നിക്ഷേപകർ ഇടഞ്ഞു ; മറ്റു വഴിയില്ലാതെ ടി.വി.ന്യൂ ചെയർമാൻ സ്ഥാനം രാജി വച്ച് കൊളംബോ കുട മുതലാളി കെ.എൻ.മർസൂക്ക് ; ഡയറക്ടർ ബോർഡ് പുറത്താക്കാനിരിക്കെയാണ് രാജി സമർപ്പിച്ച് തടിയൂരിയത് ; ഇതുവരെ ചെയ്ത 'സഹായ'ങ്ങൾക്ക് നന്ദി അറിയിച്ച് ഡയറക്ടർ ബോർഡ്
കൊച്ചി: കേരള ചേമ്പർ ഓഫ് കൊമോഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ ഫണ്ട് ഡയറക്ടർ ബോർഡ് അനുമതിയില്ലെതെ ഇന്ത്യാ മിഡിൽ ഈസ്റ്റ് ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് വഴിമാറ്റി ചെലവഴിച്ച കേസിൽ ഒന്നാം പ്രതിയായ കെ.എൻ.മർസൂക്ക് ചാനൽ ചെയർമാനായി തുടരുന്നതിനെതിരെ ചാനൽ നിക്ഷേപകർ ഒന്നടങ്കം രംഗത്ത് വന്നതോടെയാണ് ഗതിയില്ലാതെ ചാനൽ ചെയർമാൻ സ്ഥാനം രാജി വച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ഭഗത് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ചാനൽ തുടങ്ങി മൂന്നു മാസങ്ങൾക്കകം ചാനൽ ചെയർമാൻ ആയിരുന്ന കെ.എൻ.മർസൂക്കിന്റെ ഏകാധിപത്യഭരണം മൂലം സാമ്പത്തിക കടക്കെണിയിലാകവുകയുകയും മാസങ്ങളോളം ചാനൽ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്തിരുന്നു. കെസിസിഐയുടെ അനുമതിയില്ലാതെ രണ്ടു കോടി നാൽപത്തി അഞ്ചുലക്ഷം രൂപ സ്വകാര്യ ആവശ്യത്തിനായി ഇന്ത്യാ മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് കമ്പനിയിലേക്ക് വഴിമാറ്റി ചെലവഴിച്ചതിന് കെ.എൻ.മർസൂക്ക് അടക്കം അഞ്ചു പേർ പ്രതികളാണ്. സാമ്പത്തിക തിരിമിറി കേസിൽ ഒന്നാം പ്രതിയായ കെ.എൻ.മർസൂക്കടക്കം മറ്റ് അഞ്ച് പേർക്കും കഠിന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനലിന്റെ ഇപ്പോഴുള്ള പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ നിക്ഷേപകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പണം മുടക്കിയിട്ടും ചാനലിനെ നേരാംവണ്ണം കൊണ്ടു പോകുന്നതിൽ പരാജയപ്പെട്ടതും കെ.എൻ.മർസൂക്കിന്റെ ഏകാധിപത്യ ഭരണവും സഹിക്കവയ്യാതെയാണ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.എൻ.മർസൂക്കിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കുമെന്ന് അറിഞ്ഞതു മുതൽ രാജി വയ്ക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ബോർഡ് അംഗങ്ങളോട് രേഖാമൂലം അപേക്ഷിച്ചിരുന്നു. തുടർന്ന് അടിയന്തരമായി രാജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ചെയർമാൻ സ്ഥാനം കൈവിട്ടുപോകാതിരിക്കാൻ ചാനലിൽ പണം നിക്ഷേപിച്ചിട്ടുള്ള പ്രമുഖ വ്യവസായികളെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും മറ്റു ഡയറക്ടർമാരുടെ എതിർപ്പിനെ തുടർന്ന് അവരും കൈമലർത്തുകയായിരുന്നു. ഗത്യന്തരമില്ലാതെ വ്യക്തിപരമായ കാരണങ്ങളാൽ ചാനലിന്റെ ചെയർമാൻ സ്ഥാനവും ഡയറ്ടകർ സ്ഥാനവും രാജി വച്ചു കൊണ്ട് ഡയറകടർ ബോർഡിന് കത്തു നൽകുകയായിരുന്നു. കഴിഞ്ഞ മാസം 30നാണ് കെ.എൻ.മർസൂക്ക് രാജി കത്ത് ബോർഡിന് നൽകിയത്.
കെ.എൻ.മർസൂക്കിന്റെ രാജി അടിയന്തിരമായി സ്വീകരിക്കാൻ ഡയറക്ടർ ബോർഡ് മീറ്റിങിൽ തീരുമാനിച്ചു. കൂടാതെ ചാനലിന്റെ 'പുരോഗമന'ത്തിനു വേണ്ടി ചെയർമാൻ എന്ന നിലയിലുള്ള കെ.എൻ.മർസൂക്കിന്റെ സേവനങ്ങളെ ഡയറക്ടർ ബോർഡ് അഭിനന്ദിക്കുകയും ചെയ്തു. ടിവി ന്യൂ ചാനലിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുയും ചാനലിനെ യാഥാർഥമാക്കുകയും ചെയ്ത ഭഗത് ചന്ദ്രശേഖറിനെ ഒഴിവാക്കാൻ മുൻകൈയെടുത്തത് കെ.എൻ.മർസൂക്കായിരുന്നു. ശമ്പളവും ന്യൂസ് ബ്യൂറോകളുടെ പ്രവർത്തനവും നിലച്ചതോടെ ഓഫീസിൽ കഞ്ഞിവെയ്പ് സമരം നടത്താൻ ജീവനക്കാർ നിർബന്ധിതരാകുകയും ചെയ്തു. തുടർന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകയായ വീണ ജോർജ് നേതൃത്വം ഏറ്റെടുത്തിരുന്നു. എന്നാൽ വാർത്തകളിലെ അനാവശ്യ ഇടപെടലുകൾ സഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീണ ജോർജും ചാനലിൽ നിന്ന് പടിയിറങ്ങി. ചാനലിന്റെ തുടക്കം മുതൽ തന്നെ ടെലിവിഷൻ ചേമ്പർ നേതൃസ്ഥാനവും പ്രസ്കൗൺസിൽ അംഗത്വവും സ്വപ്നം കണ്ടിരുന്ന കെ.എൻ.മർസൂക്കിന് കനത്ത തിരിച്ചടിയാണ് ഡയറക്ടർ ബോർഡ് നൽകിയത്. സാമ്പത്തിക തിരിമറി കേസിൽ അന്വേഷണം നേരിടുന്ന വ്യക്തി തന്നെ ചാനൽ ചെയർമാനായി തുടരുന്നത് ഭാവിയിൽ ചാനലിന്റെ സംപ്രേഷണാവകാശം വാർത്താവിതരണമന്ത്രാലയം നിർത്തലാക്കുമോ എന്ന ഭയവും നിക്ഷേപകർക്കുണ്ട്.
സാമ്പത്തിക തിരിമറി കേസാണ് ചാനൽ ഡയറക്ടർമാർക്ക് തിരിച്ചടിയായിരിക്കുന്നത്. കേരള ചേമ്പർ ഓഫ് കൊമേഴ്സിലെ ഡയറക്ടർമാരായ പ്രതികളിൽ നാലുപേരും ( ഒന്നാം പ്രതി കെ.എൻ. മർസൂക്ക്, കൊളംബോ കുട, ഇ.പി.ജോർജ്, നോവൽറ്റി ടെക്സറ്റയിൽസ്, മാത്യൂ കുരുവിത്തടം, കുരുവിത്തടം ഏജൻസീസ്, ബിജു സി ചെറിയാൻ, ചെറിയാൻ ആൻഡ് വർക്കി കൺസ്ട്രക്ഷൻസ് ) അഞ്ചാം പ്രതി എ.ജെ. രാജൻ എന്നിവർ ചേർന്ന് ഡയറക്ടർ ബോർഡിന്റെ അനുമതി ഇല്ലാതെ 2 കോടി നാൽപത്തി അഞ്ചു ലക്ഷത്തി അറുപത്തി എണ്ണായിരത്തി അറുനൂറ് രൂപ സ്വകാര്യആവശ്യത്തിന് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. മർസൂക്ക് ചെയർമാനായിരിക്കെ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കുന്ന ചേംബർ ഓഫ് കൊമേഴ്സിന്റെ ഫണ്ടിൽനിന്നാണ് ഈ തുക വകമാറ്റിയത്. കെ.എൻ.മർസൂക്കും മറ്റു പ്രതികളും ഡയറക്ടർമാരായ സ്വകാര്യ കമ്പനി ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആവശ്യത്തിനായി പണം ചെലവാക്കിയെന്നാണ് കേസ്.
ചേംബർ ഓഫ് കൊമേഴ്സിന്റെ മുൻ വൈസ് ചെയർമാൻ ആയ അൻസാരിയാണ് കേസ് ഫയൽ ചെയ്തത്. ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി വി ന്യൂ ചാനൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ചാനലാണെന്നു പ്രചരിപ്പിച്ച് വിദേശ മലയാളികളിൽനിന്ന് വ്യാപക പണപ്പിരിവും മർസൂക്ക് നടത്തിയിരുന്നു. 2012 ൽ ചേംബർ ഓഫ് കൊമേഴ്സ് ഒരു ചാനൽ തുടങ്ങാൻ ആലോചന നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇതുമായി മുന്നോട്ടുപോയില്ല. ഇതേ തുടർന്നാണ് മർസൂക്കിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ചാനൽ എന്നു തെറ്റിദ്ധരിപ്പിച്ച് പ്രമുഖരായ പലരേയും പങ്കാളികളാക്കി ടി വി ന്യൂ ചാനൽ തുടങ്ങിയത്.
ഇയാളുടെ തട്ടിപ്പുകൾ മനസ്സിലാക്കിയ പലരും പിന്നീട് ടി വി ന്യൂവിന്റെ പങ്കാളിത്തത്തിൽനിന്ന് ഒഴിവായി. ചേംബർ ഓഫ് കൊമേഴ്സിന്റെ ചെക്കുകൾ ഒപ്പിടാനുള്ള അവകാശം ചെയർമാനാണ്. ഈ അവകാശം ഉപയോഗിച്ചാണ് മർസൂക്ക് പണം തട്ടിയെടുത്തത്. മാത്രമല്ല മർസൂക്ക് ചെയർമാൻ ആയിരുന്ന കാലയളവിൽ ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്കുകൾ ഒന്നും ഓഡിറ്റ് ചെയ്തിട്ടുമില്ല. ഇതു ചോദ്യം ചെയ്ത ഡയറക്ടർ ബോർഡ് അംഗങ്ങളെ പല തന്ത്രങ്ങൾ ഉപയോഗിച്ച് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കുകയായിരുന്നു പതിവ്. തട്ടിപ്പുകൾ പുറത്താകുമെന്ന് ഭയന്ന് 2014ൽ ചേംബറിന്റെ തെരഞ്ഞെടുപ്പും ഇയാൾ നടത്തിയില്ല. മറൈൻഡ്രൈവിൽ മർസൂക്കിന്റെ നേതൃത്വത്തിൽ കേരളാ ട്രേഡ് സെന്റർ അനുമതിയില്ലാതെ പണിത ഫ്ളാറ്റ് നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും മർസൂക്കിനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ്ഇൻഡസ്ട്രിയുടെ പേരിൽ ജിം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രേഡ് സെന്ററിന് അനുമതി വാങ്ങിയത്. എന്നാൽ ഇതിൽ പതിമൂന്നാം നിലയിൽ ഫ്ളാറ്റ് പണിയാൻ കോർപറേഷൻ അനുമതി ഇല്ലാതിരിക്കെ ഈ നിലയിൽ ഫ്ളാറ്റു നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ ബാംഗ്ലൂർ മലയാളിയായ റിട്ടയേഡ് മേജർ പി.എം.മാത്യുസിൽനിന്ന് വാങ്ങിയിരുന്നു.2010 സെപ്റ്റംബറിലാണ് മാത്യൂസിൽനിന്ന് മർസൂക്ക് പണം കൈപ്പറ്റിയത്. ഇത്തരത്തിൽ തട്ടിയെടുത്ത പണവും മർസൂക്കും സംഘവും ടിവി ന്യൂ ചാനലിനായി ഉപയോഗിക്കുകയായിരുന്നുവത്രേ.
Stories you may Like
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- റിപ്പോർട്ടർ ചാനലിനെതിരെ ജന്മഭൂമി വാർത്ത
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്