രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; കേസു കൊടുക്കാൻ വാദിയായി മരുമകൻ എത്തിയപ്പോൾ മറുനാടന്റെ സംശയങ്ങൾ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു; സൂരജിനെ കുടുക്കിയത് ചരമ വാർത്തയിലെ 20,000ഷെയറും വാവ സുരേഷും; ഉത്രയിലെ സത്യം മറുനാടൻ കണ്ടെത്തിയ കഥ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു; 25കാരി ഉത്ര മരിച്ചത് ഭർതൃവീട്ടിൽവെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയവേ കിടപ്പുമുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റ്-2020 മെയ് എട്ടിന് രാവിലെ മറുനാടൻ സാധാരണ പോലെ നൽകിയ ചരമ വാർത്തയുടെ തലവാചകമാണ് ഇത്. മൂന്ന് പാരഗ്രാഫിലെ ഈ വാർത്ത ആദ്യ ദിനത്തിൽ ഷെയർ ചെയ്തത് ഇരുപതിനായിരത്തിൽ പരം പേരായിരുന്നു. രണ്ടു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ വായിച്ച വാർത്തയുമായി. അങ്ങനെയാണ് ഉത്ര മരണത്തിലെ കൗതുകത്തിലേക്ക് മറുനാടൻ മലയാളി ഇറങ്ങി ചെല്ലുന്നത്. വായനക്കാരുടെ താൽപ്പര്യത്തിന്റെ കാരണം തേടിയെത്തി മറുനാടനെ കാത്തിരുന്നതുകൊലപാതകമെന്ന ഞെട്ടിക്കുന്ന സത്യമാണ്.
ഉത്രയുടെ കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ കോടതി കൊടുക്കുമ്പോൾ അവകാശ വാദവുമായി എത്തുന്നവർ ഏറെയാണ്. പോസ്റ്റ്മോർട്ടത്തിൽ പോലും പാമ്പുകടി മരണമായി ഒതുങ്ങിയ ഉത്രയുടെ അസ്വാഭാവിക മരണത്തിൽ സംശയം ഉന്നയിച്ച് വാർത്തകൾ നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ മറുനാടനെതിരെ ആക്രമണത്തിന് തക്കം പാർത്തിരുന്നവർ ഒത്തു ചേർന്നു. വെറുമൊരു പാമ്പു കടി മരണത്തെ പോലും കഥകളാക്കുന്നുവെന്ന് കളിയാക്കി. എന്നാൽ ഇന്ന് എല്ലാവരും ആ സത്യത്തെ അംഗീകരിക്കുന്നു. ഉത്രയുടെ ഭർത്താവ് സൂരജിന്റെ ക്രിമിനൽ മുഖം എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. ഇത് മറുനാടന്റെ അന്ന് നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ്.
ഉത്രയ്ക്ക് മുമ്പും പാമ്പു കടി ഏറ്റിരുന്നു. എന്നാൽ അന്ന് ഇതേ കുറിച്ച് അറിഞ്ഞിരുന്ന വാവ സുരേഷ് പാമ്പുകടിയിൽ ചില സംശയങ്ങൾ ഉയർത്തിയിരുന്നു. ഉത്രയുടെ അടുത്ത ബന്ധുവിനോടാണ് അണലി വർഗ്ഗത്തിലുള്ള പാമ്പ് ആ സ്ഥലത്ത് എത്താനുള്ള സാധ്യതകൾ തള്ളി കളഞ്ഞത്. ഉത്ര വീണ്ടും പാമ്പു കടിയേറ്റ് മരിച്ചു. ഇതിലെ സാധ്യതകൾ വാവ സുരേഷിനോട് വാർത്തയിലെ വായനക്കാരുടെ താൽപ്പര്യത്തെ കുറിച്ച് തിരക്കി. ഒരു കാരണവശാലും കൈയിൽ മൂർഖൻ കടിക്കില്ലെന്ന വാവ സുരേഷിന്റെ നിരീക്ഷണത്തോടെ മറുനാടൻ വാർത്തകൾ തേടി ഇറങ്ങി. തുടക്കത്തിൽ ഉത്രയുടെ അച്ഛനും അമ്മയും പോലും കൊലപാതകത്തിൽ ആശങ്ക പങ്കുവച്ചില്ല. ഇതിനിടെയാണ് ചെറിയ തർക്കം കുടുംബത്തിലുണ്ടാകുന്നത്. മകളുടെ കുട്ടിയുടെ സംരക്ഷണത്തിൽ ഉത്രയുടെ അച്ഛനും അമ്മയും ഉറച്ചു നിന്നതോടെ കേസുമായി സൂരജും അമ്മയും പൊലീസ് സ്റ്റേഷനിൽ എത്തി.
ഭാര്യയുടെ മരണം വെറും പാമ്പുകടിയാണെന്ന് ഉറപ്പിച്ച് പാവം അച്ഛനേയും അമ്മയേയും ജയിലിൽ അടയ്ക്കാനായിരുന്നു സൂരജിന്റെ തന്ത്രം. എന്നാൽ സത്യം കണ്ടെത്താൻ മറുനാടൻ യാത്ര നടത്തുന്നത് സൂരജ് അറിഞ്ഞിരുന്നില്ല. കേസുമായി പൊലീസ് സ്റ്റേഷനിൽ സൂരജ് എത്തുന്നതിന് മുമ്പ് തന്നെ മരണത്തിലെ സംശയങ്ങൾ മറുനാടൻ വാർത്തയാക്കിയിരുന്നു. കേസ് കൊടുത്തതോടെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും സംശയമായി. പിന്നെ പാമ്പിനെ തേടിയുള്ള യാത്രയായി. പാമ്പു പിടിത്തക്കാരൻ സുരേഷ് അങ്ങനെ തെളിഞ്ഞു വന്നു. ഇതോടെ പാവം ഉത്രയെ വകവരുത്തിയ കഥ പുറംലോകം അറിഞ്ഞു. വാവ സുരേഷിന്റെ അഭിമുഖം തുടക്കത്തിൽ നൽകിയതോടെ പൊലീസിനും കാര്യത്തിന്റെ ഗൗരവം പിടികിട്ടി. കേസിൽ വാവ സാക്ഷി പോലുമായി.
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ് പറഞ്ഞത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കി. മെയ് 9ന് വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം എന്ന വാർത്ത മറുനാടൻ നൽകി. ഈ വാർത്തയാണ് ഉത്ര കേസിന്റെ ഗതിയെ പിന്നീട് നിശ്ചയിച്ചത്.
ആദ്യം ഉത്രയെ പാമ്പു കടിച്ചു. പിന്നേയും പാമ്പ് കടിച്ചു. ഇതിന് പിന്നിൽ സർപ്പ കോപമെന്ന അന്ധവിശ്വാസം ചമയ്ക്കാനുള്ള ശ്രമമാണ് മറുനാടൻ പൊളിച്ചത്. പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്. ഒട്ടനവധി കോളുകളാണ് വരുന്നത്. എങ്ങിനെ ഉത്ര മരിച്ചു എന്നാണ് വരുന്ന വിളികളുടെ ഉള്ളടക്കം. പാമ്പ് ഇങ്ങനെ വന്നു കടിക്കുമോ? വീടിന്റെ അകത്ത് കയറി എങ്ങനെ ഉത്രയെ മാത്രം കടിക്കുന്നു. എന്താണ് സംഭവം. ഒരു കടി കഴിഞ്ഞിരിക്കുന്ന ആളിനെ പാമ്പുപിന്തുടർന്ന് വന്നു കടിക്കുമോ? രണ്ടു സർപ്പദംശനങ്ങളും ഏറ്റത് വീടിന്റെ അകത്ത് വച്ചാണ് ഏറ്റത്? അതെങ്ങനെ സംഭവിക്കും? തുടങ്ങി ഒട്ടവധി സംശയങ്ങളാണ് ആളുകൾ ചോദിച്ചത്. ഉത്രയെ രണ്ടു പാമ്പുകളാണ് കടിച്ചത്. അണലിയും മൂർഖനും-വാവ് അന്നു തന്നെ പാമ്പിന്റെ വൈരാഗ്യ കഥ പൊളിച്ചു. ഇതും സൂരജിനെ സംശയ നിഴലിലാക്കി.
ഈ വാർത്തയ്ക്ക് ശേഷമാണ് പൊലീസ് അന്വേഷണത്തിന് പുതിയ വേഗവും ശാസ്ത്രീയ മാർഗങ്ങളും തേടി ഇറങ്ങിയത്. മരണത്തിന് തൊട്ടു മുമ്പ് അഞ്ചലിൽ എത്തി വിശദ റിപ്പോർട്ടും തയ്യാറാക്കിയിരുന്നു മറുനാടൻ. അടൂരിലെ ഭർതൃവീട്ടിൽവെച്ച് കടിച്ചതുകൊടുംവിഷമുള്ള അണലി; മരണം മുഖാമുഖം കണ്ട് ജീവിതം തിരികെ പിടിച്ച സന്തോഷത്തിൽ എത്തിയത് അഞ്ചലിലെ സ്വന്തം വീട്ടിൽ; ഇന്നലെ രാവിലെ ചായയുമായി അമ്മയെത്തിയപ്പോൾ ഉത്രയെ കണ്ടത് ബോധംനശിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞത് മരണം പാമ്പ് കടിയെ തുടർന്നെന്നും; വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത് മുറിയിലെ തുണികൾക്കിടയിൽ പതിയിരിക്കുന്ന കരിമൂർഖനെ; ഉത്രയുടെ അവിശ്വസനീയ മരണത്തിൽ നടുങ്ങി അഞ്ചലിലെ നാട്ടുകാർ-ഇതായിരുന്നു എട്ടാം തീയതി നൽകിയ വിശദ വാർത്ത.
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദ്ദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ-സംശയങ്ങൾ മറുനാടൻ ചർച്ചയാക്കിയതോടെ ഉത്രയുടെ മാതാപിതാക്കളും എക്സ്ക്ലൂസീവായി മറുനാടനോട് സംസാരിച്ചു. ഇതും ഉത്രയുടെ കേസിൽ അതിനിർണ്ണായകമായി. അങ്ങനെ സത്യം തേടി പൊലീസ് എത്തി. സൂരജും കുടുംബവും കുടുങ്ങി.
ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് മറുനാടൻ നൽകിയ ചില പ്രധാന വാർത്തകളുടെ ലിങ്ക് ചുവടെ; അന്വേഷണത്തെ കാര്യമായി സ്വാധീനിച്ച വാർത്തകളാണ് ഇവ
-----പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു; 25കാരി ഉത്ര മരിച്ചത് ഭർതൃവീട്ടിൽവെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയവേ കിടപ്പുമുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റ്-------കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
--------ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദ്ദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
---------പൊലീസ് കണ്ടെടുത്തത് അച്ഛൻ സൂരജിന് പാമ്പിനെ ഇട്ട് നൽകിയ അതേ പ്ലാസ്റ്റിക് ജാർ; സൂരജ് വീട്ടിൽ നിന്ന് പാമ്പുമായി പോയത് ഇതേ ജാറുമായി; ഉത്ര ചേച്ചി മരിച്ചപ്പോൾ സൂരജ് പറഞ്ഞത് പൊലീസിനോട് തന്റെ പേര് ഒരിക്കലും പറയരുതെന്ന്; ഉത്രയുടെ മരണം അറിഞ്ഞപ്പോഴാണ് ആദ്യ പാമ്പ് കടിയുടെ വാർത്തയും അറിയുന്നത്; പൊലീസിനോട് തുറന്നുപറയാൻ മടിച്ചു നിന്നത് അച്ഛനെ കുരുക്കി; ഉത്ര കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ചാവറകാവ് സുരേഷിന്റെ മകൻ സുനിൽ മറുനാടനോട്
---------ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
----------തന്റെ വസ്തുവകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ല എന്നു കാണിച്ച് കെവിറ്റ് ഹർജി സൂരജിന്റെ അച്ഛൻ നൽകിയത് മകന്റെ അറസ്റ്റിന് മുമ്പ്; ഉത്രയുടെ സ്വർണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകൾ അറ്റാച്ചു ചെയ്യുന്നത് ഒഴിവാക്കാൻ സുരേന്ദ്രപണിക്കർ നടത്തിയത് അത്യുഗ്രൻ നിയമ വഴി; സൂരജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയത് എംബിഎക്കാരി സഹോദരി തന്നെ; സൂര്യ കേസിൽ പ്രതിയാകുമെന്ന ഉറപ്പായി; ഉത്ര കൊല കേസിൽ നിറയുന്നത് ഒരു കുടുംബത്തിന്റെ സാമ്പത്തിക മോഹം തന്നെ
- TODAY
- LAST WEEK
- LAST MONTH
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
- ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്
- ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകി
- നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ
- സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ
- അരിക്കൊമ്പനെ 29 വരെ മയക്കു വെടി വയ്ക്കാൻ പാടില്ല; ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ല; ചിന്നക്കനാലിനെ വിറപ്പിക്കുന്ന കൊമ്പനെ പിടിക്കാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കേസ് 29ന് പരിഗണിക്കും; രാത്രി പ്രത്യേക സിറ്റിങ്; ബദൽ തേടി ഹൈക്കോടതി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്