1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; കപൂർത്തല രാജാവിൽ നിന്ന് ശ്രീ ചിത്രതിരുനാൾ 1936ൽ 6 ഏക്കർ വാങ്ങിയത് 1000 രൂപക്ക്; ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകാൻ പിണറായി സർക്കാർ? ഡൽഹിയിലെ കണ്ണായ ഭൂമി കേരളത്തിന് നഷ്ടമാകും

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റേയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം നടത്തുന്ന ഇടപെടൽ വിജയത്തിലേക്കെന്ന് സൂചന. ഇതു സംബന്ധിച്ച് രാജകുടുംബത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരിനെ കേരളം അറിയിച്ചുവെന്നാണ് സൂചന. നിലവിൽ ഡൽഹി നഗര മധ്യത്തിലുള്ള പതിനഞ്ച് ഏക്കറോളം വരുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടേയും നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്.
രാജ്യ തലസ്ഥാനത്തെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള ട്രാവൻകൂർഹൗസ് 8.195 ഏക്കറും കോപർ നിക്കസ് മാർഗിലുള്ള കപൂർത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. ഒന്നായി കിടന്ന ഭൂമി 1973 ലാണ് രണ്ടാകുന്നത്. തിരുവിതാംകൂർ രാജാവിന്റെ വസതിയായിരുന്നു ട്രാവൻകൂർ ഹൗസ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നുള്ള ഭൂമിയുടെ അവകാശം രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാന സർക്കാരിനു കൈമാറിയത്. നേരത്തെ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ കൈവശകാശം മാത്രമാണ് സംസ്ഥാനസർക്കാരിനുള്ളതെന്നാണ് അവകാശവാദം. ഇക്കാര്യം ചൂണ്ടികാട്ടി കൊട്ടാരം പ്രതിനിധി ആദിത്യ വർമയാണ് ദേശീയ ലാന്റ് ഡെവലപ്മെന്റ് ഓഫിസറെ സമീപിച്ചത്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ ആരാഞ്ഞു്. നിയമോപദേശത്തിനു ശേഷം കേന്ദ്ര സർക്കാരിനു മറുപടി നൽകുകയായിരുന്നു സംസ്ഥാന സർക്കാർ. ഇത് അനുകൂലമാണെന്നാണ് സൂചന. അനുകൂലമല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കാൻ കൊട്ടാരം തീരുമാനിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചില രാജകുടുംബത്തിന് എതിരായിരുന്നു നിലപാടുകൾ. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി പരസ്യമായി തന്നെ രാജകുടുംബത്തിന്റെ ആവശ്യത്തെ തള്ളി പറഞ്ഞിരുന്നു.
സംഭവത്തിൽ കേന്ദ്രം വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ശംഖുമുഖം കൊട്ടാരവും കനകക്കുന്ന് കൊട്ടാരവുമൊക്കെ നേരത്തേ തിരുവിതാംകൂർ രാജകുടുംബത്തിന്റേതായിരുന്നു. അതൊക്കെ തിരിച്ചു ചോദിച്ചാൽ എന്തു ചെയ്യുമെന്നും കടകംപള്ളി ചോദിച്ചു. ഏതു സാഹചര്യത്തിൽ ആണ് രാജകുടുംബം ഉടമസ്ഥാവകാശം ഉന്നയിച്ചത് എന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി 2019ൽ പ്രതികരിച്ചിരുന്നു.
ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റെയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശമാണ് തിരുവിതാംകൂർ രാജകുടുംബം ആവശ്യപ്പെടുന്നത്. 1916ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഏക്കറിന് 1800 രൂപ നിരക്കിലാണ് ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന 8 ഏക്കർ ഭൂമി വാങ്ങിയത്. കപൂർത്തല മഹാരാജാവിൽ നിന്ന് ശ്രീചിത്രതിരുനാൾ മഹാരാജാവ് 1936ൽ 6 ഏക്കർ ഭൂമി 11000 രൂപക്ക് വാങ്ങിയെന്നും രാജകുടുംബം പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ഈ രണ്ട് ഭൂമിയും വിട്ടുകൊടുത്തു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥലത്ത് പല കെട്ടിടങ്ങളും ഉയർന്നു. 1988ൽ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011ലും 2014ലും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമ്മാണ അപേക്ഷകൾ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്, കൈവിട്ടുപോയ ഭൂമി തിരികെ പിടിക്കാൻ തിരുവിതാംകൂർ രാജകുടുംബം നീക്കം ശക്തമാക്കിയത്. 1967ൽ കേരള എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കൈമാറിയ 2.16 ഏക്കർ ഒഴികെയുള്ള ഭൂമി തിരികെ വേണമെന്നാണ് ആവശ്യം.
വിവിധ സർക്കാർ ഏജൻസികളിൽ നിന്നും നാഷണൽ ആർക്കൈവ്സിൽ നിന്നും ലഭിച്ച രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് ഭൂമിയിൽ കൈവശാവകാശം മാത്രമേയുള്ളുവെന്ന് വ്യക്തമായി. കേന്ദ്ര ലാന്റ് ഡവലപ്മെന്റ് ഓഫീസർക്ക് ആദിത്യവർമ്മ നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജകുടുംബത്തിന്റെ കത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം കേന്ദ്രം തേടിയിട്ടുണ്ട്. 100 വർഷത്തോളം പഴക്കമുള്ള ഭൂമി ഇടപാടുകൾ ഉൾപെട്ടതിനാൽ ഈ അവകാശ തർക്കം ഏറെ നീളാനാണ് സാധ്യത.
ലഭ്യമായ രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് കെട്ടിടത്തിന്റെയും ഭൂമിയുടെയും കൈവശാവകാശം മാത്രമാണുള്ളതെന്നും പട്ടയരേഖകൾ ലഭിക്കാൻ നടപടിയുണ്ടാകണമെന്നുമാണ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിനു കൊട്ടാരം നൽകിയ നിവേദനത്തിൽ പറയുന്നത്. രണ്ടു സ്ഥലങ്ങളുടെയും രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ആദിത്യവർമ്മ ആദ്യകത്ത് അയച്ചത്. രേഖകളുടെ പകർപ്പ് കേന്ദ്രം കൈമാറി.
ഈ രേഖകൾ പരിശോധിച്ചപ്പോൾ സംസ്ഥാന സർക്കാരിനു കൈവശാവകാശം മാത്രമാണുള്ളതെന്നു ബോദ്ധ്യപ്പെട്ടതായി ലാൻഡ് ഡെവലപ്മെന്റ് ഓഫീസർ അമിത് ഘട്ടാരിയയ്ക്ക് അയച്ച രണ്ടാമത്തെ കത്തിൽ പറയുന്നു. തുടർന്നാണ് പട്ടയം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിലാണ് കേരളത്തോട് കേന്ദ്രം നിലപാട് ആരാഞ്ഞത്. രാജകുടുംബം കോടതിയിൽ പോകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അത് തിരികെ കൊടുക്കാനുള്ള നീക്കമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- ഊരും പേരും എല്ലാം വ്യാജം; ജ്യോത്സ്യനെ കെണിയിൽ വീഴ്ത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു; ആതിരയും സുഹൃത്തും അണ്ടർ ഗ്രൗണ്ടിൽ തന്നെ; സമൂഹ മാധ്യമത്തിലൂടെ വന്ന ഗുളികന്റെ അപഹാരം അന്വേഷണത്തിൽ
- 'എന്റെ മകനായാലും ശരി, ഇവർ ജീവിക്കാൻ അർഹരല്ല; ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വെടിവെച്ചേനെ'; ഉജ്ജയിൻ ബലാത്സംഗ കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് അറസ്റ്റിലായ ഓട്ടോഡ്രൈവറുടെ പിതാവ്
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- തൃശൂരിലെ സഹകരണ മേഖലയിലെ കള്ളപ്പണം ഇടപാടിന്റെ മുഖ്യ കണ്ണികൾ ആരെന്ന് അറിയാമെന്ന സിപിഎം ഉന്നതൻ; അന്വേഷണവുമായി കണ്ണൻ തുടർന്നും നിസ്സഹകരിച്ചാൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത ഏറെ
- ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
- ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ വിലക്കുമെന്ന് സിഖ് യൂത്ത് യുകെ; സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ മൗലികവാദികൾ തടയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ യുകെയെ ആശങ്ക അറിയിച്ച് ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- കൊന്ന് കെട്ടിതൂക്കിയത് വീട്ടിൽ നിന്ന് ഇട്ടിറങ്ങിയ ഷർട്ടിൽ; പാർക്കിൽ കണ്ട മൃതദേഹത്തിൽ ഒട്ടേറെ മുറിവുകൾ; എസ് എൻ ഡി പി നേതാവിന്റെ മരണത്തിൽ അടിമുടി ദുരൂഹത; ദ്വാരകയിലെ സുജാതന്‍ സംഭവിച്ചത് എന്ത്?
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍