജനാവ് നിറയ്ക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ഒരുങ്ങുന്നത്. ജിഎസ്ടി വന്ന ശേഷം വാറ്റ് നിലവിലില്ല. പക്ഷെ വാറ്റ് കുടിശിക വ്യാപാരികൾ നൽകാനുണ്ട്. ഈ തുക എങ്ങിനെയെങ്കിലും പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. സാലറി ചാലഞ്ച് പോലെ മന്ത്രിസഭാ യോഗം കൈക്കൊള്ളേണ്ട തീരുമാനമല്ല ഇത്. ധനവകുപ്പിന്റെ സ്വന്തം തീരുമാനമാണ്. ഈ കാര്യത്തിൽ ധനവകുപ്പിന് മുന്നോട്ട് പോകാനും കഴിയും. അതുകൊണ്ട് തന്നെ 5000 കോടി പിരിച്ചെടുക്കാനാണ് ധനവകുപ്പിന്റെ നീക്കം. ലോക്ക് ഡൗൺ കാരണം തകർന്നടിഞ്ഞ വ്യാപാരികൾക്ക് മരണക്കയർ നൽകുന്ന തീരുമാനമാണ് ഇതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാറ്റ് നികുതി അടയ്ക്കാൻ നോട്ടീസ് ലഭിച്ച വ്യാപാരി ഇതിനെ തുടർന്നു ആത്മഹത്യ ചെയ്തിരുന്നു. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തത്. ഇതോടെയാണ് വ്യാപാരികളിൽ നിന്നുള്ള എതിർപ്പ് ശക്തമായത്.
പഴയ വാറ്റിന്റെ പേരിൽ 5000 കോടിയോളമുള്ള കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തമാകുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാർ നീക്കമാണിത്. ജിഎസ്ടി വന്നപ്പോൾ വാറ്റിന്റെ ഇടപാടുകൾ ഒരു വർഷത്തിനകം തീർക്കണമെന്ന് പറഞ്ഞിരുന്നു. ഈ നിബന്ധന മറച്ചുവച്ചാണ് വാറ്റിന്റെ പേരിലുള്ള പിരിവ്. വയ്യാതിരിക്കുന്ന ഒരാൾ ഒരു കാറ്റാടിച്ചാൽ തീർന്നു പോകുന്ന അവസ്ഥയുണ്ട്. അത്തരം ഒരു അവസ്ഥയാണ് നിലവിൽ വ്യാപാരികളുടെത്. 5000 കോടി പിരിച്ചെടുക്കാനുള്ള നീക്കമുണ്ടെന്നു ഞങ്ങൾക്ക് അറിയാം. വലിയ പ്രക്ഷോഭം, അതായത് സ്വാഭാവിക പ്രക്ഷോഭം തന്നെ ഈ കാര്യത്തിൽ ഉയർന്നു വരും. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഒരു ടീമുണ്ടാക്കിയാണ് ഈ കാര്യത്തിൽ സർക്കാർ നീക്കം നടത്തുന്നത്.
52000 പേർക്ക് അയച്ചിട്ടുള്ള കത്തുകളും ഇടപാടുകളും നിരീക്ഷണത്തിലാക്കി വലിയ തുകകൾ പിഴ ഈടാക്കാനുള്ള നീക്കമാണിത്. ഒരു ലക്ഷം തൊണ്ണൂറു ലക്ഷമാക്കും. അതിന്റെ നാല്പത് ശതമാനം അടപ്പിക്കാൻ നോട്ടീസ് അയക്കും. ഇതാണ് സർക്കാർ പരിപാടി. ഇത് വലിയ ചതിക്കുഴിയാണ്. കുടിശിക നിവാരണ പദ്ധതിയെന്ന ഓമനപ്പേരിലാണ് ഇത് നടപ്പിലാക്കുന്നത്. കഴിഞ്ഞ തവണ നോട്ടീസ് അയച്ചപ്പോൾ തന്നെ ആത്മഹത്യ വന്നു. വ്യാപാരി ആത്മഹത്യ ചെയ്തു. ഇത് സർക്കാർ ഓർക്കണം. നോട്ടീസ് വരുമ്പോൾ പഴയ രേഖയില്ലാ എന്ന് വന്നാൽ വ്യാപാരികൾ പെടും. വർഷങ്ങൾക്ക് മുൻപുള്ള ബിൽ കോപ്പികൾ എങ്ങനെ സൂക്ഷിച്ച് വയ്ക്കും. അപ്പോൾ പിഴ മൂന്നു മടങ്ങാകും. കുടുംബവീട് പോലും വിറ്റാലും വീട്ടാൻ കഴിയാത്ത കുരുക്കാണ് സർക്കാർ മുറുക്കുന്നത്-എസ്.എസ്.മനോജ് പറയുന്നു.
കടകൾ ഇപ്പോൾ ഒരു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. വലിയ നഷ്ടമാണ് വ്യാപാരികൾക്ക് വന്നിരിക്കുന്നത്. അതിനു മുകളിലാണ് വാറ്റിന്റെ പേരിലുള്ള അധിക പിരിവ്. വ്യാപാരികളിൽ നിന്നും രോഷം പതഞ്ഞുയരുമ്പോൾ ഈ നീക്കം വന്നാൽ സർക്കാർ ഒരു ഭാഗത്തും വ്യാപാരികൾ മറുഭാഗത്തുമായി യുദ്ധ പ്രഖ്യാപനം തന്നെ നടക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നുള്ള പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. വാറ്റിന്റെ പേരിൽ തോമസ് ഐസക്ക് എടുത്ത് പ്രയോഗിക്കുന്ന മാന്ത്രിക വടി സർക്കാരിനു നേരെ തന്നെയുള്ള ആഞ്ഞുള്ള പ്രഹരമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ
- കിഫ്ബിയിൽ സംഭവിക്കുന്നത്; ഡോ ശൂരനാട് രാജശേഖൻ എഴുതുന്നു
- തലശേരി- മാഹി ബൈപ്പാസിലെ ടോൾപിരിവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു
- ഭരണയന്ത്രം തുരുമ്പിച്ചുവെന്ന ഐസക്കിന്റെ വിശകലനം പിണറായിക്ക് നേരെയുള്ള ഒളിയമ്പ്
- മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഹാജരായേ മതിയാകൂവെന്ന് ഇഡി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്