നജീബിന്റെ ടൂറിസം കമ്പനിക്ക് നേട്ടമുണ്ടാക്കി കൊടുത്തതിൽ മണത്തത് അഴിമതി; ലൈഫ് മിഷനിലെ കള്ളത്തരം കൈയോടെ പിടിച്ചത് സിബിഐയും; എന്നിട്ടും വിരമിച്ച വിശ്വസ്തനെ കൈവിടാതെ പിണറായി; യുവി ജോസിന് വീണ്ടും ഖജനാവ് മുടിച്ച് താവളമൊരുക്കുമ്പോൾ
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: വിവാദനായകൻ യുവി ജോസിന് പുനർ നിയമനം നൽകാൻ സർക്കാർ തീരുമാനം. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഡയറക്ടറായാണ് പുതിയ നിയമനം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി വിരമിച്ചത്. സ്ഥാനമൊഴിഞ്ഞ് നാല് മാസം പോലും തികയും മുമ്പാണ് പുതിയ നിയമനം.
ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദലടക്കം പ്രതിസ്ഥാനത്ത് നിൽക്കുന്നയാളെയാണ് വിരമിച്ച ശേഷം ധൃതിപിടിച്ച് പുനഃനിയമനം നൽകുന്നത്. നിലവിൽ സിബിഐ, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്രഏജൻസികളാണ് ലൈഫ് മിഷൻ അഴിമതി അന്വേഷിക്കുന്നത്. മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്.
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യുവി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമല്ലെന്നും പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. കൂടാതെ നാലു കോടിയിലേറെ രൂപ കമ്മിഷൻ ഇനത്തിൽ നൽകിയെന്ന് നിർമ്മാതാക്കളായ യൂണിടെക് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് രണ്ടുതവണയാണ് യുവി ജോസിനെ ചോദ്യം ചെയ്തിരുന്നത്. ശിവശങ്കർ, സ്വപ്ന സുരേഷ് തുടങ്ങിയവരൊക്കെ ഈ കേസിൽ പ്രതികളാണ്.
ടൗൺ പ്ലാനിങ് ഓഫീസറായിരുന്ന യുവി ജോസിന് കൺഫേഡ് ഐഎഎസ് ലഭിച്ചത് ചട്ടവിരുദ്ധമായാണെന്നതിന്റെ രേഖകളും മറുനാടൻ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായി ഇഎം നജീബിന്റെ ടൂറിസം കമ്പനിയായ ജിജിഎല്ലിന് അനധികൃതമായി ബിആർഡിസി ബിഡ് നൽകിയതിനുള്ള പ്രതിഫലമായിരുന്നു യുവി ജോസിന്റെ കൺഫേഡ് ഐഎഎസ്.
തദ്ദേശസ്വയംഭരണ വകുപ്പിൽ ടൗൺ പ്ലാനറായിരുന്ന യുവി ജോസിന് 2015 ലാണ് ഐഎഎസ് ലഭിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഐഎഎസ് നൽകാൻ തീരുമാനിക്കുമ്പോൾ അതിന് എട്ട് വർഷം മുമ്പ് മുതലുള്ള പ്രവർത്തനമികവ് പരിശോധിക്കേണ്ടതായുണ്ട്. എന്നാൽ ഈ കാലയളവിൽ ജോസ് ശൂന്യവേതനാവധിയിലായിരുന്നു എന്നതാണ് വിരോധാഭാസം. 1997 ലാണ് ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ എത്തുന്നത്. ടൂറിസം ഓഫീസിന് അടുത്തുള്ള കെട്ടിടത്തിൽ എയർട്രാവൽ എന്റെർപ്രൈസസ് എന്ന ടൂറിസം സ്ഥാപനം നടത്തിയിരുന്ന ഇഎം നജീബുമായി ചേർന്ന് യുവി ജോസ് നടത്തിയ വഴിവിട്ട പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് രേഖകൾ സഹിതം മറുനാടൻ പുറത്തുവിട്ടിരുന്നത്.
ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് വേണ്ടി റിസോർട്ടുകൾ നിർമ്മിക്കാൻ ബിഡ് നടത്താൻ ടൂറിസം വകുപ്പ് 2004 ൽ തീരുമാനിക്കുമ്പോൾ യു. വി ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബിആർഡിസിയുടെ ഉടമസ്ഥതയിലുള്ള ആറ് പ്രോപ്പർട്ടികളിൽ സീ ഫ്രണ്ടേജ് ഇല്ലാത്ത ഒരു സ്ഥലം കുറഞ്ഞവിലയ്ക്ക് നജീബിന് ഒപ്പിച്ച് കൊടുത്തത് ജോസായിരുന്നു. എന്നിട്ട് അതിന് മുന്നിലുള്ള സ്ഥലം കൂടി സൗജന്യനിരക്കിൽ ഏറ്റെടുത്ത് ആ പ്രോപ്പർട്ടിയെ സീ ഫ്രണ്ടേജാക്കി മാറ്റാനും യുവി ജോസ് അനധികൃതമായി ഇടപെട്ടിരുന്നു. ഈ സഹായങ്ങൾക്കുള്ള പ്രതിഫലമായാണ് 2015 ൽ അദ്ദേഹത്തിന് കൺഫേഡ് ഐഎഎസ് ലഭിക്കുന്നത്.
യുവി ജോസ് കോഴിക്കോട് കളക്ടറായിരിക്കെ ക്വാറികൾക്ക് വഴിവിട്ട് അനുമതി നൽകിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ തുടരന്വേഷണത്തിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ ഇടപെട്ട് പരാതി അട്ടിമറിച്ചിരിക്കുകയാണ്.
ക്കം കൊടിയത്തൂരിൽ മിച്ച ഭൂമിയിലെ നാല് ക്വാറികൾക്ക് വഴിവിട്ട് അനുമതി നൽകയതിന്റ തെളിവുകളാണ് പുറത്ത് വന്നിരിക്കുകയാണ്. ഉഎഛയുടെ നിർദ്ദേശത്തെ തുടർന്ന് പരിസ്ഥിതി ആഘാത പഠന സമിതി അനുമതി നൽകേണ്ടെതില്ലെന്ന് തീരുമാനിച്ച ക്വാറികൾക്കാണ് സമിതി അധ്യക്ഷൻ കൂടിയായ കളക്ടർ അനുമതി നൽകിയത്.
അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നൽകിയിരുന്നത് ഡിസ്ട്രിക് എൻവയോമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അഥോറിറ്റി ആയിരുന്നു. ജില്ലാ കളക്ടർ, ഡി എഫ് ഒ, ആർഡിഒ എന്നിവരാണ് ഇതിലെ അംഗങ്ങൾ. മുക്കം കൊടിയത്തൂർ വില്ലേജിൽ ക്വാറി തുടങ്ങാൻ പാലക്കൽ ഗ്രാനൈറ്റ്സ്, മർവ ഗ്രാനൈറ്റ്സ്, സി പി മുഹമ്മദ്, വി എം മുരളീധരൻ എന്നിവർ 2017ൽ അപേക്ഷ സമർപ്പിച്ചു. സർക്കാർ ഭൂമി ഉൾപ്പെടുന്നതാണ് ഈ സ്ഥലമെന്ന ഡിഎഫ്ഒയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ക്വാറിക്ക് അനുമതി നൽകേണ്ടെന്ന് 2017 ഓഗസ്റ്റ് മൂന്നിന് ചേർന്ന സമിതി തീരുമാനിച്ചിരുന്നു. അത്തരത്തിൽതന്നെ മിനുട്ട്സും എഴുതി. എന്നാൽ ഇതേ മിനുട്ട്സ് റഫറൻസാക്കി അന്നത്തെ കളക്ടർ യുവി ജോസ് ക്വാറിക്ക് ലൈസൻസ് നൽകിയെന്നാണ് ആരോപണം. ജില്ലാ കളക്ടറായിരുന്ന യു വി ജോസ് ക്വാറി മാഫിയയെ വഴി വിട്ട് സഹായിക്കുകയായിരുന്നെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.
വിവാദമായ ചെങ്ങോട് മലയിൽ വേണ്ടത്ര പാരിസ്ഥിതിക പഠനം നടത്താതെയാണ് ഖനനാനുമതി നൽകിയതെന്ന് ഇപ്പോഴത്തെ ജില്ലാ കളക്ടർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. അതേസമയം യുവി ജോസ് കളക്ടറായിരുന്ന കാലത്ത് നൽകിയ ക്വാറി അനുമതികളെല്ലാം പുനപരിശോധിക്കണമെന്ന്ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകരും രംഗത്തെത്തിയിരുന്നു.
ഇത്തരത്തിൽ വിവാദങ്ങളുടെ ഉറ്റതോഴനായ നിരവധി അഴിമതിക്കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന യുവി ജോസിനെ വിരമിച്ച ശേഷം ധൃതി പിടിച്ച് ഒരു സ്ഥാനത്ത് അവരോധിക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. അദ്ദേഹത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണങ്ങളൊന്നും ഇല്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുള്ളതിനാൽ ഈ സ്ഥാനത്ത് നിയമിക്കുന്നതിൽ തെറ്റില്ലെന്നാണ് ജോസിനെ കെഎസ്ഡബ്ല്യുഎംപിയുടെ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.
എന്നാൽ കേന്ദ്ര ഏജൻസികൾ അടക്കമുള്ള മറ്റ് പല അന്വേഷണ ഏജൻസികളും അന്വേഷിക്കുന്ന കേസുകളിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിയാണ് യുവി ജോസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി യുവി ജോസിനുള്ള വ്യക്തിബന്ധമാണ് പുതിയ നിയമനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
Stories you may Like
- സഹകരണ തട്ടിപ്പിൽ സിപിഎം കൂടുതൽ വെട്ടിലേക്ക്
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപം
- പാർട്ടി വിടില്ല: കെ.എം മാണിയുടെ വീട്ടിൽ പോയത് കുട്ടിയമ്മയെ കാണാൻ: പി.സി. തോമസ്
- നിർമ്മലയും പ്രഭാകറും ഒരു അസാധാരണ കോമ്പോ!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍