'18 വയസ്സ് എന്നത് കേവലം പ്ലസ്ടു വിദ്യഭ്യാസം പൂർത്തിയാക്കുന്ന സമയമാണ്; ദാരിദ്ര്യത്തിന്റെ പരിഹാരം വിദ്യാഭ്യാസം നൽകി ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണ്; ശൈശവ വിവാഹത്തിന്റെ എല്ലാം പോരായ്മകളും 18ാം വയസ്സിലെ വിവാഹത്തിലുമുണ്ടാകും'; വിവാഹപ്രായ വിവാദത്തിൽ പ്രതികരിച്ച് വി പി സുഹറ
ജാസിം മൊയ്തീൻ
കോഴിക്കോട്: വീട്ടിലെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പരിഹാരം പെൺകുട്ടികളെ ചെറിയപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചയക്കലല്ല മറിച്ച് അവർക്ക് വിദ്യാഭ്യാസം നൽകി ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണെന്ന് സാമൂഹിക പ്രവർത്തക വിപി സുഹറ. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള സർക്കാർ നിർദ്ദേശത്തോട് പൂർണ്ണമായും യോജിക്കുന്നതായും വിപി സുഹറ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
വോട്ടവകാശം പോലെയല്ല വിവാഹ പ്രായം
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തോട് പൂർണ്ണമായും യോജിക്കുകയാണ്. വോട്ടവകാശത്തിന് 18 വയസ്സ് മതി എന്നതുപോലെയല്ല വിവാഹം. വോട്ടവകാശത്തിന് 18 വയസ്സ് മതിയെന്നത് മസ്തിഷ്ക വളർച്ചയുടെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ്. എന്നാൽ വിവാഹം അതുപോലെയല്ല. വിവാഹത്തിന് പെൺകുട്ടിക്ക് പക്വത വേണം. അത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയില്ല. അനുഭവങ്ങളാണ് പക്വതയുണ്ടാക്കുന്നത്. അതിന് ജീവിതാനുഭവങ്ങൾ വേണം. മാത്രവുമല്ല ഒരാളുടെ വിദ്യാഭ്യാസത്തിന്റെ തുടക്കം തന്നെ 18 മുതലാണ്.
അതുവരെ സാമ്പ്രദായിക സ്കൂൾ വിദ്യാഭ്യാസം മാത്രമാണ് ലഭിക്കുന്നത്. തന്റെ അഭിരുചിക്കനുസരിച്ച് ഒരാൾ ഇഷ്ടമേഖല തെരഞ്ഞെടുത്ത് വിദ്യാഭ്യാസം ആരംഭിക്കുന്നത് 18 വയസ്സിന് മുകളിലാണ്. അപ്പോഴേക്കും വിവാഹം കഴിക്കേണ്ടി വരുന്നത് അവരുടെ വിദ്യാഭ്യാസ അവകാശത്തെ പോലും റദ്ദ് ചെയ്യുന്നതാണ്. പെൺകുട്ടിയുടെ എല്ലാ വിധ അവകാശങ്ങളെയും റദ്ദ് ചെയ്തുകൊണ്ടാണ് 18 വയസ്സ് കഴിഞ്ഞ ഉടൻ തന്നെ വിവാഹം നടക്കുന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുകയാണ്.
ദാരിദ്ര്യത്തിന്റെ പരിഹാരം വിവാഹമല്ല
പല കുടുംബങ്ങളിലും പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിച്ചയക്കുന്നതിന് കാരണമായി പറയുന്നത് വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുമാണ്. ദാരിദ്ര്യത്തിന്റെ പരിഹാരം പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കലല്ല. മറിച്ച് അവൾക്ക് വിദ്യാഭ്യാസം നൽകി ഒരു ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കലാണ്. അതുവഴി കുടുംബത്തിന് മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാട് കൈവരിക്കുകയും ചെയ്യാം. എന്നാൽ അതൊന്നും ചെയ്യാതെ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച് 18 വയസ്സ് പൂർത്തിയാകുമ്പോഴേക്ക് വിവാഹം കഴിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. പുതിയ നിർദ്ദേശം അതിൽ നിന്നും പെൺകുട്ടികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമാണ്. പുതിയ കാലത്തെ പെൺകുട്ടികളെല്ലാം ഉയർന്ന വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹമുള്ളവരാണ്.
അതു കൊണ്ട് തന്നെ അവർ ഈ നിയമത്തെ അംഗീകരിക്കുന്നു. 18 വയസ്സ് എന്നത് കേവലം പ്ലസ്ടു വിദ്യഭ്യാസം പൂർത്തിയാക്കുന്ന സമയമാണ്.അതിന് ശേഷമാണ് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ആരംഭിക്കുന്നത്. 18 വയസ്സിൽ വിവാഹം കഴിയുന്നതോടു കൂടി കുട്ടികൾക്ക് തൊഴിലെടുക്കാനുള്ള അവകാശം കൂടി നിഷേധിക്കപ്പെടുകയാണ്. ശൈശവ വിവാഹത്തിന്റെ എല്ലാ പോരായ്മകളും 18 വയസ്സിൽ നടക്കുന്ന വിവാഹത്തിലുമുണ്ടാകും. 18 വയസ്സിൽ തന്നെ എല്ലാവർക്കും വിവാഹം കഴിക്കാനുള്ള മാനസിക വളർച്ച ഉണ്ടായിക്കോളണമെന്നില്ല. അത് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ 18ൽ നിന്നും 21ലേക്ക് വിവാഹ പ്രായം ഉയർത്തുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടം വരാൻ പോകുന്നില്ല. മാത്രവുമല്ല ഈ മൂന്ന് വർഷം കൊണ്ട് അവർക്ക് അവരുടേതായ ഒരു ജീവിത മാർഗ്ഗം കണ്ടെത്താനും സാധിക്കും.
മത സംഘടനകളുടെ എതിർപ്പുകൾ സ്വാഭാവികം
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള നിർദ്ദേശത്തിനെതിരെ മത സംഘനകളുടെ എതിർപ്പുകൾ പ്രതീക്ഷിച്ചതാണ്. വ്യക്തി നിയമങ്ങൾ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മത സംഘടനകളും. അവരിൽ നിന്ന് ഇക്കാര്യത്തിൽ എതിർപ്പുകളുണ്ടാകുക എന്നത് സ്വാഭാവികമാണ്. അവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ആർത്തവം തുടങ്ങിയാൽ വിവാഹം കഴിപ്പിച്ച് നൽകാമെന്നും, 18 വയസ്സിന് മുമ്പ് തന്നെ വിവാഹം നടത്താമെന്നും, പെൺകുട്ടികൾ പുറത്തിറങ്ങരുതെന്നും, ഭർത്താവിനെയും കുടുംബത്തെയും ശുശ്രൂശിച്ച് വീട്ടിലിരിക്കണമെന്നും എല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന മത സംഘനടകളിൽ നിന്ന് ഈ നിയമത്തിന് എതിർപ്പുകളുണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് എന്താണ് എന്നാണ് ഞാൻ നോക്കുന്നത്. അവർ ഈ നിയമത്തോട് യോജിക്കുന്നുണ്ടോ എന്നും അതല്ല മതസംഘനകളെ പ്രീതിപ്പെടുത്താനായി ഇതിനെ എതിർക്കുകയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
വിവാഹശേഷം പഠിക്കാം എന്ന് പറയുന്നതിൽ കാര്യമില്ല
ഈ നിയമത്തെ എതിർക്കുന്നവർ പറയുന്ന ഒരു കാരണം വിവാഹത്തിന് ശേഷവും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാമെന്നാണ്. അതൊരു കൃത്യമായ രാഷ്ട്രീയ നിലപാടല്ല. അതെല്ലാം സന്ദർഭങ്ങൾക്കനുസരിച്ച് സാധ്യമാകുന്നതോ അല്ലാത്തതോ ആണ്. വിവാഹം കഴിഞ്ഞെത്തുന്ന വീട്ടിലെ സാഹചര്യവും പെൺകുട്ടിയോട് ഭർത്താവിന്റെ വീട്ടുകാരുടെ സമീപനവുമെല്ലാം ആശ്രയിച്ചായിരിക്കും പിന്നീടുള്ള വിദ്യാഭ്യാസം. അതു കൊണ്ട് തന്നെ വിവാഹത്തിന് ശേഷമുള്ള വിദ്യാഭ്യാസമെന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. അനുഭവങ്ങളിൽ നിന്ന് അതിനെ വിലയിരുത്തുമ്പോൾ വിവാഹത്തിന് ശേഷം വിദ്യാഭ്യാസം നേടി മുന്നോട്ട് പോയവർ വിരളമാണ്.
എല്ലാത്തിന്റെയും അവസാന വാക്ക് വിവാഹമാണ് എന്ന് കരുതുന്നവരാണ് ഇത്തരം കാരണങ്ങൾ പറഞ്ഞ് ഈ നിയമത്തെ എതിർക്കുന്നത്. എല്ലാത്തിന്റെയും അവസാന വാക്കും പരിഹാരവും വിവാഹമല്ല. ഇത്തരം കാരണങ്ങൾക്ക് മതപരിവേശം നൽകുന്നതാണ് ഏറ്റവും വലിയ അപകടം. പുതിയ കാലത്തെ പെൺകുട്ടികൾ ഈ നിയമത്തോട് പൂർണ്ണമായും യോജിക്കുന്നവരാണ്. അവർ വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതു കൊണ്ട് തന്നെ വിവാഹ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനത്തെ അവർ പൂർണ്ണമായും പിന്തുണക്കുമെന്നാണ് ഞാൻ - വി പി സുഹറ വ്യക്തമാക്കി.
Stories you may Like
- ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇനി നിർണ്ണായകമാകും; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇത് പിണറായി സർക്കാരിനെ തോൽപ്പിച്ച സിപിഐക്കാരന്റെ നിയമ പോരാട്ട കഥ
- സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരേ വി.പി സുഹ്റയുടെ പരാതി
- ഉമർ ഫൈസിക്കെതിരെ കേസെടുത്തതിൽ സുന്നി മഹല്ല് ഫെഡറേഷന് പ്രതിഷേധം
- വി പി സുഹ്റയുടെ കനലെരിയും ജീവിതം!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍