പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; ഇന്ത്യ വിമാന നിയന്ത്രണം മാറ്റുമ്പോൾ യുകെ മലയാളികൾക്ക് ഇരുട്ടടി; കൊച്ചി വിമാന സർവീസ് തൽക്കാലമില്ല; വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നത് നാല് കേന്ദ്രങ്ങളിലേക്ക്; ശക്തമായ സമ്മർദം ഇല്ലെങ്കിൽ കൊച്ചി സർവീസ് പൂർണമായും നിലച്ചേക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കോവിഡ് നിയന്ത്രണത്തെ തുടർന്ന് എയർ ബബിൾ പാക്കേജിൽ എത്തിയ ലണ്ടൻ - കൊച്ചി സർവീസിന് നിത്യ വിശ്രമം ആയെന്നു സൂചനകൾ. എവിടെയും ഇറങ്ങിക്കയറാതെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ നിറഞ്ഞു തിങ്ങി യാത്രക്കാർ എത്തിയപ്പോൾ ആഴ്ചയിൽ ഒരു സർവീസ് എന്നതിന് പകരം മൂന്നു എന്ന നിലയിലേക്ക് മാറിയ എയർ ഇന്ത്യ ഇപ്പോൾ കൊച്ചിയെ ലിസ്റ്റിൽ നിന്നും വെട്ടിയിരിക്കുന്നു.
ലണ്ടനിൽ രണ്ടാം കോവിഡ് വ്യാപനം ശക്തമായപ്പോൾ താല്‍ക്കാലികമായി നിർത്തിയ സർവീസുകൾ വീണും അടുത്ത വെള്ളിയാഴ്ച മുതൽ ആരംഭിക്കുമ്പോൾ യുകെ മലയാളികൾക്ക് നിരാശ നൽകുന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. വീണ്ടും ആഴ്ചയിൽ 15 തവണ വീതം പറക്കാൻ തയ്യാറെടുക്കുമ്പോൾ ആണ് അതിൽ ഒന്ന് പോലും കേരളത്തിന് നല്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തത്. അനേകായിരം യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ കമാ എന്നൊരക്ഷരം സംസാരിക്കാൻ കേരള സർക്കാരോ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളോ തയാറായിട്ടില്ല എന്നതും യുകെ മലയാളികളോടുള്ള അവഗണനക്കു മറ്റൊരു ദൃഷ്ടാന്തമാകുകയാണ് .
ഡൽഹിയും മുംബൈയും ബംഗളൂരുവും ഹൈദരാബാദും അടക്കമുള്ള റൂട്ടുകളിലാണ് ലണ്ടൻ വിമാനങ്ങൾ എത്തുന്നത്. ഇതിൽ യുകെ മലയാളികൾക്ക് ആശ്രയിക്കാവുന്നത് മുംബൈ, ഡൽഹി വിമാനങ്ങളെയുമാണ്. എയർ ഇന്ത്യക്കു കൂടുതൽ യാത്രക്കാരെ നൽകിയിരുന്ന അമൃത്സർ, കൊച്ചി വിമാനങ്ങൾ ഇല്ലാതായതിൽ അമർഷം ശക്തമാണ്. കൊച്ചിയെ പിന്തള്ളിയാണ് ഇപ്പോൾ ബാംഗ്ലൂർ, ഹൈദരാബാദ് റൂട്ടുകളിൽ എയർ ഇന്ത്യ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.നാലു മെട്രോ സിറ്റികളിലേക്കു പറക്കുന്നു എന്നതാണ് ഇതിനു എയർ ഇന്ത്യ പറയുന്ന ന്യായം.
എന്നാൽ കൂടുതൽ യാത്രക്കാർ ഉള്ളിടത്തേക്കു പറക്കണ്ടേ എന്ന ചോദ്യത്തിലും തല്ക്കാലം മറുപടിയില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ ആവശ്യത്തിന് സമ്മർദം ഉണ്ടായാൽ മാത്രമേ കൊച്ചി, അമൃതസർ വിമാനങ്ങൾ മടങ്ങി എത്തൂ എന്നാണ് എയർ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെ ഏഴു റൂട്ടുകളിൽ ആണ് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ പറന്നിരുന്നത്. കൊച്ചി വിമാനത്തെ തമിഴ്നാട്ടിലെ ഒരു വിഭാഗം ജനങ്ങളും ശ്രീലങ്കൻ യാത്രക്കാരും വരെ പ്രയോജനപ്പെടുത്തിയതോടെയാണ് ആഴ്ചയിൽ മൂന്നു സർവീസ് വന്നിട്ടും നിറയെ യാത്രക്കാരുമായി പറക്കാൻ എയർ ഇന്ത്യക്കു കഴിഞ്ഞത്.
കൊച്ചി - ലണ്ടൻ സർവീസിന് സിയാൽ അധികൃതർ ലാൻഡിങ് ഫീ അടക്കം ഇളവുകൾ നൽകിയാണ് പ്രോത്സാഹനം നൽകിയിരുന്നത്. മാത്രമല്ല ഗൾഫ് യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാനും ഈ പുതിയ വിമാനത്തിന്റെ വരവോടെ സാധിക്കുകയും ചെയ്തു. ഇതോടെ ഇരട്ട ഗുണമാണ് മലയാളികൾക്ക് ഈ ഒരൊറ്റ വിമാനം വഴി സാധിച്ചത്. കൊച്ചി- ലണ്ടൻ വിമാനം വന്നതോടെ ലണ്ടൻ - തിരുവനന്തപുരം വിമാനവും വേണമെന്ന മുറവിളി ഒരു വിഭാഗം ഉയർത്തിയെങ്കിലും ഇപ്പോൾ ഉള്ളത് പോലും ഇല്ലാതായി എന്ന സ്ഥിതി വിശേഷമാണ് രൂപം കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ യുകെ മലയാളി സമൂഹവും കേരള സർക്കാരും ഒരേ വിധം സമ്മർദ ശക്തിയായി നിന്നാൽ മാത്രമേ വിമാനം മടങ്ങിയെത്തൂ എന്നതാണ് സാഹചര്യം വ്യക്തമാക്കുന്നത്.
താത്കാലിക നിരോധനം ഡിസംബർ 23 നു വരുന്നതിനു മുൻപ് എല്ലാ വിമാനക്കമ്പനികളും ചേർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലേക്കായി ലണ്ടനിൽ നിന്നും ആഴ്ചയിൽ 67 സർവീസുകളാണ് നടത്തിയിരുന്നത്. ഇതിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ 29 വിമാനങ്ങൾ, എയർ ഇന്ത്യയുടെ 23 , വിർജിൻ അറ്റ്ലാന്റിക്കിന്റ എട്ടു. എയർ വിസ്താരയുടെ ഏഴു സർവീസുകളാണ് ഉൾപ്പെട്ടിരുന്നത്. ഈ വിമാനങ്ങളിലായി ശരാശരി ദിവസവും 2000 - 2500 യാത്രക്കാർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ എത്തിയിരുന്നു. ഇതിൽ 66 വിമാനവും പറന്നിരുന്നത് ലണ്ടൻ ഹീത്രോവിൽ നിന്നായിരുന്നു. ഒരു വിമാനം മാത്രം ബർമിൻഹാമിൽ നിന്നും സർവീസ് നടത്തി. ഇത്രയധികം ജനങ്ങൾ യാത്ര ചെയ്തിട്ടും ഏകദേശം 30 പേർക്ക് മാത്രം വ്യതിയാനം സംഭവിച്ച കോവിഡ് ബാധിച്ചതാണ് പുനഃ ചിന്തക്ക് സർക്കറിനെ പ്രേരിപ്പിച്ചത്.
ഭയപ്പെട്ടത് പോലെ വലിയ തോതിൽ വൈറസ് വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് ഇന്ത്യൻ സർക്കാരിന്റെ വിലയിരുത്തൽ. ഇതോടെ ശക്തമായ നിയന്ത്രങ്ങൾ പാലിച്ചു വീണ്ടും സർവീസ് നടത്താം എന്ന തീരുമാനത്തിൽ എത്തുക ആയിരുന്നു. സർവീസുകൾ നിർത്തലാക്കപ്പെട്ടതോടെ ശക്തമായ സമ്മർദം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുണ്ടായതും ഒരു കാരണമായി. ഒരു പറ്റം മലയാളി വിദ്യാർത്ഥികളും ഇതിനായി ഓൺലൈൻ പരാതി അടക്കമുള്ള കാര്യങ്ങൾക്കു നീക്കം നടത്തിയിരുന്നു. കോവിഡിന്റെ ഒന്നാം വ്യാപന സമയത്തു വിമാന സർവീസിനായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ കേസ് നടത്താൻ തയ്യാറായതും സ്റ്റഡന്റ്റ് വിസയിൽ എത്തിയവർ തന്നെയാണ്. ഒടുവിൽ കേരള ഹൈക്കോടതി സർവീസ് ആരംഭിക്കാൻ എന്താണ് തടസം എന്ന് കെന്ദ്ര സർക്കാരിനോട് ചോദ്യം ഉന്നയിച്ച ശേഷമാണു ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ചതും.
അതേസമയം യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനഃ രാരംഭിക്കാൻ ഉള്ള തീരുമാനത്തിൽ ഇന്ത്യൻ സർക്കാർ ജനങ്ങളിൽ നിന്നും എതിർപ്പും നേരിടുന്നുണ്ട്. വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ കോവിഡ് വ്യാപനം കൂടും എന്ന ഭയമാണ് ഈ എതിർപ്പിന് കാരണം.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍