പ്രതിരോധ കുത്തിവയ്പ്പെടുത്താൽ മാത്രം ഒന്നാം ക്ലാസ് പ്രവേശനം; അഡ്മിഷന് ഇമ്മ്യൂണെസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സ്കൂളുകളിലെ വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുപ്പ് തുടങ്ങി; മതസംഘടനകളുടെ പ്രചരണത്തിന് തടയിടാൻ സർക്കാർ ഇടപെടൽ; മലപ്പുറത്ത് വാക്സിനേഷൻ നിർബന്ധമാക്കും
എം എസ് സനിൽകുമാർ
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നടക്കുന്ന വ്യാപകമായ വാക്സിൻ വിരുദ്ധ പ്രചരണത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത് അപകടരമാണെന്ന് മലപ്പുറം ജില്ലയിൽ പ്രചരിപ്പിക്കുന്നത്. പ്രചരണത്തിന്റെ ഫലമായി ലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിൻ ലഭിച്ചിട്ടില്ലെന്ന് മറുനാടൻ മലയാളി കഴിഞ്ഞ ദിവസംറിപ്പോർട്ട് ചെ്തിരുന്നു. വാക്സിനെടുക്കാത്ത 32 കുട്ടികൾ വിവിധ രോഗങ്ങൾകൊണ്ട് മരിച്ച വിവരവും മറുനാടൻ പുറത്തുവിട്ടിരുന്നു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നീക്കമാണ് സർക്കാർതലത്തിൽ നടക്കുന്നത്. ഇത് നടപ്പായാൽ വാക്സിനെടുത്ത കുട്ടികൾക്ക് മാത്രമേ സ്കൂളിൽ ചേരാൻ കഴിയൂ. ദീർഘനാളായി ആരോഗ്യവകുപ്പും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലെയുള്ള സംഘടനകളും ആവശ്യപ്പെടുന്ന ഒരുകാര്യമാണ് ഇത്. വാക്സിനേഷൻ കുട്ടികളുടെ അവകാശത്തിൽപ്പെടുന്ന ഒരുകാര്യമാണെന്ന് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. രക്ഷിതാക്കൾ കുട്ടികൾക്ക് വാക്സിൻ നൽകാത്ത നടപടി നീതീകരിക്കാവുന്നതല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു .
ടെറ്റനസ്, ഡിഫ്തീരിയ, പോളിയോ, ക്ഷയരോഗം, ജപ്പാൻ ജ്വരം, വില്ലൻചുമ, റൂബെല്ല, മുണ്ടിനീര്, അഞ്ചാംപനി, തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനാണ് കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നത്. എന്നാൽ ഇങ്ങനെ പ്രതിരോധ മരുന്ന് നൽകുന്നത് കുട്ടികൾക്ക് അപകടരമാണെന്നും കുട്ടികൾ മരിക്കാനിടയാകുമെന്നുമാണ് മലപ്പുറത്തെ പ്രചരണം. പോളിയോ വാക്സിനിൽ ക്യാൻസർ വൈറസ് വരെയുണ്ടെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ലോകജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതെന്നാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണം. ഭക്ഷണങ്ങളിലൂടെയും വാക്സിനിലൂടെയും ക്യാൻസർ രോഗം പടർത്തുകയാണ് ഡോക്ടർമാർ. ഒരുമന്ത്രിയുടെയും ഡോക്ടറുടെയും കുട്ടിക്ക് വാക്സിനുകൾ നൽകാറില്ല ഇങ്ങനെ പോകുന്നു പ്രചരണം.
ഡിഫ്തീരിയ വരുന്നത് മാംസഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്നാണ് മറ്റൊരു പ്രചരണം. ടൂത്ത് പേസ്റ്റ് പോലുള്ള വസ്തുക്കൾ ഡിഫ്തീരിയക്ക് കാരണമാകുന്നുണ്ടെന്നും വാക്സിൻ വിരുദ്ധർ കള്ള പ്രചരണം നടത്തുന്നുണ്ട്. മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ചും ഇവർ വാക്സിനെതിരെ പ്രചരണം നടത്തുന്നു. വാക്സിനെടുക്കുന്നത് ഏകദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ചേർന്നതല്ലെന്നാണ് ചില മതസംഘടനകളുടെ വാദം. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പ്രചരണം. ദൈവത്തിൽ വിശ്വസിക്കുന്നവർ കുട്ടികൾക്ക് വാക്സിൻ നൽകരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വർദ്ധിച്ച തോതിലുള്ള ഈ വാക്സിൻ വിരുദ്ധ പ്രചരണത്തിന്റെ ഫലമായി രണ്ടുലക്ഷത്തിലേറെ കുട്ടികളാണ് മലപ്പുറത്ത് വാക്സിൻ ലഭിക്കാത്തതായി ഉള്ളത്. വാക്സിനേഷൻ കൊണ്ട് തടയാവുന്ന രോഗങ്ങൾ മൂലം 2008 മുതൽ 2015 വരെ 32 കുട്ടികൾ മലപ്പുറത്ത് മരിച്ചിട്ടുണ്ട്. ടെറ്റ്നസ് ബാധിച്ച് 13 കുട്ടികളും അഞ്ച് പേർ ഡിഫ്തീരിയ മൂലവും 13 പേർ മീസീൽസ് പിടിപെട്ടും ഒരുകുഞ്ഞ് മസ്തിഷ്ക അണുബാധമൂലവും മരിച്ചു. ഇവരിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും ആറ് വയസ്സിൽ താഴെ പ്രായമുള്ളവരാണ്. രണ്ടാഴ്ച മുമ്പും മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ പതിനാറുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ പരിശോധിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ തന്നെ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു.
ആരോഗ്യവകുപ്പ് സ്കൂൾ വിദ്യാർത്ഥിനികൾക്കായി സംസ്ഥാനവ്യാപകമായി നടപ്പാക്കിയ റൂബെല്ലാ വാക്സിൻ കുത്തിവെയ്പ്പിന് പിന്നിൽ ജനസംഖ്യ നിയന്ത്രണ പദ്ധതി ആണെന്നായിരുന്നു വാക്സിൻ വിരുദ്ധരുടെ മറ്റൊരു ആരോപണം. രോഗപ്രതിരോധ പരിപാടിയുടെ മറവിൽ പെൺകുട്ടികളുടെ പ്രജനന ശേഷി കുറയ്ക്കാനുള്ള നിഗുഢ അജണ്ട വാക്സിനേഷന് പിന്നിലുണ്ടെന്നായിരുന്നു പ്രചരണം. കുട്ടികളിൽ കണ്ടുവരുന്ന ഒരുതരം പൊങ്ങൻ പനിയാണ് റൂബെല്ലാ. രോഗം വന്നുകഴിഞ്ഞാൽ ഗുരുതരമായ പ്രത്യഘാതങ്ങളും മരണം വരെയും സംഭവിക്കാം. റൂബെല്ലെക്കെതിരായ പ്രതിരോധ വാക്സിനായ എം.എം.ആറിനെതിരെയും പ്രചരണം നടന്നു.
വാക്സിനെടുക്കാത്ത ഒരു സമൂഹത്തിൽ ഗുരുതരമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കാം. ഇന്ത്യയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്ത പോളിയോ ഉൾപ്പെടെയുള്ള രോഗങ്ങൾ തിരിച്ചുവരാം. 2011 ജനുവരി 13നാണ് ഇന്ത്യയിൽ അവസാനമായി പോളിയോബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1950കളിലും 80കളിലും ഇന്ത്യയിൽ 1000ത്തിൽ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും ആയിരം കുട്ടികളിൽ ആറുപേർക്ക് പോളിയയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നുവെന്നുമായാണ് കണക്കുകൾ. ഈ അവസ്ഥയെയാണ് പോളിയോ വാക്സിൻ വഴി ഇന്ത്യ നിർമ്മാർജ്ജനം ചെയ്തത്. ഇപ്പോൾ മലപ്പുറത്തെ വാക്സിൻ വിരുദ്ധ പോളിയോ പോലുള്ള രോഗങ്ങൾ തിരിച്ചുവരാനിടയാക്കും.
ഈ ഗുരുതരാവസ്ഥ മുന്നിൽക്കണ്ടാണ് കുട്ടികൾക്ക് വാക്സിനെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും കുട്ടികളുടെ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുകയാണ്. കുട്ടികളുടെ ഇമ്മ്യണൈസേഷൻ സ്റ്റാറ്റസ് (പൂർണ്ണമായി കുത്തിവെപ്പ് എടുത്തവർ, പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലാത്തവർ, പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങൾ അറിയാത്തവർ ) ലഭ്യമാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്കൂളിലെ പ്രധാനാധ്യാപകൻ ഈ വിവരങ്ങൾ ശേഖരിക്കണം. ഒരുമാസത്തിനകം കണക്കെടുപ്പ് പൂർത്തിയാക്കണം. ശേഖരിച്ച വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ആരോഗ്യപ്രവർത്തകർക്ക് തുടർ നടപടികൾക്കായി നൽകണമെന്നാണ് നിർദ്ദേശം.
പ്രതിരോധ കുത്തിവെയ്പ്പുകൾ ശിശുആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണെന്ന് ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിരവധി പകർച്ചവ്യാധികളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നുവെന്ന കാരണത്താൽ തന്നെ ഓരോ കുഞ്ഞിന്റെയും സ്വാഭാവിക അവകാശമായും അവ പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രതിരോധ മരുന്നുകൾ രോഗ പ്രതിരോധത്തിന്റെ ഏറ്റവും മികച്ച ഉപകരമാണെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡെപ്പ്യൂട്ടി സെക്രട്ടറി എസ്. ശരത്ചന്ദ്രനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കണക്കുകൾ ശേഖരിച്ച ശേഷം മാതാപിതാക്കൾക്ക് ബോധവത്കരണപരിപാടികൾ നടപ്പിലാക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ലക്ഷ്യം ഇത് ഫലവത്തായില്ലെങ്കിൽ കർശനമായ നടപടികളിലേക്ക് അധികൃതർ നീങ്ങും. വാക്സിനെടുത്ത കുട്ടികളെ മാത്രമേ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കൂവെന്ന കർശന നിബന്ധന നടപ്പാക്കാനാണ് അധികൃതരുടെ ആലോചന. ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ തുടങ്ങിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍