വിദ്യാർത്ഥി വിസക്കാരോടുള്ള സ്നേഹമല്ല; മറിച്ചു നികുതി പിരിക്കാനുള്ള കുടില തന്ത്രമാണോ ബ്രിട്ടീഷ് സർക്കാർ മിനയുന്നതെന്ന സംശയം ബലപ്പെടുന്നു; ഉപ്പിനു വരെ ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മോഡലിൽ പഠിക്കാൻ വരുന്നവരെയും പിഴിയാൻ തന്നെ നീക്കം; പഠനം ഉഴപ്പിയാലും നേട്ടം സർക്കാരിന്; ഋഷി ''കമ്പനി'' കളി തുടങ്ങുന്നതേയുള്ളൂ; ഇന്ത്യൻ വിദ്യാർത്ഥി വിസക്കാർ സ്വന്തമാക്കിയത് 33,240 ആശ്രിത വിസകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒരു വശത്തു സ്റ്റുഡന്റ് വിസക്കാരെ അകറ്റി നിർത്തണമെന്ന വാശിയോടെ ബ്രിട്ടീഷ് ഹോം സെക്രട്ടറി സ്യുവേല ബ്രേവർമൻ. മറുവശത്തു ജീവിതം തേടിയെത്തുന്ന സ്റ്റുഡന്റ് വിസക്കാരെയും വരുമാനം കണ്ടെത്താനുള്ള മാർഗം ആയി കാണണമെന്ന ഗൂഢ തന്ത്രവുമായി പെൻഷൻ സെക്രട്ടറി മെൽ സ്ട്രേഡ്. ഇവർക്കിടയിൽ പക്ഷം പിടിക്കാതെ എങ്ങനെയാണ് മെച്ചം ഉണ്ടാക്കാനാകുക എന്ന ചർച്ചകളുമായി പ്രധാനമന്ത്രി ഋഷി സുനകും ചാൻസലർ ജെറമി ഹണ്ടും.
ഇവർക്കിടയിൽ രൂപം കൊള്ളുന്ന ഫോർമുലയാകും ഇന്ത്യയിൽ നിന്നും എത്തുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ എങ്ങനെ ബ്രിട്ടന് പ്രയോജനപ്പെടുത്താം എന്ന തന്ത്രത്തിലേക്ക് എത്തിക്കുക. പ്രത്യക്ഷത്തിൽ വിദ്യാർത്ഥികൾക്ക് ഗുണമായി മാറും എന്ന് പ്രചരിപ്പിക്കപ്പെടുന്ന തന്ത്രത്തിൽ അവസാന നേട്ടം എത്തുക ബ്രിട്ടീഷ് സർക്കാരിലേക്ക് തന്നെയാകും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് എന്നും വ്യക്തം.
ചൈനക്കാർ കൈവിട്ടപ്പോൾ മറുതന്ത്രവുമായി ബ്രിട്ടൻ
ഏതാനും വർഷം മുൻപ് വരെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ചൈനീസ് വിദ്യാർത്ഥികളുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്നതാണ് വാസ്തവം. ചൈനയിലെ ധനാഢ്യരായവരുടെ മക്കൾ പഠിക്കാൻ എന്ന പേരിൽ യുകെയിൽ എത്തി ആഡംബര കാറുകളിൽ ചെത്തി നടന്നും വീക്കെൻഡ് പാർട്ടികൾ ആഘോഷമാക്കിയപ്പോഴും ബ്രിട്ടന്റെ പോക്കറ്റിലേക്ക് കുത്തിയൊഴുകിയതു മില്യണുകളാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി പല കാരണങ്ങളാൽ ചൈനക്കാർക്കു ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളോടുള്ള കമ്പം കുറഞ്ഞു. അവരുടെ വരവിനും ഒഴുക്ക് കുറഞ്ഞു.
ചൈനയെ പിടിമുറുക്കുന്ന സാമ്പത്തിക പാപ്പരത്തം മുതൽ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ മികച്ചതല്ലാത്ത പലതും നൽകുന്ന യോഗ്യതക്ക് അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ വലിയ പ്രയോജനം ഒന്നും ഇല്ലെന്ന തിരിച്ചറിവും അവരെ പുറകോട്ട് പിടിച്ചു വലിച്ച കാര്യങ്ങളാണ്. ഈ ഗ്യാപ് നികത്താൻ സാന്ദർഭികമായി ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയെങ്കിലും അവരിൽ നല്ല പങ്കും പട്ടിണി പാവങ്ങളാണ് എന്ന തിരിച്ചറിവാണ് ഇപ്പോൾ ബ്രിട്ടനെ അവരിൽ നിന്നും നേട്ടമെടുക്കാൻ മറുവഴി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
നൈജീരിയക്കാർക്ക് പിന്നിൽ നിലയുറപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികളും
യുകെ വിദ്യാർത്ഥി വിസ എന്നത് കുടിയേറ്റത്തിനുള്ള ഷോർട്ട് റൂട്ടായി മാറുന്നു എന്ന് ബ്രിട്ടനെ ധരിപ്പിച്ചത് നൈജീരിയക്കാരാണ്. ഇവിടെ നിന്നും എത്തിയ വിദ്യാർത്ഥികളിൽ 3100 ശതമാനം വർധന ഡിപെൻഡന്റ് വിസയുടെ കാര്യത്തിൽ ഉണ്ടായതോടെ സർക്കാരിന്റെ കണ്ണുകളിൽ സംശയ മുന തെളിഞ്ഞത്. ഏറ്റവും പുതിയ കണക്കുകളിൽ ആശ്രിത വിസയിൽ 51,648 നൈജീരിയക്കാരാണ് കഴിഞ്ഞ വർഷം യുകെയിൽ എത്തിയത്. ഇതോടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിസ അപേക്ഷയിൽ സർക്കാരിന്റെ കണ്ണ് പതിഞ്ഞു. ഇതോടെ പലർക്കും അബദ്ധം പറ്റിയതെന്ന നിലയിൽ മനഃപൂർവം തന്നെ നോ ജോബ്, നോ ബിസിനസ് എന്ന നിലയിലാണ് ബിആർപി കാർഡുകൾ നൽകിയത്.
ഇത്തരക്കാർക്ക് സ്വന്തം നാട്ടിൽ നിന്നും പണം എത്തിച്ചു ചെലവ് നടത്തേണ്ട ഗതികേടും സംജാതമായി. ഇപ്പോൾ നൈജീരിയക്ക് തൊട്ടുപിന്നിലായിട്ടാണ് ഇന്ത്യക്കാരുടെ സ്ഥാനം. കഴിഞ്ഞ വർഷം 33,240 ആശ്രിത വിസക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം യുകെയിൽ എത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ന്യായമായും ആയിരക്കണക്കിന് മലയാളികളും ഇടം പിടിച്ചിട്ടുണ്ടാകും. ഈ കണക്കുകൾ പരിശോധനയ്ക്കു വിധേയമാക്കിയാണ് കഴിഞ്ഞ ദിവസം ഡിപെൻഡന്റ് വിസ ഗവേഷണ വിദ്യാർത്ഥികൾക്കും രണ്ടു വർഷത്തെ പഠനത്തിന് വരുന്നവർക്കും മാത്രമായി ചുരുക്കുന്ന കാര്യം പരിഗണിക്കും എന്ന് ഹോം ഓഫിസ് നിർദ്ദേശം മാധ്യമ വാർത്തയായത്.
പണമില്ലാതെ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ വഴി പണമുണ്ടാക്കാൻ ബ്രിട്ടൻ
ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടു വർഷമായി കൂടുതൽ എത്തി തുടങ്ങിയെങ്കിലും അവർ ചെലവാക്കുന്ന പണത്തിനു കണക്ക് ഉണ്ടെന്നതുകൊണ്ട് ബ്രിട്ടീഷ് ധന വ്യവസ്ഥയിൽ അവരെകൊണ്ട് കാര്യമായ നേട്ടം ഇല്ലെന്നാണ് ഇപ്പോൾ സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്ന നിർദ്ദേശങ്ങളിൽ ഒന്ന്. എങ്കിൽ ഇവരെക്കൊണ്ട് എങ്ങനെ നേട്ടം ഉണ്ടാക്കാം എന്ന ചിന്തയാണ് സ്യുവല്ല ബ്രേവർമാൻ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാം എന്ന് പറഞ്ഞപ്പോൾ പാർട്ടിയിൽ സീനിയർ ആയ മുൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് കൂടിയായ പെൻഷൻ സെക്രട്ടറി മേൽ സ്ട്രെഡിന്റെ തലയിൽ പുത്തൻ ആശയം ഉദിക്കുന്നത്.
യുകെയിലെ ജീവിതഭാരം ലഘൂകരിക്കാൻ എന്ന പേരിൽ ഇപ്പോൾ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ച ആഴ്ചയിൽ 20 മണിക്കൂർ ജോലിയെന്നത് 30 മണിക്കൂർ ആക്കിയാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ കൂടി നികുതി ഘടനയിൽ എത്തിക്കാനാകും. നിലവിൽ ആഴ്ചയിൽ 190 പൗണ്ട് വരെ ശമ്പളം നേടുന്നവർ നികുതി നൽകേണ്ടതില്ലാത്തതിൽ 30 മണിക്കൂർ മിനിമം ശമ്പളത്തിൽ ജോലി ചെയ്താലും നികുതി നൽകാതിരിക്കാനാകില്ല. ഇങ്ങനെയാകുമ്പോൾ പ്രതിമാസ വേതനം ഉയരുകയും ചുരുങ്ങിയത് ഒരു വിദ്യാർത്ഥിയിൽ നിന്നും നൂറു പൗണ്ടിലേറെ നികുതിയായി ലഭിക്കുകയും ചെയ്യും.
മാർച്ചിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഓരോ വഴിയിലും നികുതി കൂട്ടി സർക്കാരിന്റെ ഭാരം കുറഞ്ഞെന്നു കണക്കിൽ എങ്കിലും കാണിക്കാൻ തയ്യാറായി നിൽക്കുന്ന ജെറമി ഹണ്ടിനും ഋഷി സുനകിനും ഈ നിർദ്ദേശം പ്രായോഗികമായി തോന്നിയതിനാൽ തന്നെയാണ് നിർദ്ദേശം മാധ്യമ വാർത്തയായി ആദ്യം എത്തിയതും. സർക്കാർ തന്നെ വാർത്ത ചോർത്താൻ സഹായിച്ചിരിക്കണം എന്നാണ് നിഗമനം. പ്രതിപക്ഷത്തിന്റെയും പൊതു സമൂഹത്തിന്റെയും വിലയിരുത്തൽ എന്താണ് എന്നറിയാൻ സർക്കാരിനുള്ള എളുപ്പ വഴി കൂടിയാണ് 'ചോർന്ന' വാർത്ത. എന്നാൽ പൊതു ഖജനാവിന് കാര്യമായ നേട്ടം ഒന്നും ഉണ്ടാകാത്ത നിർദ്ദേശം എന്ന നിലയിൽ പ്രതിപക്ഷം സർക്കാർ നീക്കത്തോട് അനുകൂലമായോ പ്രതികൂലമായോ കാര്യമായ പ്രതികരണം നടത്തിയിട്ടുമില്ല.
ജീവിതഭാരം കുറയുമെങ്കിലും പഠന ഭാരം കൂടുന്നത് വിദ്യാർത്ഥികൾക്ക് തന്നെ പാരയാകും
അതിനിടെ ഒറ്റ നോട്ടത്തിൽ ഗുണകരമായ കാര്യം എന്ന തോന്നൽ ഉണ്ടെങ്കിലും വിദ്യാർത്ഥികൾ പഠിക്കേണ്ട സമയത്തു പണിക്കിറങ്ങിയാൽ അവരുടെ റിസൾട്ടിനെ ബാധിക്കില്ലേ എന്ന ആശങ്ക ഹോം ഓഫിസും യൂണിവേഴ്സിറ്റിസ് യുകെയും ഉയർത്തിയിട്ടുണ്ട്. എന്നാൽ വിദേശത്തു നിന്നും വരുന്നവരുടെ കാര്യത്തിൽ അത്ര വൈകാരികമായ ആശങ്ക ഒന്നും വേണ്ടെന്ന നിലപാടാണ് സർക്കാരിൽ പൊതുവെ രൂപപ്പെടുന്നത്. പണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ എത്തിയപ്പോൾ ഉപ്പിനു പോലും നികുതി ഏർപ്പെടുത്തി ജനത്തെ പിഴിഞ്ഞ നിലയിൽ ഋഷി കമ്പനി കളി തുടങ്ങിയിട്ടേയുള്ളൂ എന്നോർമ്മപ്പെടുത്തുകയാണ് ഈ നീക്കം വഴി.
ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ''ബ്രൈറ്റ് ആൻഡ് ബ്രില്യന്റ്'' എന്ന മുദ്രാവാക്യം ഉയർത്തി മിടുമിടുക്കരായ വിദ്യാർത്ഥികൾ മാത്രം യുകെയിൽ എത്തട്ടെ എന്ന നയമാണ് സാന്ദർഭികമായി അട്ടിമറിക്കപ്പെട്ടത്. വ്യാജ പ്ലസ് ടു ബിരുദ സർട്ടിഫിക്കറ്റുമായി നെടുമ്പാശേരി എയർപോർട്ടിൽ പോലും വിദ്യാർത്ഥി വിസയെന്ന പേരിൽ ചെറുപ്പക്കാർ അറസ്റ്റിൽ ആയതിൽ നിന്നും വ്യക്തമാണ് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ പഠിക്കാൻ വരുന്നവരുടെ അക്കാദമിക് യോഗ്യതകളിൽ വ്യാകുലർ അല്ലെന്നതും ഫീസും എൻഎച്ച്എസ് സർചാർജും ബ്രിട്ടനിൽ ഓരോ വിദ്യാർത്ഥിയും ചെലവാക്കുന്ന പണവും മാത്രമാണ് ഈ വിദ്യാഭ്യാസ കച്ചവടത്തിൽ യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് സർക്കാരും ആഗ്രഹിക്കുന്നത് എന്നും പകൽ പോലെ വ്യക്തമാകുകയാണ്.
ഇതിനു ഒരു ചുവടു കൂടി നീട്ടി ചവിട്ടുകയാണ് 30 മണിക്കൂർ ജോലി ചെയ്യാം എന്ന വാഗ്ദാനം. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും നികുതി ഈടാക്കാതിരിക്കാമോ എന്ന ചോദ്യം സർക്കാരിന് മുന്നിൽ ഉയർത്താൻ ആരും തയ്യാറുമല്ല. ഇവിടെയാണ് ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികൾ രാജ്യതാൽപര്യത്തിനു മുൻതൂക്കം കൊടുക്കുന്നത് വ്യക്തമാകുന്നതും. ജീവിതഭാരം കുറയ്ക്കാൻ മറ്റു മാർഗം ഇല്ലാതെ ഇപ്പോൾ തന്നെ കൂടുതൽ സമയം അനധികൃതമായി ജോലി ചെയ്യേണ്ടി വരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പലരും കോഴ്സുകൾ കൃത്യസമയത്തിനുള്ളിൽ പാസാകുവാൻ പ്രയാസപ്പെടുകയാണ്.
കോഴ്സുകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല. പക്ഷെ ഇതൊന്നും യൂണിവേഴ്സിറ്റിയുടെ ആശങ്ക പോലുമല്ല. കാരണം അത്ര മികച്ച റാങ്കിങ് നിലവിൽ ഇല്ലാത്ത പല യൂണിവേഴ്സിറ്റികൾക്കും പരീക്ഷ എഴുതുന്നവരുടെയോ പാസാകുന്നവരുടെയോ എണ്ണമോ പ്രശ്നമല്ല എന്നത് തന്നെ. ചുരുക്കത്തിൽ ഇരയിട്ട് മീൻ പിടിക്കുന്ന തന്ത്രം തന്നെയാണ് ഋഷിയുടെയും സംഘത്തിന്റെയും മനസ്സിൽ ഉള്ളത്. ആ ചൂണ്ടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൊത്തുമെന്ന് ഇന്ത്യൻ മനസ്സറിയുന്ന ബ്രിട്ടീഷുകാർക്ക് നന്നായറിയാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്