അടിമച്ചന്ത പോലെ ഓഫീസുകളിൽ സ്ത്രീകളെ അണി നിരത്തും; ഇഷ്ടപ്പെട്ടാൽ അറബികൾ പണം നൽകി വാങ്ങും; ആരും കൊണ്ടു പോയില്ലെങ്കിൽ കഷ്ടകാലം; ഒമാനിലെ വീട്ടുജോലിയും മലയാളി സ്ത്രീകൾക്ക് ദുരിത പർവ്വം; ചതിക്കുഴിയിൽ വീണ് നീറിക്കഴിയുന്നത് നൂറുകണക്കിനാളുകൾ; വീട്ടമ്മമാരെ ചാക്കിട്ട് പിടിച്ച് വഞ്ചിക്കുന്നത് തിരുവനന്തപുരത്തുകാരൻ സുരേഷും വിദേശിയായ ഭാര്യയും; സുമനസ്സുകളുടെ കനിവിൽ ഗൾഫിൽ നിന്നും രക്ഷപ്പെട്ട ഉസൈബ മറുനാടനോട് പങ്കുവച്ചത് ഞെട്ടിക്കുന്ന സത്യങ്ങൾ
എംപി റാഫി
കോഴിക്കോട്: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ വിദേശത്തേക്കു കയറ്റുന്ന മുഖ്യ ഇടനിലക്കാർ തിരുവനന്തപുരം സ്വദേശി സുരേഷും ഭാര്യ റോജയും. ഇരുവരും ചേർന്ന് നിരവധി സ്ത്രീകളെ ഗൾഫിൽ എത്തിച്ചതായും ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും തടവിൽ കഴിയുന്നുണ്ടെന്നും നാട്ടിലെത്തിയ കുന്ദമംഗലം സ്വദേശിനി ഉസൈബയുടെ വെളിപ്പെടുത്തൽ.
അടിമച്ചന്തയെന്ന പോലെ ഏജന്റുമാരുടെ ഓഫീസുകുളിൽ സ്ത്രീകളെ അണി നിരത്തും. ഇഷ്ടപ്പെട്ടാൽ അറബികൾ ഏജന്റുമാർക്ക് പണം നൽകി വാങ്ങും. ആരും കൊണ്ടു പോയില്ലെങ്കിൽ ഏജന്റുമാരുടെ തടവും ദുരിതവുമാണെന്നും ഉസൈബ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഭർത്താവും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിനായാണ് ഉസൈബ ഏജന്റുമാർ മുഖേന ദുബായിലേക്കു പോയത്.
എന്നാൽ ഗൾഫിൽ നിന്ന അഞ്ച് ആഴ്ചകൾ ജീവിതത്തിലെ ഭീതി നിറഞ്ഞ ദിനങ്ങളായിരുന്നെന്ന് ഉസൈബ പങ്കുവെയ്ക്കുന്നു. ഏജന്റുമാരുടെ അടിയും തൊഴിയും പട്ടിണിയുമായിരുന്നു ഈ ദിനങ്ങളിൽ. പരാതിപ്പെടാൻ ആരുമുണ്ടായിരുന്നില്ല, ഇപ്പോൾ മരിക്കുമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ, ഭർത്താവിനേയും മക്കളെയും ഇനി കാണുമെന്ന് കരുതിയില്ല പ്രവാസി മലയാളികളുടെ ഇടപെടലിനെ തുടർന്ന് ഒടുവിൽ ഉസൈബ രക്ഷപ്പെടുകയായിരുന്നു.
തന്റെ ദുരിതാനുഭവങ്ങൾ ഉസൈബ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയതിങ്ങനെ:
ഡിസംബർ ഒന്നിനാണ് ഡൽഹിയിൽ നിന്നും ദുബായിലേക്കു പോയത്. ഭർത്താവിന്റെ കൂട്ടുകാരനാണ് നിലമ്പൂർ എടക്കരയിലെ ഏജന്റിനെ പരിചയപ്പെടുത്തുന്നത്. വീട്ടു ജോലിയാണെന്നും നല്ല ശമ്പളം ഉണ്ടെന്നും പറഞ്ഞപ്പോഴാണ് പോകാൻ തീരുമാനിച്ചത്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. മകൾക്ക് വിവാഹ പ്രായമായി. വാടക വീട്ടിലാണ് ഇപ്പോൾ താമസം. മറ്റൊരു വഴിയും ഇല്ലാതായപ്പോഴാണ് ഗൾഫിൽ പോകാൻ തീരുമാനിച്ചത്. വിസയും ടിക്കറ്റുമെല്ലാം ഫ്രീയാണെന്നും ഏജന്റുമാർ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് ദുബായിൽ വിമാനം ഇറങ്ങിയപ്പോൾ അവിടെ സുരേഷ് എന്ന മലയാളിയായ ഏജന്റ് കൊണ്ടു പോകാനായി എത്തിയിരുന്നു.
ദുബായിലെ ഏജന്റിന്റെ ഓഫീസിലേക്കാണ് കൊണ്ടു പോയത്. ഇവിടെ ഒമ്പത് ദിവസം കഴിയേണ്ടി വന്നു. കൂടെ വിവിധ ഭാഷക്കാരായ 15 സ്ത്രീകൾ വേറെയുമാണ്ടായിരുന്നു. ഈ ദിവസങ്ങളിൽ രാവിലെ ഓഫീസിൽ എല്ലാ സ്ത്രീകളെയും കാഴ്ചക്കായി ഏജന്റുമാർ വരിയായി നിർത്തും. ഈ സമയം എത്തുന്ന അറബികൾ ഇഷ്ടപ്പെടുന്നവരെ പണമടച്ച് ജോലിക്കായി കൊണ്ടുപോകും. അറബി കുറച്ചെങ്കിലും സംസാരിക്കാൻ അറിഞ്ഞിരിക്കണം. പിന്നെ പാചകവും നിർബന്ധമായി അറിഞ്ഞിരിക്കണം. കുട്ടികളെ നോക്കുന്ന ജോലിയാണെങ്കിൽ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. അറബികൾ ചോദിക്കുന്നതിനൊന്നും എനിക്ക് മറുപടി പറയാൻ അറിയില്ലായിരുന്നു. പുതിയ ആളാണെന്നും ആദ്യമായാണ് ജോലിക്കു വരുന്നതെന്നും ഏജന്റ് അറബിയോട് പറഞ്ഞാൽ എന്നെ അവർ തെരഞ്ഞെടുക്കില്ല.
പിന്നീട് ഇവിടെ ഒമ്പത് ദിവസം നിന്ന ശേഷം ഏജന്റുമാർ എന്നെ ഒമാനിലേക്കു കൊണ്ടുപോയി. ഒമാനിലെ ഏജന്റ് ഒരു അറബിയായിരുന്നു. അടുത്ത ദിവസം തന്നെ എനിക്ക് ജോലി ശരിയായതായി അറിയിച്ചു. ഒരു അറബിയുടെ വീട്ടിൽ 12 ദിവസം ജോലിക്കു നിന്നു. തൈറോയിഡിന്റെ പ്രശ്നമുണ്ടായിരുന്നു എനിക്ക്. ഇതിനുള്ള ഗുളിക വേണമെന്ന് അറബിയുടെ ഭാര്യയോടു പറഞ്ഞു. ഇവർ ഗുളിക വാങ്ങാൻ പോയെങ്കിലും. ടെസ്റ്റുകൾക്ക് വലിയ ചെലവാണെന്നും ഇവിടെ ജോലിക്കു നിൽക്കേണ്ടെന്നും പറഞ്ഞു. അറബി ഏജന്റ് ഓഫീസിലേക്കു തന്നെ തിരിച്ചു കൊണ്ടുപോയി. നാട്ടിലേക്കോ മറ്റു ജോലിയിലേക്കു ഇവിടെ നിന്ന് വിട്ടിരുന്നില്ല. 12 ദിവസം ഒമാനിലെ ഓഫീസിൽ കഴിഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടിയാൽ ആർത്തിയോടെ കഴിക്കും.
പട്ടിണിയും ദുരിതവുമായിരുന്നു ഈ ജീവിതം. ദുബായിലേക്കു വന്നാൽ പൂട്ടിയിടുമെന്നും അറബികൾക്ക് കൊടുക്കുമെന്നുമെല്ലാം പറഞ്ഞ് ഇതിനിടെ ദുബായ് ഏജന്റ് സുരേഷ് ഭീഷണിപ്പെടുത്തി. ഒമാനിൽ എന്നെ പോലെ വേറെയും സ്ത്രീകൾ തടവിൽ പൂട്ടിയിട്ടിട്ടുണ്ടായിരുന്നു. ഒടുവിൽ ഒമാനിൽ നിന്നും ദുബായിലേക്ക് എന്നെ വിമാനത്തിൽ കയറ്റി വിട്ടു. അവിടെ ഏജന്റ് വന്ന് എന്നെ വാഹനത്തിൽ കയറ്റി 24 മണിക്കൂർ നേരം പല സ്ഥലങ്ങളിലും കൊണ്ടുപോയി ബുദ്ധിമുട്ടിച്ചു. ശേഷം ദുബായിലെ ഏജന്റ് ഓഫീസിൽ കൊണ്ടു വന്നു. ഇവിടെ വെച്ച് സുരേഷിന്റെ ഭാര്യ വിദേശിയായ റോജ എന്ന സ്ത്രീ എന്നെ മർദിച്ചു.
മറ്റു തടവുകാരെയും ഇവർ മർദിക്കുന്നുണ്ട്. ഒരു ദിവസം രാത്രിയിൽ ഇവിടത്തെ ജീവനക്കാരിയായ ഒരു സ്ത്രീ ഏജന്റിനോടു പറഞ്ഞു എന്നെ വിടണമെന്നും പ്രശ്നമായിട്ടുണ്ടെന്നും. അടുത്ത ദിവസം രാവിലെ എന്നെ മറ്റൊരു പയ്യന്റെ കൂടെ ഷാർജ വിമാനത്താവളത്തിലേക്കു വിട്ടു. ഇവിടെ വച്ചാണ് പാസപോർട്ട് നൽകിയത്. പിന്നീട് പ്രവാസികളായ മലയാളികൾ നിരവധി പേർ അവിടെയെത്തി. ഇവിടെ നിന്നും ഭർത്താവിനെ അവർ ഫോണിൽ വിളിച്ചു. നാട്ടിലേക്കു പോകുന്ന തലശേരി സ്വദേശിയായ ഒരാളോടൊപ്പം ഇവർ എന്നെ നാട്ടിലേക്കു യാത്രയാക്കി.
മരണം മുന്നിൽ കണ്ട നിമിഷങ്ങളാണ് കഴിഞ്ഞു പോയത്. ഭർത്താവിനെയും മക്കളെയും തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല. എന്റെ മോചനത്തിനായി ഇടപെട്ട എല്ലാവർക്കും നന്ദിയും പ്രാർത്ഥനയുമുണ്ട്. മഹല്ലും നല്ലവരായി ആളുകളും സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും ആലോചിച്ച ശേഷം ഏജന്റുമാർക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും ഉസൈബ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍