തിരഞ്ഞെടുപ്പുകളിൽ പിന്തുണ യുഡിഎഫിന്; ചർച്ച നടത്തിയത് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ളവരോട്; ധാരണ പ്രാദേശിക തലത്തിൽ മാത്രം; യുഡിഎഫ് ബന്ധം സ്ഥിരീകരിച്ച് വെൽഫയർ പാർട്ടി നേതാക്കൾ മറുനാടനോട്; വെൽഫെയറിനെ വർഗീയവാദികളാക്കുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചപ്പോഴെന്ന് എം.എം.ഹസനും; അണിയറയിൽ യുഡിഎഫ്-വെൽഫെയർ സഖ്യം റെഡി
എം മനോജ് കുമാർ
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നുണ്ടെങ്കിലും വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തി. ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ ആയ സമയത്ത് ബെഹന്നാനുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തിയത്. ഈ ചർച്ചയാണ് യുഡിഎഫ് ഇപ്പോൾ നിഷേധിക്കുന്നത്. ചർച്ച നടത്തിയ കാര്യം യുഡിഎഫ് നേതാക്കൾ നിഷേധിക്കുന്നതിലുള്ള അമ്പരപ്പ് വെൽഫെയർ പാർട്ടി നേതാക്കൾ വെച്ചു പുലർത്തുന്നുണ്ട്.
ചെന്നിത്തലയും ബെന്നി ബഹന്നാനുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫുമായി സഹകരിക്കാൻ വെൽഫെയർ പാർട്ടി നേതാക്കൾ തീരുമാനിച്ചത്. യുഡിഎഫുമായി ചർച്ച നടന്ന കാര്യം വെൽഫെയർ പാർട്ടി വൃത്തങ്ങൾ മറുനാടനോട് സ്ഥിരീകരിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫുമായി സഹകരിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചത്. പരസ്യമായി പറയാൻ യുഡിഎഫ് നേതൃത്വം മടിക്കുന്നുണ്ടെങ്കിലും രഹസ്യ സഖ്യം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ഈ രഹസ്യ തീരുമാന പ്രകാരമാണ് വരുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ നൽകാൻ വെൽഫെയർ പാർട്ടി നേതാക്കൾ തീരുമാനിച്ചത്.
കേരളം മുഴുവൻ മുസ്ലിം ലീഗുമായി വെൽഫെയർ പാർട്ടി കൈകോർത്ത് പ്രവർത്തിക്കും. ഇതിനർത്ഥം യുഡിഎഫുമായി കൈകോർത്ത് പ്രവർത്തിക്കും എന്നത് തന്നെയാണ്. യുഡിഎഫിന് പിന്തുണ നൽകുന്ന കാര്യത്തിൽ സംസാരിക്കാൻ രമേശ് ചെന്നിത്തലയും ബെന്നി ബഹന്നാനും അടക്കമുള്ള യുഡിഎഫ് നേതാക്കളെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചിരുന്നു. യുഡിഎഫ് നേതാക്കൾ അറിഞ്ഞുള്ള തീരുമാനമാണ് വെൽഫെയർ പാർട്ടിയുമായുള്ള സഖ്യ തീരുമാനം. യുഡിഎഫിൽ നിന്നും വന്ന ഗ്രീൻ സിഗ്നൽ കാണിച്ചത് അനുസരിച്ചാണ് പരസ്പരം സഹകരിക്കാനുള്ള തീരുമാനമുണ്ടായത്. അതുകൊണ്ട് തന്നെ വെൽഫെയർ പാർട്ടി സഖ്യത്തെ യുഡിഎഫ് നേതാക്കൾക്ക് തള്ളിക്കളയാൻ കഴിയില്ല.
ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ ആയ സമയത്ത് തന്നെ ചർച്ച നടന്നു. സഖ്യ തീരുമാനം താഴെ ഘടകങ്ങളിലേക്ക് നൽകാം എന്നാണ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പറഞ്ഞത്. പക്ഷെ തീരുമാനം താഴെ തട്ടിലേക്ക് നൽകിയിട്ടില്ലെന്നാണ് വിവാദത്തിന്റെ സാഹചര്യത്തിൽ ഇപ്പോൾ മനസിലാകുന്നതെന്നു വെൽഫെയർ പാർട്ടി നേതാക്കൾ മറുനാടനോട് പറഞ്ഞു. കേരളം മുഴുവൻ പ്രാദേശിക തലത്തിൽ നീക്കുപോക്കുകൾ ഇത്തവണ യുഡിഎഫുമായി ഉണ്ടാകും. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രീതിയിലാണ് വെൽഫെയർ പാർട്ടി തീരുമാനം. മുസ്ലിം ലീഗുമായി സഹകരിക്കാൻ നേരിട്ട് തന്നെ തീരുമാനം എടുത്തിട്ടുണ്ട്. ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇത് പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് സഖ്യത്തിൽ ഒരു മാറ്റവുമില്ലെന്നും വെൽഫെയർ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വെൽഫെയർ പാർട്ടി സഖ്യത്തിനെ തള്ളിക്കളയാൻ യുഡിഎഫ് കൺവീനർ എം.എം.ഹസൻ തയ്യാറല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി അവർ സഹകരിച്ചു പ്രവർത്തിച്ചു.
എൽഡിഎഫുമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം ഉണ്ടാക്കിയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ നിലപാടെടുത്ത് മതേതരത്വം സംരക്ഷിക്കാൻ അവർ യുഡിഎഫിനെ സഹായിച്ചു. അതുവരെ അവർ സിപിഎമ്മുമായാണ് സഹകരിച്ചത്. മുക്കം പഞ്ചായത്തിൽ ഇപ്പോഴും ഭരണം തുടരുന്നത് സിപിഎം-ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. സിപിഎമ്മിനെ സഹായിച്ചപ്പോൾ അവർ വലതുപക്ഷ തീവ്രവാദികൾ ഒന്നുമല്ലായിരുന്നു. ഇപ്പോൾ യുഡിഎഫുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹകരിച്ചതോടെയാണ് അവർ വലതുപക്ഷ വർഗീയവാദികൾ ആയി അവർ മുദ്രകുത്തപ്പെടുന്നത്. വെൽഫയർ പാർട്ടി യുഡിഎഫ് സഖ്യകക്ഷിയല്ല. സഖ്യം വേണമെന്നും യുഡിഎഫ് സഖ്യ കക്ഷിയാക്കണമെന്നും വെൽഫയർ പാർട്ടി ആവശ്യപ്പെട്ടാൽ അത് ഞങ്ങൾ അപ്പോൾ തീരുമാനിക്കും. പക്ഷെ പ്രാദേശിക തലത്തിലെ നീക്കുപോക്കിന്റെ കാര്യം 23 നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ തീരുമാനിക്കും-യുഡിഎഫ് കൺവീനർ എം.എം.ഹസൻ മറുനാടനോട് പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി ഞങ്ങൾ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞത് മുൻപ് മുല്ലപ്പള്ളിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടിരുന്നു എന്നാണ്. എല്ലാ പാർട്ടിക്കാരും തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെ വന്നു കാണും. ഞങ്ങളുടെ നയം യുഡിഎഫിനു അകത്തുള്ള കക്ഷികൾ ആയല്ലാതെ സഖ്യം ആരുമായിട്ടും വേണ്ടെന്നാണ്. പുറത്തുള്ള ഒരു കക്ഷികളുമായും സഖ്യം തത്ക്കാലം ഇല്ല. എന്നാൽ സാമൂഹ്യ സംഘടനകൾ, സോഷ്യൽ ഗ്രൂപ്പുകൾ, മറ്റു സംഘടനകൾ എല്ലാം യുഡിഎഫിനെ സമീപിച്ചിട്ടുണ്ട്. അവരുമായി സഖ്യം വയ്ക്കും. സംഘടനകൾ മുന്നോട്ടു വന്നാൽ ഞങ്ങൾ ആലോചിക്കും. നീക്കുപോക്കിന്റെ കാര്യം യുഡിഎഫിൽ ആലോചിച്ച് തീരുമാനിക്കും.
ഞാൻ യുഡിഎഫ് കൺവീനർ ആയപ്പോൾ എല്ലാ മതനേതാക്കളെയും സാമൂഹ്യ സംഘടനകളെയും സന്ദർച്ചിരുന്നു. അതിന്റെ ഭാഗമായി ഞാൻ പലരെയും കണ്ടു. താമരശ്ശേരി ബിഷപ്പിനെ കണ്ടു. സൂസൈപാക്യത്തെ കണ്ടു. പാണക്കാട് തങ്ങളെ കണ്ടു. അതിനു ശേഷം സുന്നികളുടെ നേതാവ് കാന്തപുരത്തെ സന്ദർശിച്ചു. ആ ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ അമീറിനെയും കണ്ടു. അദ്ദേഹം വെൽഫെയർ പാർട്ടി ഭാരവാഹിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് വാർത്ത വന്നത്. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല. അവരുമായി ഐക്യം ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുമില്ല-ഹസൻ പറയുന്നു.
വെൽഫെയർ പാർട്ടി മറുനാടന്‍ നൽകുന്ന വിശദീകരണം ഇങ്ങനെ: എം.എം.ഹസൻ സന്ദർശിച്ചത് ജമാഅത്തെ ഇസ്ലാമി അമീറിനെയാണ്. മുസ്ലിം വോട്ടുകൾ സമാഹരിക്കാൻ അവർ ഹസൻ മുസ്ലിം നേതാക്കളെ സന്ദർശിച്ചു. വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടിട്ടില്ല. പക്ഷെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ യുഡിഎഫിനാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയേയും മുല്ലപ്പള്ളിയെയെയും ബെന്നി ബഹന്നാനെയും പാർട്ടി നേതാക്കൾ സന്ദർച്ചിരുന്നു. യുഡിഎഫ് സഹകരണം തന്നെയാണ് ചർച്ചയാക്കിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ സഹകരണത്തെ തുടർന്ന് തുടർ സഹകരണ കാര്യത്തിൽ ചർച്ച ആകാമെന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്.
കീഴ് ഘടകങ്ങൾക്ക് ഞങ്ങൾ അറിയിപ്പ് നൽകാം എന്നാണ് യുഡിഎഫ് നേതാക്കൾ പറഞ്ഞത്. ചെന്നിത്തലയും പറഞ്ഞത് കീഴ്ഘടകങ്ങളിൽ അറിയിപ്പ് നൽകാം എന്നാണ്. പക്ഷെ അറിയിപ്പ് നൽകിയിട്ടില്ല. ചർച്ച നടന്ന കാര്യം ഞങ്ങളോട് അവർ നിഷേധിക്കുന്നില്ല. തീരുമാനം എടുത്തിട്ടില്ല എന്നാണ് യുഡിഎഫ് നേതാക്കൾ ഞങ്ങളോട് പറഞ്ഞത്. തീരുമാനം യുഡിഎഫിലാണ് വരുക. വരുന്ന 23 നു വരുന്ന യുഡിഎഫ് യോഗത്തിൽ ഇത് ചർച്ചയാകും. സംസ്ഥാന തലത്തിൽ ധാരണ പറഞ്ഞിട്ടില്ല. പ്രാദേശിക തലത്തിൽ നീക്കുപോക്കിനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഇടതുമുന്നണി ആണെങ്കിൽ ഇത്തവണ പിന്തുണ നൽകുന്നത് യുഡിഎഫിനാണ് -വെൽഫെയർ പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍