Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈ കൊണ്ട് ഉരസിയും തലോടിയും ഞെരമ്പൻ! സ്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി; മാപ്പു പറഞ്ഞ് രക്ഷപ്പെട്ട് കണ്ണൂരുകാരൻ; ഉറങ്ങുന്നതുപോലെ അഭിനയിച്ചതോടെ വീണ്ടും തലോടാൻ ഞെരമ്പനെത്തി; 112ലെ വിളി നിർണ്ണായകമായി; വളാഞ്ചേരിയിൽ കെ എസ് ആർ ടി സിയിലെ പീഡകൻ കുടുങ്ങിയപ്പോൾ

ഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈ കൊണ്ട് ഉരസിയും തലോടിയും ഞെരമ്പൻ! സ്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി; മാപ്പു പറഞ്ഞ് രക്ഷപ്പെട്ട് കണ്ണൂരുകാരൻ; ഉറങ്ങുന്നതുപോലെ അഭിനയിച്ചതോടെ വീണ്ടും തലോടാൻ ഞെരമ്പനെത്തി; 112ലെ വിളി നിർണ്ണായകമായി; വളാഞ്ചേരിയിൽ കെ എസ് ആർ ടി സിയിലെ പീഡകൻ കുടുങ്ങിയപ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കെ. എസ്. ആർ. ടി. സി ബസിൽ ഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈകൊണ്ട് ഉരസിയും, തലോടിയും ഞെരമ്പനായ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ. ശരീരത്തിലേൽക്കുന്ന സ്്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി. ഇനി ആവർത്തിക്കില്ലെന്നും മാപ്പുപറഞ്ഞതോടെ പറഞ്ഞതോടെ വീണ്ടും യാത്ര തുടർന്നു.

ഇതിനിടെ മനസ്സമാധാനം നഷ്്ടപ്പെട്ട പെൺകുട്ടി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ ഞെരമ്പന്റെ കൈ വീണ്ടും എത്താൻ തുടങ്ങി. ഇതോടെ എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിച്ചു. കണ്ടക്ടർ ഉടൻ എമർജൻസി നമ്പറായ 112ൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്നു പുലർച്ചെ 2.30ഓടെ പ്രതി നിസാമുദ്ദീനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആർടിസി ബസിൽ നടന്ന ഞെരമ്പന്റെ പീഡനക്കഥ ഇങ്ങിനെയാണ്.

ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീൻ കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാർക്കറ്റ് സ്്റ്റോപ്പിൽനിന്നാണ് യുവതിയും കയറുന്നത്. റിസർവ് ചെയ്താണു യുവതി എത്തിയിരുന്നത്. മൂന്നുപേർക്ക് ഇരക്കാവുന്ന സീറ്റിലെ വീൻഡോ സീറ്റായിരുന്നു യുവതിയുടേത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്.

രാത്രി വൈകിയതോടെ യുവതി ഉറക്കത്തിലായിരുന്നു. പലപ്പോഴും കെ.എസ്.ആർ.ടി.സിയിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നാണു യുവരി പറയുന്നത്. ബസ്് കോഴിക്കോട് കഴിഞ്ഞപ്പോഴാണ് യുവാവിന്റെ ശല്യം ശ്രദ്ധയിൽപ്പെടുന്നത്. ഉറക്കത്തിലായതിനാൽ തന്നെ ആദ്യം എന്താണു സംഭവിക്കുന്നതെന്നു യുവതിക്കു മനസ്സിലായില്ല. ഉരസലിനു പുറമെ കൈകൊണ്ടു തലോടലും കണ്ടതോടെ യുവതി ആദ്യം മാന്യമായി തന്നെ ഇയാളോടു കാര്യം പറഞ്ഞു.

സംഭവം കണ്ടക്ടറോടും പറഞ്ഞതോടെ നിസാമുദ്ദീനെ അടുത്തുള്ള സീറ്റിലേക്ക് നീക്കിയിരുത്തുകയും ചെയ്തു. എന്നാൽ ബസ് പോയിത്തുടങ്ങിയതോടെ വീണ്ടും യുവതിക്കരികിൽ എത്തിയ യുവാവ് വീണ്ടും സമാനമായി പ്രവർത്തിക്കാൻ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട യുവതി ശബ്ദമുണ്ടാക്കിയതോടെയാണു കണ്ടക്ടറും മറ്റു യാത്രക്കാരും ഇടപെട്ടത്. എമർജൻസി നമ്പറിൽ വിളിച്ചു പറഞ്ഞതുപ്രകാരം വിവരം വളാഞ്ചേരി പൊലീസിൽ എത്തി.

തുടർന്നു പുലർച്ചെ 2.30ഓടെയാണു വളാഞ്ചേരി പൊലീസ് പ്രതിയെ ബസിലെ പ്രതിയെ പിടികൂടുന്നത്. യുവതിയുടെ മൊഴിപ്രകാരം നിസാമുദ്ദീനെതിരെ സ്ത്രീകളെ പൊതുസ്ഥലത്ത് ശല്യംചെയ്തതിന് 364 വകുപ്പുപ്രകാരം കേസെടുത്തു. എന്നാൽ താൻ ഒന്നും ചെയ്തില്ലെന്നും യുവതിയുടെ തോന്നലാണിതെന്നുമാണ് പ്രതി പൊലീസിനു നൽകി മൊഴി. കെ.എ്സ്.ആർ.ടി.സി ബസിൽ ഞെരമ്പന്മാരുടെ പീഡനശ്രമങ്ങൾ അടുത്തിടെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ കേസുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP