Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്

അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ;  കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്

വിനോദ് വി നായർ

കൊല്ലം: സ്വത്തുക്കൾ മുഴുവൻ തട്ടിയെടുത്ത ശേഷം തന്റെ മകളെ ഭർത്താവ് കൊന്നതുതന്നെയാണെന്ന് അഞ്ചലിൽ പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട് പറഞ്ഞു. സാധാരണ മനുഷ്യരിൽ നിന്നുംവിഭിന്നമായി പ്രവൃത്തികളിൽ വേഗതക്കുറവ് എന്ന പ്രത്യേക അവസ്ഥയുള്ള മകളെ വിവാഹം ചെയ്ത് നൽകുമ്പോൾ കൃത്യമായി ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം സൂരജിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് വിവാഹാലോചനയുമായെത്തിയത്. മകളുടെ കുറവുകൾ അവളുടെ ഭാവിജീവിതത്തിന് തടസമാകരുതെന്നു കരുതിയാണ് സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണാഭരണവുംനൽകിയത് . സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് പുത്തൻ ബലേനോ കാറും ഒപ്പംനൽകി. മൂന്നേക്കർ റബ്ബർ എസ്റ്റേറ്റ് അടക്കമുള്ള വസ്തുക്കളും മകൾക്കായി കരുതിയിരുന്നു. എന്നാൽ സ്വത്ത് മോഹിച്ചാണ് ഇവർ വിവാഹത്തിന് തയ്യാറായതെന്ന് പിന്നീട് വ്യക്തമായി.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം ജോലി നഷ്ടമായെങ്കിലും യാതൊരു ബുദ്ധിമുട്ടും അനുഭവിപ്പിക്കാതെയാണ് സൂരജിന്റെ കുടുംബത്തെയടക്കം സംരക്ഷിച്ചത്. സൂരജിന്റെ അച്ഛന് മൂന്നേകാൽ ലക്ഷം രൂപയ്ക്ക് പിക് അപ്പ് ഓട്ടോവാങ്ങി നൽകി. സഹോദരിയുടെ പഠനത്തിന് എല്ലാ സാമ്പത്തിക സഹായം നൽകിവരുന്നതും താനാണ്. കൂടാതെ അഞ്ചൽ ഏറത്ത് തന്റെ ഉടമസ്ഥതയിലുള്ള കടയുടെവാടകയിനത്തിൽ ലഭിക്കുന്ന എണ്ണായിരം രൂപ എല്ലാ മാസവും മകളുടെ അക്കൗണ്ടിൽ നൽകിയിരുന്നു. മകൾക്ക് ഒരു കുറവും ഉണ്ടാകാതെ അവർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തികസഹായം നൽകിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് താൻ മകളുടെ ഭർതൃ വീട്ടുകാർക്ക് നൽകിയതെന്നും വിജയസേനൻ വെളിപ്പെടുത്തി.

നൂറോളം ചെറുപ്പക്കാരടങ്ങുന്ന ഒരു ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് മുൻപാണ് തിരിച്ചറിഞ്ഞത്. സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ വാഹനലോണുകൾ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയ ഗുണ്ടകളിലൊരാളാണ് സൂരജെന്ന് നാലു മാസം മുൻപാണ് അറിഞ്ഞത്. തന്റെ പൈസ ഉപയോഗിച്ചാണ് ഈ ഗൂഢസംഘത്തെ സൂരജ് സംരക്ഷിച്ചിരുന്നത്. മകളുടെയും കുഞ്ഞിന്റെയും ഭാവിയെ കരുതിയാണ് യാതൊരു പരാതിയും പറയാതെ സാമ്പത്തിക സഹായം നൽകുന്നത്തുടർന്നത്. എന്നിട്ടും തന്റെ മകൾക്ക് ഈ ഗതി വന്നു. ഒരു കുട്ടി ആയതോടെയാണ്തന്റെ മകളുടെ സ്വത്തുക്കൾ തട്ടിയെടുക്കാനായി അയാൾ ഈ കടുംകൈ ചെയ്തതെന്ന് വിശ്വസിക്കുന്നു. സൂരജിന് പരസ്ത്രീ ബന്ധമുള്ളതായി സംശയമുണ്ടെന്നും മകളുടെ സ്വത്തുക്കൾ മുഴുവൻ കുഞ്ഞിന്റെ പേരിലായാൽ അത് തനിക്ക് അനുഭവിക്കാമെന്നായിരുന്നു സൂരജിന്റെ കണക്കുകൂട്ടൽ എന്നും വിജയസേനൻ ആരോപിച്ചു.

ഉത്രയെ പാമ്പ് കടിക്കാൻ ശ്രമിച്ച എല്ലാസമയത്തും സൂരജിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആദ്യ തവണ രക്ഷപ്പെട്ട് മൂന്നാംദിവസം പാമ്പുകടിയേൽക്കുന്നത് മാർച്ച് രണ്ടിന് രാത്രി എട്ടുമണിക്കാണ്. അന്ന്പകൽ ബാങ്കിലെത്തിയ സൂരജ് ഉത്രയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറ്റിപ്പത്ത്പവനോളം സ്വർണം കൈക്കലാക്കി. രാത്രി എട്ടിന് പാമ്പുകടിയേറ്റ ഉത്രയെ അടുത്തദിവസം പുലർച്ചെ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതൊക്കെഅന്നേ സംശയത്തിനിട നൽകിയിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽആരോടും പറഞ്ഞില്ല. മകൾ മരിച്ച ദിവസം പൊലിസിനോട് ഇക്കാര്യങ്ങൾ പറഞ്ഞില്ല എന്നാണ് അഞ്ചൽ സിഐ പറയുന്നത്. എന്നാൽ മകൾ മരിച്ചതിന്റെ സങ്കടത്തിൽകഴിയുന്ന തങ്ങൾക്ക് അതിന് കഴിയുന്ന മാനസികാവസ്ഥ ആയിരുന്നില്ല. ഉത്ര മരിച്ച്അഞ്ചാം ദിവസം ഇതു സംബന്ധിച്ച് അഞ്ചൽ പൊലിസിന് മൊഴി നൽകിയിരുന്നു.

തുടർന്ന് മകളുടെ ലോക്കറിലിരിക്കുന്ന സ്വർണം തിരികെ നൽകണമെന്ന് സൂരജിനോട് ആവശ്യപ്പെട്ടതോടെ സൂരജിനെയും മാതാവിനെയും തടങ്കലിൽവച്ചിരിക്കുന്നുവെന്ന് ആരോപിച്ച് തങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകി. എന്നാൽ അത് കളവാണെന്ന് പൊലിസിന് ബോധ്യമായി. മകളുടെ മരണത്തിലെദുരൂഹത നീക്കാൻ അഞ്ചൽ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന്മനസിലാക്കിയതോടെയാണ് റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നൽകിയത്. പാമ്പു പിടിത്തക്കാരുമായുള്ള സൂരജിന്റെ ബന്ധമടക്കം അന്വേഷണവിധേയമാക്കിയാൽ തന്റെ മകളുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങളുടെചുരുളഴിയുമെന്നും വിജയസേനൻ പറഞ്ഞു. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്.

ഉത്രയുടേതുകൊലപാതകം തന്നെ

കൊല്ലം അഞ്ചലിൽ രണ്ടു തവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭർത്താവ് സൂരജ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ ഉടൻ തന്നെ സൂരജിന്റെ അറസ്റ്റുണ്ടാകും. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് കൊലപാതകമെന്നാണ് സൂചന.

ഭർത്താവ് സൂരജ്, സുഹൃത്തും പാമ്പുപിടുത്തക്കാരനുമായ സുരേഷിനേയും മറ്റൊരു ബന്ധുവിനേയും അറസ്റ്റ് ചെയ്യും. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. രണ്ടു തവണയും മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. പാമ്പുപിടുത്തക്കാരന്റെ കൈയിൽ നിന്ന് 10,000 രൂപ നൽകി മൂർഖൻ പാമ്പിനെ സൂരജ് വാങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്.

എസി മുറിയിൽ ഉറങ്ങിക്കിടന്ന ഉത്രയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭർത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച് ഭർത്താവ് സൂരജും പരാതി നൽകിയതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തുടർന്നാണ് സൂരജിനെതിരെ ബന്ധുക്കളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തെത്തിയതും. അടൂരിലെ ഭർത്തൃവീട്ടിൽ വച്ച് ഉത്തരയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നതിന്റെ കുറച്ചു ദിവസം മുമ്പ് വീട്ടിൽ ഉത്തര പാമ്പിനെ കണ്ടിരുന്നു. സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയതായും ഉത്തര പറഞ്ഞിരുന്നുവെന്നും ഉത്തരയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. സൂരജിന് പാമ്പുപിടിുത്തക്കാരുമായി ബന്ധമുണ്ടെന്നും പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്നും ഉത്തരയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP