'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
വിനോദ് വി നായർ
കൊല്ലം: സമാനതകളിലാത്ത അഞ്ചൽ ഉത്ര കൊലപാതകക്കേസിൽ പ്രധാന പ്രതിയായ ഭർത്താവ് സൂരജും കൂട്ടാളി ചാവർകാവ് സുരേഷും പിടിയിലായത് കേരള പൊലിസിന് മറ്റൊരു പൊൻതൂവലായപ്പോഴും കേസന്വേഷണത്തിലെ നിർണ്ണായക വിവരങ്ങൾ കണ്ടെത്തിയ യഥാർത്ഥ 'സൂപ്പർ ഹീറോ' മാധ്യമ ശ്രദ്ധയിൽ നിന്നൊഴിഞ്ഞ് തന്റെ ജോലിയിൽ വ്യാപൃതനായി അഞ്ചൽ പൊലിസ് സ്റ്റേഷനിലുണ്ട്. ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാർഥ ഹീറോ.
ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. തൊട്ടടുത്ത ദിവസം ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് 'മറുനാടൻ മലയാളി' യിൽ വന്ന വാർത്ത ശ്രദ്ധിച്ചതോടെ തന്റെ സംശയങ്ങൾ മറ്റ് പലർക്കുമുണ്ടെന്ന് പുഷ്പകുമാറിന് മനസിലായി . ഈ വിവരങ്ങൾ സി ഐ സുധീറുമായി പങ്കുവച്ച പുഷ്പകുമാർ ഇതോടെ സംഭവദിവസം ഉത്രയുടെ വീട്ടിലുണ്ടായിരുന്ന സഹോദരൻ വിഷുവിനേയും ഭർത്താവ് സൂരജിനേയും ചോദ്യംചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സഹോദരിയെ നഷ്ടപ്പെട്ട വിഷുവിനോടും ഭാര്യ മരിച്ച ദുഃഖത്തിൽ കഴിയുന്ന സൂരജിനോടും വളരെ സൗമ്യമായാണ് പുഷ്പകുമാർ കാര്യങ്ങൾ ചോദിച്ചത്. എന്നാൽ തന്റെ ഒരൊറ്റ ചോദ്യത്തിൽ ഭർത്താവ് സൂരജ് പതറിയത് പുഷ്പകുമാർ മനസിലാക്കി. പൊലിസ് ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഒരു സ്വാഭാവിക ചോദ്യം കേട്ട സൂരജ് വിറയ്ക്കുന്നത് ശ്രദ്ധിച്ച പുഷ്പകുമാർ അന്നേ ഉറപ്പിച്ചു, ഉത്രയുടെ മരണം കൊലപാതകം തന്നെ! .
തുടർന്ന് സൂരജിന്റെ ഫോൺ പരിശോധിച്ച പുഷ്പകുമാർ ഒരു സൈബർ വിദഗ്ധന്റെ സാങ്കേതിക മികവോടെ രഹസ്യമായി സൂരജിന്റെ 'ഇന്റനെറ്റ്ബ്രൗസിങ്ങ് ഹിസ്റ്ററി' പരിശോധിച്ചു. ഇതോടെയാണ് വിഷപാമ്പുകളെക്കുറിച്ചുള്ള വിഡിയോകൾ പലതവണ സൂരജ് യൂട്യൂബിൽ കണ്ടതായി മനസിലാക്കിയത്. ഫോൺ തിരികെ നൽകി അൽപനേരത്തിനകം ഇരുവരേയും മടക്കിയയച്ച പുഷ്പകുമാർ ഈ വിവരം സി ഐ സുധീറുമായി പങ്കുവച്ചു. തുടർന്ന് സൈബർ സെല്ലിലേയ്ക്ക്. ഇതിനുശേഷം ഉത്രയുടെ മാതാപിതാക്കളുമായി സംസാരിക്കാൻ രണ്ടുമൂന്ന് തവണ ഏറത്തെ വീട്ടിലേയ്ക്ക് പോയിരുന്നു. മകൾ നഷ്ടപ്പെട്ടതിന്റെ മാനസിക വ്യഥയിൽ കഴിയുന്ന മാതാപിതാക്കളെ ഈ സമയത്ത് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന ചിന്തയിൽ ആ ശ്രമം ഉപേക്ഷിച്ച് പുഷ്പകുമാർ മടങ്ങി.
ഇതിനകം സൈബർ സെല്ലിൽനിന്ന് വിശദാംശങ്ങൾ ലഭിച്ചിരുന്നു. സൂരജ് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളുടേയും കോൾ ഡീറ്റയിൽസ് പരിശോധിച്ചപ്പോഴാണ് ചാവർകാവ് സുരേഷ് എന്ന പാമ്പുപിടിത്തക്കാരന്റെ നമ്പറിലേക്ക് മുപ്പതിലധികം തവണ സൂരജ് വിളിച്ചതായും ഇരുവരും രണ്ടുതവണ ഒരേ മൊബൈൽ ടവറിന് കീഴിൽ എത്തിയിരുന്നതായും പുഷ്പകുമാർ മനസിലാക്കിയത്. ഇതോടെ ചാവർകാവ് സുരേഷിനെയും നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തു. ഉത്രയുടെ മാതൃസഹോദരിയുടെ മകനായ ശ്യാമിന്റെ ഫോണിലേയ്ക്ക് സൂരജ് നിരന്തരം വിളിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട എസ് ഐ തുടർന്ന് ശ്യാമിനെ വിളിച്ചുവരുത്തി. ഉത്രയുടെയും സൂരജിന്റെയും ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെക്കുറിച്ച് ശ്യാമിൽനിന്നാണ് സൂചന ലഭിച്ചത്. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥനായി ശ്യാമിനെയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നതെന്നും സഹോദരിക്കുവേണ്ടി സൂരജിന്റെ വീട്ടുകാരോട് സംസാരിച്ചിരുന്നത് ശ്യാം ആണെന്നും പുഷ്പകുമാർ മനസിലാക്കി.
സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടാണ് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്ന് ശ്യാമിൽ നിന്ന് മനസിലാക്കിയ പുഷ്പകുമാറിന്റെ പൊലിസ് ബുദ്ധി വീണ്ടുമുണർന്നു. ആദ്യം ശ്യാമിനെയും കൂട്ടി രണ്ടു പൊലിസുകാരെ സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലേയ്ക്കയച്ചു. സൂരജും ഉത്രയും തമ്മിലുള്ളപ്രശ്നങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ പൊലിസ് തുടർന്നെത്തിയത് അടൂർ ഹോളിക്രോസ് ആശുപത്രിയിലേയ്ക്ക്. ഉത്രയെ ആദ്യം പാമ്പ് കടിച്ചതിന്റെ വിശദവിവരങ്ങൾ മനസിലാക്കിയ പൊലിസ് തുടർന്ന് അടൂർ താലൂക്ക് ആശുപത്രിയിൽ എത്തി. മാർച്ച് രണ്ടിന് പാമ്പ് കടിച്ച ശേഷം എത്ര മണിക്കാണ് ഉത്രയെ ആശുപത്രിയിൽഎത്തിച്ചതെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ച പൊലിസ് അതും പുഷ്പകുമാറിന് കൈമാറി. അടുത്ത ദിവസം രാവിലെ സൂരജിനെ വിളിച്ചുവരുത്തിയ പുഷ്പകുമാർ രണ്ട് പൊലിസുകാർക്കൊപ്പം അടൂരിലുള്ള ബാങ്കിലേയ്ക്ക് അയച്ചു. ഉത്ര മരിച്ചതിനാൽ യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ലോക്കർ തുറക്കാനാവില്ലെന്ന് ബാങ്ക്അധികൃതർ വ്യക്തമാക്കിയതോടെ ലോക്കർ രജിസ്റ്ററിന്റെ ചിത്രങ്ങളെടുത്ത ശേഷം പൊലിസ് മടങ്ങി.
രജിസ്റ്ററിന്റെ വിശദാംശങ്ങൾ പരിശോധിച്ച പുഷ്പകുമാർ ശ്രദ്ധിച്ചത് സൂരജ് അവസാനം ലോക്കർ തുറന്ന തീയതിയാണ്; മാർച്ച് 2. ഉത്രയെ ആദ്യം പാമ്പുകടിച്ചതിന്റെ അന്നേ ദിവസം പകൽ!. ഇതോടെ സൂരജാണ് ഉത്രയുടെ മരണത്തിന് ഉത്തരവാദിയെന്ന് പുഷ്പകുമാറിന് വ്യക്തമായി. വൈകിട്ട് നാലിന് അഞ്ചൽസ്റ്റേഷനിലെത്തണമെന്ന് സൂരജിനെ വിളിച്ചറിയിച്ചെങ്കിലും ഇയാൾ വരാതായതോടെ സംശയം ബലപ്പെട്ടു. വിവരങ്ങൾ മനസിലാക്കിയ സി ഐ സുധീർ സൂരജിനെ വീണ്ടും വിളിച്ചു. ഇനി തന്റെ വക്കീലുമായി മാത്രമേ പൊലിസ്സ്റ്റേഷനിലേയ്ക്കുള്ളൂ എന്ന മറുപടിയാണ് സൂരജ് നൽകിയത്.
ഇതിനിടയിൽ സൂരജിന്റെ വീട്ടുകാരും ഉത്രയുടെ മാതാപിതാക്കളും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ഇരു വീട്ടുകാരും പൊലിസിൽ പരാതി നൽകുകയും സ്ഥിതി വഷളാവുകയും ചെയ്തു. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ വാർത്താസമ്മേളനം വിളിച്ചു. തുടർന്നാണ് ജില്ലാ റൂറൽ പൊലിസ്മേധാവി ഹരിശങ്കറിന് ഇവർ പരാതി നൽകിയത്. എസ് പി ഇടപെട്ട് ക്രൈംബ്രാഞ്ച് എസിപി അശോകനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകി. പുഷ്പകുമാറിന്റെ കണ്ടെത്തലുകൾ പരിശോധിച്ച എസിപി അശോകൻ തുടർന്ന് ഉത്രയുടെ വീട് സന്ദർശിക്കുകയും എസ് ഐയുടെ കണ്ടെത്തലുകൾ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് എസ് പി ഹരിശങ്കറിനെ വിവരമറിയിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഔദ്യോഗികമായി ഏറ്റെടുക്കാൻ എസ് പി നിർദ്ദേശിച്ചു. അന്നു രാത്രി തന്നെ സൂരജിനെ 'ബുക്ക്' ചെയ്യാൻഇറങ്ങിത്തിരിച്ച ക്രൈംബ്രാഞ്ച് അടുത്ത ദിവസം വെളുപ്പിന് മൂന്നോടെ സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സൂരജിനെ പിടികൂടുകയായിരുന്നു.
കൊവിഡ് 19 കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് പുഷ്പകുമാർ എന്ന സബ് ഇൻസ്പെക്ടർ നടത്തിയ ബൗദ്ധിക അന്വേഷണമാണ് മലയാള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സഹോദരിയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം സബ് ഇൻസ്പെക്ടർ പുഷ്പകുമാർ തന്റെ മുന്നിൽ വച്ച് സൂരജിനോട് ചോദിച്ച ചോദ്യം ഉത്രയുടെ സഹോദരൻ വിഷ്ണു ഇന്നും ഞെട്ടലോടെ മറുനാടന് മുന്നിൽ ഓർത്തെടുത്തു, ആ ചോദ്യമിതായിരുന്നു, 'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെയൊളിപ്പിച്ചു' . പൊലിസ് ബുദ്ധിയിലുദിച്ച ആ ചോദ്യമാണ് സൂരജ് എന്ന ഘാതകന്റെ ചങ്ക് വിറപ്പിച്ചത്. ആ വിറയൽ കൊലപാതകിയുടെ കണ്ണുകളിൽ കണ്ടെത്തിയ സബ് ഇൻസ്പെക്ടർ പുഷ്പകുമാറിന്, കേരളം നന്ദി പറയണം.
Stories you may Like
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടന
- സമത്തിൽ നിന്നും രാജിവച്ച് സൂരജ് സന്തോഷ്; ആരേയും പിന്തുണക്കില്ലെന്ന് സമം പ്രസിഡന്റ്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്