വിവിഐപി ലോഞ്ചിൽ പോയി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു; ആറു പേരെ അനുവദിക്കില്ലെന്ന് എസ് പി ജി നിലപാട് എടുത്തപ്പോൾ ആദ്യ ഉടക്ക്; വിവാദമൊഴിവാക്കാൻ ആരും പോകേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ കൗശലവും; മുൻ കെപിസിസി അധ്യക്ഷന്റെ പേര് എസ്പിജി വെട്ടിയെന്നത് പച്ചക്കള്ളമെന്ന് സുധീരൻ അനുകൂലികളും; പടയൊരുക്കം ബഹിഷ്ക്കരിച്ച സുധീരനെതിരെ കടുത്ത നിലപാടുമായി ഗ്രൂപ്പുകൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. കെ പി സി സി പ്രസിഡന്റിനെ എയർപോർട്ടിലെ വി ഐ പി ലോഞ്ചിൽ ചെന്ന് സ്വീകരിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ ഇടഞ്ഞ സുധീരനെ പിന്നീട് അനുനയിപ്പിച്ചുവെങ്കിലും പടയൊരുക്ക സമാപനത്തിൽ നിന്നും സുധീരൻ വിട്ടു നിന്നത് കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി വിലയിരുത്തുന്നത്. തോമസ് ചാണ്ടിയുടെ രാജിയും പടയൊരുക്കം ഉണ്ടാക്കിയ ഉണർവും പാർട്ടിക്ക് പുതിയൊരു ദിശാ ബോധം നൽകിയിരിക്കെ അതിനെ അട്ടിമറിക്കാനാണ് സുധീരൻ ശ്രമിക്കുന്നതെന്ന് പാർട്ടി എന്നടങ്കം വിലയിരുത്തുന്നു. ചില മുതിർന്ന നേതാക്കൾ ഇന്നലെ തന്നെ സുധീരന്റെ നടപടികൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.
എ ഐ ഗ്രൂപ്പുകൾ ഒന്നിച്ച ഈ വിഷയത്തിൽ നടപടി ആവിശ്യപ്പെട്ട് ഹൈക്കമാന്റിന് രേഖാമുലം പരാതി നൽകാനാണ് ആലോചിക്കുന്നത്. പടയൊരുക്കത്തിന്റെ സമാപന സമ്മേളത്തിന് രാഹുൽ ഗാന്ധി എത്താമെന്ന് അറിയിച്ചപ്പോൾ മറ്റു നടപടിക്രമങ്ങൾ ആലോചിക്കാൻ പാർട്ടി ആസ്ഥാനമായ ഇന്ദാഭവനിൽ നവംബർ അവസാനം നേതാക്കൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ എസ് പി ജി യുടെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ നിശ്ചയിക്കുന്നതിനിടെ രാഹുൽ ഗാന്ധിയെ എയർപോർട്ടിനുള്ളിലെ വി ഐ പി ലോഞ്ചിൽ പോയി തനിക്ക് സ്വീകരിക്കണമെന്ന് സുധീരൻ ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാൽ എസ് പി ജി അനുമതി അനുസരിച്ച് നാല് നേതാക്കൾക്ക് മാത്രമേ വി ഐ പി ലോഞ്ചിൽ പോകാൻ അനുമതിയുള്ളുവെന്ന് പി സി സി അദ്ധ്യക്ഷൻ എം എം ഹസ്സൻ അറിയിച്ചു. അതിലൊരാൾ താൻ ആവണമെന്ന് സുധീരൻ ശഠിച്ചതോടെ നേതാക്കൾ വെട്ടിലായി . കേന്ദ്ര നേതൃത്വം അംഗീകരിച്ചതനുസരിച്ച് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, എംഎം ഹസൻ , രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമേ എയർ പോർട്ടിലെ വി ഐ പി ലോഞ്ചിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു., പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരം കർണാടകയുടെ ചുമതലയുള്ള എഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കൂടി എസ് പി ജി അനുമതി നൽകുകയായിരുന്നു.
സുധീരന്റെ ആവശ്യം പിന്നീട് ഭീക്ഷണി ആയതോടെ മുൻ കെ പി സി അദ്ധ്യക്ഷൻ എന്ന പരിഗണനയിൽ ഇദ്ദേഹത്തെ കൂടി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഹസൻ കത്തെഴുതിയെങ്ങിലും അത് പരിഗണിച്ചില്ല. എന്നാൽ ഹസൻ അങ്ങനെയൊരു കത്തെഴുതിയിട്ടില്ലന്നാണ് സുധീരൻ അനുകൂലുകൾ വാദിക്കുന്നത്. മുൻ കെ പി സി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രോട്ടോകോൾ പ്രകാരം വി ഐ പി ലോഞ്ചിൽ പോകാൻ സുധീരൻ അർഹനാണന്നാണ് ഇവർ വാദിക്കുന്നത്. സുധീരൻ പി സി സി അധ്യക്ഷൻ ആയിരിക്കവെ പരിഗണനകൾ ആപോളം കിട്ടിയ പലരും ഈ വിഷയത്തിൽ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങളാണ് അഴിച്ചു വിടുന്നത്. സുധീരൻ ഇടഞ്ഞത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രാഹുൽ ഗാന്ധിയെ ആരും വി ഐ പി ലോഞ്ചിൽ പോയി സ്വീകരിക്കണ്ടായെന്ന് തീരുമാനം എടുപ്പിച്ചു.
എന്നിട്ടും സുധീരൻ വഴങ്ങിയില്ലെന്നാണ് വിവരം. പാർട്ടി വക്താവും മുതിർന്ന നേതാവുമായ ഒരാൾ രാവിലെ സുധീരനെ ബന്ധപ്പെട്ടുവെങ്കിലും പൊട്ടിത്തെറിച്ചുവെന്നാണ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സുധീരനെതിരെയുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയാവും ഹൈക്കമാന്റിന് പരാതി നൽകുക. എതിർപ്പോ പരാതിയോ ഉണ്ടെങ്കിൽ നേതൃത്വത്ത അറിയിക്കുന്നതിന് പകരം സുധീരൻ മാറി നിന്നത് പടയൊരുക്കം പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് മുകുൾ വാസ്നിക്കും വിലയിരുത്തുന്നത്. പാർട്ടിയെ വിവാദത്തിലും പ്രതികൂട്ടിലും നിർത്തുന്നത് നല്ല സന്ദേശമല്ലന്ന് അദ്ദേഹം കേരളത്തിലെ ചില നേതാക്കളോടു പറഞ്ഞുവെന്നാണ് അറിയുന്നത്. ഹൈക്കമാണ്ടും സുധീരനെ കൈവിടുന്ന സൂചനയാണ് ഇതിലുള്ളത്.
ഓഖി ചുഴലിക്കാറ്റിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പടയൊരുക്കത്തിന്റെ സമാപനം നടത്തിയത് ശരിയല്ലെന്ന് വരുത്താനാണ് സുധീരൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ എന്തുകൊണ്ട് വിട്ടു നിന്നുവെന്നതിൽ സുധീരൻ പ്രതികരിച്ചിട്ടുമില്ല. രാഹുലിനെ സ്വീകരിക്കാൻ സുധീരൻ രാവിലെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. സമ്മേളനസ്ഥലത്തെ അസാന്നിധ്യം സംബന്ധിച്ച് തിരക്കിയപ്പോൾ, ഗതാഗതക്കുരുക്ക് ആയിപ്പോയെന്ന കാരണമാണ് സുധീരന്റെ വിശ്വസ്തർ പറയുന്നത്. എന്നാൽ അത് സുധീരൻ നിഷേധിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ തീരദേശ പര്യടനത്തിലും പടയൊരുക്കം സമ്മേളനത്തിലും മറ്റെല്ലാ നേതാക്കളും അണികളും ആവേശത്തോടെ പങ്കെടുത്തത് കേന്ദ്ര നേതാക്കളിൽ വിശ്വാസം കൂട്ടിയെന്നും രാഹുൽ സംതൃപ്തി അറിയിച്ചുവെന്നും വാസ്നിക്ക് എം എം ഹസനോടു പറഞ്ഞു. പടയൊരുക്കത്തിന്റെ സമാപനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങളാണ് സെന്ററൽ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്.കോൺഗ്രസ് പ്രതീക്ഷ നൽകുന്ന രീതിയിൽ രാഹുൽ നടത്തിയ പ്രസംഗത്തെ കരഘോഷത്തോടെയാണ് അണികൾ വരവേറ്റത്. രാജ്യത്തെ തകർക്കുന്ന ഫാഷിസ്റ്റ് ശക്തികളെ എതിർക്കാൻ സിപിഎമ്മിനു യഥാർഥ താൽപര്യമുണ്ടോ എന്നു വ്യക്തമാക്കണമെന്നു രാഹുൽ ഗാന്ധി ആവിശ്യപ്പെട്ടു.
ബിജെപിയാണു വലിയ ശത്രുവെന്നു സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിച്ചു.ഇടതു പാർട്ടികളുടെ നിലപാടിനു ദേശീയതലത്തിൽ പ്രാധാന്യമുണ്ട്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നില്ലെങ്കിൽ അവരെ പിന്തുണയ്ക്കുന്നുവെന്നാണ് അർഥമെന്നും രാഹുൽ പറഞ്ഞു. . കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കം യാത്ര വൻവിജയമായത് എന്തുകൊണ്ടാണെന്നു സംസ്ഥാന സർക്കാർ സ്വയം ചോദിക്കണം. സർക്കാരിനു കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുന്നില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള അടുത്ത സർക്കാരിലാണു ജനങ്ങളുടെ പ്രതീക്ഷ. ഓഖി ദുരന്തത്തിനിരയായ മൽസ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മൂന്നു വർഷം മുൻപ് അധികാരത്തിലേറുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതൊക്കെയും ജനങ്ങൾ വിശ്വസിച്ചു. അദ്ദേഹം പറയുന്നത് ഒന്നും മനസ്സിൽ വിചാരിക്കുന്നതു മറ്റൊന്നുമാണെന്നു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ അദ്ദേഹം പറയുന്നതെല്ലാം ജനം കേൾക്കുമെങ്കിലും ഒന്നും വിശ്വസിക്കാതെയായി. നോട്ടുനിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു ജനങ്ങൾ കരകയറുംമുൻപു ജിഎസ്ടി എന്ന ഗബ്ബർ സിങ് ടാക്സ് അടിച്ചേൽപിച്ചു. ജിഎസ്ടി ലളിതമാക്കണമെന്നും പെട്രോളും ഡീസലും ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ കേട്ടില്ല.അഴിമതിയെക്കുറിച്ചു വാതോരാതെ സംസാരിച്ചിരുന്ന മോദി ഇപ്പോൾ ആ വാക്കു മിണ്ടാതായി.
അമിത് ഷായുടെ മകൻ മൂന്നു മാസംകൊണ്ട് 50,000 രൂപ 80 കോടിയാക്കിയതിനെക്കുറിച്ചും റഫേൽ യുദ്ധവിമാന കരാർ അടുപ്പക്കാരനായ വ്യവസായിക്കു നൽകിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസംഗിച്ചതു വികസനത്തെക്കുറിച്ചല്ല, സ്വന്തം കാര്യങ്ങളായിരുന്നുവെന്നും രാഹുൽ പറഞ്ഞു. സോറി മോദിജി, ഞങ്ങളുടെ സംസ്കാരം അതല്ല മന്മോഹൻ സിങ്ങിനെയും തന്നെയും കോൺഗ്രസ് പാർട്ടിയെയും എത്രയൊക്കെ അധിക്ഷേപിച്ചാലും തങ്ങൾ പ്രധാനമന്ത്രിപദത്തെ എക്കാലവും ബഹുമാനിക്കുമെന്നു രാഹുൽ. രാജ്യത്താകെ വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതും ബിജെപിയുടെ രീതിയാണ്. കോൺഗ്രസിന്റെ സംസ്കാരം അതല്ല എന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍